HOME
DETAILS

'എന്തുമാത്രം കറുപ്പായിരിക്കും?': ജനിക്കുന്നതിനു മുന്‍പേ മകനെക്കുറിച്ച് കൊട്ടാരത്തില്‍ നിന്ന് വംശീയാധിക്ഷേപം- തുറന്നുപറഞ്ഞ് മേഗന്‍ മേഗന്‍ മാര്‍ക്കിള്‍

  
backup
March 08, 2021 | 9:58 AM

meghan-accuses-uk-royals-of-racism-51231-1111-new

 

വാഷിങ്ടണ്‍: ജനിക്കുന്നതിനു മുന്‍പേ മകനെക്കുറിച്ച് രാജകുടുംബത്തില്‍ നിന്ന് വംശിയാധിക്ഷേപം നേരിട്ടുവെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടണ്‍ കൊട്ടാരം വിട്ട മേഗന്‍ മാര്‍ക്കിള്‍. ഭര്‍ത്താവ് ഹാരി രാജകുമാരനുമൊത്ത് യു.എസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേഗന്‍, താന്‍ കൊട്ടാരത്തില്‍ നിന്ന് നേരിട്ട അധിക്ഷേപം വെളിപ്പെടുത്തിയത്. മകന് 'രാജകുമാരന്‍' എന്ന കൂട്ടുപേര് നല്‍കാത്തതിന്റെ കാരണം ഇതാണെന്നും അവര്‍ പറഞ്ഞു.

പകുതി കറുത്തവംശജയാണ് ഹാരി രാജകുമാരന്‍ പ്രണയിച്ച് വിവാഹംചെയ്ത മേഗന്‍ മാര്‍ക്കിള്‍. വെളുത്ത വംശജന്‍ പിതാവും കറുത്ത വംശജ അമ്മയ്ക്കുമാണ് മേഗന്‍ ജനിച്ചത്. 2018 ല്‍ ഹാരി മേഗനെ വിവാഹംചെയ്തപ്പോള്‍ തന്നെ രാജകുടുംബത്തിനും വെളുത്തവര്‍ഗക്കാര്‍ക്കും വലിയ അതൃപ്തിയുണ്ടായിരുന്നു. ചില പത്രങ്ങള്‍ പോലും പരസ്യമായി വംശീയാക്ഷരങ്ങള്‍ നിരത്തിയിരുന്നു.

കല്യാണം കഴിഞ്ഞ കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ ഇരുവരും കൊട്ടാരം വിടുകയും യു.എസിലേക്ക് ജീവിതം മാറ്റുകയും ചെയ്തു. ഇത് ചരിത്രസംഭവമായിരുന്നു. ജീവിക്കാന്‍ കൊട്ടാരത്തില്‍ നിന്നുള്ള ചെലവ് ഒഴിവാക്കി, സ്വന്തം അധ്വാനിച്ചുണ്ടാക്കുകയും ചെയ്തു. ഇതിനു പിന്നാലെ, മേഗന് അന്താരാഷ്ട്ര തലത്തില്‍ വലിയ പിന്തുണ കിട്ടിയിരുന്നു.

'അവര്‍ക്ക് എന്റെ മകനൊരു രാജകുമാരനോ, രാജകുമാരിയോ ആവേണ്ടതില്ലായിരുന്നു. പ്രോട്ടോക്കോളില്‍ നിന്ന് വിഭിന്നമായി കുട്ടിയുടെ ലിംഗം പോലും അറിയേണ്ടതില്ലായിരുന്നു'- മേഗന്‍ അഭിമുഖത്തില്‍ പറഞ്ഞു.

'ഞാന്‍ ഗര്‍ഭിണിയായിരുന്ന മാസങ്ങളില്‍, 'നിനക്ക് സുരക്ഷാ സംവിധാനം ലഭിക്കില്ല, രാജകുമാരന്‍, രാജകുമാരി എന്ന നാമവും കിട്ടില്ല' എന്നിങ്ങനെ കേള്‍ക്കുമായിരുന്നു. ജനിക്കുമ്പോള്‍ അവന്റെ നിറം എന്തായിരിക്കുമെന്ന ആശങ്കയും ഉയര്‍ത്തി'- മേഗന്‍ തന്റെ അനുഭവം തുറന്നുപറഞ്ഞു. എന്നാല്‍ ഇത് ആരാണ് പറഞ്ഞതെന്ന് കൃത്യമായി വ്യക്തമാക്കാന്‍ അവര്‍ വിസമ്മതിച്ചു. ഇക്കാര്യം മൗനം പാലിക്കുകയാണോ, മൗനിയാക്കുകയാണോ എന്ന ചോദ്യത്തിന്, അത് പിന്നീടാവാം എന്ന് പറഞ്ഞ് ഒഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും ചിറക് മുളയ്ക്കുമോ ആറന്മുള വിമാനത്താവള പദ്ധതിക്ക്? ; പ്രദേശത്ത് ഡ്രോണ്‍ സര്‍വ്വേ നടത്തി സ്ഥലയുടമ

Kerala
  •  3 days ago
No Image

ഗുരുഗ്രാമില്‍ വെടിവെപ്പ്: നാല് കുറ്റവാളികള്‍ കൊല്ലപ്പെട്ടു; മൂന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

കുവൈത്തിലെ ഇന്ത്യൻ എംബസി അടിയന്തര കോൺസുലർ സേവനങ്ങൾ ജൂലൈ 19 വരെ നീട്ടി; സാധാരണ അപേക്ഷകൾ സ്വീകരിക്കില്ല

Kuwait
  •  3 days ago
No Image

പി.എസ്.സി. പരീക്ഷാ ക്രമക്കേട്: ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് മുതല്‍

Kerala
  •  3 days ago
No Image

തിരുവല്ലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവും യുവതിയും മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടം കാര്‍ പിന്നില്‍ ഇടിച്ച്

Kerala
  •  3 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: സര്‍ക്കാര്‍ ഇടപെടലില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞു; രണ്ട് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചതായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

വയനാട് മണ്ണിടിച്ചില്‍ ദുരന്തം: പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ ഏഴായി

Kerala
  •  3 days ago
No Image

സ്വന്തം മക്കളോട് ക്രൂരത; ഇരുമ്പ് വടിയും സിഗരറ്റും ഉപയോഗിച്ച് പീഡിപ്പിച്ച ദമ്പതികള്‍ തെലങ്കാനയില്‍ പിടിയില്‍

National
  •  3 days ago
No Image

മുറിവ് തുന്നാന്‍ നല്‍കിയ അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നര വയസുകാരന് മസ്തിഷ്‌കാഘാതം; ചികിത്സാപ്പിഴവെന്ന് പരാതി, ഡോക്ടര്‍ക്കെതിരേ കേസ്

Kerala
  •  3 days ago
No Image

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 391 ഗ്രാം എംഡിഎംഎയുമായി പ്രമുഖ ബോഡി ബില്‍ഡര്‍ പിടിയില്‍

Kerala
  •  3 days ago