HOME
DETAILS

കാലിക്കറ്റ് സർവകലാശാല: ബിരുദ സീറ്റ് ലഭിക്കാതെ പുറത്താവുക 58,600 പേർ

  
June 30 2024 | 02:06 AM

Students not receiving undergraduate seats at University of Calicut



തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ഗവ., എയ്ഡഡ്  കോളജുകളിൽ ഡിഗ്രിക്കു സീറ്റ് കിട്ടാതെ  58,600 പേർ പുറത്താകും.   കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിൽ 22,200 സീറ്റുകൾ എയ്ഡഡ് മേഖലയിലും 10,200 സീറ്റുകൾ ഗവ. കോളജുകളിലും ഉൾപ്പെടെ 32,400 സീറ്റുകൾ ആണ് ആകെയുള്ളത്.  
91,000 വിദ്യാർഥികളാണ് കാലിക്കറ്റിനു കീഴിലുള്ള ആകെ ഡിഗ്രി അപേക്ഷകർ. ഇതിൽ 58,600 പേർ സീറ്റ് ലഭിക്കാതെ പുറത്താകും. സാമ്പത്തികമായി മുന്നിട്ടു നിൽക്കുന്നവർക്ക് സ്വാശ്രയ കോളജുകളിൽ ഫീസ് നൽകി ചേരാമെങ്കിലും പാവപ്പെട്ട വിദ്യാർഥികളുടെ ആശ്രയം ഗവ. എയ്ഡഡ് കോളജുകളിലെ സീറ്റുകൾ മാത്രമാണ്.  
സ്വാശ്രയ കോളജുകളിൽ മെറിറ്റ് സീറ്റുകൾ ലഭിച്ചാൽ പോലും ആയിരക്കണക്കിന് രൂപ ഫീസ് നൽകിയാൽ മാത്രമേ പഠിക്കാനാകൂ. നിർധനരായ വിദ്യാർഥികൾക്ക് ഫീസ് നൽകാനുള്ള ശേഷിയില്ലാത്തതിനാൽ സ്വാശ്രയ കോളജുകളിലെ സീറ്റുകൾ എല്ലാ വർഷവും ഒഴിഞ്ഞു കിടക്കുന്നത് പതിവാണ്. 
ഈ അധ്യയന വർഷം മുതൽ സ്വാശ്രയ കോളജുകളിൽ 12 ശതമാനം ഫീസ് വർധിപ്പിച്ചിട്ടുണ്ട്.  സർക്കാരിന്റെ കണക്കിൽ സ്വാശ്രയ കോളജുകളിലെ സീറ്റുകളും കൂടി ഉൾപ്പെടുത്തി മലബാർ മേഖലയിൽ സീറ്റുകൾ ബാക്കിയാണെന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ ഈ അധ്യയന വർഷം മുതൽ ഡിഗ്രി, പി.ജി കോഴ്സുകളിൽ പ്രവേശനം ഇല്ലാത്തതിനാൽ മലബാർ മേഖലയിലുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഡിഗ്രി ഉൾപ്പെടെയുള്ള ഉന്നത പഠനത്തിന് സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലകളെആശ്രയിക്കേണ്ടി വരും. 
കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ 2023 -24 അധ്യയന വർഷത്തിൽ ഡിഗ്രി ചെയ്ത വിദ്യാർഥികൾ 17,808 പേരുണ്ടായിരുന്നു. 
2022- 23 അധ്യയന വർഷത്തിൽ വിദൂര വിദ്യാഭ്യാസ വിഭാഗം വഴി കാലിക്കറ്റ് സർവകലാശാലക്ക് ലഭിച്ച വരുമാനം 15. 33 കോടി രൂപയായിരുന്നു.  2018-19 വർഷങ്ങളിൽ 14 വിഷയങ്ങളിലെ ഡിഗ്രി പ്രവേശനത്തിന് കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം വഴി സൗകര്യം ഉണ്ടായിരുന്നു. പിന്നീട് ശ്രീ നാരായണ ഗുരു ഓപൺ സർവകലാശാല വന്നതോടെ കാലിക്കറ്റ് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധസർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസ വിഭാഗം അടച്ചുപൂട്ടേണ്ടിവന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ ഇസ്റഈൽ നടത്തിയ ആക്രമണത്തിൽ 78 സാധാരണക്കാർ കൊല്ലപ്പെട്ടു, 300-ലധികം പേർക്ക് പരുക്ക്; മേഖലയിൽ സംഘർഷം രൂക്ഷമാകുന്നു

International
  •  9 days ago
No Image

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളൽ; പറ്റില്ലെങ്കിൽ അത് പറയാനുള്ള ധൈര്യം കാണിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Kerala
  •  9 days ago
No Image

കല്യാണം കഴിഞ്ഞ് അഞ്ച് മാസം; ഭർത്താവിനെ കാണാൻ ലണ്ടനിലേക്കുള്ള യാത്രയിൽ ദുരന്തം; നോവായി പിതാവിനൊപ്പമുള്ള അവസാന സെൽഫി

National
  •  9 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: പക്ഷിയിടി മുതൽ അട്ടിമറി സാധ്യതകൾ വരെ നീണ്ട് നിൽക്കുന്ന കാരണങ്ങൾ; അന്വേഷിക്കാൻ സമഗ്ര പരിശോധന ആവശ്യം  

National
  •  9 days ago
No Image

ഇസ്‌റാഈല്‍-ഇറാന്‍ ആക്രമണം; വ്യോമാതിര്‍ത്തി അടച്ച് ജോര്‍ദാനും ഇറാഖും, മധ്യപൂര്‍വ്വേഷ്യയിലെ വ്യോമഗതാഗതം താറുമാറായ നിലയില്‍

International
  •  9 days ago
No Image

മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരന്റെ കാർ ഇടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്

Kerala
  •  9 days ago
No Image

'കള്ളനെ പിടിക്കുകയാണെങ്കില്‍ സഊദി പൊലിസിനെ പോലെ പിടിക്കണം'; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

Saudi-arabia
  •  9 days ago
No Image

കോഴിക്കോട്; സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂര മർദനത്തിന് ഇരയായി ഒൻപതാം ക്ലാസ് വിദ്യാർത്ഥി

Kerala
  •  9 days ago
No Image

ഇസ്റാഈൽ നടത്തിയ ഇറാൻ ആക്രമണത്തിനെതിരെ തുർക്കിയും അറബ് രാജ്യങ്ങളും രൂക്ഷ വിമർശനത്തോടെ രംഗത്ത്

International
  •  9 days ago
No Image

റോഡ് അറ്റകുറ്റപ്പണികൾ; അൽ ഇത്തിഹാദ് സ്ട്രീറ്റിൽ താൽക്കാലികമായി റോഡ് അടച്ചിടുന്നു

uae
  •  9 days ago