HOME
DETAILS

കവിതാ രചനയിൽ ടെക്നോളജിയും സോഷ്യൽ മീഡിയയും ഉപാധിയാക്കാം: ചർച്ചയിൽ വിദഗ്ധർ

  
May 06, 2024 | 5:10 PM

Technology and Social Media in Poetry Writing: Experts in Discussion

ഷാർജ: 15-ാമത് ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിൻ്റെ (എസ്‌സിആർഎഫ്) ഒരു പാനൽ ചർച്ചയിൽ കവിതയുടെ ശക്തിയെക്കുറിച്ചും അത് എങ്ങനെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ഉപാധിയായി ഉപയോഗിക്കാമെന്നതിനെ സംബന്ധിച്ചുമുള്ള ചർച്ചക്ക് രണ്ട് ബാലസാഹിത്യകാരൻമാർ നേതൃത്വം നൽകി. പ്രശസ്ത ജോർദാനിയൻ ബാലസാഹിത്യകാരൻ മുഹമ്മദ് ജമാൽ അംറോയും, നോർത്ത് ഐറിഷ് എഴുത്തുകാരി ലിയാം കൊല്ലിയുമായിരുന്നു പാനലിസ്റ്റുകൾ. പ്രമുഖ അവതാരക ആലിയ അൽ മൻസൂരി മോഡറേറ്ററായിരുന്നു. 

'കുട്ടികളുടെ കവിത എങ്ങനെ മൂല്യവത്തായ വിദ്യാഭ്യാസ ലക്ഷ്യമാക്കാം'  എന്ന വിഷയത്തിലുള്ള സെഷനിൽ അംറോയും കെല്ലിയും ടെക്‌നോളജിയും സോഷ്യൽ മീഡിയയും ഉപയോഗിച്ച് സ്‌കൂളുകളിൽ കുട്ടികളുടെ കവിതകൾ വ്യാപകമായി പ്രചരിപ്പിക്കാനുള്ള  പദ്ധതികളെ കുറിച്ച് വിശദമായി സംസാരിച്ചു. "ഇന്ന് കവിത പഠിപ്പിക്കാൻ ഞങ്ങൾക്ക് സാങ്കേതികവിദ്യ ആവശ്യമാണ്" -ബെൽഫാസ്റ്റിൽ നിന്നുള്ള പ്രൈമറി സ്കൂൾ അധ്യാപിക കൂടിയായ കെല്ലി പറഞ്ഞു. 

കവിതയെ കൂടുതൽ ആകർഷകമാക്കാൻ വീഡിയോകൾ ഉപാധിയാക്കാമെന്ന് അഭിപ്രായപ്പെട്ട അവർ, പ്രത്യേകിച്ചും കുട്ടികൾ സാധാരണയായി തുറന്ന് സംസാരിക്കാൻ ഇഷ്ടപ്പെടാത്തതിനാൽ ഇതൊരു നല്ല കാര്യമാണെന്നും നിരീക്ഷിച്ചു. 
ഗാഡ്‌ജെറ്റുകൾ, സോഷ്യൽ, മീഡിയ ടൂളുകൾ, ഓഡിയോ-വിഷ്വൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉപയോഗിച്ച് കവിതയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാം. അഞ്ച് വർഷത്തിനുള്ളിൽ ഈ പ്ലാറ്റ്‌ഫോമുകൾ ഒരു മാനദണ്ഡമായി മാറുമെന്ന് മാതാപിതാക്കൾ എന്ന നിലയിൽ അംഗീകരിക്കാൻ നാം തയാറാവണമെന്നും അവർ ആവശ്യപ്പെട്ടു. 

വേറിഡ് വില്യം സീരീസിൽ നിന്ന് താൻ സമ്പാദിക്കുന്ന മുഴുവൻ പണവും കുട്ടികളുടെ മാനസികാരോഗ്യ സേവനങ്ങളിലേക്ക് എത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത  കെല്ലി, കുട്ടികൾക്ക് കവിതകൾ അയക്കാൻ ഒരു ഫേസ്ബുക്ക് പേജ് രൂപപ്പെടുത്തിയിട്ടുണ്ട്. 
“കവിത സംഗീതമാണ്, കുട്ടികൾ അത് അവരുടെ മനസ്സിൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. നിങ്ങൾ അവരെ സ്വതന്ത്രരായിരിക്കാൻ അനുവദിക്കുക, സംസാരിക്കാൻ അനുവദിക്കുക, പ്രകടിപ്പിക്കാൻ അനുവദിക്കുക, അതിനുള്ള ഉപകരണങ്ങൾ നൽകുക. ഞാൻ കവിതയെ സ്നേഹിക്കുന്നു, കുട്ടികൾ എന്നെപ്പോലെ തന്നെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു"  -അവർ കൂട്ടിച്ചേർത്തു.
കവിത എഴുതാൻ കുട്ടികളെ നിർബന്ധിക്കാനാവില്ല.  പക്ഷേ കവിതയിലൂടെ പഠിക്കാൻ കുട്ടികളെ സഹായിക്കുന്ന രസകരമായ ഒരു മാധ്യമം നമുക്ക് തീർച്ചയായും അവരെ പരിചയപ്പെടുത്താം -മുഹമ്മദ് ജമാൽ ആംറോ പറഞ്ഞു.

വികാരങ്ങൾ, ചിന്തകൾ, ആശയങ്ങൾ എന്നിവ പ്രകടിപ്പിക്കുന്നതിനുള്ള ശക്തമായ മാധ്യമമായി കവിതയെ പണ്ടേ അംഗീകരിക്കപ്പെട്ടിരുന്നതിനെ കുറിച്ചും,  വിദ്യാഭ്യാസത്തിൽ അതിൻ്റെ പങ്ക് സംബന്ധമായും ഇരുവരും ദീർഘമായി സംസാരിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പെയ്ൻ പുറത്തായാൽ 2026 ലോകകപ്പ് ആ ടീം നേടണം: ലൂയിസ് എൻറിക്വ

Football
  •  4 minutes ago
No Image

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: അമ്മ അറസ്റ്റിൽ, പ്രതിക്കായി തിരച്ചിൽ തുടരുന്നു

crime
  •  25 minutes ago
No Image

ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി

uae
  •  24 minutes ago
No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  an hour ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  an hour ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  2 hours ago
No Image

സൂര്യൻ ഉദിച്ചപ്പോൾ കോഹ്‌ലി വീണു; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ

Cricket
  •  2 hours ago
No Image

കുരങ്ങന്‍ കിണറ്റിലെറിഞ്ഞ നവജാതശിശുവിന് 'ഡയപ്പര്‍' രക്ഷയായി; ഛത്തീസ്ഗഢില്‍ കുഞ്ഞിന് പുനര്‍ജന്മം

National
  •  2 hours ago
No Image

ജില്ലാ കലക്ടറുടെ കാറപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 hours ago
No Image

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ 

National
  •  2 hours ago