HOME
DETAILS

കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് തീരുമാനിക്കാന്‍ കമ്മിറ്റിയായി

  
Web Desk
August 24 2016 | 18:08 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%85%e0%b4%a1%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1-2

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനെകൂടി ഉള്‍പ്പെടുത്തി സംസ്ഥാന സിവില്‍ സര്‍വിസായ കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) രൂപികരിക്കുന്നതിനുള്ള നിയമഭേദഗതി വരുത്താന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ നേതൃത്വത്തില്‍ കമ്മിറ്റിയ്ക്ക് രൂപം നല്‍കി. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ് സെന്തില്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ്, നിയമവകുപ്പ് സെക്രട്ടറി ഹരീന്ദ്രനാഥ് എന്നിവരാണ് അംഗങ്ങള്‍. ഇവര്‍ എല്ലാ യൂനിയന്‍ പ്രതിനിധികളുമായും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പ്രതിനിധികളുമായും ചര്‍ച്ച ചെയ്തായിരിക്കും നിലവില്‍ തയാറാക്കിയ നിയമത്തില്‍ ഭേദഗതി വരുത്തുന്നത്.

18 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളാണ് സംസ്ഥാന സിവില്‍ സര്‍വിസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി കരട് നിയമം തയാറാക്കിയത്. എന്നാല്‍ സെക്രട്ടേറിയറ്റ് ജീവനക്കാരെ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

25-6-2016ല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന വകുപ്പ് സെക്രട്ടിമാരുടെ യോഗത്തില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരെ ഒഴിവാക്കികൊണ്ടുള്ള കരടിന് അംഗീകാരം നല്‍കി. തുടര്‍ന്ന് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചു. തുടര്‍ന്നാണ് സെക്രട്ടേറിയറ്റ് ജീവനക്കാരെ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 18 ഡിപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെ കെ.എ.എസ് രൂപീകരിക്കാന്‍ ഭേദഗതി വരുത്തുവാന്‍ കമ്മിറ്റിയെ വച്ചത്. ഈ മാസം 30നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രഗത്ഭരായ യുവാക്കളെ സര്‍വിസിലേയ്ക്ക് ആകര്‍ഷിക്കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസിന് രൂപം നല്‍കിയത്.

എന്നാല്‍ സെക്രട്ടേറിയറ്റിനെ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എതിര്‍പ്പുമായി സെക്രട്ടേറിയറ്റ് ജീവനക്കാര്‍ രംഗത്തു വന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മന്ത്രിസഭാ ഉപസമിതിയുണ്ടാക്കി. എന്നിട്ടും തീരുമാനമുണ്ടായില്ല. ഇടതു സര്‍ക്കാര്‍ അധികരമേറ്റതിനു ശേഷം കെ.എ.എസ് നടപ്പിലാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോയി. ഇതും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് അവരെ കൂടി ഉള്‍പ്പെടുത്തി കെ.എ.എസ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസിലേയ്ക്ക് നേരിട്ട് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 28 ആണ്. കെ.എ.എസിലേയ്ക്കുള്ള നിയമനം 1:1 അനുപാതത്തില്‍ സ്ഥാനക്കയറ്റത്തിലൂടെയും പി.എസ്.സി നടത്തുന്ന സംസ്ഥാന സിവില്‍ സര്‍വിസ് പരീക്ഷയിലൂടെയുമാണ്. എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവുണ്ട്. സര്‍വിസിലുള്ളവര്‍ക്ക് 35 വയസുവരെ അപേക്ഷിക്കാം.
സിവില്‍ സര്‍വിസ് പരീക്ഷയ്ക്ക് 32 ആണ് ഉയര്‍ന്ന പ്രായപരിധി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  2 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  2 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  2 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  2 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  2 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  2 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  2 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  2 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  2 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  2 days ago