HOME
DETAILS

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

  
ജംഷീർ പള്ളിക്കുളം
November 08, 2024 | 3:30 AM

Palakkad police made many mistakes

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലക്കാട്ടെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പൊലിസ് നടത്തിയ പാതിരാ പരിശോധനയില്‍ നിയമപരമായ നിരവധി പിഴവുകള്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിര്‍ദേശാനുസരണം മാത്രം പ്രവര്‍ത്തിക്കേണ്ട പൊലിസിൻ്റെ ഭാഗത്തുനിന്നുണ്ടായത് വലിയ പിഴവുകളാണ്.

തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിരവധി സ്ക്വാഡുകള്‍ മണ്ഡലത്തില്‍ കള്ളപ്പണം തേടി നടക്കുമ്പോഴാണ് അവരെയൊന്നും അറിയിക്കാതെ പൊലിസ് സ്വന്തം നിലയില്‍ കള്ളപ്പണ വേട്ടയ്ക്ക് ഇറങ്ങിയത്. പൊലിസ് റെയ്ഡ് തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് ജില്ലാ ഇലക്ടറല്‍ ഓഫിസറായ കലക്ടറെ പോലും വിവരം അറിയിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനും വോട്ടര്‍മാര്‍ക്ക് പണവും മദ്യവും നല്‍കി സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ തടയാനും വിപുലമായ സംവിധാനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിരിക്കുന്നത്. ഇതെല്ലാം മറികടന്ന് പൊലിസ് നടത്തിയ പരിശോധ മന്ത്രി എം.ബി രാജേഷിന്റെ നിര്‍ദേശാനുസരണമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അത് ശരിയെങ്കില്‍ മന്ത്രിയും ഗുരുതരമായ പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്നു വരും. 

വനിതാ നേതാക്കളുടെ മുറികളിലടക്കം പൊലിസ് പരിശോധന നടത്തിയത് ഡി.ജി.പി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ അറിയാതെയാണ്. കള്ളപ്പണം പിടിക്കാനുള്ള പൊലിസിൻ്റെ പാതിരാത്രിയിലെ വെപ്രാളവും അതിനെ ചൊല്ലിയുള്ള സംഘർഷവും പൊലിസ് മേധാവി അറിയുന്നത് ചാനലുകളിൽ വാർത്ത വന്ന ശേഷവും. പൊലിസ് നടപടികൾ നേരിട്ട് നിയന്ത്രിക്കേണ്ട ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെയും റെയ്ഞ്ച് ഐ.ജിയുടെയും കാര്യവും ഇങ്ങിനെ തന്നെയാണ്.

റെയ്ഡ് വിവാദമായ ശേഷം രാവിലെ അന്വേഷിച്ചപ്പോൾ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെ പരിശോധനയെന്നായിരുന്നു പാലക്കാട് എസ്.പിയുടെ മറുപടി. കലക്ടറെ മുൻകൂട്ടി അറിയിക്കാതെ പൊലിസ് നേരിട്ട് പരിശോധനക്ക് ഇറങ്ങിയത് നിയമലംഘനമാണ്. തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനാൽ പൊലിസിന് പണി കിട്ടിയെന്നതാണ് ചുരുക്കം. ഒപ്പം ദുരൂഹത വർധിപ്പിക്കുകയും ചെയ്യുന്നു.

രാഷ്ട്രീയ നേതാക്കളുടെ പക്കൽ കള്ളപ്പണമെന്ന അജ്ഞാത വിവരം ലഭിച്ചാലും നൂറ് ശതമാനം ഉറപ്പിക്കാതെ പോലിസ് റെയ്ഡിന് ഇറങ്ങാറില്ല. ആ കീഴ് വഴക്കം  എസ്.പിയും സംഘവും ലംഘിച്ചത് രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണെന്നാണ് നിഗമനം. ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ റെയ്ഡിന് ചാടിയിറങ്ങിയതിനാൽ സമ്മർദം വന്നത് ഉന്നത രാഷ്ട്രീയ കേന്ദ്രത്തിൽ നിന്നാണെന്നും സംശയിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  5 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  5 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  5 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  5 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  5 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  5 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  5 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  5 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  5 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  5 days ago