HOME
DETAILS

ഇന്ന് രാവിലെ നാട്ടിലേക്ക് പോകേണ്ട സ്‌പൈസ്ജെറ്റ് വിമാനം പല തവണ സമയം മാറ്റി, ഒടുവിൽ നാളെ ഉച്ചക്ക് ശേഷമെന്ന് അറിയിപ്പ്; പ്രതിഷേധവുമായി യാത്രക്കാർ

  
backup
May 26, 2023 | 11:17 AM

the-spicejet-flight-home-this-morning-was-rescheduled-several-times-and-finally-announced-that-it-will-be-later-tomorrow-afternoon-passengers-are-protesting-the-apparent-time-change

ജിദ്ദ: യാത്രക്കാർക്ക് കടുത്ത ദുരിതം സമ്മാനിച്ച് ഇന്ന് രാവിലെ ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് പോകേണ്ട വിമാനം പല തവണ സമയം മാറ്റി ഒടുവിൽ നാളെ ഉച്ചക്ക് ശേഷം പോകുമെന്ന് അറിയിപ്പ്. വെള്ളിയാഴ്ച രാവിലെ 9.45 നു പുറപ്പെടേണ്ട ജിദ്ദ – കോഴിക്കോട് സ്പൈസ് ജെറ്റ് എസ് ജി 36 വിമാനമാണ് പ്രവാസികളെ ബുദ്ധിമുട്ടിച്ച് ഏറ്റവും ഒടുവിൽ നാളെ പുറപ്പെടുമെന്ന് അറിയിച്ചിരിക്കുന്നത്.

1.25 നു ആയിരിക്കും പുറപ്പെടുക എന്നായിരുന്നു ആദ്യം അറിയിപ്പ്. പിന്നീട് രാത്രി 10.30നാണെന്ന് പുറപ്പെടുക എന്നായി. അൽപം കഴിഞ്ഞപോൾ 2.30 നു തന്നെ പുറപ്പെടും യാത്രക്കാർ ഇപ്പോൾ തന്നെ പുറപ്പെടണം എന്ന് യാത്രക്കാരെ അറിയിച്ചു.
ഇതേ തുടർന്ന്, ഉടനടി യാത്രക്കാർ എയർപോർട്ടിൽ എത്തിയപ്പോൾ 24 മണിക്കൂർ വീണ്ടും വൈകിപ്പിച്ചു നാളെ ഉച്ചക്ക് 2.30 നാണെന്നായിരുന്നു അറിയിപ്പ്. എന്നാൽ, ഇനി നാളെ എന്ത് സംഭവിക്കും എന്നറിയാത്ത അവസ്ഥയിലാണെന്ന് യാത്രക്കാർ പറഞ്ഞു. വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധത്തിലാണ്.

വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് ഉറ്റവരെ കാണാൻ പോകുന്ന പാവം പ്രവാസികൾ,
പഠിക്കുന്ന മക്കൾ, പരീക്ഷ എഴുതാൻ വേണ്ടി തിയ്യതി നിശ്ചയിച്ചവർ, സന്ദർശക വിസയിൽ എത്തി അവസാന ദിവസങ്ങളിൽ തിരിച്ചുപോകുന്ന കൊച്ചു കുട്ടികൾ അടക്കമുള്ള കുടുംബങ്ങൾ, ചികിത്സക്ക് വേണ്ടി പുറപ്പെടുന്നവർ എന്നിവർ ഇക്കൂട്ടത്തിലുണ്ട്. ഇവർക്കെല്ലാം കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്.

അതിനിടെ, ജിദ്ദ കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനം കരിപ്പൂരിൽ ഇറക്കാതെ കൊച്ചിയിലിറക്കിയതിനെ തുടർന്ന് യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസം പുലർച്ചെ ജിദ്ദയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം നാല് തവണ സമയം മാറ്റിയതിനു ശേഷമായിരുന്നു ഇന്ന് രാവിലെ പുറപ്പെട്ടത്. പല യാത്രക്കാരും ജിദ്ദ എയർപോർട്ടിൽ വന്ന് തിരികെ റൂമിൽ പോയതിനു ശേഷവും ദീർഘ നേരം ജിദ്ദയിൽ കാത്തിരുന്നുമെല്ലാമാണു ഇന്ന് കരിപ്പൂർ ലക്ഷ്യമാക്കി അവസാനം പറന്നത്. ഇതിനിടെയാണ്, വെള്ളിയാഴ്ച പോകേണ്ട വിമാനവും താറുമാറായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശം; മുസ്‌ലിം ലീ​ഗ് നേതാവിനെ സസ്പെൻഡ് ചെയ്തു 

Kerala
  •  15 days ago
No Image

ഒമാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും; വാഹനങ്ങൾ ഒലിച്ചുപോയി അഞ്ച് മരണം

oman
  •  15 days ago
No Image

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപേ ക്രൂരത; നവവധുവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ചു: ഭർത്താവ് അറസ്റ്റിൽ

Kerala
  •  15 days ago
No Image

മഞ്ചേശ്വരത്തെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിത്വം; പാര്‍ട്ടി തീരുമാനത്തിനെതിരെ വിയോജിപ്പ് പരസ്യമാക്കി സംസ്ഥാന വൈസ് പ്രസിഡന്റ് 

Kerala
  •  15 days ago
No Image

'26 ദിവസത്തെ ആക്രമണം, 2000-ലധികം മിസൈലുകൾ'; ഇറാന്റെ അതിക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര വേദിയിൽ ആഞ്ഞടിച്ച് യുഎഇ

uae
  •  15 days ago
No Image

തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി സീൽ: പോസ്റ്റിട്ട കേരളത്തിലെ സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ കൂട്ട നടപടി; നോട്ടീസ് അയച്ച് പൊലിസ്‌

Kerala
  •  15 days ago
No Image

'ഖേദം പ്രകടനം അംഗീകരിക്കില്ല': യുഡിഎഫ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ നിയമനടപടിയുമായി മുന്നോട്ടെന്ന് യു.പ്രതിഭ

Kerala
  •  15 days ago
No Image

ബഹ്‌റൈനില്‍ 'വാര്‍ റിസ്‌ക്' ഇന്‍ഷുറന്‍സ്; യുദ്ധനാശനഷ്ടങ്ങള്‍ക്ക് ഇനി പ്രത്യേക പരിരക്ഷ

bahrain
  •  15 days ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലെ തീപിടുത്തം; മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

Kerala
  •  15 days ago
No Image

സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്രം; ഒമാന്‍-യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ച

oman
  •  16 days ago