
ഭ്രാന്തി
കഥ
ഹാരിസ് കത്തറമ്മൽ
മണിമേഖല കുന്നുകയറി കൂടണയുമ്പോൾ മൂവന്തി കഴിഞ്ഞിരുന്നു. വന്നപാടെ അവൾ ഒരാന്തലോടെ കോലായിലേക്ക് വീണു. ശബ്ദം കേട്ട് അകത്തുനിന്ന് മാധവിയമ്മ വന്നുനോക്കി. അവർ അകത്തുപോയി വെള്ളമെടുത്ത് മണിമേഖലയുടെ അടുത്തു വന്നിരുന്നു. അവളെഴുന്നേറ്റിരുന്ന് വെള്ളം വാങ്ങി കുടിച്ചു വീണ്ടും കോലായിലെ നിലത്തേക്ക് ചെരിഞ്ഞു.
അവളുടെ മുഖത്തേക്ക് വീണുകിടന്ന മുടി അവർ മാടിയൊതുക്കി. മോളേ.. മോളേ .... അവർ ശബ്ദം താഴ്ത്തി വിളിച്ചു. അവൾ കണ്ണുതുറന്ന് അമ്മയെ നോക്കി, പിന്നെ പൊട്ടിക്കരഞ്ഞു. മാധവിയമ്മ അവളുടെ വായപൊത്തി, 'ശ്ശ് .. പതുക്കെ... ശബ്ദം കേട്ട്ആരേലും ഇങ്ങട്ട് വന്നാല്ണ്ടല്ലോ...? നിയ്യ് പോയ കാര്യം പറ മോളേ...'
അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകിത്തുടങ്ങി.'അമ്മേ... അമ്മ പറഞ്ഞപോലെ ഞാൻ ചെയ്തമ്മേ...' ഇടർച്ചയോടെ അവൾ പറഞ്ഞു. കോലായിലെ നിലത്തുകിടന്ന് ഏങ്ങലടിച്ചു.
മാധവിയമ്മ കോലായിലെ വെളിച്ചം കെടുത്തി. തിണ്ടിൽ കാലുനീട്ടി ഇരിപ്പുറപ്പിച്ചു. തിരിച്ചറിയാനാവാത്തൊരു ഉൾഭയം അവരെയും ഗ്രസിച്ചു. പുറത്ത് ഇരുട്ട് കനത്തു തുടങ്ങി. കുന്നിനു താഴെ നിന്ന് കുട്ടന്റെ പട്ടിക്കുട്ടി നിർത്താതെ കുരക്കുന്നു. അവനെക്കാണാഞ്ഞിട്ടാവണം. കുട്ടൻ വളർത്തിയിരുന്ന പ്രാവുകളെ ഉച്ചക്ക് കൂടു തുറന്നുവിട്ട് ആട്ടിപ്പായിച്ചിരുന്നു. രണ്ടു മൂന്നെണ്ണം എങ്ങും പോകാതെ കൂടിന്റെ മുകളിൽ ഇരിക്കുന്നത് ഇരുട്ടിൽ അവ്യക്തമായി കാണാം.
മാധവിയമ്മ, മണിമേഖലയുടെ നേരെ കഴുത്തു തിരിച്ചുനോക്കി. അവളപ്പോഴും കോലായിലെ നിലത്ത് കിടന്ന് ഏങ്ങലടിക്കുകയാണ്. അവൾക്ക് എങ്ങനെ സഹിക്കാൻ പറ്റും. പത്ത് മാസം നൊന്തു പ്രസവിച്ച മകനെയാണ് ഉപേക്ഷിച്ച് വന്നിരിക്കുന്നത്. കരയട്ടെ, കരഞ്ഞ് കരഞ്ഞ് മനസിലെ വിഷമമെല്ലാം മാറട്ടെ...
ഇരുളിൽ അവരുടെ ഓർമകളുടെ ഭാണ്ഡം തനിയെ അഴിഞ്ഞു. കുമാരേട്ടൻ തെങ്ങിൽനിന്ന് വീണു മരിക്കുമ്പോൾ മണിമേഖലക്ക് വയസു പത്തു തികഞ്ഞിരുന്നില്ല. വീടുകളിൽ ജോലിക്കു പോയും വയൽപ്പണിക്കും മറ്റും പോയാണ് അല്ലലില്ലാതെ അവളെ വളർത്തിയത്. ഒടുവിൽ അവളുതന്നെ കണ്ടെത്തിയ ചെറുക്കനുമായി കല്യാണം. എത്ര സുന്ദരമായിരുന്നു ആ കാലം! രാജേഷ് അത്രമേൽ അവളെ സ്നേഹിച്ചിരുന്നു.അവരുടെ ബന്ധം ഊട്ടിയുറപ്പിച്ച് കൊണ്ട് അവർക്കിടയിലേക്ക് ഒരാൾകൂടി വന്നു. തങ്കക്കുടം പോലൊരു പൊന്നുമോൻ!
മകൻ ഉണ്ടായതിനു ശേഷമാണ് രാജേഷ് വീട് പുതുക്കിപ്പണിതതും അങ്ങാടിയിൽ പലചരക്കുകട തുടങ്ങിയതും. പോകെപ്പോകെ എല്ലാ സന്തോഷങ്ങളും മങ്ങിത്തുടങ്ങി. മകന്റെ അസ്വാഭാവിക പെരുമാറ്റങ്ങൾ കണ്ടപ്പോഴാണ് ഡോക്ടറെ സമീപിക്കുന്നത്.
മകന് ബുദ്ധിവൈകല്യമുണ്ടെന്നറിഞ്ഞ രാജേഷ് തളർന്നു. മരുന്നുകൊണ്ടും മന്ത്രംകൊണ്ടും മകന്റെ അവസ്ഥ മാറാതെ വന്നപ്പോൾ, ഒരു ദിവസം കടപൂട്ടി വീട്ടിലേക്ക് അയാൾ വന്നതേയില്ല. ഒരുമുഴം കയറിൽ കടയ്ക്കുള്ളിലെ കഴുക്കോലിൽ അയാൾ വിറങ്ങലിച്ചു നിന്നു.
എത്രയെത്ര വൈദ്യമാരെ കണ്ടു? എത്ര അമ്പലങ്ങൾ, നേർച്ചകൾ, വഴിപാടുകൾ... ഒന്നും ഒരു ഫലവും ചെയ്തില്ല! വർഷം ഇരുപത് കഴിഞ്ഞിരിക്കുന്നു.
പത്തൊമ്പതാം വയസിലായിരുന്നു അവളുടെ വിവാഹം. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. കുട്ടൻ മുതിരുന്നതിനനുസരിച്ച് അവന്റെ ഭ്രാന്തും വികൃതിയും കൂടിക്കൂടി വന്നു. അവൻ പുഴയിറമ്പിലിരുന്നു പെണ്ണുങ്ങൾ കുളിക്കുന്നത് നോക്കി രസിച്ചു. ചെത്തുകാരൻ മൂത്തോറൻ മൂപ്പരുടെ തെങ്ങിൽ കയറി കള്ളുകുടിച്ചു. അങ്ങാടിയിലിറങ്ങി പലഹാരങ്ങളും പഴങ്ങളും വാരിത്തിന്നു. എതിർക്കാൻ വന്നാൽ കൈയിൽകിട്ടിയ എന്തുകൊണ്ടും തിരിച്ചാക്രമിക്കും.
അവനെന്തു ചെയ്താലും എല്ലാവരും പരാതിയുമായി വീട്ടിലേക്കാണു വരിക.അയ്യപ്പൻ വിളക്കിന്റെയന്ന് ഉത്സവപ്പറമ്പിൽ അവനുണ്ടാക്കിയ പുകിൽ ചെറുതൊന്നുമായിരുന്നില്ല. ആരോ പൊലിസിൽ വിവരമറിയിച്ചു. അന്ന് ആദ്യമായാണ് മണിമേഖല പൊലിസ് സ്റ്റേഷൻ കാണുന്നത്. 'ചെക്കന് പ്രാന്താണേല് വല്ല പ്രാന്താസ്പത്രീലും കൊണ്ടാക്കണം. അല്ലേൽ ചങ്ങലക്കിടണം'- എസ്.ഐ പറഞ്ഞതുകേട്ട് അവൾ വിറച്ചു.
വിവരമറിഞ്ഞ് വീട്ടിൽവന്ന അനിയത്തി മാളുവാണ് പറഞ്ഞത്, 'ദൂരെ ഏടെങ്കെലും കൊണ്ട് ഉപേക്ഷിച്ചാ മതി. പൂച്ചക്കുട്ട്യോളെയൊക്ക നമ്മൾ നാടുകടത്താറില്ല്യേ മാധവ്യേ... അതുപോലത്തന്നെ' - മാളു ഒന്നുകൂടി വ്യക്തമാക്കി.
'ഓള് പെറ്റതല്ലേ അതിനെ മാളോ... അതിനെ കൊണ്ട് കളയാനോ...?'
'ന്നാ... ങ്ങള് തള്ളയും മോളും ഓനെ തീറ്റിപ്പോറ്റിക്കോ... ആ പെണ്ണ് കണ്ടോന്റെ എറേച്ചീല് നെരങ്ങീറ്റാണ് നാലാക്ക്ള്ളത് ഓൻ ഒറ്റനേരം തിന്നണത്... ഓൾക്ക് വയസ് നാൽപ്പത് ആവുന്നേള്ളൂ. ഏതേലും ഒരുത്തന്റെ കൂടെ ഓളെ പറഞ്ഞയ്ക്കണ്ടെ... നെന്റെ കാലം കഴിഞ്ഞാ ഓൾക്കാരാണ്ടാവാ..? ഞാൻ പറയാനുള്ളത് പർഞ്ഞു. ഇനി ങ്ങള് തള്ളയും മോളും കൂടി തീരുമാൻച്ചോ...' - മാളുവമ്മ അവരുടെ മനസിലേക്ക് കോരിയിട്ട തീക്കനൽ പുകഞ്ഞുകൊണ്ടേയിരുന്നു. ശരിയാണ്, മണിമേഖലക്ക് അവളുടെ ഭാവി നോക്കണം. സുഖമില്ലാത്ത ചെക്കന് അസുഖം മാറില്ല.
ആദ്യമൊന്നും മണിമേഖല സമ്മതിച്ചില്ല. നാട്ടുകാരുടെയും അയൽക്കാരുടെയും പരാതി. പൊലിസിന്റെ താക്കീത്... പേർത്തും പേർത്തും ആലോചിച്ചപ്പോൾ തന്റെ ഭാവിക്കും നല്ലതാണെന്ന് അവൾക്കും തോന്നി. എന്നാലും പത്തുമാസം നൊന്തുപെറ്റ മകനെ ഉപേക്ഷിക്കാൻ ഒരു വൈമനസ്യം.
അന്നവൾ നേരത്തെ ഉണർന്നു. പട്ടിക്കൂട്ടിൽ കിടന്നുറങ്ങിയ കുട്ടനെ വിളിച്ചുണർത്തി. അവന് ഇഷ്ടമുള്ള കാപ്പിയും പലഹാരവും ഉണ്ടാക്കിക്കൊടുത്തു. കഴിഞ്ഞ പെരുന്നാളിന് കുട്ടിഹസ്സൻ മാപ്പിള കൊടുത്ത കുപ്പായമിടുവിച്ചു. മണം പോയിത്തുടങ്ങിയ പൗഡറുമിടുവിച്ചു. അവൻ ഇണങ്ങിയ നായ്ക്കുട്ടിയെപ്പോലെ അനുസരിച്ചു. അവർ ആറേ പത്തിന്റെ ബസിൽ കയറി നഗരത്തിലേക്ക് യാത്ര തിരിച്ചു. അന്ന് മുഴുവൻ അവർ രണ്ടുപേരും നഗരത്തിൽ അലഞ്ഞു. സിനിമയിലെ നായികയെ കണ്ട അവൻ വിവശനായി. മുന്തിയ ഭോജനശാലയിൽ കയറി വയർ നിറച്ചുണ്ടു. തീവണ്ടി കണ്ട് കുട്ടൻ ആർത്തുവിളിച്ചു. അമ്മയിൽ നിന്നകന്ന് പോകാതിരിക്കാനവൻ അവളുടെ കൈ മുറുകെപ്പിടിച്ചു. ഒടുവിൽ നഗരത്തിലെ ജനസാഗരത്തിനുള്ളിൽ അമ്മയെ വേർപ്പെട്ടുപോയ അവൻ ആൾക്കൂട്ടത്തിൽ ഏകനായി ഭയന്നു വിറച്ചുനിന്നു.
പള്ളിയിലെ ബാങ്ക് മാധവിയമ്മയെ ചിന്തയിൽ നിന്നുമുണർത്തി. മണിമേഖല എഴുന്നേറ്റ് അകത്തുപോയി ബെഞ്ചിൽ കിടന്ന് ഏങ്ങലടിച്ചു കരയുകയായിരുന്നു.
'ഞാൻ അപരാധം ചെയ്തു പോയമ്മേ... എനിക്ക് സഹിക്കാൻ മേലേ... എന്റെ കുഞ്ഞ് വല്ലതും കഴിച്ചോ ... ആവോ...' - അവൾ കരച്ചിലിനിടയിൽ പുലമ്പിക്കൊണ്ടേയിരുന്നു. അന്നു രാത്രിയിൽ അവർ പരസ്പരം സംസാരിക്കുകയും ആഹാരം കഴിക്കുകയും ചെയ്തില്ല. പ്രാവിന്റെ ഉച്ചത്തിലുള്ള കുറുകൽ കേട്ടാണ് മാധവിയമ്മ ഉറക്കമുണർന്നത്.
നേരം നന്നായി വെളുത്തിരുന്നു. അവർ മണിമേഖലയെ തിരക്കി. വീട്ടിലും തൊടിയിലുമൊന്നുമവളെ കണ്ടില്ല. തെങ്ങുകയറ്റക്കാരൻ ദാമോദരനാണു പറഞ്ഞത്, മണിമേഖല ആറേ പത്തിന്റെ ബസിൽ പോകുന്നത് കണ്ടെന്ന്. കടപ്പുറത്തെ ജനനിബിഡമായ ഇടങ്ങളിൽ, തീവണ്ടി സ്റ്റേഷനുകളിൽ, നഗരത്തിന്റെ മുക്കുമൂലകളിൽ മണിമേഖല കുട്ടനെ പരതിക്കൊണ്ടിരുന്നു. ഇടയ്ക്കവൾ അവനെ കണ്ടു, വാത്സല്യമുള്ള അമ്മയായി മാറി അവളവനെ മുലയൂട്ടി, കിണറ്റിൻകരയിൽ വച്ച് അവളവനെ എണ്ണതേച്ച് കുളിപ്പിച്ചു, പിണങ്ങി മാറി ഒളിച്ചിരിക്കുന്ന അവനെത്തിരക്കി നഗരം മുഴുക്കെ അവൾ ഓടിക്കൊണ്ടേയിരുന്നു...
കത്തുന്ന വെയിലോ ചുട്ടുപഴുത്ത പാതകളോ അവളെ തെല്ലും അലോസരപ്പെടുത്തിയ തേയില്ല.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 4 hours ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 4 hours ago
രാജസ്ഥാന്: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 5 hours ago
ദുബൈയിലെ എയര്‍ ടാക്സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• 5 hours ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• 5 hours ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 6 hours ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 6 hours ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 6 hours ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 7 hours ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 7 hours ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• 8 hours ago
എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 8 hours ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 8 hours ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 8 hours ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 10 hours ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 11 hours ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 11 hours ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 12 hours ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 13 hours ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 15 hours ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 9 hours ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 9 hours ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 9 hours ago