HOME
DETAILS

'എന്തുമാത്രം കറുപ്പായിരിക്കും?': ജനിക്കുന്നതിനു മുന്‍പേ മകനെക്കുറിച്ച് കൊട്ടാരത്തില്‍ നിന്ന് വംശീയാധിക്ഷേപം- തുറന്നുപറഞ്ഞ് മേഗന്‍ മേഗന്‍ മാര്‍ക്കിള്‍

  
backup
March 08, 2021 | 9:58 AM

meghan-accuses-uk-royals-of-racism-51231-1111-new

 

വാഷിങ്ടണ്‍: ജനിക്കുന്നതിനു മുന്‍പേ മകനെക്കുറിച്ച് രാജകുടുംബത്തില്‍ നിന്ന് വംശിയാധിക്ഷേപം നേരിട്ടുവെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടണ്‍ കൊട്ടാരം വിട്ട മേഗന്‍ മാര്‍ക്കിള്‍. ഭര്‍ത്താവ് ഹാരി രാജകുമാരനുമൊത്ത് യു.എസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേഗന്‍, താന്‍ കൊട്ടാരത്തില്‍ നിന്ന് നേരിട്ട അധിക്ഷേപം വെളിപ്പെടുത്തിയത്. മകന് 'രാജകുമാരന്‍' എന്ന കൂട്ടുപേര് നല്‍കാത്തതിന്റെ കാരണം ഇതാണെന്നും അവര്‍ പറഞ്ഞു.

പകുതി കറുത്തവംശജയാണ് ഹാരി രാജകുമാരന്‍ പ്രണയിച്ച് വിവാഹംചെയ്ത മേഗന്‍ മാര്‍ക്കിള്‍. വെളുത്ത വംശജന്‍ പിതാവും കറുത്ത വംശജ അമ്മയ്ക്കുമാണ് മേഗന്‍ ജനിച്ചത്. 2018 ല്‍ ഹാരി മേഗനെ വിവാഹംചെയ്തപ്പോള്‍ തന്നെ രാജകുടുംബത്തിനും വെളുത്തവര്‍ഗക്കാര്‍ക്കും വലിയ അതൃപ്തിയുണ്ടായിരുന്നു. ചില പത്രങ്ങള്‍ പോലും പരസ്യമായി വംശീയാക്ഷരങ്ങള്‍ നിരത്തിയിരുന്നു.

കല്യാണം കഴിഞ്ഞ കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ ഇരുവരും കൊട്ടാരം വിടുകയും യു.എസിലേക്ക് ജീവിതം മാറ്റുകയും ചെയ്തു. ഇത് ചരിത്രസംഭവമായിരുന്നു. ജീവിക്കാന്‍ കൊട്ടാരത്തില്‍ നിന്നുള്ള ചെലവ് ഒഴിവാക്കി, സ്വന്തം അധ്വാനിച്ചുണ്ടാക്കുകയും ചെയ്തു. ഇതിനു പിന്നാലെ, മേഗന് അന്താരാഷ്ട്ര തലത്തില്‍ വലിയ പിന്തുണ കിട്ടിയിരുന്നു.

'അവര്‍ക്ക് എന്റെ മകനൊരു രാജകുമാരനോ, രാജകുമാരിയോ ആവേണ്ടതില്ലായിരുന്നു. പ്രോട്ടോക്കോളില്‍ നിന്ന് വിഭിന്നമായി കുട്ടിയുടെ ലിംഗം പോലും അറിയേണ്ടതില്ലായിരുന്നു'- മേഗന്‍ അഭിമുഖത്തില്‍ പറഞ്ഞു.

'ഞാന്‍ ഗര്‍ഭിണിയായിരുന്ന മാസങ്ങളില്‍, 'നിനക്ക് സുരക്ഷാ സംവിധാനം ലഭിക്കില്ല, രാജകുമാരന്‍, രാജകുമാരി എന്ന നാമവും കിട്ടില്ല' എന്നിങ്ങനെ കേള്‍ക്കുമായിരുന്നു. ജനിക്കുമ്പോള്‍ അവന്റെ നിറം എന്തായിരിക്കുമെന്ന ആശങ്കയും ഉയര്‍ത്തി'- മേഗന്‍ തന്റെ അനുഭവം തുറന്നുപറഞ്ഞു. എന്നാല്‍ ഇത് ആരാണ് പറഞ്ഞതെന്ന് കൃത്യമായി വ്യക്തമാക്കാന്‍ അവര്‍ വിസമ്മതിച്ചു. ഇക്കാര്യം മൗനം പാലിക്കുകയാണോ, മൗനിയാക്കുകയാണോ എന്ന ചോദ്യത്തിന്, അത് പിന്നീടാവാം എന്ന് പറഞ്ഞ് ഒഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലായാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  4 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  4 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  4 days ago
No Image

'നെതന്യാഹുവിനെ യുഎസില്‍ തൊടാനാകില്ല'; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

International
  •  4 days ago
No Image

അവരെ ആർക്കും തൊടാനാകില്ല; കോഹ്‌ലിക്കും രോഹിത്തിനും പിന്തുണയുമായി അശ്വിൻ

latest
  •  4 days ago
No Image

ആരാധകരുടെ മനസ്സ് കീഴടക്കി ലാമിൻ യമാലിന്റെയും കുഞ്ഞനിയന്റെയും ലോകകപ്പ് ആഘോഷങ്ങൾ

Football
  •  4 days ago
No Image

വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ; എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു, 4 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  4 days ago
No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  4 days ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  4 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  4 days ago