HOME
DETAILS

'ഇവിടെ ഇനി സ്‌കൂളുകളില്ല, കാരണം പഠിക്കേണ്ടിയിരുന്ന കുഞ്ഞുങ്ങളെല്ലാം രക്തസാക്ഷികളായിരിക്കുന്നു' ഗസ്സയില്‍ നിന്ന് ഉള്ളുലക്കുന്ന ഒരു കുറിപ്പ് കൂടി

  
backup
November 02, 2023 | 7:45 AM

a-letter-from-gaza-about-schools

'ഇവിടെ ഇനി സ്‌കൂളുകളില്ല, കാരണം പഠിക്കേണ്ടിയിരുന്ന കുഞ്ഞുങ്ങളെല്ലാം രക്തസാക്ഷികളായിരിക്കുന്നു' ഗസ്സയില്‍ നിന്ന് ഉള്ളുലക്കുന്ന ഒരു കുറിപ്പ് കൂടി

'ഗസ്സയിലെ അദ്ധ്യയന വര്‍ഷം നിര്‍ത്തലാക്കിയിരിക്കുന്നു. യുദ്ധം കാരണമല്ല. അവിടുത്തെ വിദ്യാര്‍ഥികളെല്ലാം രക്ത സാക്ഷിത്വം നേടിയിരിക്കുന്നു' ഗസ്സയില്‍ നിന്നും നമ്മുടെ ഉള്ളമുലക്കുന്ന ഒരു കുറിപ്പു കൂടി. അര്‍ഥങ്ങളേറെയാണ് ഈ കുഞ്ഞു വരികള്‍ക്ക്. നാലായിരത്തോളം കുഞ്ഞുങ്ങളെ ഇസ്‌റാഈല്‍ കൊന്നൊടുക്കിയിട്ടും വക്കത്തിരുന്ന് സമാധാന ഗീതങ്ങള്‍ പാടുക മാത്രം ചെയ്യുന്ന, അപലപിക്കലില്‍ മാത്രമൊതുങ്ങിപ്പോയ, വീണ്ടും വീണ്ടും ഇളം രക്തദാഹവുമായി പറന്നു നടക്കുന്ന ഇസ്‌റാഈലിനു നേരെ ഒന്ന് വിരലുയര്‍ത്തുക പോലും ചെയ്യാത്ത ലോക രാജ്യങ്ങള്‍ക്കു മുന്നിലേക്കുള്ള ഒരു ചൂണ്ടു പലകയാണിത്. ഇതു വഴിയെങ്കിലും ഒന്നു കണ്ണു തുറക്കൂ ലോകമേ എന്ന് വിളിച്ചു പറയുകയാണവര്‍.

ഇവിടെ രക്തസാക്ഷിത്വമെങ്കിലും സർട്ടിഫിക്കറ്റ് അഥവാ സാക്ഷ്യപത്രത്തിനും അറബിയിൽ 'ശഹാദത്ത്' എന്നാണ് പറയുന്നത്. ഒരു നിലയ്ക്ക് അതാണ് സത്യം. കാലങ്ങളായി അവിടുത്തെ കുഞ്ഞുങ്ങൾ ഇങ്ങനെയാണ്. പഠനം പൂർത്തിയാക്കാതെ പാതിവഴിയിൽ അവർ പറന്നുയരുന്നു. രക്തസാക്ഷിത്വമെന്ന സാക്ഷ്യപത്രവുമായി.

3648 കുട്ടികളാണ് കണക്കനുസരിച്ച് ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്. കണക്കുകൾ മാത്രമാണത്. കണക്കിൽ പെടാത്തതും കെട്ടിടങ്ങൾക്കിടയിലും മറ്റും കാണാതായവരും ഏറെ. 2,290 സ്ത്രീകളും അടക്കം 8,796 പേർ ഒക്ടോബർ ഏഴുമുതൽ ഇസ്‌റാഈൽ ഏകപക്ഷീയമായി നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 22,219 പേർക്ക് പരിക്കേറ്റെന്നും കണക്കുകളിൽ പറയുന്നു. 1,020 കുട്ടികളടക്കം 2,030 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

ഇപ്പോഴും ഗസ്സക്കുമേൽ തീതുപ്പിക്കൊണ്ടിരിക്കുകയാണ് ഇസ്‌റാഈൽ യുദ്ധവിമാനങ്ങൾ. കരവഴിയുള്ള പരിശോധനയും ആക്രമണങ്ങളും അതിന് പുറമേ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാംപുകൾ താമസസ്ഥലങ്ങൾ എന്തിനേറെ ആശുപത്രികൾ പോലും ലക്ഷ്യമിട്ടാണ് സയണിസ്റ്റ് ആക്രമണങ്ങൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലോകത്തിന് വേണ്ടത് സമാധാനം, യുദ്ധമല്ല'; ട്രംപിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ച് യുഎഇ ശതകോടീശ്വരൻ ഖലഫ് അൽ ഹബ്തൂർ

uae
  •  7 days ago
No Image

വൈഭവ് വീണു, പക്ഷേ ഇന്ത്യ കുലുങ്ങിയില്ല; കുണ്ഡുവിന്റെയും അംബ്രീഷിന്റെയും മികവിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ

Cricket
  •  7 days ago
No Image

അച്ഛനും മകനും ഒരുമിച്ച് കളത്തിൽ; ചരിത്ര നിമിഷത്തിന് സാക്ഷിയായി ക്രിക്കറ്റ് ലോകം

Cricket
  •  7 days ago
No Image

രജിസ്ട്രാറും വിസിയും തമ്മിലുള്ള പോര്: മുൻ രജിസ്ട്രാർക്കെതിരായ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു; വിസി മോഹൻ കുന്നുമ്മലിന് തിരിച്ചടി

Kerala
  •  7 days ago
No Image

എട്ട് മദ്റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്റസകളുടെ എണ്ണം 11,090 ആയി

organization
  •  7 days ago
No Image

കിടപ്പുമുറിയിൽ കുത്തേറ്റ നിലയിൽ ഷേർളി, ഹാളിൽ ജോബിന്റെ മൃതദേഹം; കാഞ്ഞിരപ്പള്ളിയിൽ നാടിനെ നടുക്കിയ അരുംകൊല

crime
  •  7 days ago
No Image

ചൊവ്വാഴ്ചയല്ല, ടിക്കറ്റ് നിരക്ക് കുറവ് ഈ ദിവസം; യുഎഇ പ്രവാസികൾക്ക് യാത്ര ലാഭകരമാക്കാൻ ഇതാ ചില സ്കൈസ്‌കാനർ ടിപ്‌സ്

uae
  •  7 days ago
No Image

മയക്കി കിടത്തിയ ശേഷം മോഷണം; വിവാദ ഐഎഎസ് ഉദ്യോഗസ്‌ഥ പൂജ ഖേദ്‌കറുടെ വീട്ടിൽ നേപ്പാൾ സ്വദേശിയായ ജോലിക്കാരൻ്റെ അതിക്രമം

crime
  •  7 days ago
No Image

അവൻ ഇന്ത്യൻ ടീമിനായി ഒരു സംഭാവനയും നൽകുന്നില്ല: ചൂണ്ടിക്കാട്ടി മുൻ താരം

Cricket
  •  7 days ago
No Image

ടിക്കറ്റെടുക്കാൻ ഇതിലും നല്ല സമയം വേറെയില്ല! ഇത്തിഹാദിന്റെ 2026 ഗ്ലോബൽ സെയിൽ ആരംഭിച്ചു; ഓഫറുകൾ അറിയാം

uae
  •  7 days ago