HOME
DETAILS

കവിതാ രചനയിൽ ടെക്നോളജിയും സോഷ്യൽ മീഡിയയും ഉപാധിയാക്കാം: ചർച്ചയിൽ വിദഗ്ധർ

  
May 06, 2024 | 5:10 PM

Technology and Social Media in Poetry Writing: Experts in Discussion

ഷാർജ: 15-ാമത് ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിൻ്റെ (എസ്‌സിആർഎഫ്) ഒരു പാനൽ ചർച്ചയിൽ കവിതയുടെ ശക്തിയെക്കുറിച്ചും അത് എങ്ങനെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ഉപാധിയായി ഉപയോഗിക്കാമെന്നതിനെ സംബന്ധിച്ചുമുള്ള ചർച്ചക്ക് രണ്ട് ബാലസാഹിത്യകാരൻമാർ നേതൃത്വം നൽകി. പ്രശസ്ത ജോർദാനിയൻ ബാലസാഹിത്യകാരൻ മുഹമ്മദ് ജമാൽ അംറോയും, നോർത്ത് ഐറിഷ് എഴുത്തുകാരി ലിയാം കൊല്ലിയുമായിരുന്നു പാനലിസ്റ്റുകൾ. പ്രമുഖ അവതാരക ആലിയ അൽ മൻസൂരി മോഡറേറ്ററായിരുന്നു. 

'കുട്ടികളുടെ കവിത എങ്ങനെ മൂല്യവത്തായ വിദ്യാഭ്യാസ ലക്ഷ്യമാക്കാം'  എന്ന വിഷയത്തിലുള്ള സെഷനിൽ അംറോയും കെല്ലിയും ടെക്‌നോളജിയും സോഷ്യൽ മീഡിയയും ഉപയോഗിച്ച് സ്‌കൂളുകളിൽ കുട്ടികളുടെ കവിതകൾ വ്യാപകമായി പ്രചരിപ്പിക്കാനുള്ള  പദ്ധതികളെ കുറിച്ച് വിശദമായി സംസാരിച്ചു. "ഇന്ന് കവിത പഠിപ്പിക്കാൻ ഞങ്ങൾക്ക് സാങ്കേതികവിദ്യ ആവശ്യമാണ്" -ബെൽഫാസ്റ്റിൽ നിന്നുള്ള പ്രൈമറി സ്കൂൾ അധ്യാപിക കൂടിയായ കെല്ലി പറഞ്ഞു. 

കവിതയെ കൂടുതൽ ആകർഷകമാക്കാൻ വീഡിയോകൾ ഉപാധിയാക്കാമെന്ന് അഭിപ്രായപ്പെട്ട അവർ, പ്രത്യേകിച്ചും കുട്ടികൾ സാധാരണയായി തുറന്ന് സംസാരിക്കാൻ ഇഷ്ടപ്പെടാത്തതിനാൽ ഇതൊരു നല്ല കാര്യമാണെന്നും നിരീക്ഷിച്ചു. 
ഗാഡ്‌ജെറ്റുകൾ, സോഷ്യൽ, മീഡിയ ടൂളുകൾ, ഓഡിയോ-വിഷ്വൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉപയോഗിച്ച് കവിതയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാം. അഞ്ച് വർഷത്തിനുള്ളിൽ ഈ പ്ലാറ്റ്‌ഫോമുകൾ ഒരു മാനദണ്ഡമായി മാറുമെന്ന് മാതാപിതാക്കൾ എന്ന നിലയിൽ അംഗീകരിക്കാൻ നാം തയാറാവണമെന്നും അവർ ആവശ്യപ്പെട്ടു. 

വേറിഡ് വില്യം സീരീസിൽ നിന്ന് താൻ സമ്പാദിക്കുന്ന മുഴുവൻ പണവും കുട്ടികളുടെ മാനസികാരോഗ്യ സേവനങ്ങളിലേക്ക് എത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത  കെല്ലി, കുട്ടികൾക്ക് കവിതകൾ അയക്കാൻ ഒരു ഫേസ്ബുക്ക് പേജ് രൂപപ്പെടുത്തിയിട്ടുണ്ട്. 
“കവിത സംഗീതമാണ്, കുട്ടികൾ അത് അവരുടെ മനസ്സിൽ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. നിങ്ങൾ അവരെ സ്വതന്ത്രരായിരിക്കാൻ അനുവദിക്കുക, സംസാരിക്കാൻ അനുവദിക്കുക, പ്രകടിപ്പിക്കാൻ അനുവദിക്കുക, അതിനുള്ള ഉപകരണങ്ങൾ നൽകുക. ഞാൻ കവിതയെ സ്നേഹിക്കുന്നു, കുട്ടികൾ എന്നെപ്പോലെ തന്നെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു"  -അവർ കൂട്ടിച്ചേർത്തു.
കവിത എഴുതാൻ കുട്ടികളെ നിർബന്ധിക്കാനാവില്ല.  പക്ഷേ കവിതയിലൂടെ പഠിക്കാൻ കുട്ടികളെ സഹായിക്കുന്ന രസകരമായ ഒരു മാധ്യമം നമുക്ക് തീർച്ചയായും അവരെ പരിചയപ്പെടുത്താം -മുഹമ്മദ് ജമാൽ ആംറോ പറഞ്ഞു.

വികാരങ്ങൾ, ചിന്തകൾ, ആശയങ്ങൾ എന്നിവ പ്രകടിപ്പിക്കുന്നതിനുള്ള ശക്തമായ മാധ്യമമായി കവിതയെ പണ്ടേ അംഗീകരിക്കപ്പെട്ടിരുന്നതിനെ കുറിച്ചും,  വിദ്യാഭ്യാസത്തിൽ അതിൻ്റെ പങ്ക് സംബന്ധമായും ഇരുവരും ദീർഘമായി സംസാരിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെൻസസ് സെൽഫ് എന്യൂമറേഷൻ: സമയപരിധി നാളെ അവസാനിക്കും; ജൂലൈ 1 മുതൽ ഉദ്യോഗസ്ഥർ വീടുകളിലെത്തും

National
  •  14 days ago
No Image

ആർഎസ്എസ് പ്രവർത്തകന്റെ സംസ്കാരചടങ്ങ്; സംഘപരിവാറിന്റെ വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി ഇർഫാന; സംസ്കാരം നടത്തിയത് സേവാഭാരതിയല്ല

Kerala
  •  14 days ago
No Image

ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് നാളെ മുതൽ; അബുദബി - ഫുജൈറ യാത്രയ്ക്ക് 50% ഇളവ്, ടിക്കറ്റ് ബുക്കിംഗ് ഇങ്ങനെ

uae
  •  14 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതി ചേർക്കപ്പെടുമെന്ന ആശങ്ക, മുൻകൂർ ജാമ്യാപേക്ഷ നൽകി ഡിവൈഎഫ്ഐ നേതാവ്

Kerala
  •  14 days ago
No Image

ട്രക്കിങ്ങിനിടെ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സംഭവം; പ്രതി സിയഗോയല്‍ കേതന്റെ പക്കല്‍ നിന്ന് ഒരു കോടി രൂപ വാങ്ങി കാമുകന് നല്‍കിയതായി കണ്ടെത്തല്‍ 

National
  •  14 days ago
No Image

രാമക്ഷേത്ര സംഭാവന തട്ടിപ്പ്: "ആകാശം ഇടിഞ്ഞുവീഴില്ലല്ലോ", സമയബന്ധിത അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  14 days ago
No Image

ദുബൈയിലെ ജുമൈറ ബീച്ചിന് അന്താരാഷ്ട്ര ഗോൾഡ് സർട്ടിഫിക്കേഷൻ; മിഡിൽ ഈസ്റ്റിലെ ആദ്യ 'സെൻസറി റൂം' ഇനി ഇവിടെ

uae
  •  14 days ago
No Image

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala
  •  14 days ago
No Image

പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ മൗലാന സയ്യിദ് സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു

National
  •  14 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; മൂന്ന് മാസം മുന്‍പ് വിവരം നല്‍കിയിരുന്നതായി എസ്.ബി.ഐയുടെ വെളിപ്പെടുത്തല്‍; ട്രസ്റ്റ് അധികാരികള്‍ മറച്ചുവെച്ചു; ഗുരുതര ആരോപണം 

National
  •  14 days ago