HOME
DETAILS

വയനാട്ടിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം

  
ഇ.പി മുഹമ്മദ്
October 26, 2024 | 4:46 AM

Controversy in BJP over Wayanad candidate

കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം. രാജ്യം ശ്രദ്ധിക്കുന്ന തെരഞ്ഞെടുപ്പായിട്ടും ദുർബല സ്ഥാനാർഥിയെ നിർത്തിയെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഗ്രൂപ്പ് വീതംവയ്പാണ് സ്ഥാനാർഥിനിർണയത്തിലെ അപാകതയ്ക്ക് കാരണമെന്ന പൊതുവികാരം പാർട്ടിയിൽ ശക്തമാണ്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കെ. സുരേന്ദ്രൻ പക്ഷത്തെ സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയപ്പോൾ വയനാട് മണ്ഡലം പി.കെ കൃഷ്ണദാസ് വിഭാഗം ചോദിച്ചുവാങ്ങുകയായിരുന്നു.

സംസ്ഥാനതലത്തിൽ അറിയപ്പെടുന്ന ആരെയെങ്കിലും സ്ഥാനാർഥിയാക്കണമെന്ന നിർദേശം അട്ടിമറിക്കപ്പെട്ടതിന് പിന്നിൽ നേതൃത്വത്തിലെ ഭിന്നതയാണെന്നും പ്രവർത്തകർ ആരോപിക്കുന്നു.  പി.കെ കൃഷ്ണദാസ്, എം.ടി രമേശ് എന്നിവരുടെ പിടിവാശിയാണ് നവ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കിയതിന് പിന്നിലെന്നും ഇത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നുമാണ് പാർട്ടിയിൽ ഉയരുന്ന പ്രധാന വിമർശനം. 

ബി.ജെ.പിയുടെ കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രധാന ഭാരവാഹികൾ ഉൾപ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ സ്ഥാനാർഥിക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. തീർത്തും അപ്രതീക്ഷിതമായി നവ്യ ഹരിദാസ് സ്ഥാനാർഥിത്വത്തിലേക്ക് വന്നത് വയനാട്ടിലെയും കോഴിക്കോട്ടെയും ഭൂരിഭാഗം പ്രവർത്തകർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല.

പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതോടെ ദേശീയശ്രദ്ധ ലഭിക്കുന്ന മണ്ഡലത്തിൽ ശോഭ സുരേന്ദ്രനെ പോലെ മുൻനിര നേതാക്കളിൽ ആരെയെങ്കിലും സ്ഥാനാർഥിയാക്കുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. നവ്യ ഹരിദാസ് സ്ഥാനാർഥിയാകുന്നതിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, പാലക്കാട്ട് സി. കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വം ഉറപ്പാക്കുന്നതിനായി സുരേന്ദ്രൻ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. 

യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള മത്സരത്തിൽ ബി.ജെ.പി വെറും കാഴ്ചക്കാരായി നിൽക്കേണ്ട സാഹചര്യമാണ് വയനാട്ടിൽ ഉള്ളതെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. പ്രവർത്തന പാരമ്പര്യമില്ലാതെ കടന്നുവന്ന നവ്യ ഹരിദാസിനെ അമിത പ്രാധാന്യം നൽകി വളർത്താൻ ഒരുവിഭാഗം നീക്കം നടത്തുകയാണെന്നും വിമർശനമുയരുന്നു. കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ പെരുമ പറഞ്ഞ് വലിയ സ്ഥാനങ്ങൾ നവ്യക്ക് നൽകുന്നതിൽ പാർട്ടിയിലെ മഹിളാ നേതാക്കൾക്കും കടുത്ത അമർഷമുണ്ട്. രാഹുൽ ഗാന്ധിക്കെതിരേ മത്സരിച്ചാൽ ലഭിക്കുന്ന ദേശീയശ്രദ്ധയാണ് കഴിഞ്ഞതവണ സുരേന്ദ്രനെ വയനാട്ടിൽ മത്സരിക്കാൻ പ്രേരിപ്പിച്ചത്.

എന്നാൽ, ഉപതെരഞ്ഞെടുപ്പിനെ ഗൗരവമായി കാണുന്നില്ലെന്ന സന്ദേശമാണ് അപ്രധാന സ്ഥാനാർഥിയെ നിർത്തിയതിലൂടെ പൊതുസമൂഹത്തിന് നൽകുന്നതെന്നും ഇത് പാർട്ടിയുടെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നും മുതിർന്ന നേതാക്കൾ  ചൂണ്ടിക്കാട്ടുന്നു. നവ്യ ഹരിദാസിന്റെ പത്രിക സമർപ്പണത്തിന് സുരേന്ദ്രൻ എത്തിയിരുന്നില്ല. അദ്ദേഹവുമായി അടുപ്പം പുലർത്തുന്ന നേതാക്കളെല്ലാം പാലക്കാട്ട് ക്യാംപ് ചെയ്യുകയാണ്. വയനാട്ടിൽ കൃഷ്ണദാസ് പക്ഷത്തെ നേതാക്കൾ മാത്രമാണ് പ്രവർത്തന രംഗത്തുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ മരണം 159 കടന്നു

International
  •  10 days ago
No Image

കാണാതായ വയോധികയുടെ തലയോട്ടി തലശ്ശേരി ജൂബിലി റോഡിലെ പഴയ കെട്ടിടത്തില്‍നിന്ന് കണ്ടെത്തി; അസ്ഥികൂടം  പരിശോധിച്ച് പൊലിസ് 

Kerala
  •  10 days ago
No Image

റിയാദ് വിമാനത്താവളം ടെര്‍മിനലുകള്‍ പുനഃക്രമീകരിക്കുന്നു; നടത്തുന്നത് 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പരിവര്‍ത്തനം

Saudi-arabia
  •  10 days ago
No Image

തെരഞ്ഞെടുപ്പും,ക്രിസ്മസ് അവധിയും; ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള മലയാളികൾക്ക് നാട്ടിലെത്താൻ ചെലവേറും

Kerala
  •  10 days ago
No Image

വ്യോമയാനരംഗം സാധാരണനിലയിലേക്ക്, എയര്‍ബസ് അപ്‌ഡേറ്റ്‌സ് പ്രഖ്യാപിച്ചത് ഒക്ടോബര്‍ 30ലെ സംഭവത്തോടെ; ബാധിച്ചത് ആയിരക്കണക്കിന് സര്‍വിസുകളെ | A320

Saudi-arabia
  •  10 days ago
No Image

മാവേലിക്കരയിൽ സിവിൽ പൊലിസ് ഓഫീസ‍ർ അച്ചൻകോവിൽ ആറ്റിലേക്ക് ചാടി, പിന്നാലെ ചാടി രക്ഷപ്പെടുത്തി നാട്ടുകാർ

Kerala
  •  10 days ago
No Image

വാക്കാലുള്ള മെൻഷനിങ് സുപ്രിംകോടതിയിൽ ഇനിയില്ല; അടിയന്തര ഹരജികൾ രണ്ട് ദിവസത്തിനകം ലിസ്റ്റ് ചെയ്യും

National
  •  10 days ago
No Image

ബസ് സ്റ്റാൻഡിൽ ക്ലീനർ മരിച്ച നിലയിൽ; ആദ്യം കരുതി മദ്യപിച്ച് അപകടമെന്ന് , പക്ഷേ നടന്നത് കൊലപാതകം; എട്ട് മാസത്തിനുശേഷം പ്രതി പിടിയിൽ

crime
  •  10 days ago
No Image

ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളിൽ അതിശക്ത മഴ; വിമാനങ്ങൾ റദ്ദാക്കി, കൃഷിനാശം രൂക്ഷം

National
  •  10 days ago
No Image

ഇന്തോനേഷ്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും: മരണസംഖ്യ 303 കടന്നു; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  10 days ago