HOME
DETAILS

ഹജ്ജ് ക്യാംപില്‍ അഞ്ചാംതവണയും രുചിയുടെ പെരുമയുമായി അബ്ദുല്‍ റസാഖ്

  
Web Desk
August 24 2016 | 18:08 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%82%e0%b4%a4

നെടുമ്പാശ്ശേരി : ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹജ്ജ് ക്യാംപില്‍ അഞ്ചാം വര്‍ഷവും രുചിയുടെ വൈവിധ്യം ഒരുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പാചകകലയിലെ വിദഗ്ധന്‍ കൂടിയായ കണ്ണൂര്‍ സ്വദേശി അബ്ദുല്‍ റസാഖ്. സ്വാദിഷ്ടവും വൃത്തിയുള്ളതും ആരോഗ്യപ്രദവുമായ ഭക്ഷണം ഒരുക്കി ക്യാംപിന്റെ തന്നെ പ്രധാനശ്രദ്ധാകേന്ദ്രമായി മാറുകയാണ് അബ്ദുല്‍ റസാഖും സുഹൃത്തുക്കളും.

മലബാര്‍ രുചിയില്‍ തീര്‍ത്ത കറികളും നാടന്‍ ഭക്ഷണവും ക്യാംപിലെത്തുന്ന ഓരോത്തരുടെയും അഭിനന്ദനത്തിന് കാരണായി മാറുകയാണ്. തീര്‍ഥാടകര്‍ക്കും അവരെ യാത്രയാക്കാന്‍ എത്തുന്നവരും വളണ്ടിയര്‍മാരും ഉള്‍പ്പടെ ഓരേ സമയം നാലായിരത്തോളം പേര്‍ക്കാണ് ഭക്ഷണം ഒരുങ്ങുന്നത്. ഏതുസമയവും പ്രവര്‍ത്തനസജ്ജമായ സംസ്ഥാന ഹജ്ജ് ക്യാംപില്‍ ഓരോത്തരുടെയും ഇഷ്ടാനുസരണമുള്ള ഭക്ഷണമാണ് റസാഖിന്റെ നേതൃത്വത്തില്‍ ഒരുക്കുന്നത്. സുബ്ഹി നിസ്‌കാരത്തിന് മുമ്പ്തന്നെ കാന്റീന്‍ പ്രവര്‍ത്തനസജ്ജമാകും. രാവിലെ 6.30 മുതല്‍ പ്രാതല്‍ വിതരണം ചെയ്യും.

പുട്ട്, അപ്പം, ചപ്പാത്തി, പൊറോട്ട തുടങ്ങിയ വിവിധ പലഹാരങ്ങളും രണ്ട് തരം കറികളും നാടന്‍ രുചിയില്‍ തന്നെ ലഭിക്കും. ഉച്ചയ്ക്ക് 11 മണിയോടെ തന്നെ ഉച്ചയൂണ് റെഡിയാകും. ചോറും മീന്‍കറിയും വറുത്തമീനും സാമ്പാറും തോരനും പുറമേ നെയ്്‌ചോറും കോഴിക്കറിയും ബീഫ് കറിയും ഉണ്ടാകും. ഊണ് വേണ്ടാത്തവര്‍ക്ക് വേണ്ടി ചപ്പാത്തിയും കറിയും ഉണ്ടാകും. ഉച്ചഭക്ഷണം കഴിയുമ്പോള്‍ തന്നെ ചായയും പലഹാരവും തയാറാകും. വൈകീട്ട് ഏഴോടെ തന്നെ രാത്രി ഭക്ഷണവും വിഭവസമൃദ്ധമായി നല്‍കും.

വെള്ളിയാഴ്ചകളില്‍ ബിരിയാണിയാണ് നല്‍കുന്നത്. തീര്‍ഥാടകരുടെ സമയവും സൗകര്യവും അനുസരിച്ചാണ് ഇവിടെ ഭക്ഷണം തയാറാക്കുന്നത്. 25 ഓളം തൊഴിലാളികളാണ് റസാഖിനൊപ്പം ജോലി ചെയ്യുന്നത്. ജോലിക്കാര്‍ക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്രമീകരണം നല്‍കിയിരിക്കുന്നത്. കൂടാതെ ഇവരെ സഹായിക്കാന്‍ വളണ്ടിയര്‍മാരുമുണ്ട്. ചെറിയ പോത്തിനെ വാങ്ങി നേരിട്ട് ചെന്ന് അറുത്താണ് ഉപയോഗിക്കുന്നത്. മീന്‍ കോഴിക്കോട് ബേപ്പൂരില്‍ നിന്ന്് ദിവസവും എത്തിക്കുകയാണ്. ക്യാംപില്‍ എത്തുന്നവരെല്ലാം യാത്രക്കാരായതിനാല്‍ അവര്‍ക്ക് വേണ്ടി വളരെ വൃത്തിയോടും ശ്രദ്ധയോടുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. തീര്‍ഥാടര്‍ക്ക് നേരത്തെ പോകേണ്ടിവരുകയാണെങ്കില്‍ അതിന് അനുസൃതമായി ഭക്ഷണം പാചകം ചെയ്യും.

ഭക്ഷണം വിതരണം ചെയ്യുന്നതാകട്ടെ വളരെ അടുക്കും ചിട്ടയിലും വൃത്തിയിലുമാണ്. അടുക്കളയില്‍ ഉള്ളതിനേക്കാള്‍ നാലിരട്ടിയാളുകളാണ് ഭക്ഷണം വിളമ്പാന്‍ നില്‍ക്കുന്നത്. ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നവര്‍ക്ക് മുന്നില്‍ ഇഷ്ടഭക്ഷണവുമായി വളണ്ടിയര്‍മാര്‍ എത്തും. ഓരേ സമയം 450 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  6 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  6 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  6 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  7 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  7 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  7 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  8 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  8 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  8 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  9 hours ago