HOME
DETAILS

'ഇവിടെ ഇനി സ്‌കൂളുകളില്ല, കാരണം പഠിക്കേണ്ടിയിരുന്ന കുഞ്ഞുങ്ങളെല്ലാം രക്തസാക്ഷികളായിരിക്കുന്നു' ഗസ്സയില്‍ നിന്ന് ഉള്ളുലക്കുന്ന ഒരു കുറിപ്പ് കൂടി

  
backup
November 02, 2023 | 7:45 AM

a-letter-from-gaza-about-schools

'ഇവിടെ ഇനി സ്‌കൂളുകളില്ല, കാരണം പഠിക്കേണ്ടിയിരുന്ന കുഞ്ഞുങ്ങളെല്ലാം രക്തസാക്ഷികളായിരിക്കുന്നു' ഗസ്സയില്‍ നിന്ന് ഉള്ളുലക്കുന്ന ഒരു കുറിപ്പ് കൂടി

'ഗസ്സയിലെ അദ്ധ്യയന വര്‍ഷം നിര്‍ത്തലാക്കിയിരിക്കുന്നു. യുദ്ധം കാരണമല്ല. അവിടുത്തെ വിദ്യാര്‍ഥികളെല്ലാം രക്ത സാക്ഷിത്വം നേടിയിരിക്കുന്നു' ഗസ്സയില്‍ നിന്നും നമ്മുടെ ഉള്ളമുലക്കുന്ന ഒരു കുറിപ്പു കൂടി. അര്‍ഥങ്ങളേറെയാണ് ഈ കുഞ്ഞു വരികള്‍ക്ക്. നാലായിരത്തോളം കുഞ്ഞുങ്ങളെ ഇസ്‌റാഈല്‍ കൊന്നൊടുക്കിയിട്ടും വക്കത്തിരുന്ന് സമാധാന ഗീതങ്ങള്‍ പാടുക മാത്രം ചെയ്യുന്ന, അപലപിക്കലില്‍ മാത്രമൊതുങ്ങിപ്പോയ, വീണ്ടും വീണ്ടും ഇളം രക്തദാഹവുമായി പറന്നു നടക്കുന്ന ഇസ്‌റാഈലിനു നേരെ ഒന്ന് വിരലുയര്‍ത്തുക പോലും ചെയ്യാത്ത ലോക രാജ്യങ്ങള്‍ക്കു മുന്നിലേക്കുള്ള ഒരു ചൂണ്ടു പലകയാണിത്. ഇതു വഴിയെങ്കിലും ഒന്നു കണ്ണു തുറക്കൂ ലോകമേ എന്ന് വിളിച്ചു പറയുകയാണവര്‍.

ഇവിടെ രക്തസാക്ഷിത്വമെങ്കിലും സർട്ടിഫിക്കറ്റ് അഥവാ സാക്ഷ്യപത്രത്തിനും അറബിയിൽ 'ശഹാദത്ത്' എന്നാണ് പറയുന്നത്. ഒരു നിലയ്ക്ക് അതാണ് സത്യം. കാലങ്ങളായി അവിടുത്തെ കുഞ്ഞുങ്ങൾ ഇങ്ങനെയാണ്. പഠനം പൂർത്തിയാക്കാതെ പാതിവഴിയിൽ അവർ പറന്നുയരുന്നു. രക്തസാക്ഷിത്വമെന്ന സാക്ഷ്യപത്രവുമായി.

3648 കുട്ടികളാണ് കണക്കനുസരിച്ച് ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്. കണക്കുകൾ മാത്രമാണത്. കണക്കിൽ പെടാത്തതും കെട്ടിടങ്ങൾക്കിടയിലും മറ്റും കാണാതായവരും ഏറെ. 2,290 സ്ത്രീകളും അടക്കം 8,796 പേർ ഒക്ടോബർ ഏഴുമുതൽ ഇസ്‌റാഈൽ ഏകപക്ഷീയമായി നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 22,219 പേർക്ക് പരിക്കേറ്റെന്നും കണക്കുകളിൽ പറയുന്നു. 1,020 കുട്ടികളടക്കം 2,030 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

ഇപ്പോഴും ഗസ്സക്കുമേൽ തീതുപ്പിക്കൊണ്ടിരിക്കുകയാണ് ഇസ്‌റാഈൽ യുദ്ധവിമാനങ്ങൾ. കരവഴിയുള്ള പരിശോധനയും ആക്രമണങ്ങളും അതിന് പുറമേ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാംപുകൾ താമസസ്ഥലങ്ങൾ എന്തിനേറെ ആശുപത്രികൾ പോലും ലക്ഷ്യമിട്ടാണ് സയണിസ്റ്റ് ആക്രമണങ്ങൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  14 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  14 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  14 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  14 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  14 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  14 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  14 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  14 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  14 days ago
No Image

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

National
  •  14 days ago