HOME
DETAILS

പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച് തീവ്രഹിന്ദുത്വ വാദികള്‍; അനധികൃതമെങ്കില്‍ പൊളിച്ചു നീക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി

  
Web Desk
September 12, 2024 | 6:58 AM

Protests Erupt in Shimla Over Demands to Demolish Mosque in Sanjauli

ഷിംല: ഹിമാചല്‍ പ്രദേശില്‍ പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രഹിന്ദുത്വ വാദികളുടെ പ്രതിഷേധം.  തലസ്ഥാനനഗരിയായ ഷിംലയിലെ സഞ്ജൗലിയില്‍ ഒരു മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ പ്രതിഷേധിച്ചത്. 

സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീവ്രവലതുപക്ഷ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. മസ്ജിദില്‍ പുറത്തുനിന്നുള്ളവര്‍ക്ക് അഭയം നല്‍കുന്നുവെന്നും ഇവര്‍ ആരോപിച്ചിക്കുന്നു.

ഹിന്ദു ജാഗരന്‍ മഞ്ച് ഉള്‍പ്പെടെയുള്ള തീവ്രവലതുപക്ഷ സംഘടനകള്‍ സഞ്ജൗലിയില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.  പൊലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് നൂറു കണക്കിനാളുകള്‍ സഞ്ജൗലിലിയില്‍ എത്തിയത്. പൊലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. ലാത്തി ചാര്‍ജിനിടയില്‍ നാല് പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അതേസമയം മസ്ജിദ് നിര്‍മിച്ചിരിക്കുന്ന ഭൂമി തങ്ങളുടേതാണെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് അവകാശപ്പെട്ടു. വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള രേഖകള്‍ പ്രകാരം ഒരു നിലയുള്ള മസ്ജിദ് കെട്ടിടം സഞ്ജൗലിയില്‍ നിര്‍മിച്ചിട്ടുണ്ടെന്നും പറയുന്നു.

എന്നാല്‍ മസ്ജിദില്‍ കൂടുതലായി പണിതിട്ടുള്ള അധിക നിലകളെ സംബന്ധിച്ച വിഷയമാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്ന് വാദിച്ചാണ് ആള്‍കൂട്ടം ഷിംലയിലെത്തിയത്.


മസ്ജിദ് നിലവില്‍ കോടതിയുടെ പരിഗണനിയിലാണ്. 2000 ല്‍ ഷിംല മുന്‍സിപ്പില്‍ കമ്മീഷണറുടെ മുമ്പാകെ മസ്ജിദിനെതിരെ പരാതി എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മസ്ജിദ് കോടതിയുടെ നിരീക്ഷണത്തിലായത്.

തീവ്രവലതുപക്ഷ സംഘടനകള്‍ നടത്തിയ പ്രക്ഷോഭം ഷിംലയെ മുഴുവനായും ബാധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ ഭാരതീയ നാഗരിക് സന്‍ഹിത സെക്ഷന്‍ 163 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.

ഇത് മുന്നറിയിപ്പില്ലാതെ സ്ഥലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനായി കാരണമായി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും ഏതാനും രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുടുങ്ങുകയുണ്ടായി.

ഷിംലയിലെ ധല്ലി സബ്‌സി മണ്ടിയില്‍ ഒത്തുകൂടിയ ആള്‍കൂട്ടം തുടര്‍ന്ന്
സഞ്ജൗലിലേക്ക് എത്തുകയായിരുന്നു. മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ആള്‍കൂട്ടം പള്ളി പൊളിക്കണമെന്ന ആവശ്യമുന്നയിച്ചത്.

ഇതിനുപിന്നാലെ പ്രതിഷേധക്കാരായ ഹിന്ദു ജാഗരന്‍ മഞ്ച് സെക്രട്ടറി കമല്‍ ഗൗതം ഉള്‍പ്പെടെ നിരവധി തീവ്രവലതുപക്ഷ നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ്ങിനെതിരെ വലതുപക്ഷ നേതാക്കള്‍ രംഗത്തെത്തി. മുഖ്യമന്ത്രി ഇക്കാര്യത്തെ ഗൗരവമായി കാണുന്നില്ലെന്നും മസ്ജിദിന്റെ നിര്‍മാണം നിയമവിരുദ്ധമാണെങ്കില്‍ അതനുസരിച്ച് മുന്നോട്ടുപോകണമെന്നും ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ ജയ് റാം താക്കൂര്‍ പറഞ്ഞു. ഷിംലയുടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കാരണമാകരുതെന്നും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ്ങും പ്രതികരിച്ചു. അനധികൃതമാണെങ്കില്‍ പള്ളി പൊളിക്കുമെന്നും മുഖ്യമന്ത്രി പ്രതിഷേധക്കാര്‍ക്ക് ഉറപ്പു നല്‍കി. 

Protests broke out in Shimla's Sanjauli as right-wing groups demand the demolition of a mosque, citing illegal construction on government land



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കായി 1 കോടി സബ്‌സിഡി വാങ്ങി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

National
  •  12 days ago
No Image

ഹോര്‍മുസിലെ ആക്രമണത്തിന് തിരിച്ചടിയെന്ന് ന്യായീകരണം; ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ ആക്രമണം നടത്തി അമേരിക്ക

International
  •  12 days ago
No Image

മരണ സംഖ്യ 900 കടന്നു; വെനസ്വേലയെ തകര്‍ത്തെറിഞ്ഞ് ഭൂകമ്പം; നിരവധി പേര്‍ ഇപ്പോഴും മണ്ണിനടയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം 

International
  •  12 days ago
No Image

വാളൂക്ക് വന മേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും; വടകര സ്വദേശികളെ രക്ഷിച്ചത് ഇന്നലെ രാത്രിയോടെ 

Kerala
  •  12 days ago
No Image

മഴ കനക്കുന്നു; ഇന്ന് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ പന്ത്രണ്ട് ജില്ലകളിലും മുന്നറിയിപ്പ് 

Kerala
  •  12 days ago
No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  12 days ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  12 days ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  12 days ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  12 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  12 days ago