HOME
DETAILS

അതിക്രമം.. കയ്യേറ്റം; ഫലസ്തീനെ അദൃശ്യ ഭൂപടമാക്കാനുള്ള തന്ത്രം നടപ്പിലാക്കിയ ഏഴരപ്പതിറ്റാണ്ട്  

  
Web Desk
October 06, 2024 | 3:34 AM

Israels Occupation Strategy in Palestine 75 Years of Settler Violence and Forced DisplacementMeta Description

ഫലസ്തീനുമേല്‍ ഇസ്‌റാഈല്‍ അതിക്രമ പരമ്പരകള്‍ തുടങ്ങിയിട്ട് ഏതാണ്ട് ഏഴരപതിറ്റാണ്ടായി.  2008 മുതല്‍ ഇസ്‌റാഈല്‍ തങ്ങളുടെ യുദ്ധതന്ത്രങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഫലസ്തീനിലെ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ജറുസലേമിലും കുടിയേറി പാര്‍ത്ത ഇസ്‌റാഈലുകാരെ കൊണ്ട് ഫലസ്തീനികളെ ആക്രമിപ്പിക്കുന്നതായിരുന്നു ആ തന്ത്രം. നിരന്തരമുള്ള ആക്രമണങ്ങളും ഭീഷണിയും കാരണം പലരും പലായനം ചെയ്തു. ഇതോടെ കുടിയേറ്റക്കാരുടെ സംരക്ഷകരായി ഇസ്‌റാഈല്‍ സൈനികരുടെ സാന്നിധ്യവും ഫലസ്തീനില്‍ സ്ഥിരമായി. പിന്നീട് അവശേഷിക്കുന്ന  ഫലസ്തീനികളെ ആക്രമിക്കാന്‍ കുടിയേറ്റക്കാരും ഇസ്‌റാഈല്‍ സൈനികരും നിരന്തരം ശ്രമിച്ചു. 

ഗസ്സയിലേയും വെസ്റ്റ് ബാങ്കിലേയും ഭൂമിയുടെ കൈവശാവകാശികളെ കുറിച്ചുള്ള കണക്കുകള്‍തന്നെ ഇസ്‌റാഈലിന്റെ അധിനിവേശത്തിന്റെ തെളിവാണ്. ഗസ്സയില്‍ ആകെയുള്ള ഭൂമിയുടെ 40 ശതമാനവും കുടിയേറ്റ ഇസ്‌റാഈലുകാരുടെ കൈവശമാണ്. ഇവരുടെ എണ്ണമാകട്ടെ 10,000ന് താഴെയും. എന്നാല്‍ ബാക്കിവരുന്ന ഭൂമിയിലാണ് ദശലക്ഷക്കണക്കിന് തദ്ദേശീയരായ ഫലസ്തീനികള്‍ തിങ്ങിപ്പാര്‍ക്കുന്നത്. വെസ്റ്റ് ബാങ്കിലും സ്ഥിതി വിഭിന്നമല്ല. അവിടെ 90ശതമാനം ഭൂമിയും കുടിയേറ്റക്കാരുടെ കൈകളിലാണ്. വലിയ യുദ്ധങ്ങളിലൂടെ അയല്‍രാജ്യം വെട്ടിപ്പിടിക്കുന്നതിന് പകരം, അതിര്‍ത്തിയോട് ചേര്‍ന്ന തന്ത്രപ്രധാനമായ സ്ഥലങ്ങളിലെല്ലാം കുടിയേറ്റം നടത്തുന്ന രീതിയാണ് ഇസ്‌റാഈല്‍ സ്വീകരിച്ചത്.

 അതിര്‍ത്തി മേഖലയില്‍ പൊടുന്നനെ നിയന്ത്രണം കടുപ്പിക്കുകയും പിന്നീട്  ആ മേഖലയില്‍ താമസിക്കുന്ന ഫലസ്തീനികളോട് ഒഴിഞ്ഞു പോകാന്‍ പറയുകയും ചെയ്യുന്ന പുതിയ തന്ത്രം ഇസ്‌റാഈല്‍ പ്രയോഗിച്ചു.  ഭീഷണിയും കൈയേറ്റവും പതിവാകുന്നതോടെ ജീവനില്‍ കൊതിയുള്ള പലരും വീടും സ്ഥലവും വിട്ടോടും. അവശേഷിക്കുന്നവരെ തുറുങ്കിലടച്ചും ഇല്ലാതാക്കിയും ആ സ്ഥലം സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കും. പിന്നീട് ഇവിടെ ഇസ്‌റാഈല്‍ ഭരണകൂടം നിശ്ചയിക്കുന്ന കുടിയേറ്റക്കാരെത്തും. അതോടെ ആ സ്ഥലം അവരുടെ മേഖലയായി പ്രഖ്യാപിക്കും. കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടയില്‍ ഗസ്സയിലും വെസ്റ്റ് ബാങ്ക് അതിര്‍ത്തി മേഖലകളിലും ഇസ്‌റാഈല്‍ ഇത്തരത്തില്‍ നൂറുകണക്കിന് സെറ്റില്‍മെന്റുകള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ശരിവയ്ക്കുന്നതാണ് ഈ വര്‍ഷം ജൂലൈ 26ന് ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിസന്ധികൾക്കിടയിലും കുലുങ്ങാതെ യുഎഇ; 99% തൊഴിലാളികൾക്കും ശമ്പളം കൃത്യസമയത്തെന്ന് റിപ്പോർട്ട്

uae
  •  a day ago
No Image

ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  a day ago
No Image

യുഎഇയിലെ നിക്ഷേപകർ ക്രിപ്‌റ്റോയിൽ നിന്ന് പിന്മാറുന്നു; സ്വർണ്ണത്തിലും എണ്ണയിലും വൻ കുതിപ്പ്

uae
  •  a day ago
No Image

തമിഴ് വിരുദ്ധ പരാമർശം: ആർസിബിക്കെതിരെ ബിസിസിഐയിൽ പരാതി നൽകി സിഎസ്കെ

Cricket
  •  a day ago
No Image

ചിൻമയ വിദ്യാലയത്തിലെ ഹയർ സെക്കൻഡറി ഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ: വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുമെന്ന് മന്ത്രി

Kerala
  •  a day ago
No Image

കാഞ്ഞങ്ങാട്ട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് സൂര്യാതപമേറ്റു; പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം

Kerala
  •  a day ago
No Image

ഫയർ ഫോഴ്‌സിന്റെ വഴി തടഞ്ഞ് കാറോട്ടം; കാർ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു, വാഹനം കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

വിദ്വേഷ പ്രചാരകൻ ധീരേന്ദ്ര ശാസ്ത്രിയുടെ സംഘടനയ്ക്ക് എഫ്.സി.ആർ.എ അനുമതി; വിദേശഫണ്ട് സ്വീകരിക്കാം; രാജ്യത്ത് പുതുതായി രജിസ്ട്രേഷൻ ലഭിച്ചത് 38 എൻ.ജി.ഒകൾക്ക്

National
  •  a day ago
No Image

'മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധം': ലോക്‌സഭയിൽ അമിത് ഷാ - അഖിലേഷ് വാക്പോര്

National
  •  a day ago
No Image

ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം മാറ്റി; സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്

Kerala
  •  a day ago