HOME
DETAILS

ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾക്കെതിരേ അധ്യാപകർ; വിശദമായി ചർച്ച ചെയ്തില്ലെങ്കിൽ സമരം

  
സുനി അൽഹാദി
August 03, 2024 | 3:05 AM

teachers and parents are against khader committee report

കൊച്ചി: വിദ്യാഭ്യാസമേഖലയിൽ മാറ്റങ്ങൾ ശുപാർശചെയ്തുകൊണ്ടുള്ള ഡോ.എം.എ ഖാദർ കമ്മിറ്റി റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതിൽ പ്രതിഷേധവുമായി അധ്യാപകരും രക്ഷിതാക്കളും. റിപ്പോർട്ടിലെ ശുപാർശകൾ കേരളത്തിലെ വിദ്യാഭ്യാസരീതിയെ മാറ്റിമറിക്കുമെന്നും വിശദമായ ചർച്ചകൾക്ക് ശേഷമേ ഇത് നടപ്പാക്കാവൂവെന്നും അധ്യാപകർ ആവശ്യപ്പെടുന്നു. സ്കൂൾ പ്രവൃത്തിസമയം രാവിലെ എട്ടുമുതൽ ഒന്നുവരെയാക്കണമെന്ന നിർദേശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

റിപ്പോർട്ട് നടപ്പാക്കിയാൽ മണിക്കൂറുകൾ യാത്ര ചെയ്യേണ്ടിവരുന്ന വിദ്യാർഥികൾ പുലരുംമുമ്പ് വീട്ടിൽ നിന്ന് ഇറങ്ങേണ്ടിവരും. സ്കൂളുകളിലെത്താൻ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വിദ്യാർഥികൾ ഏറെയാണ്. നിരക്കിളവിൽ യാത്രചെയ്യുന്ന വിദ്യാർഥികൾക്കായി രാവിലെ ആറു മുതൽ എത്ര സ്വകാര്യ ബസുകൾ സർവിസ് നടത്തുമെന്ന ചോദ്യമാണ് ഉയരുന്നത്. സ്കൂൾ ബസുകൾ  സർക്കാർ സ്കൂളുകൾക്ക് ഉണ്ടെങ്കിലും എണ്ണം വളരെ കുറവാണ്. നിരവധി ട്രിപ്പുകൾ നടത്തിയാണ് രാവിലെ ഒമ്പതരയോടെ കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്നത്. രാവിലെ എട്ടുമണിക്ക് സ്കൂൾ ആരംഭിക്കുമ്പോൾ ആദ്യ ട്രിപ്പിൽ എത്തേണ്ട കുട്ടികൾ അതിരാവിലെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരുമെന്ന് അധ്യാപകർ പറയുന്നു. രാവിലെ നടക്കുന്ന മതപഠനം, ട്യൂഷൻ, കലാപരിശീലനം എന്നിവയെയും സ്കൂൾ സമയമാറ്റം ബാധിക്കുമെന്ന് രക്ഷാകർത്താക്കൾ പറയുന്നു.

അതിനിടെ, സ്കൂൾ സമയമാറ്റം  ഉണ്ടാകില്ലെന്ന് മന്ത്രി ഇന്നലെ ഉറപ്പ് നൽകിയതും ചർച്ചയായിട്ടുണ്ട്. റിപ്പോർട്ടിലെ മറ്റ് ശുപാർശകൾ ചർച്ചയാക്കാതെ മറച്ചുവച്ച് സമയമാറ്റം നടപ്പാക്കില്ലെന്ന് പറയുന്നത് ശ്രദ്ധ തിരിക്കാനാണെന്നാണ് വിദ്യാഭ്യാസരംഗത്തെ വിദഗ്ധർ പറയുന്നത്. റിപ്പോർട്ടിനെതിരേ അധ്യാപക സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഹയർസെക്കൻഡറിയും ഹൈസ്കൂളും ലയിക്കുമ്പോൾ ഒട്ടേറെ പ്രൊമോഷൻ തസ്തികകൾ നഷ്ടപ്പെടുകയും ഹൈസ്കൂൾ മേഖലയിൽ അധ്യാപക തസ്തികകൾ നഷ്ടപ്പെടുകയും ചെയ്യും.

ഹയർസെക്കൻഡറിയിലെ ഗസറ്റഡ് റാങ്കിലുള്ള അധ്യാപകർക്ക് സെക്കൻഡറി അധ്യാപകരായി മാറുമ്പോൾ ഗസറ്റഡ് പദവി നഷ്ടമാകും. ഹൈസ്കൂൾ അധ്യാപകർ പ്രൊമോഷൻ കിട്ടിവരുന്ന എ.ഇ.ഒ, ഡി.ഇ.ഒ  തസ്തികകളും നഷ്ടപ്പെടും. ഹൈസ്കൂൾ അധ്യാപകന്റെ പ്രെമോഷൻ തസ്തികയായ ഹെഡ്മാസ്റ്റർ പദവിപോലും പുതിയ ശുപാർശ പ്രകാരമുള്ള മാനദണ്ഡങ്ങൾ വരുമ്പോൾ നഷ്ടമാകുമെന്നും വിദഗ്ധരെ ഉൾപ്പെടുത്തി ചർച്ച നടത്തിയായിരിക്കണം റിപ്പോർട്ട് നടപ്പാക്കേണ്ടതെന്നും കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് സുപ്രഭാതത്തോട് പറഞ്ഞു. റിപ്പോർട്ടിൽ ചർച്ച ആവശ്യപ്പെട്ട് ഉടൻ സമരപരിപാടികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


The teacher and parent community is protesting against the government's acceptance of the Dr. M.A. Khader Committee report, which recommends changes in the education sector. The report's recommendations will change the education system in Kerala, and teachers are demanding detailed discussions before implementing it. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്‍ക്ലാസിക്കോയില്‍ ബാഴ്‌സയെ വീഴ്ത്തി റയല്‍; ഒന്നിനെതിരെ രണ്ട് ഗോളിന്റെ തകര്‍പ്പന്‍ ജയം

Football
  •  10 days ago
No Image

ലവ് ജിഹാദ് കേസില്‍ യുവാക്കളുടെ മാതാപിതാക്കളും കുറ്റക്കാര്‍; അറസ്റ്റ് ചെയ്യാന്‍ നിയമം പാസാക്കുമെന്ന് അസം മുഖ്യമന്ത്രി 

National
  •  10 days ago
No Image

വിദ്വേഷ പ്രസംഗം; കര്‍ണാടകയില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനെതിരെ കേസ് 

National
  •  10 days ago
No Image

ചിറക് വിടർത്തി റിയാദ് എയർ: ആദ്യ വിമാനം ലണ്ടനിലേക്ക്; 2030-ഓടെ 100 ലക്ഷ്യസ്ഥാനങ്ങൾ

uae
  •  10 days ago
No Image

'എന്നെപ്പോലുള്ള ഒരു പരിചയസമ്പന്നനായ കളിക്കാരന് കൂടുതൽ അവസരങ്ങൾ ലഭിക്കണം'; പുറത്താക്കുന്നതിന് മുമ്പ് സെലക്ടർമാർ ഒരു ആശയവിനിമയവും നടത്തിയില്ലെന്ന് മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ

Cricket
  •  10 days ago
No Image

മരുന്നിന്റെ വിലയെച്ചൊല്ലി തർക്കം; 22-കാരനായ വിദ്യാർഥിയുടെ വയറ് കീറി, രക്ഷപ്പെടാൻ ഓടിയപ്പോൾ കൈയിലെ വിരലും മുറിച്ചു

crime
  •  10 days ago
No Image

ഛഠ് പൂജ സ്‌നാനം; ഭക്തര്‍ക്ക് മലിനമായ യമുനയും, മോദിക്ക് പ്രത്യേക കുളവും; വാര്‍ത്തയായി ഡല്‍ഹിയിലെ 'വ്യാജ യമുന'

National
  •  10 days ago
No Image

വിദ്യാര്‍ഥിനികള്‍ യാത്ര ചെയ്ത കാര്‍ അപകടത്തില്‍പ്പെട്ടു; സഊദിയില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം

Saudi-arabia
  •  10 days ago
No Image

'ക്ഷണിക്കപ്പെടാതെ എത്തിയ ആ അതിഥിയെ മരണം വരെ തൂക്കിലേറ്റി'; വൈറലായി എയർ ഇന്ത്യ വിമാനത്തിലെ ക്യാബിൻ ലോഗ്ബുക്കിന്റെ ചിത്രം 

uae
  •  10 days ago
No Image

വനിതാ ഡോക്ട‌റുടെ ആത്മഹത്യ; വിവാഹം കഴിക്കാൻ നിർബന്ധിച്ചത് യുവതിയെന്ന് യുവാവ്, ശാരീരികബന്ധത്തിന് നിർബന്ധിച്ചെന്നും ആരോപണം

crime
  •  10 days ago