HOME
DETAILS

'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ'ഗസ്സയിലെ നരവേട്ടക്ക് മുമ്പ് ട്രംപ് പറഞ്ഞതിങ്ങനെ; ഇസ്‌റാഈലിന്റെ 'ഉറ്റ സുഹൃത്ത്' പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടു വരുമോ?

  
Web Desk
November 07, 2024 | 4:23 AM

Trumps Potential Return to Presidency Raises Concerns Over Middle East Stance and Ukraine War Promises

ഇസ്‌റാഈലിന്റെ 'കൂടുതല്‍ നല്ല' ഉറ്റ സുഹൃത്തായി അറിയപ്പെടുന്ന ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി ഒരിക്കല്‍ക്കൂടി വരുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് പശ്ചിമേഷ്യയില്‍ അദ്ദേഹം സ്വീകരിക്കുന്ന നിലപാടിനെ. നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂവെന്നാണ് ഗസ്സയില്‍ കൂട്ടക്കൊല നടത്തിവരുന്ന ഇസ്‌റാഈലിന് മുമ്പ് ട്രംപ് കൊടുത്ത നിര്‍ദേശം. 

ഫലസ്തീന്‍ വിഷയത്തിലെ ട്രംപിന്റെ തീവ്രനിലപാട് പലപ്പോഴും വിവാദമായതാണ്. യു.എസ് കാംപസുകളിലുടനീളം നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രക്ഷോഭങ്ങളെ ശക്തമായി അടിച്ചമര്‍ത്തണമെന്നതാണ് ട്രംപിന്റെ നിലപാട്. വംശഹത്യാവിരുദ്ധ പ്രക്ഷോഭങ്ങളെ അദ്ദേഹം അപലപിക്കുകയും ചെയ്തിരുന്നു.

ഗസ്സയിലെ കൂട്ടക്കുരുതി ഒരുവര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ടെലിഫോണില്‍ സംസാരിക്കുന്നതിനിടെയാണ്, 'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ' എന്ന്  ട്രംപ് പറഞ്ഞത്. തുര്‍ക്കി വാര്‍ത്താ ഏജന്‍സി അനദോലുവാണ് നെതന്യാഹുവും ട്രംപും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ലബനാനില്‍ ഹിസ്ബുല്ലയെ ലക്ഷ്യംവച്ച് ഇസ്‌റാഈല്‍ നടത്തിയ പേജര്‍ ആക്രമണങ്ങളെയും ട്രംപ് സംഭാഷണത്തില്‍ പിന്തുണയ്ക്കുന്നുണ്ട്. ഇസ്‌റാഈലിനെ പിന്തുണയ്ക്കുന്ന നയമാണ് യു.എസ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെങ്കിലും ഗസ്സയില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ അപലപിക്കുകയും വെടിനിര്‍ത്തല്‍ എത്രയും വേഗം വേണമെന്നുമായിരുന്നു ഡമോക്രാറ്റായ ജോ ബൈഡന്റെ നിലപാട്. വെടിനിര്‍ത്തലിനായി അദ്ദേഹം പലപ്പോഴും ഇടപെട്ടെങ്കിലും, അതേസമയം തന്നെ ഇസ്‌റാഈലിന് ആയുധം നല്‍കുകയുംചെയ്യുന്ന ഇരട്ടത്താപ്പാണ് തുടര്‍ന്നത്.

അതേസമയം, പ്രത്യക്ഷത്തില്‍ തീവ്ര ഇസ്‌റാഈല്‍ അനുകൂലിയായി അറിയപ്പെടുന്ന വ്യക്തിയാണെങ്കിലും ട്രംപ് എന്തുനിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരേസമയം ലബനാനിലും ഗസ്സയിലും വ്യോമാക്രമണത്തിനായി ദശലക്ഷക്കിന് ഡോളര്‍ നഷ്ടപ്പെടുത്തുന്ന ഇസ്‌റാഈലിനെ യു.എസിന്റെ 51ാംമത്തെ സംസ്ഥാനമായി പരിഗണിച്ച് കൈയയച്ച് സഹായിക്കുന്ന രീതി ട്രംപ് പിന്തുടര്‍ന്നേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 'സര്‍പ്രൈസ്' നീക്കങ്ങള്‍ ട്രംപില്‍നിന്ന് ഉണ്ടായേക്കാമെന്നും യു.എസിന്റെ ഒന്നാംനമ്പര്‍ ശത്രുവായി കരുതുന്ന വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി സിംഗപ്പൂരില്‍വച്ച് കൂടിക്കാഴ്ച നടത്തി ഹസ്തദാനം നല്‍കിയ അദ്ദേഹം പശ്ചിമേഷ്യന്‍ വിഷയത്തിലും അമ്പരപ്പിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടുന്ന നിരീക്ഷകര്‍ ഉണ്ട്.

ഉക്രൈന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കും ട്രംപിന്റെ ഉറപ്പ് 

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം പരിഹരിക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഞാന്‍ പ്രസിഡന്റായാല്‍ ആ യുദ്ധം ഒരു ദിവസം കൊണ്ട് പരിഹരിക്കും എന്നാണ് പ്രഖ്യാപിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായും ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. പുടിനുമായി പൊതുവെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ട്രംപ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  5 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  5 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  5 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  5 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  5 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  5 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  5 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  5 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  5 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  5 days ago