HOME
DETAILS

ആടുവളര്‍ത്തലിലൂടെ വിജയം കൊയ്ത് അസീസ്

  
Web Desk
August 25 2016 | 22:08 PM

%e0%b4%86%e0%b4%9f%e0%b5%81%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%82


പാലക്കാട്: 19 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ പട്ടാമ്പിക്കാരന്‍ അസീസിന് കുറച്ചു സ്ഥലം വാങ്ങി കൃഷി ചെയ്യണമെന്ന മോഹമായിരുന്നു ഉണ്ടായിരുന്നത്. കൂട്ടിന് ഗള്‍ഫിലെ കുറച്ചു ചങ്ങാതിമാരും ചേര്‍ന്നതോടെ അസീസ് കൃഷിയോടൊപ്പം ആടുവളത്താനും തീരുമാനിച്ചു. അതിര്‍ത്തി ഗ്രാമമായ എരുത്തേമ്പതിയിലെ സീഡ് ഫാമിനടുത്തായി എട്ട് ഏക്കര്‍ തെങ്ങിന്‍ തോട്ടം വാങ്ങി താമസം തുടങ്ങിയപ്പോഴാണ് ആടു വളര്‍ത്തലിന്റെ ആശയം മനസില്‍ വന്നത്. ഭാര്യ ആമിനയും മക്കള്‍ അസ്‌ന, അന്‍സാര്‍, അന്‍സിബ് എന്നിവരോടൊപ്പം ആടു വളര്‍ത്തല്‍ സംരംഭം തുടങ്ങി 55 ആടുകളുമായി തൊഴില്‍ ആരംഭിച്ചത്. മൂന്നു മാസം മുതല്‍ പ്രായമുള്ള ആട്ടിന്‍ കുട്ടികളെ തള്ളയോടൊപ്പം ഏകദേശം 12000 മുതല്‍ 15000 രൂപ വരെ നല്‍കി വാങ്ങി. ബീറ്റല്‍ ക്രോസ്, ജമുനപ്യാരി, മലബാറി എന്നി വിഭാഗത്തില്‍പെട്ട ജനസുകളാണ് തിരഞ്ഞെടുക്കുന്നത്. കോഴിപ്പാറ, വാണിയംകുളം ചന്തയുമാണ് പ്രധാനമായി ആട്ടിന്‍ കുട്ടികളെ ലഭിക്കുന്ന സ്ഥലം. ചെറിയ കണ്ണികള്‍ മാത്രമുള്ള കമ്പി വേലികെട്ടി കൃഷിയിടത്തെ സുരക്ഷിതമാക്കി. വെള്ളം കുടിക്കാനുള്ള തൊട്ടികളും. തീറ്റയിടാനുള്ള പെട്ടികളും കിടക്കാന്‍ നാലടി ഉയരത്തില്‍ തട്ടുകളും നിര്‍മിച്ചു വൃത്തിയും ബുദ്ധിയുമുള്ള ജീവിയാണ് ആട് എന്നതാണ് അസീസിന്റെ കണ്ടെത്തല്‍. അതിനാല്‍ ദിവസവും കൂട് വൃത്തിയാക്കും.
കാലത്ത് 10 ന് ആടിനെ തുറന്നുവിടും. അല്ലെങ്കില്‍ ജലദോഷമോ പനിയോ പിടിക്കും. സമീകൃത ആഹാരവും, ചോളപ്പൊടിയും, ഗോതമ്പു മാവും ഓരോ ദിവസവും ഒരുനേരം മാറിമാറി നല്‍കും. ശുദ്ധ ജലമാണ് ഒഴിവാക്കാനാവാത്ത മറ്റൊരു ഘടകം. അല്ലെങ്കില്‍ വെള്ളമെടുക്കില്ല. വിഷമോ, രാസകീടനാശിനികളോ ഈ തൊഴിലില്‍ ആവശ്യമില്ല എന്നത് ഒരു വ്യത്യസ്ഥതയാണ്.
പച്ചപുല്ല് തന്നെയാണ് ആടുകളുടെ പ്രധാന തീറ്റ അതിനായി മൂന്ന് ഏക്കര്‍ പുല്ലു കൃഷിയമുണ്ട്, കാലത്ത് തെങ്ങിന്‍ തോപ്പില്‍ ഇറക്കിവിടുന്ന ഇവ വൈകുന്നേരം നലോടെ കൂട്ടിനരികിലേക്ക് തിരിച്ചെത്തും. എന്തെങ്കിലും പരിക്കോ മുറിവോ ഉണ്ടോ എന്ന് ഓരോ ആടിനെയും പരിശോധിച്ച് മാത്രമേ കൂട്ടില്‍ കയറ്റൂ. സാധാരണയായി ആടുകള്‍ക്ക് വലിയ രോഗങ്ങള്‍ പിടിപെടാറില്ല. വിരശല്യമോ, ദഹനക്കേടോ വരും അന്നേരം നാട്ടിലെ പഴമക്കാരുടെ ഇടയില്‍ നിന്നും പകര്‍ന്നെടുത്ത പൊടികൈ പ്രയോഗം ഗുണം ചെയ്യും.
പ്രജനത്തിന് വേണ്ടി വളര്‍ത്തുന്ന ആടുകളിലെ ഒന്നാന്തരം ആടുകളെ നിലനിര്‍ത്തും. പരിസരത്തെ ചെറുകിട ആടുകര്‍ഷകരും പ്രജനനത്തിന് ഇപ്പോള്‍ ഇവിടെയെത്തുന്നു. 10 മാസം പ്രായമായാല്‍ വിപണനത്തിന് തയ്യാറാകും. പെരുന്നാളും, ഉത്സവകാലവും പറയുന്ന വില നല്‍കി വാങ്ങാന്‍ ആവശ്യക്കാര്‍ തോപ്പിലെത്തും. 100 ശതമാനം അധ്വാനത്തിനു പ്രതിഫലം കിട്ടുമെന്നാണ് അസീസിന്റെ അഭിപ്രായം.
നന്നായി സംരക്ഷിച്ചാല്‍ ആടുകച്ചവടം ലാഭകരമാക്കാന്‍ പറ്റുമെങ്കിലും അസുഖങ്ങള്‍ പിടിപെടാതെ സംരക്ഷിക്കണം ഗള്‍ഫിലെ സുഹൃത്തുക്കളുടെ പിന്‍ബലം കൂടിയുള്ളതിനാല്‍ അസീസ് ഇപ്പോള്‍ നന്നായി കൃഷിയും ആടുവളര്‍ത്തലും മുന്നോട്ട് കൊണ്ടുപോകുന്നു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  6 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  6 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  7 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  7 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  8 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  8 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  8 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  8 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  9 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  9 hours ago