HOME
DETAILS

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

  
Web Desk
November 11, 2024 | 5:08 AM

 Justice Sanjiv Khanna Takes Oath as Indias 51st Chief Justice

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 51ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ചീവ് ഖന്ന ചുമതലയേറ്റു. കാലത്ത് 10 മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. അടുത്ത വര്‍ഷം മെയ് 13വരെ അദ്ദേഹത്തിന് കാലാവധിയുണ്ടാകും. ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ ചന്ദ്രചൂഡ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഖന്നയുടെ നിയമനം.

2019 ജനുവരി 18ന് സുപ്രിംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച ജസ്റ്റിസ് ഖന്ന ഇലക്ട്രല്‍ ബോണ്ട്, കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കല്‍ പോലുള്ള നിരവധി കേസുകളില്‍ സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിട്ടുണ്ട്.

ഇ.വി.എം, 370ാം വകുപ്പ് തുടങ്ങിയ കേസുകളിലും ബെഞ്ചിന്റെ ഭാഗമായിരുന്നു. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത് വരെ അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു ഡല്‍ഹി സ്വദേശി കൂടിയായ ഖന്ന. മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ദേവ് രാജ് ഖന്നയുടെ മകനാണ്. അടിയന്തരാവസ്ഥക്കാലത്ത് വ്യക്തിസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് എ.ഡി.എം ജബല്‍പൂര്‍ കേസില്‍ ഇന്ദിരാഗാന്ധിയുടെ നിലപാടിനെതിരേ ഭിന്നവിധിയെഴുതിയ സുപ്രിംകോടതി ജഡ്ജി ഹാന്‍സ് രാജ് ഖന്നയുടെ മരുമകനാണ് സഞ്ജീവ് ഖന്ന. ഈ വിധിയെത്തുടര്‍ന്ന് ഹാന്‍സ് രാജ് ഖന്നയ്ക്ക് അടുത്ത ചീഫ് ജസ്റ്റിസാകാനുള്ള അവസരം നഷ്ടപ്പെടുകയും മുന്‍ഗണന മറികടന്ന് സര്‍ക്കാര്‍ എച്ച്.ആര്‍ ബേഗിനെ നിയമിക്കുകയും ചെയ്തിരുന്നു.

1960 മെയ് 14 ന് ജനിച്ച സഞ്ജീവ് ഖന്ന ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് നിയമബിരുദം നേടിയത്. 1983ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. തിസ്ഹസാരി ജില്ലാ കോടതികളിലും പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു. ആദായനികുതി വകുപ്പിന്റെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 2004ല്‍ ഡല്‍ഹിയുടെ സ്റ്റാന്‍ഡിങ് കൗണ്‍സലായി. അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടറായും അമിക്കസ് ക്യൂറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രിയുടെ വാക്കുകൾ അപമാനിച്ചതിന് തുല്യം; പാട്ടിലൂടെ മറുപടി നൽകും, പ്രായത്തിന്റെ പക്വത കുറവുണ്ടെന്ന് വേടൻ

Kerala
  •  29 minutes ago
No Image

'ഹരിയാനയിലെ പത്ത് ബൂത്തുകളിലായി 22 വോട്ടുകള്‍' ആരാണ് രാഹുല്‍ ഗാന്ധി തുറന്ന 'H' ഫയല്‍സിലെ ബ്രസീലിയന്‍ മോഡല്‍?

National
  •  32 minutes ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിന് പകരം ആ ഇം​ഗ്ലീഷ് ക്ലബ്ബിൽ ചേരാൻ ഒരുങ്ങി; വർഷങ്ങളായി ഫുട്ബോൾ ലോകത്ത് പ്രചരിച്ച കഥയുടെ സത്യം വെളിപ്പെടുത്തി റൊണാൾഡോ

Football
  •  an hour ago
No Image

വിരാട് കോഹ്ലി @ 37: കളിക്കളത്തിൽ അവിശ്വസനീയം, ക്യാപ്റ്റൻസിയിൽ അത്ഭുതം! അറിയപ്പെടാത്ത 5 റെക്കോർഡുകൾ

Cricket
  •  an hour ago
No Image

അങ്കമാലിയില്‍ ആറുമാസം പ്രായമായ കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍; മരിച്ചത് അമ്മൂമ്മയ്‌ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുഞ്ഞ്

Kerala
  •  2 hours ago
No Image

ഇപിഎഫ്ഒ സ്റ്റാഫ് ക്രെഡിറ്റ് സൊസൈറ്റിയിൽ 70 കോടി രൂപയുടെ വൻ തട്ടിപ്പ്; സിഇഒ ഗോപിയും ജീവനക്കാരി ലക്ഷ്മിയും ബെംഗളൂരുവിൽ അറസ്റ്റിൽ

crime
  •  2 hours ago
No Image

ഓര്‍ഡര്‍ ചെയ്ത കൊറിയര്‍ തുറന്നു നോക്കിയപ്പോള്‍ ഭയന്നു പോയി യുവതി; ഉള്ളില്‍ മനുഷ്യന്റെ കൈകളും വിരലുകളും

International
  •  2 hours ago
No Image

20 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി കായികാധ്യാപകൻ പിടിയിൽ

crime
  •  2 hours ago
No Image

ശ്രീകോവില്‍ വാതില്‍ സ്വര്‍ണം പൂശിയതിലും ക്രമക്കേട്; ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി

Kerala
  •  2 hours ago
No Image

യുപിയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി ആറുപേർ മരിച്ചു

National
  •  3 hours ago


No Image

'ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് വരെ വോട്ട് ചെയ്യിക്കും' വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്റെ വിഡിയോ പ്രദര്‍ശിപ്പിച്ച് രാഹുല്‍

National
  •  3 hours ago
No Image

'പുതിയ യുഗം വരുന്നു...വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുന്നു' വിജയിയായ ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ നെഹ്‌റുവിനെ ഉദ്ധരിച്ച് മംദാനി

International
  •  3 hours ago
No Image

സബ്‌സിഡി നിരക്കില്‍ ഒന്നല്ല, രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ; വമ്പന്‍ ഓഫറുകളും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളുമായി സപ്ലൈക്കോ

Kerala
  •  3 hours ago
No Image

അബദ്ധത്തില്‍ കിണറ്റില്‍ വീണതല്ല, 2 മാസം പ്രായമായ കുഞ്ഞിന്റെ മരണത്തില്‍ അമ്മ അറസ്റ്റില്‍

Kerala
  •  4 hours ago