HOME
DETAILS

നിലവാരമുള്ളതു നിലനില്‍ക്കും

  
backup
August 16, 2021 | 2:06 AM

7896535213


ഉറുമാന്‍: 3 കിലോ 100' എന്ന ബോര്‍ഡും തൂക്കിയുള്ള വഴിയോരക്കച്ചവടം അടുത്തിടെ ശ്രദ്ധയില്‍ പെടുകയുണ്ടായി. മാര്‍ക്കറ്റില്‍ നൂറോ അതിലധികമോ കിലോവില വരുന്ന ഉറുമാന്‍ 3 കിലോ നൂറു രൂപയ്ക്കു കിട്ടുമെങ്കില്‍ സ്വാഭാവികമായും ശ്രദ്ധിക്കുമല്ലോ. പ്രതീക്ഷിച്ച ആള്‍തിരക്കൊന്നും അവിടെ കാണാതിരുന്നപ്പോള്‍ എന്തോ അസ്വാഭാവികത മണത്തു. ചെന്നു നോക്കിയപ്പോഴാണ് കള്ളിയറിയുന്നത്. അകക്കാമ്പ് കൊള്ളാമെങ്കിലും ഒന്നു പോലും കാഴ്ചയ്ക്കു കൊള്ളില്ല. വില കുറയാനും ആളുകളെ അകറ്റാനും അതാണു ഹേതുവായത്. പിന്നീട് അതേ കുറിച്ച് ചിന്തിച്ചപ്പോള്‍ ഒരു കാര്യം മനസിലായി: വൃത്തിയില്ലെങ്കില്‍ ഉള്ളതു കൂടുതലാണെങ്കിലും കാര്യമില്ല. വൃത്തിയുണ്ടെങ്കില്‍ ഉള്ളതു കുറച്ചാണെങ്കിലും പ്രശ്‌നവുമില്ല.
രുചികരമായ ഭക്ഷണം വിളമ്പിയ രണ്ടു പാത്രങ്ങള്‍ സങ്കല്‍പിക്കുക. അതിലൊന്നില്‍, കൂടുതല്‍ ഭക്ഷണമുണ്ട്. മറ്റേതില്‍ വളരെ കുറച്ചും. ഇവയില്‍ മനസിന്റെ സ്വാഭാവിക ചായ്‌വ് ഏതിലേക്കായിരിക്കുമെന്നു ചോദിച്ചാല്‍ കൂടുതല്‍ ഭക്ഷണമുള്ളതിലേക്ക് എന്നായിരിക്കും മറുപടി. എന്നാല്‍ കൂടുതല്‍ ഭക്ഷണം വിളമ്പിയ പാത്രത്തില്‍ അല്‍പം മ്ലേച്ഛതകൂടി കാണുന്നുവെങ്കിലോ..?


വെറുപ്പും വിദ്വേഷവും വച്ച് സദ്കര്‍മങ്ങളേറ്റുന്നതിലും ഭേദം ശുദ്ധഹൃദയത്തോടെ കുറഞ്ഞ കര്‍മങ്ങള്‍ അനുവര്‍ത്തിക്കുന്നതാണ്. കൂടുതല്‍ കര്‍മങ്ങള്‍ ചെയ്യുന്നതാരാണെന്നല്ല, ചെയ്യുന്നത് നന്നാക്കുന്നവരാരാണെന്നാണ് നോക്കുക. ഒരാളോടും വെറുപ്പില്ലാത്ത ഹൃദയങ്ങള്‍ക്ക് വിലയും മൂല്യവുമേറും. അതിലേക്ക് മറ്റു ഹൃദയങ്ങള്‍ വേഗം ആകര്‍ഷിക്കുകയും ചെയ്യും. ഹൃദയത്തിന് അഭൗമമായൊരു കാന്തികശക്തിയുണ്ടല്ലോ. ആകര്‍ഷണത്തെ നിര്‍വീര്യമാക്കുന്ന ആവരണങ്ങള്‍ മുന്നിലുണ്ടാകരുതെന്നു മാത്രം.


കാന്തം കാന്തത്തില്‍ ചേരണമെങ്കില്‍ കാറും ചേറും മാറണം. നിറയെ ചേറുകലര്‍ന്ന കാന്തത്തിലേക്ക് മറ്റൊരു കാന്തത്തിന് ആകര്‍ഷണം കുറയും. ശുദ്ധഹൃദയര്‍ ആര്‍ക്കും എവിടെയും പ്രിയങ്കരരാകുന്നതും അശുദ്ധഹൃദയര്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്നതും അതുകൊണ്ടാണ്. ഉറുമാന്‍ പോഷകമൂല്യമുള്ള പഴമാണെന്നു പറഞ്ഞിട്ടു കാര്യമില്ല, തൊലിപ്പുറത്ത് പുഴുക്കുത്തുകളുണ്ടെങ്കില്‍ വിലയിടിയും. എത്ര വലിയ സമൂഹികപ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടും കാര്യമില്ല, ഹൃദയം മലിനമാണെങ്കില്‍ സമൂഹത്തില്‍ വിലയുണ്ടാകില്ല.


കര്‍മങ്ങളുടെ മൂല്യം കുറക്കുന്ന വൈറസുകളെയാണ് ആദ്യം പടികടത്തേണ്ടത്. അംഗശുദ്ധിയില്ലാതെ നിസ്‌കരിച്ചിട്ടെന്തു ഫലം..? അഗ്നി വിറകിനെ തിന്നുന്നപോലെ അസൂയ നന്മകളെ തിന്നുകളയുമെന്ന പ്രവാചകമൊഴിയോര്‍ക്കുക. ഹൃദയത്തില്‍ അസൂയയെന്ന ദുര്‍ഗുണത്തെ പോറ്റുന്നവരും നാവിനെ അനിയന്ത്രിതമായി കയറൂരിവിടുന്നവരും തങ്ങളുടെ കര്‍മപുസ്തകങ്ങള്‍ പരിശോധിക്കുമ്പോള്‍ നിരാശരാവാതിരിക്കില്ല. മൗലാനാ ഫരീരുദ്ദീന്‍ അത്വാര്‍ തന്റെ പന്തേ നാമഃയില്‍ പറയുന്നു:
അസ് ഹസദ് അവ്വല്‍ തൊ ദില്‍ റാ പാക് ദാര്‍
ഖ്വീശ്തന്‍ റാ ബഅ്ദസാന്‍ മൂമിന്‍ ശുമാര്‍
പാക് ദാറസ് കസിബ് വസ് ഗീബത് സബാന്‍
താകെ ഈമാനത് നയൊഫുതദ് ദര്‍ സിയാന്‍
പാക് ഗര്‍ദാരീ അമല്‍ റാ അസ് രിയാ
ശംഎ ഈമാനെ തൊറാ ബാശദ് സിയാ
(ആദ്യം ഹൃദയത്തെ അസൂയയില്‍നിന്ന് ശുദ്ധിയാക്കൂ. എന്നിട്ട് നീ നിന്നെ പൂര്‍ണസത്യവിശ്വാസിയായി ഗണിച്ചാല്‍ മതി. സത്യവിശ്വാസത്തിനു ഹാനി ഭവിക്കാതിരിക്കാന്‍ നാവിനെ കളവില്‍നിന്നും പരദൂഷണത്തില്‍നിന്നും ശുദ്ധിയാക്കുക. കര്‍മത്തെ ലോകമാന്യത്തില്‍നിന്ന് വിമലീകരിക്കുന്നുവെങ്കില്‍ നിന്റെ വിശ്വാസദീപം പ്രകാശപൂര്‍ണമായി മാറും.)
കര്‍മത്തില്‍ ഉദ്ദേശ്യശുദ്ധി പാത്രത്തിനു മൂടുപോലെയാണ്. മൂടിയില്ലെങ്കിലും മൂടില്ലാതാകരുത്. മൂടില്ലാത്ത പാത്രത്തില്‍ ഒന്നും നിലനില്‍ക്കില്ല. കര്‍മം ഫലദായകമാകാന്‍ ഉദ്ദേശ്യം നിഷകളങ്കമായിരിക്കണം. ഫരീദുദ്ദീന്‍ അത്വാര്‍ തന്നെ പറയട്ടെ:
ഹര്‍ കെ റാ അന്തര്‍ അമല്‍ ഇഖ്‌ലാസ് നീസ്ത്
ദര്‍ ജഹാന്‍ അസ് ബന്തെഗാനെ ഖാസ് നീസ്ത്
ഹര്‍ കെ കാറശ് അസ് ബറായെ ഹഖ് ബുവദ്
കാറെ ഊ പീവസ്‌തെ ബാ റൗനഖ് ബുവദ്
(കര്‍മത്തില്‍ ആത്മാര്‍ഥതയില്ലാത്തവന്‍ വിശിഷ്ടദാസന്മാരില്‍ ഉള്‍പെടില്ല. അല്ലാഹുവിനുവേണ്ടി മാത്രം കര്‍മം ചെയ്യുന്നുവെങ്കില്‍ അവന്റെ കര്‍മം തേജസാര്‍ന്നതായിരിക്കും.)


കര്‍മരംഗങ്ങളില്‍ വിശ്വാസികളെ കവച്ചുവയ്ക്കുന്ന കപടന്മാരുണ്ട്. അവരുടെ കര്‍മങ്ങള്‍ അവര്‍ക്ക് ഒട്ടും ഗുണം ചെയ്യില്ലെന്നു മാത്രമല്ല, അഗ്നികുണ്ഠമായിരിക്കും അവരുടെ വാസസ്ഥലം. വെറുപ്പോടുകൂടി നല്‍കുന്ന നൂറു രൂപ ഒരു യാചകനുപോലും സ്വീകരിക്കാന്‍ പ്രയാസം തോന്നുമെങ്കില്‍ ഹൃദയശുദ്ധിയില്ലാതെ ചെയ്യുന്ന കര്‍മങ്ങള്‍ ജഗനിയന്താവായ അല്ലാഹു എങ്ങനെ സ്വീകരിക്കും..?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറി'; കരസേന മുന്‍ മേധാവി നരവനയുടെ ഓര്‍മക്കുറിപ്പുമായി രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍, ചോദ്യം ചെയ്ത് രാജ്‌നാഥും അമിത്ഷായും

National
  •  31 minutes ago
No Image

വീണ്ടും പരോള്‍; പെരിയ കൊലക്കേസ് പ്രതി രഞ്ജിത്തിന് വീണ്ടും പരോള്‍; രണ്ട് മാസത്തിനിടെ രണ്ടാമത്തേത്

Kerala
  •  an hour ago
No Image

പാനൂരിൽ തെയ്യംകെട്ടിനിടെ കൂട്ടത്തല്ല്; തെയ്യത്തെ പിടിച്ചുതള്ളി, രക്ഷപ്പെടാൻ പാടുപെട്ട് കലാകാരൻ

crime
  •  an hour ago
No Image

'എന്റെ പേര് മുഹമ്മദ് ദീപക്'  കൊലവിളി മുഴക്കിയെത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഉറച്ച ശബ്ദമായ യുവാവിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ; വേട്ടയാടി ഹിന്ദുത്വര്‍, കൂടെ പൊലിസും

National
  •  an hour ago
No Image

മുഖ്യമന്ത്രിയെ നിങ്ങള്‍ക്ക് ഡിജിറ്റലായി പുറത്താക്കാം;  'കടക്ക് പുറത്ത്' വെബ്‌സൈറ്റുമായി കോണ്‍ഗ്രസ്

Kerala
  •  2 hours ago
No Image

കാപ്പ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ വധശ്രമം; കലഞ്ഞൂരിൽ ദമ്പതികളെ ആക്രമിച്ച 23-കാരൻ പിടിയിൽ

crime
  •  2 hours ago
No Image

കേസ് ഒഴിവാക്കാൻ 10 ലക്ഷം വാങ്ങി; ബിജെപി നേതാക്കൾക്കെതിരെ പണംതട്ടിപ്പ് പരാതി; ഓഫീസ് ഉപരോധിച്ച് വീട്ടമ്മയും കുടുംബവും

crime
  •  2 hours ago
No Image

ബെവ്‌കോയിൽ 'കൈക്കൂലി ലഹരി'; മാസം 8 ലക്ഷം രൂപ വരെ ഉദ്യോഗസ്ഥർ വാങ്ങിയിരുന്നതായി വിജിലൻസ്

crime
  •  3 hours ago
No Image

കശ്മീരിലും ആൻഡമാനിലും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

National
  •  3 hours ago
No Image

അതിവേഗ റെയില്‍പാത: പൊന്നാനിയില്‍ സ്വന്തം നിലയ്ക്ക് ഓഫിസ് തുറന്ന് ഇ.ശ്രീധരന്‍

Kerala
  •  3 hours ago