HOME
DETAILS

വയനാട്ടിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം

  
ഇ.പി മുഹമ്മദ്
October 26 2024 | 04:10 AM

Controversy in BJP over Wayanad candidate

കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം. രാജ്യം ശ്രദ്ധിക്കുന്ന തെരഞ്ഞെടുപ്പായിട്ടും ദുർബല സ്ഥാനാർഥിയെ നിർത്തിയെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഗ്രൂപ്പ് വീതംവയ്പാണ് സ്ഥാനാർഥിനിർണയത്തിലെ അപാകതയ്ക്ക് കാരണമെന്ന പൊതുവികാരം പാർട്ടിയിൽ ശക്തമാണ്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കെ. സുരേന്ദ്രൻ പക്ഷത്തെ സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയപ്പോൾ വയനാട് മണ്ഡലം പി.കെ കൃഷ്ണദാസ് വിഭാഗം ചോദിച്ചുവാങ്ങുകയായിരുന്നു.

സംസ്ഥാനതലത്തിൽ അറിയപ്പെടുന്ന ആരെയെങ്കിലും സ്ഥാനാർഥിയാക്കണമെന്ന നിർദേശം അട്ടിമറിക്കപ്പെട്ടതിന് പിന്നിൽ നേതൃത്വത്തിലെ ഭിന്നതയാണെന്നും പ്രവർത്തകർ ആരോപിക്കുന്നു.  പി.കെ കൃഷ്ണദാസ്, എം.ടി രമേശ് എന്നിവരുടെ പിടിവാശിയാണ് നവ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കിയതിന് പിന്നിലെന്നും ഇത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നുമാണ് പാർട്ടിയിൽ ഉയരുന്ന പ്രധാന വിമർശനം. 

ബി.ജെ.പിയുടെ കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രധാന ഭാരവാഹികൾ ഉൾപ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ സ്ഥാനാർഥിക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. തീർത്തും അപ്രതീക്ഷിതമായി നവ്യ ഹരിദാസ് സ്ഥാനാർഥിത്വത്തിലേക്ക് വന്നത് വയനാട്ടിലെയും കോഴിക്കോട്ടെയും ഭൂരിഭാഗം പ്രവർത്തകർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല.

പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതോടെ ദേശീയശ്രദ്ധ ലഭിക്കുന്ന മണ്ഡലത്തിൽ ശോഭ സുരേന്ദ്രനെ പോലെ മുൻനിര നേതാക്കളിൽ ആരെയെങ്കിലും സ്ഥാനാർഥിയാക്കുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. നവ്യ ഹരിദാസ് സ്ഥാനാർഥിയാകുന്നതിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, പാലക്കാട്ട് സി. കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വം ഉറപ്പാക്കുന്നതിനായി സുരേന്ദ്രൻ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. 

യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള മത്സരത്തിൽ ബി.ജെ.പി വെറും കാഴ്ചക്കാരായി നിൽക്കേണ്ട സാഹചര്യമാണ് വയനാട്ടിൽ ഉള്ളതെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. പ്രവർത്തന പാരമ്പര്യമില്ലാതെ കടന്നുവന്ന നവ്യ ഹരിദാസിനെ അമിത പ്രാധാന്യം നൽകി വളർത്താൻ ഒരുവിഭാഗം നീക്കം നടത്തുകയാണെന്നും വിമർശനമുയരുന്നു. കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ പെരുമ പറഞ്ഞ് വലിയ സ്ഥാനങ്ങൾ നവ്യക്ക് നൽകുന്നതിൽ പാർട്ടിയിലെ മഹിളാ നേതാക്കൾക്കും കടുത്ത അമർഷമുണ്ട്. രാഹുൽ ഗാന്ധിക്കെതിരേ മത്സരിച്ചാൽ ലഭിക്കുന്ന ദേശീയശ്രദ്ധയാണ് കഴിഞ്ഞതവണ സുരേന്ദ്രനെ വയനാട്ടിൽ മത്സരിക്കാൻ പ്രേരിപ്പിച്ചത്.

എന്നാൽ, ഉപതെരഞ്ഞെടുപ്പിനെ ഗൗരവമായി കാണുന്നില്ലെന്ന സന്ദേശമാണ് അപ്രധാന സ്ഥാനാർഥിയെ നിർത്തിയതിലൂടെ പൊതുസമൂഹത്തിന് നൽകുന്നതെന്നും ഇത് പാർട്ടിയുടെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നും മുതിർന്ന നേതാക്കൾ  ചൂണ്ടിക്കാട്ടുന്നു. നവ്യ ഹരിദാസിന്റെ പത്രിക സമർപ്പണത്തിന് സുരേന്ദ്രൻ എത്തിയിരുന്നില്ല. അദ്ദേഹവുമായി അടുപ്പം പുലർത്തുന്ന നേതാക്കളെല്ലാം പാലക്കാട്ട് ക്യാംപ് ചെയ്യുകയാണ്. വയനാട്ടിൽ കൃഷ്ണദാസ് പക്ഷത്തെ നേതാക്കൾ മാത്രമാണ് പ്രവർത്തന രംഗത്തുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു

crime
  •  2 hours ago
No Image

ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ

National
  •  3 hours ago
No Image

കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം

uae
  •  3 hours ago
No Image

യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില

uae
  •  3 hours ago
No Image

ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ

International
  •  4 hours ago
No Image

ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം

uae
  •  4 hours ago
No Image

ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ

International
  •  4 hours ago
No Image

'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍

crime
  •  4 hours ago
No Image

ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി

uae
  •  5 hours ago
No Image

എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്‌നു സിയാദിന്

Kerala
  •  5 hours ago