HOME
DETAILS

എന്‍.സി.പിയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം; ശരത് പവാറിന് കത്തയച്ച് ശശീന്ദ്രന്‍ വിഭാഗം, മുഖ്യമന്ത്രിയെ കാണാന്‍ നേതാക്കള്‍ 

  
Web Desk
September 23, 2024 | 4:50 AM

NCP Kerala Leadership Conflict Intensifies Over Cabinet Reshuffle

തിരുവനന്തപുരം: എന്‍.സി.പിയിലെ മന്ത്രിമാറ്റ ചര്‍ച്ചകള്‍ സജീവം. വിഷയത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ് ശശീന്ദ്രന്‍ പക്ഷം. ഇന്നലെ തൃശൂരില്‍ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന് ശശീന്ദ്രന്‍ വിഭാഗം കത്തയച്ചത്. മന്ത്രിമാറ്റം സംബന്ധിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണെന്ന് ശശീന്ദ്രന്‍ വിഭാഗം കത്തില്‍ പറയുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന പാര്‍ട്ടി കമ്മിറ്റി വിഷയം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. പി സി ചാക്കോയുടേത് ജനാധിപത്യ വിരുദ്ധ നിലപാടാണ്. പാര്‍ട്ടിയെ യുഡിഎഫില്‍ എത്തിക്കാനുള്ള ശ്രമമാണ് പി സി ചാക്കോ നടത്തുന്നത്. ാര്‍ട്ടിയിലെ മറ്റ് നേതാക്കളെ കൂടി കേട്ട് ശരത് പവാര്‍ ന്യായമായ തീരുമാനം ഉടന്‍ എടുക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം വര്‍ക്കല ബി രവികുമാര്‍ അടക്കം പത്ത് പേരാണ് കത്തയച്ചിരിക്കുന്നത്.

മന്ത്രി എ.കെ ശശീന്ദ്രന്‍, പി.സി ചാക്കോ,തോമസ് കെ. തോമസ് എന്നിവര്‍ മുഖ്യമന്ത്രിയെ കാണും. മുംബൈയില്‍ ചേര്‍ന്ന യോഗത്തിലെ ധാരണകള്‍ മുഖ്യമന്ത്രിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞശേഷം ഇക്കാര്യം ശരത് പവാറിനെ സംസ്ഥാന നേതാക്കള്‍ അറിയിക്കും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഈയാഴ്ച തന്നെ ഉണ്ടായേക്കും.

എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ എന്‍ സി പിയില്‍ ധാരണയായതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ശശീന്ദ്രന് പകരം കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പുതിയ മന്ത്രിയാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്ത എ കെ ശശീന്ദ്രന്‍ തള്ളി. ഇത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നിലപാട് അറിയിച്ചിട്ടുണ്ടെന്നും താന്‍ മന്ത്രിസ്ഥാനത്ത് തുടരുമെന്നുമായിരുന്നു ശശീന്ദ്രന്‍ പറഞ്ഞത്. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്, 20 പേര്‍ക്ക് പരുക്ക്

National
  •  8 days ago
No Image

കൊല്ലത്ത് പെണ്‍ സുഹൃത്തിനെ തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ പ്രതി മരിച്ചു; യുവതി അതീവ ഗുരുതരാവസ്ഥയില്‍

Kerala
  •  8 days ago
No Image

കടുത്ത ചൂട്; രാജ്യത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം

National
  •  8 days ago
No Image

മാവോയിസ്റ്റ് മേഖലകളില്‍ കോടികളുടെ പണമിടപാട്? മിഷനറി സംഘത്തിനെതിരേ അന്വേഷണവുമായി കേന്ദ്രസര്‍ക്കാര്‍

National
  •  8 days ago
No Image

ബം​ഗാളിൽ മമതയുടെ കോട്ട കാക്കുന്നത് ഈ ആറ് മുസ്‌ലിം ഭൂരിപക്ഷ ജില്ലകള്‍

National
  •  8 days ago
No Image

മുന്‍കൂര്‍ ജാമ്യം തള്ളാം, പ്രതിയോട് കീഴടങ്ങാന്‍ നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രിംകോടതി

National
  •  8 days ago
No Image

മുട്ടില്‍ മരംമുറി കേസ്: മുന്‍ കലക്ടര്‍ ഉള്‍പെടെ ആറ് പേര്‍ക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  8 days ago
No Image

എക്സ് മുസ്്ലിം യുട്യൂബറെ 26 വർഷത്തിന് ശേഷം കുടുക്കിയത് പഴയ കുങ്ഫു ഐ.ഡി കാർഡും ആധാറും

National
  •  8 days ago
No Image

ഒരേ വീടിനുള്ളില്‍ 5 വെള്ളിക്കെട്ടന്‍മാര്‍; രണ്ടിടത്ത് പാമ്പ് കടിയേറ്റു; കണ്ണൂരില്‍ സ്‌കൂട്ടറിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്- ജാഗ്രതാനിര്‍ദേശം

Kerala
  •  8 days ago
No Image

വയനാട് ഉരുൾദുരന്തം: 51കുടുംബങ്ങൾ ഇന്ന് വീടുകൂടും, സാദിഖലി തങ്ങൾ ഉൾപ്പെടെ ചടങ്ങിനെത്തും

Kerala
  •  8 days ago