HOME
DETAILS

'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ'ഗസ്സയിലെ നരവേട്ടക്ക് മുമ്പ് ട്രംപ് പറഞ്ഞതിങ്ങനെ; ഇസ്‌റാഈലിന്റെ 'ഉറ്റ സുഹൃത്ത്' പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടു വരുമോ?

  
Web Desk
November 07, 2024 | 4:23 AM

Trumps Potential Return to Presidency Raises Concerns Over Middle East Stance and Ukraine War Promises

ഇസ്‌റാഈലിന്റെ 'കൂടുതല്‍ നല്ല' ഉറ്റ സുഹൃത്തായി അറിയപ്പെടുന്ന ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി ഒരിക്കല്‍ക്കൂടി വരുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് പശ്ചിമേഷ്യയില്‍ അദ്ദേഹം സ്വീകരിക്കുന്ന നിലപാടിനെ. നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂവെന്നാണ് ഗസ്സയില്‍ കൂട്ടക്കൊല നടത്തിവരുന്ന ഇസ്‌റാഈലിന് മുമ്പ് ട്രംപ് കൊടുത്ത നിര്‍ദേശം. 

ഫലസ്തീന്‍ വിഷയത്തിലെ ട്രംപിന്റെ തീവ്രനിലപാട് പലപ്പോഴും വിവാദമായതാണ്. യു.എസ് കാംപസുകളിലുടനീളം നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രക്ഷോഭങ്ങളെ ശക്തമായി അടിച്ചമര്‍ത്തണമെന്നതാണ് ട്രംപിന്റെ നിലപാട്. വംശഹത്യാവിരുദ്ധ പ്രക്ഷോഭങ്ങളെ അദ്ദേഹം അപലപിക്കുകയും ചെയ്തിരുന്നു.

ഗസ്സയിലെ കൂട്ടക്കുരുതി ഒരുവര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ടെലിഫോണില്‍ സംസാരിക്കുന്നതിനിടെയാണ്, 'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ' എന്ന്  ട്രംപ് പറഞ്ഞത്. തുര്‍ക്കി വാര്‍ത്താ ഏജന്‍സി അനദോലുവാണ് നെതന്യാഹുവും ട്രംപും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ലബനാനില്‍ ഹിസ്ബുല്ലയെ ലക്ഷ്യംവച്ച് ഇസ്‌റാഈല്‍ നടത്തിയ പേജര്‍ ആക്രമണങ്ങളെയും ട്രംപ് സംഭാഷണത്തില്‍ പിന്തുണയ്ക്കുന്നുണ്ട്. ഇസ്‌റാഈലിനെ പിന്തുണയ്ക്കുന്ന നയമാണ് യു.എസ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെങ്കിലും ഗസ്സയില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ അപലപിക്കുകയും വെടിനിര്‍ത്തല്‍ എത്രയും വേഗം വേണമെന്നുമായിരുന്നു ഡമോക്രാറ്റായ ജോ ബൈഡന്റെ നിലപാട്. വെടിനിര്‍ത്തലിനായി അദ്ദേഹം പലപ്പോഴും ഇടപെട്ടെങ്കിലും, അതേസമയം തന്നെ ഇസ്‌റാഈലിന് ആയുധം നല്‍കുകയുംചെയ്യുന്ന ഇരട്ടത്താപ്പാണ് തുടര്‍ന്നത്.

അതേസമയം, പ്രത്യക്ഷത്തില്‍ തീവ്ര ഇസ്‌റാഈല്‍ അനുകൂലിയായി അറിയപ്പെടുന്ന വ്യക്തിയാണെങ്കിലും ട്രംപ് എന്തുനിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരേസമയം ലബനാനിലും ഗസ്സയിലും വ്യോമാക്രമണത്തിനായി ദശലക്ഷക്കിന് ഡോളര്‍ നഷ്ടപ്പെടുത്തുന്ന ഇസ്‌റാഈലിനെ യു.എസിന്റെ 51ാംമത്തെ സംസ്ഥാനമായി പരിഗണിച്ച് കൈയയച്ച് സഹായിക്കുന്ന രീതി ട്രംപ് പിന്തുടര്‍ന്നേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 'സര്‍പ്രൈസ്' നീക്കങ്ങള്‍ ട്രംപില്‍നിന്ന് ഉണ്ടായേക്കാമെന്നും യു.എസിന്റെ ഒന്നാംനമ്പര്‍ ശത്രുവായി കരുതുന്ന വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി സിംഗപ്പൂരില്‍വച്ച് കൂടിക്കാഴ്ച നടത്തി ഹസ്തദാനം നല്‍കിയ അദ്ദേഹം പശ്ചിമേഷ്യന്‍ വിഷയത്തിലും അമ്പരപ്പിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടുന്ന നിരീക്ഷകര്‍ ഉണ്ട്.

ഉക്രൈന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കും ട്രംപിന്റെ ഉറപ്പ് 

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം പരിഹരിക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഞാന്‍ പ്രസിഡന്റായാല്‍ ആ യുദ്ധം ഒരു ദിവസം കൊണ്ട് പരിഹരിക്കും എന്നാണ് പ്രഖ്യാപിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായും ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. പുടിനുമായി പൊതുവെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ട്രംപ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ കപ്പലിലെ നാവികര്‍ ജന്മനാട്ടിലേക്ക് മടങ്ങി

International
  •  a day ago
No Image

വേനല്‍ കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ പാടില്ല; നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വി. ശിവന്‍കുട്ടി 

Kerala
  •  a day ago
No Image

ഇറാനെതിരായ യുദ്ധത്തിന് യു.എസ് ചെലവാക്കിയത് 51 ബില്യണ്‍ ഡോളര്‍; യുദ്ധത്തില്‍ 400 സൈനികര്‍ക്ക് പരുക്കേറ്റു- റിപ്പോര്‍ട്ട്

International
  •  a day ago
No Image

ഹോര്‍മുസ് തുറക്കുന്നു? ഉപരോധം പൂര്‍ണമായി പിന്‍വലിക്കുമെന്ന സൂചന നല്‍കി ട്രംപ് 

International
  •  a day ago
No Image

യു.എസിന് വീണ്ടും തിരിച്ചടി; ഹോര്‍മുസില്‍ 238 മില്യണ്‍ ഡോളറിന്റെ ഡ്രോണ്‍ തകര്‍ന്നു

International
  •  a day ago
No Image

യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടി ജീവനൊടുക്കി 

National
  •  a day ago
No Image

ദുബൈയിലെ 18 വാസസ്ഥലങ്ങളിൽ പുതിയ റോഡ് പദ്ധതികളുമായി ആർടിഎ; യാത്രാസമയം 40 ശതമാനം കുറയും

uae
  •  a day ago
No Image

''കെകെ രമയുടെ പിഎക്ക് ബോംബ് നിര്‍മാണത്തിനിടെ പരിക്ക്''; സോഷ്യല്‍ മീഡിയ വ്യാജ പ്രചരണത്തില്‍ വിശദീകരണവുമായി ആര്‍എംപി നേതാവ് 

Kerala
  •  a day ago
No Image

കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  a day ago
No Image

തടയാനാവില്ല; ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധം മറികടന്ന് ഇറാനിയന്‍ കപ്പലുകള്‍; ഒരു ചരക്കുകപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട് 

International
  •  a day ago