HOME
DETAILS

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

  
ജംഷീർ പള്ളിക്കുളം
November 08, 2024 | 3:30 AM

Palakkad police made many mistakes

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലക്കാട്ടെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പൊലിസ് നടത്തിയ പാതിരാ പരിശോധനയില്‍ നിയമപരമായ നിരവധി പിഴവുകള്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിര്‍ദേശാനുസരണം മാത്രം പ്രവര്‍ത്തിക്കേണ്ട പൊലിസിൻ്റെ ഭാഗത്തുനിന്നുണ്ടായത് വലിയ പിഴവുകളാണ്.

തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിരവധി സ്ക്വാഡുകള്‍ മണ്ഡലത്തില്‍ കള്ളപ്പണം തേടി നടക്കുമ്പോഴാണ് അവരെയൊന്നും അറിയിക്കാതെ പൊലിസ് സ്വന്തം നിലയില്‍ കള്ളപ്പണ വേട്ടയ്ക്ക് ഇറങ്ങിയത്. പൊലിസ് റെയ്ഡ് തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് ജില്ലാ ഇലക്ടറല്‍ ഓഫിസറായ കലക്ടറെ പോലും വിവരം അറിയിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനും വോട്ടര്‍മാര്‍ക്ക് പണവും മദ്യവും നല്‍കി സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ തടയാനും വിപുലമായ സംവിധാനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിരിക്കുന്നത്. ഇതെല്ലാം മറികടന്ന് പൊലിസ് നടത്തിയ പരിശോധ മന്ത്രി എം.ബി രാജേഷിന്റെ നിര്‍ദേശാനുസരണമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അത് ശരിയെങ്കില്‍ മന്ത്രിയും ഗുരുതരമായ പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്നു വരും. 

വനിതാ നേതാക്കളുടെ മുറികളിലടക്കം പൊലിസ് പരിശോധന നടത്തിയത് ഡി.ജി.പി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ അറിയാതെയാണ്. കള്ളപ്പണം പിടിക്കാനുള്ള പൊലിസിൻ്റെ പാതിരാത്രിയിലെ വെപ്രാളവും അതിനെ ചൊല്ലിയുള്ള സംഘർഷവും പൊലിസ് മേധാവി അറിയുന്നത് ചാനലുകളിൽ വാർത്ത വന്ന ശേഷവും. പൊലിസ് നടപടികൾ നേരിട്ട് നിയന്ത്രിക്കേണ്ട ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെയും റെയ്ഞ്ച് ഐ.ജിയുടെയും കാര്യവും ഇങ്ങിനെ തന്നെയാണ്.

റെയ്ഡ് വിവാദമായ ശേഷം രാവിലെ അന്വേഷിച്ചപ്പോൾ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെ പരിശോധനയെന്നായിരുന്നു പാലക്കാട് എസ്.പിയുടെ മറുപടി. കലക്ടറെ മുൻകൂട്ടി അറിയിക്കാതെ പൊലിസ് നേരിട്ട് പരിശോധനക്ക് ഇറങ്ങിയത് നിയമലംഘനമാണ്. തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനാൽ പൊലിസിന് പണി കിട്ടിയെന്നതാണ് ചുരുക്കം. ഒപ്പം ദുരൂഹത വർധിപ്പിക്കുകയും ചെയ്യുന്നു.

രാഷ്ട്രീയ നേതാക്കളുടെ പക്കൽ കള്ളപ്പണമെന്ന അജ്ഞാത വിവരം ലഭിച്ചാലും നൂറ് ശതമാനം ഉറപ്പിക്കാതെ പോലിസ് റെയ്ഡിന് ഇറങ്ങാറില്ല. ആ കീഴ് വഴക്കം  എസ്.പിയും സംഘവും ലംഘിച്ചത് രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണെന്നാണ് നിഗമനം. ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ റെയ്ഡിന് ചാടിയിറങ്ങിയതിനാൽ സമ്മർദം വന്നത് ഉന്നത രാഷ്ട്രീയ കേന്ദ്രത്തിൽ നിന്നാണെന്നും സംശയിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് തിരിച്ചടി; ഈസ്‌റാഈല്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച ഫല്‌സ്തീന്‍ ബിരുദ വിദ്യാര്‍ഥി മൊഹ്‌സിന്‍ മഹ്ദവിയെ നാടുകടത്താനുള്ള നീക്കം തടഞ്ഞ് കോടതി 

International
  •  11 minutes ago
No Image

ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ചികിത്സ; സര്‍ക്കാര്‍ വരുമാനം നാല് ദശലക്ഷം ദിനാര്‍ പിന്നിട്ടു

bahrain
  •  14 minutes ago
No Image

സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം; ഫാര്‍മസി ഉടമസ്ഥത മാറ്റത്തിന് പാര്‍ലമെന്റില്‍ ചര്‍ച്ച

bahrain
  •  23 minutes ago
No Image

കുളിർമയോടെ പുണ്യമാസം; യുഎഇയിൽ ഇത്തവണ തണുപ്പുള്ള റമദാൻ

uae
  •  26 minutes ago
No Image

സർക്കാർ ഇടപെടൽ; അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ പെൻഷൻ തുക അനുവദിക്കാൻ ഉത്തരവ്

Kerala
  •  an hour ago
No Image

'ബീഫ്' എന്ന പേരുള്ള ചിത്രത്തിന് വിലക്ക്, വിദ്വേഷം പടർത്തുന്നവർക്ക് പ്രദർശനാനുമതി; കേരള സ്റ്റോറി 2ന് എതിരെ മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

'മകനേ തിരിച്ചുവരല്ലേ'; യുഡിഎഫ് കാലത്തെ വിവാദങ്ങൾ കുത്തിപ്പൊക്കി 'ഇരുണ്ടകാലം' വെബ്‌സൈറ്റുമായി ഇടതുന്നണി

Kerala
  •  2 hours ago
No Image

അബുദബിയിലെ സ്കൂൾ കാന്റീനുകളിൽ നിയന്ത്രണം; ലഞ്ച് ബോക്സിൽ ഇവയുണ്ടെങ്കിൽ പണി കിട്ടും

uae
  •  2 hours ago
No Image

അതിവേഗ നീക്കം; നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം

Kerala
  •  2 hours ago
No Image

ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവം; കെഎസ്ആർടിസി ഡ്രൈവർ തെറിച്ചു, കണ്ടക്ടർക്ക് സ്ഥലം മാറ്റം; നടപടിയുമായി ഗതാഗത മന്ത്രി

Kerala
  •  2 hours ago