HOME
DETAILS

'തലക്ക് വെളിവില്ലാതെ മുഖ്യമന്ത്രി എന്താണ് പറയുന്നത്? സി.പി.എമ്മിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍' കടന്നാക്രമിച്ച് വീണ്ടും അന്‍വര്‍

  
Farzana
September 30 2024 | 04:09 AM

PV Anwar Hits Back at CPM and CM Hints at New Party Formation

മലപ്പുറം: മുഖ്യമന്ത്രിയേയും സി.പി.എമ്മിനേയും കടന്നാക്രമിച്ച് വീണ്ടും പി.വി അന്‍വര്‍ എം.എല്‍.എ. സി.പി.എം വെല്ലുവിളിക്കുകയാണെങ്കില്‍ അത് ഏറ്റെടുക്കാന്‍ തയാറാണെന്ന് അന്‍വര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുക്കാരനും മലപ്പുറം ജില്ലാ സെക്രട്ടറി വര്‍ഗീയവാദിയുമാക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ പറഞ്ഞു നടന്നത് മലപ്പുറം മാപ്പിളയെന്നായിരുന്നു. ഇന്നലെയാണ് ക്രിസ്റ്റ്യന്‍ കോളജ് സ്‌കൂളിലാണ് പഠിച്ചതെന്നും എന്റെ സഹോദരിമാര്‍ പ്രൊവിഡന്‍സ് കോളജിലുമാണ് പഠിച്ചതെന്നും അറിഞ്ഞത്. നമ്മള്‍ എല്ലായിടത്തും ഉണ്ട്. ഏറനാട് മാപ്പിളയുമാണ്. വര്‍ഗീയവാദിയല്ല എന്ന് തെളിയിക്കേണ്ട അധിക ബാധ്യതയായി വന്നു- അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം മലപ്പുറത്തു നടന്ന പൊതുയോഗം വിപ്ലവമായി മാറുമെന്നും അന്‍വര്‍ പറഞ്ഞു. പരിപാടിയെ കുറിച്ച് ജനങ്ങള്‍ വിലയിരുത്തട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും സി.പി.എം ജനപ്രതിനിധികളോടും പങ്കെടുക്കണമെന്ന് ആവശ്യപെട്ടിട്ടില്ല. ഞാന്‍ തീരുമാനിച്ചാല്‍ എല്‍.ഡി.എഫിന്റെ 25 പഞ്ചായത്തുകള്‍ പോകും.
 
തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും ജനപിന്തുണയുണ്ടെങ്കില്‍ മാത്രം പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നും അന്‍വര്‍ പറഞ്ഞു. 

കേരളത്തിലെ യുവാക്കള്‍ ആശങ്കയിലാണ്. എന്റെ നെഞ്ചത്ത് കയറുന്നതിന് പകരം സര്‍ക്കാര്‍ യുവാക്കളെ അഡ്രസ് ചെയ്യണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും പ്രതിസന്ധിയാണ്. യുവാക്കള്‍ക്കായി കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കണം. അന്‍വര്‍ പറഞ്ഞു.

തടയണ പൊളിക്കല്‍ സംബന്ധിച്ച ചോദ്യത്തിന് പൊളിക്കാന്‍ തടയണ വേണ്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഏത് തടയണയാണ് പൊളിക്കുന്നതെന്നും അന്‍വര്‍ ചോദിച്ചു. എനിക്കെതിരെ ഇനിയും കേസുകള്‍ വരും. പാര്‍ക്കിന്റെ കാര്യത്തിലും അതാണ് വരുക. അദ്ദേഹം പറഞ്ഞു.

 സ്വര്‍ണം കൊണ്ട് കൊടുക്കുന്നവരെ എന്താണ് പിടികൂടാത്തതെന്നും അദ്ദേഹം ചോദിച്ചു. മനപൂര്‍വമാണ് മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുക്കാരനായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പി. ശശിക്ക് സ്വര്‍ണ കടത്തില്‍ പങ്കുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?

National
  •  10 days ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു

Kerala
  •  10 days ago
No Image

ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്  

Cricket
  •  10 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി

Kerala
  •  10 days ago
No Image

ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും: ജോട്ടയുടെ വിയോഗത്തിൽ വൈകാരികമായി റൊണാൾഡോ

Football
  •  10 days ago
No Image

'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി

Kerala
  •  10 days ago
No Image

വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്‍മാര്‍; 2025ല്‍ 35,00 കോടീശ്വരന്‍മാര്‍ രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്

National
  •  10 days ago
No Image

വലവിരിച്ച് കാത്തിരിക്കുകയാണ് തട്ടിപ്പുകാർ; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം വന്നാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി യുഎഇ

uae
  •  10 days ago
No Image

കെട്ടിടത്തിനുള്ളില്‍ ആരുമില്ലെന്നും ഇനി തെരച്ചില്‍ വേണ്ടെന്നും മന്ത്രിമാര്‍ തീരുമാനിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരിറ്റു ശ്വാസത്തിനായി പിടയുകയായിരുന്നു ബിന്ദു

Kerala
  •  10 days ago
No Image

വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

Kerala
  •  10 days ago

No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം

Kerala
  •  10 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ

Kerala
  •  10 days ago
No Image

സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍

International
  •  10 days ago
No Image

കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും

uae
  •  10 days ago