HOME
DETAILS

വയനാട്ടിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം

  
ഇ.പി മുഹമ്മദ്
October 26, 2024 | 4:46 AM

Controversy in BJP over Wayanad candidate

കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം. രാജ്യം ശ്രദ്ധിക്കുന്ന തെരഞ്ഞെടുപ്പായിട്ടും ദുർബല സ്ഥാനാർഥിയെ നിർത്തിയെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഗ്രൂപ്പ് വീതംവയ്പാണ് സ്ഥാനാർഥിനിർണയത്തിലെ അപാകതയ്ക്ക് കാരണമെന്ന പൊതുവികാരം പാർട്ടിയിൽ ശക്തമാണ്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കെ. സുരേന്ദ്രൻ പക്ഷത്തെ സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയപ്പോൾ വയനാട് മണ്ഡലം പി.കെ കൃഷ്ണദാസ് വിഭാഗം ചോദിച്ചുവാങ്ങുകയായിരുന്നു.

സംസ്ഥാനതലത്തിൽ അറിയപ്പെടുന്ന ആരെയെങ്കിലും സ്ഥാനാർഥിയാക്കണമെന്ന നിർദേശം അട്ടിമറിക്കപ്പെട്ടതിന് പിന്നിൽ നേതൃത്വത്തിലെ ഭിന്നതയാണെന്നും പ്രവർത്തകർ ആരോപിക്കുന്നു.  പി.കെ കൃഷ്ണദാസ്, എം.ടി രമേശ് എന്നിവരുടെ പിടിവാശിയാണ് നവ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കിയതിന് പിന്നിലെന്നും ഇത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നുമാണ് പാർട്ടിയിൽ ഉയരുന്ന പ്രധാന വിമർശനം. 

ബി.ജെ.പിയുടെ കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രധാന ഭാരവാഹികൾ ഉൾപ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ സ്ഥാനാർഥിക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. തീർത്തും അപ്രതീക്ഷിതമായി നവ്യ ഹരിദാസ് സ്ഥാനാർഥിത്വത്തിലേക്ക് വന്നത് വയനാട്ടിലെയും കോഴിക്കോട്ടെയും ഭൂരിഭാഗം പ്രവർത്തകർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല.

പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതോടെ ദേശീയശ്രദ്ധ ലഭിക്കുന്ന മണ്ഡലത്തിൽ ശോഭ സുരേന്ദ്രനെ പോലെ മുൻനിര നേതാക്കളിൽ ആരെയെങ്കിലും സ്ഥാനാർഥിയാക്കുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. നവ്യ ഹരിദാസ് സ്ഥാനാർഥിയാകുന്നതിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, പാലക്കാട്ട് സി. കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വം ഉറപ്പാക്കുന്നതിനായി സുരേന്ദ്രൻ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. 

യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള മത്സരത്തിൽ ബി.ജെ.പി വെറും കാഴ്ചക്കാരായി നിൽക്കേണ്ട സാഹചര്യമാണ് വയനാട്ടിൽ ഉള്ളതെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. പ്രവർത്തന പാരമ്പര്യമില്ലാതെ കടന്നുവന്ന നവ്യ ഹരിദാസിനെ അമിത പ്രാധാന്യം നൽകി വളർത്താൻ ഒരുവിഭാഗം നീക്കം നടത്തുകയാണെന്നും വിമർശനമുയരുന്നു. കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ പെരുമ പറഞ്ഞ് വലിയ സ്ഥാനങ്ങൾ നവ്യക്ക് നൽകുന്നതിൽ പാർട്ടിയിലെ മഹിളാ നേതാക്കൾക്കും കടുത്ത അമർഷമുണ്ട്. രാഹുൽ ഗാന്ധിക്കെതിരേ മത്സരിച്ചാൽ ലഭിക്കുന്ന ദേശീയശ്രദ്ധയാണ് കഴിഞ്ഞതവണ സുരേന്ദ്രനെ വയനാട്ടിൽ മത്സരിക്കാൻ പ്രേരിപ്പിച്ചത്.

എന്നാൽ, ഉപതെരഞ്ഞെടുപ്പിനെ ഗൗരവമായി കാണുന്നില്ലെന്ന സന്ദേശമാണ് അപ്രധാന സ്ഥാനാർഥിയെ നിർത്തിയതിലൂടെ പൊതുസമൂഹത്തിന് നൽകുന്നതെന്നും ഇത് പാർട്ടിയുടെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നും മുതിർന്ന നേതാക്കൾ  ചൂണ്ടിക്കാട്ടുന്നു. നവ്യ ഹരിദാസിന്റെ പത്രിക സമർപ്പണത്തിന് സുരേന്ദ്രൻ എത്തിയിരുന്നില്ല. അദ്ദേഹവുമായി അടുപ്പം പുലർത്തുന്ന നേതാക്കളെല്ലാം പാലക്കാട്ട് ക്യാംപ് ചെയ്യുകയാണ്. വയനാട്ടിൽ കൃഷ്ണദാസ് പക്ഷത്തെ നേതാക്കൾ മാത്രമാണ് പ്രവർത്തന രംഗത്തുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളെ ഇടിച്ചു; ഏഴുപേര്‍ക്ക് പരുക്ക്, കുട്ടിയുടെ നില ഗുരുതരം

Kerala
  •  17 days ago
No Image

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സാർത്ഥക്’ കുവൈത്തിലെത്തി; ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിൽ നാഴികക്കല്ല്

Kuwait
  •  17 days ago
No Image

മണിപ്പൂരിൽ മഞ്ഞുരുകുന്നു; മെയ്തി എം.എൽ.എ കുക്കികളുടെ ദുരിതാശ്വാസ ക്യാംപിലെത്തി

National
  •  17 days ago
No Image

ഈ വർഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ പകുതിപേരെയും കൊന്നത് ഇസ്‌റാഈൽ; റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് റിപ്പോർട്ട്

International
  •  17 days ago
No Image

ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ ഉടൻ; നെതന്യാഹു യു.എസിലെത്തി ട്രംപിനെ കാണും

International
  •  17 days ago
No Image

പ്രായം വഴിമാറി; സമ്മതിദാന അവകാശം നിറവേറ്റി അവർ മടങ്ങി 

Kerala
  •  17 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മാവോയിസ്റ്റ് ഭീഷണിയിൽ 50 ബൂത്തുകൾ

Kerala
  •  17 days ago
No Image

ഓരോ വർഷവും അപ്രത്യക്ഷരാകുന്നത് അരലക്ഷം കുട്ടികൾ; അഞ്ചുവർഷത്തിനിടയിൽ കാണാതെപോയത് 233,088 കുഞ്ഞുങ്ങളെ

National
  •  17 days ago
No Image

മുല്ലപ്പെരിയാറിലെ കുമളി പഞ്ചായത്തിലെ പച്ചക്കാനത്ത് വോട്ട് ചെയ്തത് ഒരാള്‍ മാത്രം; പോളിങ് ബൂത്തില്‍ ഏഴ് ഉദ്യോഗസ്ഥരും

Kerala
  •  17 days ago
No Image

യു.എ.ഇ താമസ നിയമങ്ങള്‍ കടുപ്പിച്ചു, ലംഘിച്ചാൽ 50 ലക്ഷം ദിര്‍ഹം വരെ പിഴ; രാജ്യത്ത് അതിക്രമിച്ചു കടക്കൽ നുഴഞ്ഞുകയറ്റമായി കാണും

uae
  •  17 days ago