
ഇസ്റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക്

തെല്‍അവീവ്: ഇസ്റാഈലിനെ ഒരിക്കല്‍ കൂടി ഞെട്ടിച്ച് സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ ഇസ്റാഈല്‍ പ്രതിരോധ സേനയിലെ നാലു സൈനികര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നോര്ത്ത്സെന്ട്രല് ഇസ്റാഈലിലെ ബിന്യാമിനയില് സ്ഥിതി ചെയ്യുന്ന സൈനിക കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം. ലെബനാനില്‍ നിന്ന് 40 മൈല്‍ അകലെയാണ് ഈ കേന്ദ്രം.
ആക്രമണം ഇസ്റാഈല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചാണ് ഹിസ്ബുല്ല സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതെന്ന് സേന എക്സിലൂടെ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ അപ്പര്‍ ഗലീലി, സെന്‍ട്രല്‍ ഗലീലി, വെസ്റ്റേണ്‍ ഗലീലി, ഹൈഫ ബേ, കാര്‍മല്‍ എന്നിവിടങ്ങളില്‍ അപായ മുന്നറിയിപ്പ് നല്കി. യാതൊരു മുന്നറിയിപ്പിമില്ലാതെ ഡ്രോണ്‍ ബേസില്‍ പ്രവേശിച്ചതെങ്ങിനെയെന്നതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും സൈനിക വക്താവ് ഡാനിയല്‍ ഹഗാരി വ്യക്തമാക്കി.
അതേസമയം, പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആക്രമണത്തെ നേരിട്ടതായി ഇസ്റാഈല്‍ സേന അവകാശപ്പെടുന്നുണ്ട്.
ഞായറാഴ്ച, തെക്കന്‍ ലബനനിലെ ഇസ്റാഈല്‍ സൈനികര്‍ക്ക് നേരെ ടാങ്ക് വേധ മിസൈലുകള്‍ ഹിസ്ബുല്ല തൊടുത്തുവിട്ടിരുന്നു. ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് ഗുരുതര പരിക്കും നിരവധി സൈനികര്‍ക്ക് നിസാര പരിക്കുമേറ്റതായും ഐ.ഡി.എഫ് അറിയിച്ചു.
അതിനിടെ, ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ആന്റി മിസൈല്‍ സിസ്റ്റം ഇസ്റാഈലിലേക്ക് അയക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കി.
ശനിയാഴ്ച തെക്കന്‍ ലെബനാനിലെ നബാത്ത് നഗരത്തിലെ പ്രധാന മാര്‍ക്കറ്റില്‍ ഇസ്റാഈല്‍ നടത്തിയ ബോംബ് ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ എട്ടു പേര്‍ക്ക് സാരമായ പരിക്കേറ്റിരുന്നു.
അതേസമയം, ലബനാനില്‍ ഒരു മാസത്തിനിടെ ഇസ്റാഈല്‍ ആക്രമണങ്ങളില്‍ 1,645ലധികം പേര് കൊല്ലപ്പെട്ടതായി ലബനാന് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. ഹിസ്ബുല്ലയും ഇസ്റാഈല്‍ സേനയും തമ്മിലുള്ള ഒരു വര്‍ഷമായി തുടരുന്ന പോരാട്ടത്തില്‍ 2,255 പേര് ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്.
ഗസ്സയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇസ്റാഈല്‍ ആക്രമണങ്ങളില്‍ 42,175 പേര് കൊല്ലപ്പെടുകയും 98,336 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിസിയും രജിസ്ട്രാറും എത്തുമോ..? വിസിയെ തടയുമെന്ന് എസ്എഫ്ഐയും രജിസ്ട്രാര്‍ എത്തിയാല്‍ തടയുമെന്ന് വിസിയും
Kerala
• 2 days ago
കീം റാങ്ക് ലിസ്റ്റ് റദ്ദാക്കൽ: വിധിക്കെതിരായ സർക്കാർ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും
Kerala
• 2 days ago
തെലങ്കാന ഫാക്ടറിയിലെ സ്ഫോടനത്തില്‍ കാണാതായ എട്ടുപേരും മരിച്ചതായി പ്രഖ്യാപനം; 44 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, ഡിഎന്‍എ പരിശോധന തുടരുന്നു
Kerala
• 2 days ago
താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്രിവാള്; പരിഹസിച്ച് ബിജെപി
National
• 2 days ago
കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ടു പേര് മരിച്ചു
Kerala
• 2 days ago
ചെന്നിത്തല നവോദയ സ്കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 2 days ago
എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍
Football
• 2 days ago
ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ
Kerala
• 2 days ago
വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്
Kerala
• 2 days ago
പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു
Kerala
• 2 days ago
മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു
Kerala
• 2 days ago
കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം
Kerala
• 2 days ago
അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം
Kerala
• 2 days ago
ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍
Kerala
• 2 days ago
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്
Kerala
• 3 days ago
ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്
International
• 3 days ago
മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ
National
• 3 days ago
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി
National
• 3 days ago
സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി
Saudi-arabia
• 2 days ago
ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ
National
• 3 days ago
ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു
International
• 3 days ago