HOME
DETAILS

മധ്യപ്രദേശിലെ കമല്‍മൗലാ മസ്ജിദിന് മേല്‍ അവകാശമുന്നയിച്ച് ഹിന്ദു നേതാവ്; സര്‍വേയില്‍ വിഗ്രഹങ്ങള്‍ കണ്ടെടുത്തെന്ന് 

  
Web Desk
June 23, 2024 | 8:32 AM

Sanatan Dharma idols found, says Hindu leader12

ഭോപ്പാല്‍: മധ്യപ്രദേശിലെ ദറിലെ ഭോജ്ശാല കമല്‍ മൗലാ മസ്ജിദ് സമുച്ചയത്തില്‍ വിഗ്രഹങ്ങള്‍ കണ്ടെടുത്തെന്ന അവകാശവാദവുമായി ഹിന്ദു നേതാവ് രംഗത്ത്. കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ സര്‍വേയില്‍ ഹൈന്ദവ വിഗ്രഹങ്ങള്‍ കണ്ടെടുത്തെന്നാണ് അവകാശ വാദം. 

സരസ്വതി ദേവിയുടെ ക്ഷേത്രമെന്ന് ഹിന്ദുക്കള്‍ അവകാശപ്പെടുന്ന ഭോജ്ശാല കമല്‍ മൗലാ മസ്ജിദ് സമുച്ചയത്തില്‍ ശാസ്ത്രീയ സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റിനോട് മധ്യപ്രദേശ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച സര്‍വേയുടെ 93ാം ദിവസമായിരുന്നു.  

 'മൂന്ന് ദിവസം മുന്‍പ് ഭോജ്ശാലയില്‍ നിന്ന് ശ്രീകൃഷ്ണന്റെ വിഗ്രഹം കണ്ടെത്തിയിരുന്നു. അതേ സ്ഥലത്ത് തന്നെ കല്ലുകൊണ്ട് നിര്‍മിച്ച വാസുകി നാഗത്തിന്റെ വിഗ്രഹം ഇപ്പോള്‍ കണ്ടെത്തി. അതോടൊപ്പം മഹാദേവന്റെ വിഗ്രഹം ഉള്‍പ്പടെ സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട ഒമ്പത് അവശിഷ്ടങ്ങള്‍ അവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്,' ഭോജ്ശാല മുക്തിയാഗ കണ്‍വീനര്‍ ഗോപാല്‍ ശര്‍മ്മ പറഞ്ഞു.

എന്നാല്‍ അവ സമീപ പ്രദേശത്തുള്ള കുടിലില്‍ നിന്ന് കൊണ്ടുവെച്ചതാണെന്നും ഭോജ്ശാലയില്‍ നിന്ന് കിട്ടിയതല്ലെന്നും മുസ്‌ലിം വിഭാഗം പ്രതികരിച്ചു. പഴയ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ സൂക്ഷിച്ച  കുടില്‍ നിര്‍മിച്ച സമയത്ത് കണ്ടെത്തിയതാണ് ഈ ശിലാ ഉരുപ്പടികള്‍- കമാല്‍ മൗലാ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് അബ്ദുള്‍ സമദ് ചൂണ്ടിക്കാട്ടി. ഭോജ്ശാലയില്‍ നിന്ന് ലഭിച്ച വസ്തുക്കളില്‍ സംശയമുണ്ടെന്നും അവ സര്‍വേയുടെ ഭാഗമാക്കരുതെന്നും സമദ് പറഞ്ഞു.

ഞങ്ങള്‍ക്ക് സംശയമുണ്ട്. കുടില്‍ നിര്‍മിക്കുന്ന സമയത്ത് വലിച്ചെറിയപ്പെട്ട വസ്തുക്കള്‍ ഇപ്പോള്‍ എവിടെ നിന്നാണവര്‍ കൊണ്ടുവന്നത്? ഇവ സര്‍വേയില്‍ ചേര്‍ക്കാന്‍ പാടില്ല. ഞങ്ങള്‍ സര്‍വേയെ എതിര്‍ക്കുന്നു. ഇത് രാഷ്ട്രീയക്കാരും ഹിന്ദുത്വവാദികളും തമ്മിലുള്ള കള്ളക്കളിയാണ്,' സമദ് പറഞ്ഞു.

2003ല്‍ വന്ന ഒരു ഉത്തരവിന് പിന്നാലെ എല്ലാ ചൊവ്വാഴ്ചകളിലും ഹിന്ദു മത വിശ്വാസികള്‍ ഭോജ്ശാലയില്‍ പൂജ നടത്തുന്നുണ്ട്. അത് പോലെ വെള്ളിയാഴ്ചകളില്‍ മുസ്‌ലിങ്ങള്‍ നിസ്‌കാരവും നടത്താറുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖാംനഈയെ തിരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് ഉത്തരകൊറിയ; മിസൈൽ പരീക്ഷണം നടത്തി കിം ജോങ് ഉൻ

International
  •  2 days ago
No Image

ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണുകൾ തകർന്ന് വീണു; ഇന്ത്യക്കാരനടക്കം നാല് പേർക്ക് പരുക്ക്

International
  •  2 days ago
No Image

ദേശീയപാത ഉദ്ഘാടനത്തിൽ അവ​ഗണന; കാസർകോട് സമാന്തര ഉദ്ഘാടനത്തിന് പിന്നാലെ കോഴിക്കോട് മന്ത്രി റിയാസിന്റെ 'റോഡ് ഷോ' 

Kerala
  •  2 days ago
No Image

തമ്പാനൂരിൽ ഗണേശ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർ കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ഗള്‍ഫില്‍ വ്യോമപാതകള്‍ അടച്ചിടുമ്പോഴും യു.എ.ഇയില്‍ വിമാനങ്ങള്‍ പറക്കുന്നത് ഇങ്ങനെയാണ്; അറിഞ്ഞിരിക്കാം സുരക്ഷിത വ്യോമപാതകകളെ കുറിച്ച്

uae
  •  3 days ago
No Image

പ്രധാനമന്ത്രിക്ക് മുൻപേ 'എം.എൽ.എ വക' ഉദ്ഘാടനം; കാസർകോട് കേന്ദ്രത്തിനെതിരെ സമാന്തര ചടങ്ങുമായി സംസ്ഥാന സർക്കാർ

Kerala
  •  3 days ago
No Image

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി: മകന് 'സ്വാഭാവിക മരണം' നൽകണമെന്ന മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച് സുപ്രിം കോടതി

National
  •  3 days ago
No Image

ദേശീയപാത ഉദ്ഘാടനം: സംസ്ഥാന സർക്കാരിന്റെ കൂട്ട ബഹിഷ്കരണം; കൊച്ചിയിൽ പ്രധാനമന്ത്രിയുടെ വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ കോർപ്പറേഷൻ നീക്കം ചെയ്തു

Kerala
  •  3 days ago
No Image

മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സംസ്ഥാന പൊലിസിൽ വഴിവിട്ട നിയമനം; കായിക പരീക്ഷയിൽ തോറ്റവർക്കും പങ്കെടുക്കാത്തവർക്കും എസ്.ഐ പദവി

Kerala
  •  3 days ago
No Image

'വെള്ളിയാഴ്ച പെരുന്നാളായാൽ നിർബന്ധ ജുമുഅയിൽ  പങ്കെടുക്കേണ്ടതില്ല'; വിചിത്രവാദവുമായി മുജാഹിദ് നേതാവ്

National
  •  3 days ago