HOME
DETAILS

'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ'ഗസ്സയിലെ നരവേട്ടക്ക് മുമ്പ് ട്രംപ് പറഞ്ഞതിങ്ങനെ; ഇസ്‌റാഈലിന്റെ 'ഉറ്റ സുഹൃത്ത്' പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടു വരുമോ?

  
Web Desk
November 07, 2024 | 4:23 AM

Trumps Potential Return to Presidency Raises Concerns Over Middle East Stance and Ukraine War Promises

ഇസ്‌റാഈലിന്റെ 'കൂടുതല്‍ നല്ല' ഉറ്റ സുഹൃത്തായി അറിയപ്പെടുന്ന ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി ഒരിക്കല്‍ക്കൂടി വരുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് പശ്ചിമേഷ്യയില്‍ അദ്ദേഹം സ്വീകരിക്കുന്ന നിലപാടിനെ. നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂവെന്നാണ് ഗസ്സയില്‍ കൂട്ടക്കൊല നടത്തിവരുന്ന ഇസ്‌റാഈലിന് മുമ്പ് ട്രംപ് കൊടുത്ത നിര്‍ദേശം. 

ഫലസ്തീന്‍ വിഷയത്തിലെ ട്രംപിന്റെ തീവ്രനിലപാട് പലപ്പോഴും വിവാദമായതാണ്. യു.എസ് കാംപസുകളിലുടനീളം നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രക്ഷോഭങ്ങളെ ശക്തമായി അടിച്ചമര്‍ത്തണമെന്നതാണ് ട്രംപിന്റെ നിലപാട്. വംശഹത്യാവിരുദ്ധ പ്രക്ഷോഭങ്ങളെ അദ്ദേഹം അപലപിക്കുകയും ചെയ്തിരുന്നു.

ഗസ്സയിലെ കൂട്ടക്കുരുതി ഒരുവര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ടെലിഫോണില്‍ സംസാരിക്കുന്നതിനിടെയാണ്, 'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ' എന്ന്  ട്രംപ് പറഞ്ഞത്. തുര്‍ക്കി വാര്‍ത്താ ഏജന്‍സി അനദോലുവാണ് നെതന്യാഹുവും ട്രംപും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ലബനാനില്‍ ഹിസ്ബുല്ലയെ ലക്ഷ്യംവച്ച് ഇസ്‌റാഈല്‍ നടത്തിയ പേജര്‍ ആക്രമണങ്ങളെയും ട്രംപ് സംഭാഷണത്തില്‍ പിന്തുണയ്ക്കുന്നുണ്ട്. ഇസ്‌റാഈലിനെ പിന്തുണയ്ക്കുന്ന നയമാണ് യു.എസ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെങ്കിലും ഗസ്സയില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ അപലപിക്കുകയും വെടിനിര്‍ത്തല്‍ എത്രയും വേഗം വേണമെന്നുമായിരുന്നു ഡമോക്രാറ്റായ ജോ ബൈഡന്റെ നിലപാട്. വെടിനിര്‍ത്തലിനായി അദ്ദേഹം പലപ്പോഴും ഇടപെട്ടെങ്കിലും, അതേസമയം തന്നെ ഇസ്‌റാഈലിന് ആയുധം നല്‍കുകയുംചെയ്യുന്ന ഇരട്ടത്താപ്പാണ് തുടര്‍ന്നത്.

അതേസമയം, പ്രത്യക്ഷത്തില്‍ തീവ്ര ഇസ്‌റാഈല്‍ അനുകൂലിയായി അറിയപ്പെടുന്ന വ്യക്തിയാണെങ്കിലും ട്രംപ് എന്തുനിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരേസമയം ലബനാനിലും ഗസ്സയിലും വ്യോമാക്രമണത്തിനായി ദശലക്ഷക്കിന് ഡോളര്‍ നഷ്ടപ്പെടുത്തുന്ന ഇസ്‌റാഈലിനെ യു.എസിന്റെ 51ാംമത്തെ സംസ്ഥാനമായി പരിഗണിച്ച് കൈയയച്ച് സഹായിക്കുന്ന രീതി ട്രംപ് പിന്തുടര്‍ന്നേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 'സര്‍പ്രൈസ്' നീക്കങ്ങള്‍ ട്രംപില്‍നിന്ന് ഉണ്ടായേക്കാമെന്നും യു.എസിന്റെ ഒന്നാംനമ്പര്‍ ശത്രുവായി കരുതുന്ന വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി സിംഗപ്പൂരില്‍വച്ച് കൂടിക്കാഴ്ച നടത്തി ഹസ്തദാനം നല്‍കിയ അദ്ദേഹം പശ്ചിമേഷ്യന്‍ വിഷയത്തിലും അമ്പരപ്പിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടുന്ന നിരീക്ഷകര്‍ ഉണ്ട്.

ഉക്രൈന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കും ട്രംപിന്റെ ഉറപ്പ് 

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം പരിഹരിക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഞാന്‍ പ്രസിഡന്റായാല്‍ ആ യുദ്ധം ഒരു ദിവസം കൊണ്ട് പരിഹരിക്കും എന്നാണ് പ്രഖ്യാപിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായും ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. പുടിനുമായി പൊതുവെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ട്രംപ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തെ പ്രവാസാനുഭവങ്ങളുമായി ചെമ്മുക്കൻ യാഹുമോൻ ഹാജി നാട്ടിലേക്ക്; ദുബൈ കെ.എം.സി.സി യാത്രയയപ്പ് നൽകി

uae
  •  7 days ago
No Image

വീട് നിർമ്മാണത്തിനായി മണ്ണുമാറ്റിയപ്പോൾ കണ്ടത് ചെമ്പ് പാത്രം, തുറന്നപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന സ്വർണ്ണാഭരണങ്ങൾ; പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തും

National
  •  7 days ago
No Image

''പ്രിയപ്പെട്ട ദൈവമേ നന്ദി, ലോകത്തിന് മുന്നില്‍ എത്താതിരുന്ന നിലവിളികള്‍ നീ കേട്ടു''; രാഹുലിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ആദ്യ പരാതിക്കാരി

Kerala
  •  7 days ago
No Image

മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

Kerala
  •  7 days ago
No Image

റീൽസ് ചിത്രീകരിച്ചത് ശരിയായില്ലെന്ന വിഷമം; കാസർകോട് യുവാവ് ജീവനൊടുക്കി

Kerala
  •  7 days ago
No Image

വന്ദേഭാരതുമായി ഓട്ടോ കൂട്ടിയിടിച്ച സംഭവം: നിയന്ത്രണങ്ങൾ കർശനമാക്കി ആർപിഎഫ്; നിയമം ലംഘിച്ചാൽ ഇനി അഞ്ച് വർഷം വരെ തടവ്

Kerala
  •  7 days ago
No Image

യുവതി രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്; നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് പരാതിയില്‍ 

Kerala
  •  7 days ago
No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  7 days ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  7 days ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  7 days ago