HOME
DETAILS

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

  
ജംഷീർ പള്ളിക്കുളം
November 08, 2024 | 3:30 AM

Palakkad police made many mistakes

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലക്കാട്ടെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പൊലിസ് നടത്തിയ പാതിരാ പരിശോധനയില്‍ നിയമപരമായ നിരവധി പിഴവുകള്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിര്‍ദേശാനുസരണം മാത്രം പ്രവര്‍ത്തിക്കേണ്ട പൊലിസിൻ്റെ ഭാഗത്തുനിന്നുണ്ടായത് വലിയ പിഴവുകളാണ്.

തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിരവധി സ്ക്വാഡുകള്‍ മണ്ഡലത്തില്‍ കള്ളപ്പണം തേടി നടക്കുമ്പോഴാണ് അവരെയൊന്നും അറിയിക്കാതെ പൊലിസ് സ്വന്തം നിലയില്‍ കള്ളപ്പണ വേട്ടയ്ക്ക് ഇറങ്ങിയത്. പൊലിസ് റെയ്ഡ് തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് ജില്ലാ ഇലക്ടറല്‍ ഓഫിസറായ കലക്ടറെ പോലും വിവരം അറിയിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനും വോട്ടര്‍മാര്‍ക്ക് പണവും മദ്യവും നല്‍കി സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ തടയാനും വിപുലമായ സംവിധാനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിരിക്കുന്നത്. ഇതെല്ലാം മറികടന്ന് പൊലിസ് നടത്തിയ പരിശോധ മന്ത്രി എം.ബി രാജേഷിന്റെ നിര്‍ദേശാനുസരണമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അത് ശരിയെങ്കില്‍ മന്ത്രിയും ഗുരുതരമായ പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്നു വരും. 

വനിതാ നേതാക്കളുടെ മുറികളിലടക്കം പൊലിസ് പരിശോധന നടത്തിയത് ഡി.ജി.പി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ അറിയാതെയാണ്. കള്ളപ്പണം പിടിക്കാനുള്ള പൊലിസിൻ്റെ പാതിരാത്രിയിലെ വെപ്രാളവും അതിനെ ചൊല്ലിയുള്ള സംഘർഷവും പൊലിസ് മേധാവി അറിയുന്നത് ചാനലുകളിൽ വാർത്ത വന്ന ശേഷവും. പൊലിസ് നടപടികൾ നേരിട്ട് നിയന്ത്രിക്കേണ്ട ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെയും റെയ്ഞ്ച് ഐ.ജിയുടെയും കാര്യവും ഇങ്ങിനെ തന്നെയാണ്.

റെയ്ഡ് വിവാദമായ ശേഷം രാവിലെ അന്വേഷിച്ചപ്പോൾ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെ പരിശോധനയെന്നായിരുന്നു പാലക്കാട് എസ്.പിയുടെ മറുപടി. കലക്ടറെ മുൻകൂട്ടി അറിയിക്കാതെ പൊലിസ് നേരിട്ട് പരിശോധനക്ക് ഇറങ്ങിയത് നിയമലംഘനമാണ്. തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനാൽ പൊലിസിന് പണി കിട്ടിയെന്നതാണ് ചുരുക്കം. ഒപ്പം ദുരൂഹത വർധിപ്പിക്കുകയും ചെയ്യുന്നു.

രാഷ്ട്രീയ നേതാക്കളുടെ പക്കൽ കള്ളപ്പണമെന്ന അജ്ഞാത വിവരം ലഭിച്ചാലും നൂറ് ശതമാനം ഉറപ്പിക്കാതെ പോലിസ് റെയ്ഡിന് ഇറങ്ങാറില്ല. ആ കീഴ് വഴക്കം  എസ്.പിയും സംഘവും ലംഘിച്ചത് രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണെന്നാണ് നിഗമനം. ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ റെയ്ഡിന് ചാടിയിറങ്ങിയതിനാൽ സമ്മർദം വന്നത് ഉന്നത രാഷ്ട്രീയ കേന്ദ്രത്തിൽ നിന്നാണെന്നും സംശയിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി: കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഭാഗീകമായി വൈദ്യുതി മുടങ്ങും

Kerala
  •  5 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ അടുത്ത വർഷം സ്കൂൾ ഫീസ് വർധനവില്ല; 1.5 ബില്യൺ ദിർഹത്തിന്റെ പാക്കേജുമായി അധികൃതർ

uae
  •  5 days ago
No Image

'ലൈഫ് മിഷൻ പിരിച്ചുവിട്ടാൽ ശക്തമായ പ്രക്ഷോഭം'; സതീശൻ സർക്കാരിന് സിപിഎം മുന്നറിയിപ്പ്

Kerala
  •  5 days ago
No Image

'ടി.പി വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ സമീപിച്ചിട്ടില്ല': വാര്‍ത്ത വാസ്തവിരുദ്ധമെന്ന് കെ.കെ രമ 

Kerala
  •  5 days ago
No Image

ഒരു ദിവസത്തെ അലവൻസ് വെറും 335 രൂപ; ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്താൻ ടീമിൽ വൻ പ്രതിസന്ധി!

latest
  •  5 days ago
No Image

എബോള വൈറസ് വ്യാപനം: ആശങ്ക വേണ്ട, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് 

Kerala
  •  5 days ago
No Image

ദുബൈയിൽ ജീവിക്കുന്നവരാണോ? ഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പിഴ! പോക്കറ്റ് കീറാതിരിക്കാൻ ഈ 6 നിയമങ്ങൾ അറിഞ്ഞിരിക്കണം

uae
  •  5 days ago
No Image

പുതുതലമുറ എ.ഐയെ പേടിക്കുന്നോ? ആപ്പിൾ സഹസ്ഥാപകന് കൈയടിയും ​ഗൂ​ഗിൾ മുൻ സി.ഇഒക്ക് കൂക്കിവിളിയും ലഭിച്ചതിന് പിന്നിൽ! in depth

Tech
  •  5 days ago
No Image

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കല്‍: സമവായ ചര്‍ച്ച ഇന്ന് കൊച്ചിയില്‍

Kerala
  •  5 days ago
No Image

ബലിപെരുന്നാൾ; ദുബൈയിൽ അഞ്ച് ദിവസം സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ആർടിഎ

uae
  •  5 days ago