HOME
DETAILS

ഇന്ന് രാവിലെ നാട്ടിലേക്ക് പോകേണ്ട സ്‌പൈസ്ജെറ്റ് വിമാനം പല തവണ സമയം മാറ്റി, ഒടുവിൽ നാളെ ഉച്ചക്ക് ശേഷമെന്ന് അറിയിപ്പ്; പ്രതിഷേധവുമായി യാത്രക്കാർ

  
backup
May 26, 2023 | 11:17 AM

the-spicejet-flight-home-this-morning-was-rescheduled-several-times-and-finally-announced-that-it-will-be-later-tomorrow-afternoon-passengers-are-protesting-the-apparent-time-change

ജിദ്ദ: യാത്രക്കാർക്ക് കടുത്ത ദുരിതം സമ്മാനിച്ച് ഇന്ന് രാവിലെ ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് പോകേണ്ട വിമാനം പല തവണ സമയം മാറ്റി ഒടുവിൽ നാളെ ഉച്ചക്ക് ശേഷം പോകുമെന്ന് അറിയിപ്പ്. വെള്ളിയാഴ്ച രാവിലെ 9.45 നു പുറപ്പെടേണ്ട ജിദ്ദ – കോഴിക്കോട് സ്പൈസ് ജെറ്റ് എസ് ജി 36 വിമാനമാണ് പ്രവാസികളെ ബുദ്ധിമുട്ടിച്ച് ഏറ്റവും ഒടുവിൽ നാളെ പുറപ്പെടുമെന്ന് അറിയിച്ചിരിക്കുന്നത്.

1.25 നു ആയിരിക്കും പുറപ്പെടുക എന്നായിരുന്നു ആദ്യം അറിയിപ്പ്. പിന്നീട് രാത്രി 10.30നാണെന്ന് പുറപ്പെടുക എന്നായി. അൽപം കഴിഞ്ഞപോൾ 2.30 നു തന്നെ പുറപ്പെടും യാത്രക്കാർ ഇപ്പോൾ തന്നെ പുറപ്പെടണം എന്ന് യാത്രക്കാരെ അറിയിച്ചു.
ഇതേ തുടർന്ന്, ഉടനടി യാത്രക്കാർ എയർപോർട്ടിൽ എത്തിയപ്പോൾ 24 മണിക്കൂർ വീണ്ടും വൈകിപ്പിച്ചു നാളെ ഉച്ചക്ക് 2.30 നാണെന്നായിരുന്നു അറിയിപ്പ്. എന്നാൽ, ഇനി നാളെ എന്ത് സംഭവിക്കും എന്നറിയാത്ത അവസ്ഥയിലാണെന്ന് യാത്രക്കാർ പറഞ്ഞു. വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധത്തിലാണ്.

വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് ഉറ്റവരെ കാണാൻ പോകുന്ന പാവം പ്രവാസികൾ,
പഠിക്കുന്ന മക്കൾ, പരീക്ഷ എഴുതാൻ വേണ്ടി തിയ്യതി നിശ്ചയിച്ചവർ, സന്ദർശക വിസയിൽ എത്തി അവസാന ദിവസങ്ങളിൽ തിരിച്ചുപോകുന്ന കൊച്ചു കുട്ടികൾ അടക്കമുള്ള കുടുംബങ്ങൾ, ചികിത്സക്ക് വേണ്ടി പുറപ്പെടുന്നവർ എന്നിവർ ഇക്കൂട്ടത്തിലുണ്ട്. ഇവർക്കെല്ലാം കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്.

അതിനിടെ, ജിദ്ദ കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനം കരിപ്പൂരിൽ ഇറക്കാതെ കൊച്ചിയിലിറക്കിയതിനെ തുടർന്ന് യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസം പുലർച്ചെ ജിദ്ദയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം നാല് തവണ സമയം മാറ്റിയതിനു ശേഷമായിരുന്നു ഇന്ന് രാവിലെ പുറപ്പെട്ടത്. പല യാത്രക്കാരും ജിദ്ദ എയർപോർട്ടിൽ വന്ന് തിരികെ റൂമിൽ പോയതിനു ശേഷവും ദീർഘ നേരം ജിദ്ദയിൽ കാത്തിരുന്നുമെല്ലാമാണു ഇന്ന് കരിപ്പൂർ ലക്ഷ്യമാക്കി അവസാനം പറന്നത്. ഇതിനിടെയാണ്, വെള്ളിയാഴ്ച പോകേണ്ട വിമാനവും താറുമാറായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  2 hours ago
No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  3 hours ago
No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  3 hours ago
No Image

ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ

International
  •  3 hours ago
No Image

സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം

Cricket
  •  4 hours ago
No Image

7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം

uae
  •  4 hours ago
No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  4 hours ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  4 hours ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  5 hours ago