HOME
DETAILS

കാലിക്കറ്റ് സർവകലാശാല: ബിരുദ സീറ്റ് ലഭിക്കാതെ പുറത്താവുക 58,600 പേർ

  
June 30 2024 | 02:06 AM

Students not receiving undergraduate seats at University of Calicut



തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ഗവ., എയ്ഡഡ്  കോളജുകളിൽ ഡിഗ്രിക്കു സീറ്റ് കിട്ടാതെ  58,600 പേർ പുറത്താകും.   കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിൽ 22,200 സീറ്റുകൾ എയ്ഡഡ് മേഖലയിലും 10,200 സീറ്റുകൾ ഗവ. കോളജുകളിലും ഉൾപ്പെടെ 32,400 സീറ്റുകൾ ആണ് ആകെയുള്ളത്.  
91,000 വിദ്യാർഥികളാണ് കാലിക്കറ്റിനു കീഴിലുള്ള ആകെ ഡിഗ്രി അപേക്ഷകർ. ഇതിൽ 58,600 പേർ സീറ്റ് ലഭിക്കാതെ പുറത്താകും. സാമ്പത്തികമായി മുന്നിട്ടു നിൽക്കുന്നവർക്ക് സ്വാശ്രയ കോളജുകളിൽ ഫീസ് നൽകി ചേരാമെങ്കിലും പാവപ്പെട്ട വിദ്യാർഥികളുടെ ആശ്രയം ഗവ. എയ്ഡഡ് കോളജുകളിലെ സീറ്റുകൾ മാത്രമാണ്.  
സ്വാശ്രയ കോളജുകളിൽ മെറിറ്റ് സീറ്റുകൾ ലഭിച്ചാൽ പോലും ആയിരക്കണക്കിന് രൂപ ഫീസ് നൽകിയാൽ മാത്രമേ പഠിക്കാനാകൂ. നിർധനരായ വിദ്യാർഥികൾക്ക് ഫീസ് നൽകാനുള്ള ശേഷിയില്ലാത്തതിനാൽ സ്വാശ്രയ കോളജുകളിലെ സീറ്റുകൾ എല്ലാ വർഷവും ഒഴിഞ്ഞു കിടക്കുന്നത് പതിവാണ്. 
ഈ അധ്യയന വർഷം മുതൽ സ്വാശ്രയ കോളജുകളിൽ 12 ശതമാനം ഫീസ് വർധിപ്പിച്ചിട്ടുണ്ട്.  സർക്കാരിന്റെ കണക്കിൽ സ്വാശ്രയ കോളജുകളിലെ സീറ്റുകളും കൂടി ഉൾപ്പെടുത്തി മലബാർ മേഖലയിൽ സീറ്റുകൾ ബാക്കിയാണെന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ ഈ അധ്യയന വർഷം മുതൽ ഡിഗ്രി, പി.ജി കോഴ്സുകളിൽ പ്രവേശനം ഇല്ലാത്തതിനാൽ മലബാർ മേഖലയിലുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഡിഗ്രി ഉൾപ്പെടെയുള്ള ഉന്നത പഠനത്തിന് സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലകളെആശ്രയിക്കേണ്ടി വരും. 
കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ 2023 -24 അധ്യയന വർഷത്തിൽ ഡിഗ്രി ചെയ്ത വിദ്യാർഥികൾ 17,808 പേരുണ്ടായിരുന്നു. 
2022- 23 അധ്യയന വർഷത്തിൽ വിദൂര വിദ്യാഭ്യാസ വിഭാഗം വഴി കാലിക്കറ്റ് സർവകലാശാലക്ക് ലഭിച്ച വരുമാനം 15. 33 കോടി രൂപയായിരുന്നു.  2018-19 വർഷങ്ങളിൽ 14 വിഷയങ്ങളിലെ ഡിഗ്രി പ്രവേശനത്തിന് കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം വഴി സൗകര്യം ഉണ്ടായിരുന്നു. പിന്നീട് ശ്രീ നാരായണ ഗുരു ഓപൺ സർവകലാശാല വന്നതോടെ കാലിക്കറ്റ് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധസർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസ വിഭാഗം അടച്ചുപൂട്ടേണ്ടിവന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  5 days ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  5 days ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  5 days ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  5 days ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  5 days ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  5 days ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  5 days ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  5 days ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  5 days ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  5 days ago