HOME
DETAILS

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

  
September 14, 2024 | 4:24 PM

The murder of a four-year-old girl The High Court upheld the death sentence of the mothers boyfriend

കൊച്ചി: ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ വിചാരണക്കോടതി വിധിച്ച വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി. പ്രതികള്‍ കൊലപാതകം ചെയ്തു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എ.കെ ജയശങ്കര്‍ നമ്പ്യാര്‍, വി.എം ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ച് ശിക്ഷയില്‍ ഇളവ് നല്‍കുകയായിരുന്നു. 


വിചാരണക്കോടതി ചുമത്തിയിരുന്ന കൊലപാതക കുറ്റം റദ്ദാക്കിയ ഹൈക്കോടതി  പകരം മനഃപൂര്‍വമല്ലാത്ത നരഹത്യയും ഗൂഢാലോചനയും ചുമത്തി കേസിലെ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. ഒന്നാം പ്രതിക്കെതിരെ ചുമത്തിയിരുന്ന പോക്‌സോ കേസും കുട്ടിയുടെ അമ്മയ്‌ക്കെതിരെ ചുമത്തിയ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള കുറ്റവും കോടതി റദ്ദാക്കി. 

കേസിലെ ഒന്നാം പ്രതിയായ എറണാകുളം മീമ്പാറ കൊന്നംപറമ്പില്‍ രഞ്ജിത്തിന് വധശിക്ഷയും, രണ്ടാം പ്രതിയും കുട്ടിയുടെ അമ്മയുമായ തിരുവാണിയൂര്‍ ആലുങ്കല്‍ റാണി, സുഹൃത്ത് തിരുവാണിയൂര്‍ കുരിക്കാട്ടില്‍ ബേസില്‍ കെ. ബാബു എന്നിവര്‍ക്ക് ജീവപര്യന്തവുമാണ് വിചാരണ കോടതി വിധിച്ചത്. 

2013ലാണ് കേസിനാസ്പദമായ സംഭവം. അന്നേവര്‍ഷം ഒക്ടോബര്‍ 29ന് അമ്മയും 2 കാമുകന്‍മാരും ചേര്‍ന്ന് നാലുവയസുകാരിയെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്.   മൃതദേഹം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്ത് മറവു ചെയ്തു. തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന കാട്ടി പൊലീസില്‍ പരാതി നല്‍കി. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ കൊലപ്പെടുത്തിയെന്നു മനസ്സിലായെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ നിരത്തിയ ഈ തെളിവുകളൊന്നും നിലനില്‍ക്കുന്നതല്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.

The murder of a four-year-old girl The High Court upheld the death sentence of the mothers boyfriend

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ന് ലോകത്തിലെ അനാഥര്‍ വിലപിക്കും, സാത്താന്‍മാര്‍ ആഘോഷിക്കും' ഖാംനഈയുടെ മരണവാര്‍ത്ത ലോകത്തെ അറിയിക്കുന്നതിനിടെ വിങ്ങിപ്പൊട്ടി ഇറാന്‍ ടെലിവിഷന്‍ അവതാരകര്‍

International
  •  5 minutes ago
No Image

ദുബൈയിൽ ജനവാസ മേഖലകളിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; രണ്ട് പേർക്ക് പരുക്ക്, അതീവ ജാഗ്രതാനിർദ്ദേശവുമായി യുഎഇ

uae
  •  10 minutes ago
No Image

ട്രംപിന്റെ നീക്കം നിയമവിരുദ്ധം; ഇറാനികള്‍ ന്യൂയോര്‍ക്കില്‍ സുരക്ഷിതരായിരിക്കും: സൊഹ്‌റാന്‍ മംദാനി

International
  •  14 minutes ago
No Image

ഒറ്റ ഓവറിൽ ആറ് സിക്സറടിച്ച യുവരാജിനെ മറികടന്നു; ഇതിഹാസ തുല്യനായി മടക്കം

Cricket
  •  23 minutes ago
No Image

തിരിച്ചടിച്ച് ഇറാന്‍; ടെല്‍ അവീവിലെ സൈനിക സംവിധാനം തകര്‍ത്തു, 27 യു.എസ് സൈനികകേന്ദ്രങ്ങള്‍ക്ക് നേരേയും ആക്രമണം

International
  •  33 minutes ago
No Image

ദുബൈയിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവെച്ച് എമിറേറ്റ്‌സ്; റീബുക്കിംഗിനും റീഫണ്ടിനും സൗകര്യം

uae
  •  an hour ago
No Image

ശ്രീലങ്കക്ക് വമ്പൻ തിരിച്ചടി; ലോകകപ്പിലെ പുറത്താവലിന് പിന്നാലെ ഇതിഹാസം പടിയിറങ്ങി 

Cricket
  •  an hour ago
No Image

സഊദിക്ക് പൂർണ്ണ പിന്തുണയുമായി അമേരിക്ക; കിരീടാവകാശിയുമായി ചർച്ച നടത്തി ട്രംപ്

Saudi-arabia
  •  2 hours ago
No Image

ഒമാനും ഇറാനും ഇടയിലെ ഇടുങ്ങിയ പാത -'ഹോര്‍മുസ്' അടയ്ക്കുമ്പോള്‍ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി; ഇന്ത്യയ്ക്കും കനത്ത തിരിച്ചടി 

International
  •  2 hours ago
No Image

ആയത്തുല്ല അലി ഖാംനഈ: ഇറാന്‍ പ്രതിരോധത്തെ രൂപപ്പെടുത്തിയ നേതാവ് /In deapth story

International
  •  2 hours ago