HOME
DETAILS

ചുഴലിക്കാറ്റ്: ഇന്ന് രാത്രി നിര്‍ണായകം; രണ്ട് ദിവസം കനത്ത മഴയും കാറ്റും

  
backup
May 14, 2021 | 3:26 PM

heavy-rainfall-in-kerala-cm-pinarayi-vijayan

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാത്രി വളരെ നിര്‍ണായകമാണ്. റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ കരുത്താര്‍ജിച്ച് ചുഴലിക്കാറ്റായി മാറികൊണ്ടിരിക്കുകയാണ്. മെയ് 16 വരെ അതിതീവ്രമായ മഴയും ശക്തമായ കാറ്റും രൂക്ഷമായ കടല്‍ക്ഷോഭവും തുടരുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് രാത്രി അതീവ നിര്‍ണായകമാണ്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിതീവ്രമോ ശക്തമായതോ ആയ മഴ ഉണ്ടാവും. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള സ്വാധീനം ഉണ്ടായേക്കാം. സമീപ ജില്ലകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ മാറ്റണം. എല്ലാവരും സ്വന്തം വീട്ടിലെ മരങ്ങള്‍ ശ്രദ്ധിക്കണം ആവശ്യമെങ്കില്‍ ശാഖകള്‍ വെട്ടിക്കളയണം. ശക്തമായ മഴ തുടര്‍ന്നാല്‍ നഗരങ്ങളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായേക്കാം. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ വീട്ടില്‍ നിന്നും ക്യാംപുകളിലേക്ക് മാറാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

വിവിധ സേനാവിഭാഗങ്ങളും വകുപ്പുകളും സംസ്ഥാന വ്യാപകമായി അടിയന്തരസാഹചര്യം നേരിടാന്‍ സജ്ജമാണ്. ദുരന്തനിവരാണസേനയുടെ ഒന്‍പത് ടീമുകളെ വിവിധ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. കരസേനയുടെ ഒരു ടീം കാസര്‍കോടും രണ്ട് സംഘങ്ങള്‍ കണ്ണൂരിലും എത്തും. രണ്ട് സംഘങ്ങള്‍ തിരുവനന്തപുരത്ത് സ്റ്റാന്‍ബൈ ആയി നില്‍ക്കും എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ഒരു ടീം ബംഗ്ലൂരുവില്‍ സ്റ്റാന്‍ഡ് ബൈ ആയി നില്‍ക്കുന്നുണ്ട്. വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാണ്. മത്സ്യബന്ധനത്തിന് പോകാനുള്ള നിരോധനം തത്കാലം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉദ്ഘാടന മത്സരത്തിലെ തോൽവിക്ക് ഫൈനലിൽ മറുപടി; കാലിക്കറ്റ് എഫ്.സിയെ തകർത്ത് ഗോകുലം കേരള കെ.പി.എൽ ചാമ്പ്യന്മാർ

Kerala
  •  2 days ago
No Image

കൊതുകുകളെ തുരത്താന്‍ വരുന്നൂ 'കൊതുക് സേന'; 32 ദശലക്ഷം കൊതുകുകളെ തുറന്നുവിടാന്‍ അനുമതി തേടി ഗൂഗിള്‍ 

International
  •  2 days ago
No Image

ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ ; ഷാനിമോൾ ഉസ്മാനും മുഹമ്മദ് മുഹ്‌സിനും നേർക്കുനേർ 

Kerala
  •  2 days ago
No Image

ഇ.ശ്രീധരന്റെ പുതിയ അതിവേഗ റെയിൽ ശുപാർശ: ധൃതിപിടിച്ച തീരുമാനത്തിനില്ലെന്ന് സർക്കാർ; പഠനത്തിന് വിദഗ്ധ സമിതി രൂപീകരിച്ചേക്കും

Kerala
  •  2 days ago
No Image

'ഇ.ഡി അന്വേഷണം തടയണം'സിഎംആര്‍എല്‍ ഹരജി ഇന്ന് ഹൈക്കോടതിയില്‍; വീണക്കും നിര്‍ണായകം

Kerala
  •  2 days ago
No Image

ട്രംപിന്റെ 'മാനസികാരോഗ്യവും ബുദ്ധിയും' പെർഫെക്ട്; പരിശോധനാ റിപ്പോർട്ട് പുറത്തുവിട്ട് വൈറ്റ്ഹൗസ്

International
  •  2 days ago
No Image

സ്‌കൂട്ടര്‍ കത്രിക വച്ച് സ്റ്റാര്‍ട്ടാക്കുന്നത് കണ്ട് കളിയാക്കി; പള്ളുരുത്തിയില്‍ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala
  •  2 days ago
No Image

യു.എ.ഇയിൽ താപനില 46 ഡിഗ്രി വരെ ഉയർന്നേക്കും; ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത | UAE Weather updates

uae
  •  2 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയായുണ്ടായ ആക്രമണം: ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ പൊലിസ്

Kerala
  •  2 days ago
No Image

അര്‍ഷിദിന്റെ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; അഖിലയുടെ ആദ്യ ഭര്‍ത്താവിന്റെ ആത്മഹത്യയും അഷ്‌കറിന്റെ ക്രിമിനല്‍ പശ്ചാത്തലവും പൊലിസ് അന്വേഷിക്കുന്നു

Kerala
  •  2 days ago