HOME
DETAILS

അതിക്രമം.. കയ്യേറ്റം; ഫലസ്തീനെ അദൃശ്യ ഭൂപടമാക്കാനുള്ള തന്ത്രം നടപ്പിലാക്കിയ ഏഴരപ്പതിറ്റാണ്ട്  

  
Web Desk
October 06, 2024 | 3:34 AM

Israels Occupation Strategy in Palestine 75 Years of Settler Violence and Forced DisplacementMeta Description

ഫലസ്തീനുമേല്‍ ഇസ്‌റാഈല്‍ അതിക്രമ പരമ്പരകള്‍ തുടങ്ങിയിട്ട് ഏതാണ്ട് ഏഴരപതിറ്റാണ്ടായി.  2008 മുതല്‍ ഇസ്‌റാഈല്‍ തങ്ങളുടെ യുദ്ധതന്ത്രങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഫലസ്തീനിലെ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ജറുസലേമിലും കുടിയേറി പാര്‍ത്ത ഇസ്‌റാഈലുകാരെ കൊണ്ട് ഫലസ്തീനികളെ ആക്രമിപ്പിക്കുന്നതായിരുന്നു ആ തന്ത്രം. നിരന്തരമുള്ള ആക്രമണങ്ങളും ഭീഷണിയും കാരണം പലരും പലായനം ചെയ്തു. ഇതോടെ കുടിയേറ്റക്കാരുടെ സംരക്ഷകരായി ഇസ്‌റാഈല്‍ സൈനികരുടെ സാന്നിധ്യവും ഫലസ്തീനില്‍ സ്ഥിരമായി. പിന്നീട് അവശേഷിക്കുന്ന  ഫലസ്തീനികളെ ആക്രമിക്കാന്‍ കുടിയേറ്റക്കാരും ഇസ്‌റാഈല്‍ സൈനികരും നിരന്തരം ശ്രമിച്ചു. 

ഗസ്സയിലേയും വെസ്റ്റ് ബാങ്കിലേയും ഭൂമിയുടെ കൈവശാവകാശികളെ കുറിച്ചുള്ള കണക്കുകള്‍തന്നെ ഇസ്‌റാഈലിന്റെ അധിനിവേശത്തിന്റെ തെളിവാണ്. ഗസ്സയില്‍ ആകെയുള്ള ഭൂമിയുടെ 40 ശതമാനവും കുടിയേറ്റ ഇസ്‌റാഈലുകാരുടെ കൈവശമാണ്. ഇവരുടെ എണ്ണമാകട്ടെ 10,000ന് താഴെയും. എന്നാല്‍ ബാക്കിവരുന്ന ഭൂമിയിലാണ് ദശലക്ഷക്കണക്കിന് തദ്ദേശീയരായ ഫലസ്തീനികള്‍ തിങ്ങിപ്പാര്‍ക്കുന്നത്. വെസ്റ്റ് ബാങ്കിലും സ്ഥിതി വിഭിന്നമല്ല. അവിടെ 90ശതമാനം ഭൂമിയും കുടിയേറ്റക്കാരുടെ കൈകളിലാണ്. വലിയ യുദ്ധങ്ങളിലൂടെ അയല്‍രാജ്യം വെട്ടിപ്പിടിക്കുന്നതിന് പകരം, അതിര്‍ത്തിയോട് ചേര്‍ന്ന തന്ത്രപ്രധാനമായ സ്ഥലങ്ങളിലെല്ലാം കുടിയേറ്റം നടത്തുന്ന രീതിയാണ് ഇസ്‌റാഈല്‍ സ്വീകരിച്ചത്.

 അതിര്‍ത്തി മേഖലയില്‍ പൊടുന്നനെ നിയന്ത്രണം കടുപ്പിക്കുകയും പിന്നീട്  ആ മേഖലയില്‍ താമസിക്കുന്ന ഫലസ്തീനികളോട് ഒഴിഞ്ഞു പോകാന്‍ പറയുകയും ചെയ്യുന്ന പുതിയ തന്ത്രം ഇസ്‌റാഈല്‍ പ്രയോഗിച്ചു.  ഭീഷണിയും കൈയേറ്റവും പതിവാകുന്നതോടെ ജീവനില്‍ കൊതിയുള്ള പലരും വീടും സ്ഥലവും വിട്ടോടും. അവശേഷിക്കുന്നവരെ തുറുങ്കിലടച്ചും ഇല്ലാതാക്കിയും ആ സ്ഥലം സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കും. പിന്നീട് ഇവിടെ ഇസ്‌റാഈല്‍ ഭരണകൂടം നിശ്ചയിക്കുന്ന കുടിയേറ്റക്കാരെത്തും. അതോടെ ആ സ്ഥലം അവരുടെ മേഖലയായി പ്രഖ്യാപിക്കും. കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടയില്‍ ഗസ്സയിലും വെസ്റ്റ് ബാങ്ക് അതിര്‍ത്തി മേഖലകളിലും ഇസ്‌റാഈല്‍ ഇത്തരത്തില്‍ നൂറുകണക്കിന് സെറ്റില്‍മെന്റുകള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ശരിവയ്ക്കുന്നതാണ് ഈ വര്‍ഷം ജൂലൈ 26ന് ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക ക്ഷാമം; മത്സ്യബന്ധന മേഖലയിലും പ്രതിസന്ധി രൂക്ഷം

Kerala
  •  15 days ago
No Image

എമിറേറ്റ്‌സ് യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈനായി റീബുക്ക് ചെയ്യാം; നീക്കം വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാൻ

uae
  •  15 days ago
No Image

ഇസ്‌റാഈലില്‍ വീണ്ടും ഇറാന്റെ ബോംബ് വര്‍ഷം; ഹൈപര്‍ സോണിക് മിസൈലുകള്‍ അയച്ചതായി ഐ.ആര്‍.ജി.സി, തടുക്കാനാതെ സയണിസ്റ്റ് സേന, 24 മണിക്കൂറിനിടെ 108 പേര്‍ക്ക് പരുക്കേറ്റതായി ഒദ്യോഗിക കണക്ക്

International
  •  15 days ago
No Image

വ്യക്തിപ്രഭാവം തുണയാകുമോ അതോ അതൃപ്തി തിരിച്ചടിയാകുമോ?; സ്ഥാനാർഥി നിർണ്ണയത്തിൽ ഹൈക്കമാൻഡിന് കത്തയച്ച് ശശി തരൂർ

Kerala
  •  15 days ago
No Image

ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം; ഒരാൾക്ക് പരുക്ക്

uae
  •  15 days ago
No Image

യുഎഇ-ഇന്ത്യ വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്; യാത്രികർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  15 days ago
No Image

കെ-ടെറ്റ് ഇല്ലെങ്കിലും അധ്യാപകരുടെ ശമ്പളം തടയില്ല; സംസ്ഥാനത്ത് അധ്യാപക നിയമന യോഗ്യതയിൽ നിർണ്ണായക ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

Kerala
  •  15 days ago
No Image

സഊദിക്ക് നേരെ ഇറാന്റെ വ്യോമാക്രമണം; 20 ഡ്രോണുകളും ബാലിസ്റ്റിക് മിസൈലും തകർത്ത് പ്രതിരോധ സേന

Saudi-arabia
  •  15 days ago
No Image

യുഎഇ-ഇന്ത്യ വിമാന സർവീസുകളിൽ നിയന്ത്രണം: യാത്രാ മാർഗനിർദ്ദേശങ്ങളുമായി ഇന്ത്യൻ എംബസി; നിരവധി സർവീസുകൾ റദ്ദാക്കി

uae
  •  15 days ago
No Image

ഇന്റലിജൻസ് മുന്നറിയിപ്പ് നിലനിൽക്കെ അലുവ അതുലിനെ വെട്ടി വീഴ്ത്തി ഗുണ്ടാസംഘം; പൊലിസിന് വീഴ്ചയെന്ന് ആക്ഷേപം

Kerala
  •  15 days ago