
രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

കണ്ണൂര്‍: പരസ്യ അധിക്ഷേപത്തില്‍ മനംനൊന്ത് കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരേ സി.പി.എമ്മിലും പുറത്തും പ്രതിഷേധം കനത്തു. സി.പി.എം കണ്ണൂര്‍, പത്തനംതിട്ട ജില്ലാ നേതൃത്വങ്ങള്‍ കൈയൊഴിഞ്ഞതോടെ ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തുനിന്ന് പി.പി ദിവ്യ പുറത്താകുമെന്നറിയുന്നു.
അടിയുറച്ച പാര്‍ട്ടി കുടുംബമാണ് മരിച്ച നവീന്‍ ബാബുവിന്റേത്. ഇടതനുകൂല ഗസറ്റഡ് ഓഫിസര്‍മാരുടെ സംഘടനയില്‍ അംഗങ്ങളാണ് നവീനും ഭാര്യ മഞ്ജുവും. അച്ഛന്‍ കൃഷ്ണന്‍നായരും അമ്മ രത്‌നമ്മയും പാര്‍ട്ടിക്കാരാണ്. 1979ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രത്‌നമ്മ സി.പി.എം സ്ഥാനാര്‍ഥിയായിരുന്നു. ജോലിയുടെ തുടക്കകാലത്ത് എന്‍.ജി.ഒ യൂണിയന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായിരുന്നു നവീന്‍. പിന്നീട് കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ അംഗമായി. ബന്ധുക്കളില്‍ പലരും സി.പി.എം അനുകൂല സര്‍വിസ് സംഘടനകളില്‍ അംഗമാണ്. ഭാര്യയുടേതും പാര്‍ട്ടി കുടുംബമാണ്. അടുത്ത ബന്ധു ഓമല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു.
പൊതുവേദിയില്‍ പരസ്യമായി അപമാനിക്കപ്പെട്ടതിന്റെ മനോവിഷമത്തിലാണ് നവീന്‍ ജീവനൊടുക്കിയതെന്നും ദിവ്യയുടെ പ്രതികരണം അതിരുകടന്നതാണെന്നുമാണ് സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്തിന്റെ ആരോപണം. പി.പി ദിവ്യയ്‌ക്കെതിരേ നേതൃത്വത്തിനു പരാതി നല്‍കുമെന്നും നടപടിയില്ലെങ്കില്‍ സ്വകാര്യഅന്യായം ഫയല്‍ ചെയ്യുമെന്നും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹന്‍ പറഞ്ഞു. വിളിക്കാത്ത ചടങ്ങില്‍ ദിവ്യ പങ്കെടുത്തതില്‍ ദുരുദ്ദേശ്യമുണ്ടെന്നും പത്തനംതിട്ടയിലെ പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. സദുദ്ദേശ്യത്തോടെയായിരുന്നെങ്കിലും യാത്രയയപ്പ് യോഗത്തില്‍ അത്തരം പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റും പറയുന്നു.
എ.ഡി.എമ്മിനെ അപമാനിക്കാന്‍ പ്രാദേശിക ചാനല്‍പ്രവര്‍ത്തകനെയും കൂട്ടിയായിരുന്നു ക്ഷണിക്കപ്പെടാത്ത യാത്രയയപ്പ് യോഗത്തില്‍ പി.പി ദിവ്യ എത്തിയതെന്നും ആരോപണമുണ്ട്. ദിവ്യയെ സംരക്ഷിച്ചാല്‍ ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം ആയുധമാക്കുമെന്നും കനത്ത തിരിച്ചടിയാകുമെന്നും സി.പി.എമ്മിന് ബോധ്യമുണ്ട്. ദിവ്യക്കെതിരേ നടപടി വേണമെന്ന നിലപാടിലാണ് ഘടകക്ഷിയായ സി.പി.ഐയും. നവീന്‍ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരേ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പൊതുസമൂഹത്തില്‍ ഇടപെടുമ്പോള്‍ ജനപ്രതിനിധികള്‍ പക്വത കാണിക്കണമെന്നുമുള്ള റവന്യൂ മന്ത്രി കെ.രാജന്റെ പ്രസ്താവന സി.പി.ഐയുടെ നിലപാടു കൂടിയാണ്.
മാസങ്ങള്‍ക്കകം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ദിവ്യയുടെ പക്വതയില്ലാത്ത ഇടപെടല്‍ പ്രതിഫലിക്കുമെന്ന ഭയവും സി.പി.എമ്മിനുണ്ട്. ദിവ്യക്കെതിരേ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. ദിവ്യയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് താഴെയാണ് രൂക്ഷവിമര്‍ശനങ്ങള്‍. ഉദ്യോഗസ്ഥനെതിരേ തെളിവുണ്ടെങ്കില്‍ നിയമാനുസൃത വഴി തേടുകയായിരുന്നു വേണ്ടതെന്നാണ് മിക്ക വിമര്‍ശനങ്ങളും. പി.പി ദിവ്യയ്‌ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓപ്പറേഷന്‍ ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
Kerala
• 2 days ago
ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാ നിര്‍ദേശം
Kerala
• 2 days ago
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു
Kerala
• 2 days ago
ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്
International
• 2 days ago
അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്
National
• 2 days ago
ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്
International
• 2 days ago
രജിസ്ട്രാറെ പുറത്താക്കാന്‍ വിസിക്ക് അധികാരമില്ല; സിന്‍ഡിക്കേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ് സിന്‍ഡിക്കേറ്റ് ചെയ്തതെന്ന് മന്ത്രി ആര്‍ ബിന്ദു
Kerala
• 2 days ago
ബ്രിട്ടിഷ് വ്യോമസേനയുടെ എയര്‍ബസ് 400 മടങ്ങി; വിദഗ്ധര്‍ ഇന്ത്യയില്‍ തുടരും, വിജയിച്ചില്ലെങ്കിൽ എയർലിഫ്റ്റിങ്
Kerala
• 2 days ago
കോഴിക്കോട് ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ
Kerala
• 2 days ago
ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടാൻ സഹായിച്ചത് ആ സൂപ്പർതാരം: വൈഭവ് സൂര്യവംശി
Cricket
• 2 days ago
വാടകയായി ഒരു രൂപ പോലും നൽകിയില്ല; പാലക്കാട് വനിത പൊലിസ് സ്റ്റേഷന് നഗര സഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ്
Kerala
• 2 days ago
എഫ്-35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടീഷ് സംഘമെത്തി; എയര്‍ബസ് തിരുവനന്തപുരത്ത് പറന്നിറങ്ങി
Kerala
• 2 days ago
ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
Kerala
• 2 days ago
ലോകത്തിൽ ഒന്നാമനായി രാജസ്ഥാൻ താരം; ഏകദിനത്തിൽ നേടിയത് പുത്തൻ നേട്ടം
Cricket
• 2 days ago
ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം
Kerala
• 2 days ago
വാട്ട്സ്ആപ്പ് വഴി മറ്റൊരു സ്ത്രീയെ അപമാനിച്ച യുവതിക്ക് 20,000 ദിര്‍ഹം പിഴ ചുമത്തി അല്‍ ഐന്‍ കോടതി
uae
• 2 days ago
നരഭോജിക്കടുവയെ കാട്ടിൽ തുറന്നുവിടരുത്; കരുവാരക്കുണ്ടിൽ വൻജനകീയ പ്രതിഷേധം, ഒടുവിൽ മന്ത്രിയുടെ ഉറപ്പ്
Kerala
• 2 days ago
'സ്റ്റാർ ബോയ്...ചരിത്രം തിരുത്തിയെഴുതുന്നു' ഇന്ത്യൻ സൂപ്പർതാരത്തെ പ്രശംസിച്ച് കോഹ്ലി
Cricket
• 2 days ago
ഗർഭിണിയാകുന്ന വിദ്യാർഥിനികൾക്കു ഒരു ലക്ഷം രൂപ സമ്മാനം; ജനനനിരക്ക് വർധിപ്പിക്കാൻ നടപടിയുമായി റഷ്യ
International
• 2 days ago
കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കി; വിസിയെ മറികടന്ന് സിൻഡിക്കേറ്റ് തീരുമാനം
Kerala
• 2 days ago
ഉയര്‍ന്ന തിരമാല: ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക, ജാഗ്രത നിര്‍ദേശം
Kerala
• 2 days ago