HOME
DETAILS

കവിതാ രചനയിൽ ടെക്നോളജിയും സോഷ്യൽ മീഡിയയും ഉപാധിയാക്കാം: ചർച്ചയിൽ വിദഗ്ധർ

  
May 06, 2024 | 5:10 PM

Technology and Social Media in Poetry Writing: Experts in Discussion

ഷാർജ: 15-ാമത് ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിൻ്റെ (എസ്‌സിആർഎഫ്) ഒരു പാനൽ ചർച്ചയിൽ കവിതയുടെ ശക്തിയെക്കുറിച്ചും അത് എങ്ങനെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ഉപാധിയായി ഉപയോഗിക്കാമെന്നതിനെ സംബന്ധിച്ചുമുള്ള ചർച്ചക്ക് രണ്ട് ബാലസാഹിത്യകാരൻമാർ നേതൃത്വം നൽകി. പ്രശസ്ത ജോർദാനിയൻ ബാലസാഹിത്യകാരൻ മുഹമ്മദ് ജമാൽ അംറോയും, നോർത്ത് ഐറിഷ് എഴുത്തുകാരി ലിയാം കൊല്ലിയുമായിരുന്നു പാനലിസ്റ്റുകൾ. പ്രമുഖ അവതാരക ആലിയ അൽ മൻസൂരി മോഡറേറ്ററായിരുന്നു. 

'കുട്ടികളുടെ കവിത എങ്ങനെ മൂല്യവത്തായ വിദ്യാഭ്യാസ ലക്ഷ്യമാക്കാം'  എന്ന വിഷയത്തിലുള്ള സെഷനിൽ അംറോയും കെല്ലിയും ടെക്‌നോളജിയും സോഷ്യൽ മീഡിയയും ഉപയോഗിച്ച് സ്‌കൂളുകളിൽ കുട്ടികളുടെ കവിതകൾ വ്യാപകമായി പ്രചരിപ്പിക്കാനുള്ള  പദ്ധതികളെ കുറിച്ച് വിശദമായി സംസാരിച്ചു. "ഇന്ന് കവിത പഠിപ്പിക്കാൻ ഞങ്ങൾക്ക് സാങ്കേതികവിദ്യ ആവശ്യമാണ്" -ബെൽഫാസ്റ്റിൽ നിന്നുള്ള പ്രൈമറി സ്കൂൾ അധ്യാപിക കൂടിയായ കെല്ലി പറഞ്ഞു. 

കവിതയെ കൂടുതൽ ആകർഷകമാക്കാൻ വീഡിയോകൾ ഉപാധിയാക്കാമെന്ന് അഭിപ്രായപ്പെട്ട അവർ, പ്രത്യേകിച്ചും കുട്ടികൾ സാധാരണയായി തുറന്ന് സംസാരിക്കാൻ ഇഷ്ടപ്പെടാത്തതിനാൽ ഇതൊരു നല്ല കാര്യമാണെന്നും നിരീക്ഷിച്ചു. 
ഗാഡ്‌ജെറ്റുകൾ, സോഷ്യൽ, മീഡിയ ടൂളുകൾ, ഓഡിയോ-വിഷ്വൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉപയോഗിച്ച് കവിതയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാം. അഞ്ച് വർഷത്തിനുള്ളിൽ ഈ പ്ലാറ്റ്‌ഫോമുകൾ ഒരു മാനദണ്ഡമായി മാറുമെന്ന് മാതാപിതാക്കൾ എന്ന നിലയിൽ അംഗീകരിക്കാൻ നാം തയാറാവണമെന്നും അവർ ആവശ്യപ്പെട്ടു. 

വേറിഡ് വില്യം സീരീസിൽ നിന്ന് താൻ സമ്പാദിക്കുന്ന മുഴുവൻ പണവും കുട്ടികളുടെ മാനസികാരോഗ്യ സേവനങ്ങളിലേക്ക് എത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത  കെല്ലി, കുട്ടികൾക്ക് കവിതകൾ അയക്കാൻ ഒരു ഫേസ്ബുക്ക് പേജ് രൂപപ്പെടുത്തിയിട്ടുണ്ട്. 
“കവിത സംഗീതമാണ്, കുട്ടികൾ അത് അവരുടെ മനസ്സിൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. നിങ്ങൾ അവരെ സ്വതന്ത്രരായിരിക്കാൻ അനുവദിക്കുക, സംസാരിക്കാൻ അനുവദിക്കുക, പ്രകടിപ്പിക്കാൻ അനുവദിക്കുക, അതിനുള്ള ഉപകരണങ്ങൾ നൽകുക. ഞാൻ കവിതയെ സ്നേഹിക്കുന്നു, കുട്ടികൾ എന്നെപ്പോലെ തന്നെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു"  -അവർ കൂട്ടിച്ചേർത്തു.
കവിത എഴുതാൻ കുട്ടികളെ നിർബന്ധിക്കാനാവില്ല.  പക്ഷേ കവിതയിലൂടെ പഠിക്കാൻ കുട്ടികളെ സഹായിക്കുന്ന രസകരമായ ഒരു മാധ്യമം നമുക്ക് തീർച്ചയായും അവരെ പരിചയപ്പെടുത്താം -മുഹമ്മദ് ജമാൽ ആംറോ പറഞ്ഞു.

വികാരങ്ങൾ, ചിന്തകൾ, ആശയങ്ങൾ എന്നിവ പ്രകടിപ്പിക്കുന്നതിനുള്ള ശക്തമായ മാധ്യമമായി കവിതയെ പണ്ടേ അംഗീകരിക്കപ്പെട്ടിരുന്നതിനെ കുറിച്ചും,  വിദ്യാഭ്യാസത്തിൽ അതിൻ്റെ പങ്ക് സംബന്ധമായും ഇരുവരും ദീർഘമായി സംസാരിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  14 days ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  14 days ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  14 days ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  14 days ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  14 days ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  14 days ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  14 days ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ പഞ്ചായത്ത്; ‌പ്രതിയുടെ പണം കൊണ്ട് മദ്യസൽക്കാരം നടത്തിയ നാട്ടുകാരെ പൊക്കി പൊലിസ്

National
  •  14 days ago
No Image

‘മെസ്സിയെയും റൊണാൾഡോയെയും പ്രത്യേകം സംരക്ഷിക്കാൻ ആരും പറഞ്ഞിട്ടില്ല’; റഫറിമാർക്കെതിരെയുള്ള പക്ഷപാത ആരോപണങ്ങൾ തള്ളി മുൻ ഫിഫ റഫറി

Football
  •  14 days ago
No Image

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു

International
  •  14 days ago