ADVERTISEMENT
HOME
DETAILS

കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് തീരുമാനിക്കാന്‍ കമ്മിറ്റിയായി

ADVERTISEMENT
  
backup
August 24 2016 | 18:08 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%85%e0%b4%a1%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1-2

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനെകൂടി ഉള്‍പ്പെടുത്തി സംസ്ഥാന സിവില്‍ സര്‍വിസായ കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) രൂപികരിക്കുന്നതിനുള്ള നിയമഭേദഗതി വരുത്താന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ നേതൃത്വത്തില്‍ കമ്മിറ്റിയ്ക്ക് രൂപം നല്‍കി. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ് സെന്തില്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ്, നിയമവകുപ്പ് സെക്രട്ടറി ഹരീന്ദ്രനാഥ് എന്നിവരാണ് അംഗങ്ങള്‍. ഇവര്‍ എല്ലാ യൂനിയന്‍ പ്രതിനിധികളുമായും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പ്രതിനിധികളുമായും ചര്‍ച്ച ചെയ്തായിരിക്കും നിലവില്‍ തയാറാക്കിയ നിയമത്തില്‍ ഭേദഗതി വരുത്തുന്നത്.

18 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളാണ് സംസ്ഥാന സിവില്‍ സര്‍വിസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി കരട് നിയമം തയാറാക്കിയത്. എന്നാല്‍ സെക്രട്ടേറിയറ്റ് ജീവനക്കാരെ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

25-6-2016ല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന വകുപ്പ് സെക്രട്ടിമാരുടെ യോഗത്തില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരെ ഒഴിവാക്കികൊണ്ടുള്ള കരടിന് അംഗീകാരം നല്‍കി. തുടര്‍ന്ന് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചു. തുടര്‍ന്നാണ് സെക്രട്ടേറിയറ്റ് ജീവനക്കാരെ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 18 ഡിപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെ കെ.എ.എസ് രൂപീകരിക്കാന്‍ ഭേദഗതി വരുത്തുവാന്‍ കമ്മിറ്റിയെ വച്ചത്. ഈ മാസം 30നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രഗത്ഭരായ യുവാക്കളെ സര്‍വിസിലേയ്ക്ക് ആകര്‍ഷിക്കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസിന് രൂപം നല്‍കിയത്.

എന്നാല്‍ സെക്രട്ടേറിയറ്റിനെ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എതിര്‍പ്പുമായി സെക്രട്ടേറിയറ്റ് ജീവനക്കാര്‍ രംഗത്തു വന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മന്ത്രിസഭാ ഉപസമിതിയുണ്ടാക്കി. എന്നിട്ടും തീരുമാനമുണ്ടായില്ല. ഇടതു സര്‍ക്കാര്‍ അധികരമേറ്റതിനു ശേഷം കെ.എ.എസ് നടപ്പിലാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോയി. ഇതും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് അവരെ കൂടി ഉള്‍പ്പെടുത്തി കെ.എ.എസ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസിലേയ്ക്ക് നേരിട്ട് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 28 ആണ്. കെ.എ.എസിലേയ്ക്കുള്ള നിയമനം 1:1 അനുപാതത്തില്‍ സ്ഥാനക്കയറ്റത്തിലൂടെയും പി.എസ്.സി നടത്തുന്ന സംസ്ഥാന സിവില്‍ സര്‍വിസ് പരീക്ഷയിലൂടെയുമാണ്. എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവുണ്ട്. സര്‍വിസിലുള്ളവര്‍ക്ക് 35 വയസുവരെ അപേക്ഷിക്കാം.
സിവില്‍ സര്‍വിസ് പരീക്ഷയ്ക്ക് 32 ആണ് ഉയര്‍ന്ന പ്രായപരിധി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 hours ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 hours ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  3 hours ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  3 hours ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  4 hours ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  4 hours ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  4 hours ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  5 hours ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  5 hours ago