HOME
DETAILS

അതിക്രമം.. കയ്യേറ്റം; ഫലസ്തീനെ അദൃശ്യ ഭൂപടമാക്കാനുള്ള തന്ത്രം നടപ്പിലാക്കിയ ഏഴരപ്പതിറ്റാണ്ട്  

  
Web Desk
October 06, 2024 | 3:34 AM

Israels Occupation Strategy in Palestine 75 Years of Settler Violence and Forced DisplacementMeta Description

ഫലസ്തീനുമേല്‍ ഇസ്‌റാഈല്‍ അതിക്രമ പരമ്പരകള്‍ തുടങ്ങിയിട്ട് ഏതാണ്ട് ഏഴരപതിറ്റാണ്ടായി.  2008 മുതല്‍ ഇസ്‌റാഈല്‍ തങ്ങളുടെ യുദ്ധതന്ത്രങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഫലസ്തീനിലെ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ജറുസലേമിലും കുടിയേറി പാര്‍ത്ത ഇസ്‌റാഈലുകാരെ കൊണ്ട് ഫലസ്തീനികളെ ആക്രമിപ്പിക്കുന്നതായിരുന്നു ആ തന്ത്രം. നിരന്തരമുള്ള ആക്രമണങ്ങളും ഭീഷണിയും കാരണം പലരും പലായനം ചെയ്തു. ഇതോടെ കുടിയേറ്റക്കാരുടെ സംരക്ഷകരായി ഇസ്‌റാഈല്‍ സൈനികരുടെ സാന്നിധ്യവും ഫലസ്തീനില്‍ സ്ഥിരമായി. പിന്നീട് അവശേഷിക്കുന്ന  ഫലസ്തീനികളെ ആക്രമിക്കാന്‍ കുടിയേറ്റക്കാരും ഇസ്‌റാഈല്‍ സൈനികരും നിരന്തരം ശ്രമിച്ചു. 

ഗസ്സയിലേയും വെസ്റ്റ് ബാങ്കിലേയും ഭൂമിയുടെ കൈവശാവകാശികളെ കുറിച്ചുള്ള കണക്കുകള്‍തന്നെ ഇസ്‌റാഈലിന്റെ അധിനിവേശത്തിന്റെ തെളിവാണ്. ഗസ്സയില്‍ ആകെയുള്ള ഭൂമിയുടെ 40 ശതമാനവും കുടിയേറ്റ ഇസ്‌റാഈലുകാരുടെ കൈവശമാണ്. ഇവരുടെ എണ്ണമാകട്ടെ 10,000ന് താഴെയും. എന്നാല്‍ ബാക്കിവരുന്ന ഭൂമിയിലാണ് ദശലക്ഷക്കണക്കിന് തദ്ദേശീയരായ ഫലസ്തീനികള്‍ തിങ്ങിപ്പാര്‍ക്കുന്നത്. വെസ്റ്റ് ബാങ്കിലും സ്ഥിതി വിഭിന്നമല്ല. അവിടെ 90ശതമാനം ഭൂമിയും കുടിയേറ്റക്കാരുടെ കൈകളിലാണ്. വലിയ യുദ്ധങ്ങളിലൂടെ അയല്‍രാജ്യം വെട്ടിപ്പിടിക്കുന്നതിന് പകരം, അതിര്‍ത്തിയോട് ചേര്‍ന്ന തന്ത്രപ്രധാനമായ സ്ഥലങ്ങളിലെല്ലാം കുടിയേറ്റം നടത്തുന്ന രീതിയാണ് ഇസ്‌റാഈല്‍ സ്വീകരിച്ചത്.

 അതിര്‍ത്തി മേഖലയില്‍ പൊടുന്നനെ നിയന്ത്രണം കടുപ്പിക്കുകയും പിന്നീട്  ആ മേഖലയില്‍ താമസിക്കുന്ന ഫലസ്തീനികളോട് ഒഴിഞ്ഞു പോകാന്‍ പറയുകയും ചെയ്യുന്ന പുതിയ തന്ത്രം ഇസ്‌റാഈല്‍ പ്രയോഗിച്ചു.  ഭീഷണിയും കൈയേറ്റവും പതിവാകുന്നതോടെ ജീവനില്‍ കൊതിയുള്ള പലരും വീടും സ്ഥലവും വിട്ടോടും. അവശേഷിക്കുന്നവരെ തുറുങ്കിലടച്ചും ഇല്ലാതാക്കിയും ആ സ്ഥലം സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കും. പിന്നീട് ഇവിടെ ഇസ്‌റാഈല്‍ ഭരണകൂടം നിശ്ചയിക്കുന്ന കുടിയേറ്റക്കാരെത്തും. അതോടെ ആ സ്ഥലം അവരുടെ മേഖലയായി പ്രഖ്യാപിക്കും. കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടയില്‍ ഗസ്സയിലും വെസ്റ്റ് ബാങ്ക് അതിര്‍ത്തി മേഖലകളിലും ഇസ്‌റാഈല്‍ ഇത്തരത്തില്‍ നൂറുകണക്കിന് സെറ്റില്‍മെന്റുകള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ശരിവയ്ക്കുന്നതാണ് ഈ വര്‍ഷം ജൂലൈ 26ന് ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരുഭൂമിയിലെ മഞ്ഞുലോകം മുതൽ ബുർജ് ഖലീഫ വരെ: ദുബൈയുടെ ചരിത്രം തിരുത്തിയ 11 വൻകിട പദ്ധതികൾ

uae
  •  7 hours ago
No Image

യുണൈറ്റഡിൽ പുലി, പോർച്ചുഗലിൽ എത്തുമ്പോൾ എലി; ബ്രൂണോയെ വിമർശിച്ച പോസ്റ്റിന് ലൈക്കടിച്ച് റൊണാൾഡോയുടെ സഹോദരി! വിവാദം പുകയുന്നു

Football
  •  7 hours ago
No Image

കാട്ടാക്കടയില്‍ മാനേജറെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടുപേര്‍ പിടിയില്‍

Kerala
  •  7 hours ago
No Image

4,000 രൂപയ്ക്ക് നീറ്റ് പുനപരീക്ഷ ചോദ്യപ്പേപ്പര്‍, ടെലഗ്രാമില്‍ വ്യാജന്‍; 19കാരന്‍ അറസ്റ്റില്‍

National
  •  8 hours ago
No Image

ബ്രസീൽ രണ്ടടിച്ചാൽ ജർമനിയുടെ ആ 'ഏഴ് ഗോൾ' അഹങ്കാരം നാളെ തീരും? കാനറികളെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്

Football
  •  8 hours ago
No Image

ഒരു കല്ലറയില്‍ രണ്ട് മൃതദേഹം?; സംഭവം കണ്ണൂര്‍ ഇരിട്ടിയിലെ സെമിത്തേരിയില്‍, ദുരൂഹത

Kerala
  •  8 hours ago
No Image

നടപ്പാതയിലൂടെ നടക്കുക പൗരന്റെ മൗലികാവകാശം; പ്രത്യേക നിയമം വേണമെന്ന് സുപ്രിംകോടതി

National
  •  8 hours ago
No Image

ധൈര്യമുണ്ടെങ്കിൽ ബോക്സിങ് റിങ്ങിലിറങ്ങിലേക്ക് വാ, പരസ്യം വെച്ചുള്ള കളി വേണ്ട; ഹർഭജന് നേരെ ഓപ്പൺ ചലഞ്ചുമായി ശ്രീശാന്ത്

Cricket
  •  8 hours ago
No Image

ബ്രഹ്മപുത്രയിൽ ചൈന ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കുന്നു; ഇന്ത്യക്ക് ജലബോംബാകുമോ? ┃in-depth

International
  •  8 hours ago
No Image

ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല; എല്‍ഡിഎഫ് പദ്ധതികള്‍ക്ക് പേരുമാറ്റം മാത്രം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  8 hours ago