
കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

കോഴിക്കോട്: കന്നിയങ്കത്തില്‍ തന്നെ മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ലോക്സഭയിലെത്തുകയാണ്. പ്രിയങ്കാഗാന്ധികൂടി ലോക്സഭയിലെത്തുന്നതോടെ പ്രതിപക്ഷമായ ഇന്‍ഡ്യാ സഖ്യത്തിന് അത് ശക്തിപകരും. തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തില്‍ പ്രിയങ്കയുമുണ്ടാകും. സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ പുതിയ എം.പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.
നാലുലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തോടെയാണ് വയനാട് മണ്ഡലത്തില്‍നിന്ന് പ്രിയങ്കാഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള സി.പി.ഐ സ്ഥാനാര്‍ഥിക്ക് 1.9 ലക്ഷം വോട്ടുകളും ബി.ജെ.പിയുടെ നവ്യാ ഹരിജാസിന് ഒരുലക്ഷവും വോട്ടുകളാണ് ലഭിച്ചത്. മൊത്തം 16 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങിയത്. ഇതില്‍ 5076 വോട്ടുകളുമായി നോട്ട (നണ് ഓഫ്ദി എബൗ- മുകളില്‍ ആര്‍ക്കുമല്ല) നാലാമതെത്തി.

ഭൂരിപക്ഷം കൂടിയത് രാഹുലിന് ആശ്വാസം
ഭൂരിപക്ഷം നാലുലക്ഷത്തിന് അടുത്തെത്തിയതോടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നേടിയ 3,64,422 എന്ന റെക്കോഡ് പ്രിയങ്ക തിരുത്തിക്കുറിക്കുകയുംചെയ്തു. പോളിങ് ശതമാനം കുറവായിട്ട് കൂടി പ്രിയങ്കാഗാന്ധി മണ്ഡലത്തിലെ യു.ഡി.എഫിന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ചു.
പ്രിയങ്കയുടെ ഭൂരിപക്ഷം കൂടിയത് രാഹുല്‍ ഗാന്ധിക്കും ആശ്വാസമാണ്. റായ്ബറേലിക്ക് വേണ്ടി മണ്ഡലം കൈവിട്ടെന്ന ആക്ഷേപം എതിരാളികള്‍ രാഹുല്‍ ഗാന്ധിക്കും യു.ഡി.എഫിനുമെതിരേ പ്രചാരണസമയത്ത് ഉയര്‍ത്തിയെങ്കിലും വോട്ടര്‍മാര്‍ അതൊന്നും ചെവികൊണ്ടില്ല. 2009 ല്‍ നിലവില്‍വന്നത് മുതല്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസാണ് മണ്ഡലത്തില്‍ വിജയിച്ചത്. ഓരോതെരഞ്ഞെടുപ്പിലും ഭൂരിപക്ഷം കൂടിവരികയുംചെയ്തു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയിക്കൊപ്പം വയനാട്ടില്‍നിന്നും രാഹുല്‍ ഗാന്ധി ജനവിധി തേടിയിരുന്നു. രണ്ടിടത്തും ജയിച്ചതോടെ സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറാലി നിലനിര്‍ത്തി വയനാട് സീറ്റ് ഒഴിവാക്കിയതോടെ തന്നെ, ഇവിടേക്ക് പ്രിയങ്ക വരുമെന്ന് ഉറപ്പായിരുന്നു. അതോടെ തന്നെ യു.ഡി.എഫ് പ്രചാരണങ്ങളും തുടങ്ങുകയുണ്ടായി. സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് പ്രചാരണ ചുമതലയും നല്കി. പിന്നീട് നടത്തിയ ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലംകൂടിയാണ് ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ യു.ഡി.എഫിനെ സഹായിച്ചത്. വര്‍ഗീയവും വിവാദവുമായ ആക്ഷേപങ്ങളും ഉയര്‍ത്തിയെങ്കിലും യു.ഡി.എഫ് വികസനത്തിലൂന്നി മാത്രം പ്രചാരണം നടത്തി. ഇത് വോട്ടര്‍മാര്‍ ഏറ്റെടുത്തുവെന്ന് ഫലം വ്യക്തമാക്കുന്നു.
രാഹുലിന്റെ അനിയത്തി
1972 ജനുവരി 12ന് ഡല്‍ഹിയിലാണ് പ്രിയങ്കഗാന്ധി ജനിച്ചത്. ഈ സമയത്ത് രാഹുല്‍ഗാന്ധിയുടെ പ്രായം ഒന്നര വയസ്സ്. 1984 വരെ ഡെറാഡൂണിലെ വെല്‍ഹാം ഗേള്‍സ് സ്കൂളില്‍ പഠിച്ചു. ഈ സമയത്താണ് മുത്തശ്ശി ഇന്ദിരാ ഗാന്ധിയെ നഷ്ടമായത്. സിഖ് അംഗരക്ഷകര്‍ ഇന്ദിരയെ വെടിവച്ചുകൊല്ലുമ്പോള്‍ പ്രിയങ്കയുടെ പ്രായം 12 വയസ്സ്. ഇതോടെ പ്രിയങ്കയെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. ബാക്കി പഠനം ഡല്‍ഹിയിലായി. ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ പിതാവിനെയും നഷ്ടമായി. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധിയുടെ ശരീരം ബോംബ് സ്ഫോടനത്തില്‍ ചിതറിത്തെറിക്കുമ്പോള്‍ അവരുടെ പ്രായം 19 വയസ്സ്. ഇതോടെ പ്രിയങ്കയുടെയും രാഹുലിന്റെയും പഠനം വീട്ടിലൊതുങ്ങി. വീട് ക്ലാസ്മുറിയായി.

ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ ഭാഗമായ ജീസസ് ആന്റ് മേരി കോളേജിലാണ് ബിരുദപഠനം. സൈക്കോളജിയില്‍ ബിരുദവും ബുദ്ധിസ്റ്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും നേടി. 1997ലാണ് റിയല്‍ എസ്റ്റേറ്റ് വ്യവസായി റോബര്‍ട്ട് വാദ്രയുമായുള്ള പ്രിയങ്കയുടെ വിവാഹം നടക്കുക്കുന്നത്. റെയ്ഹാന് വദ്ര, മിരായ വദ്ര എന്നിവരാണ് മക്കള്‍.
രാഷ്ട്രീയത്തിലേക്ക്
കോണ്‍ഗ്രസിന്റെ നേതാക്കളുമായും സര്‍ക്കാരുമായും അടുത്ത ബന്ധം പുലര്‍ത്തുകയും പ്രചാരണങ്ങളില്‍ സജീവമാകുകയും ചെയ്തെങ്കിലും പ്രിയങ്ക ഒരിക്കലും പാര്‍ട്ടി പദവികള്‍ വഹിച്ചിരുന്നില്ല. 2004ല്‍ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വേണ്ടിയുള്ള പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 2007ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അമേഠി, റായ്ബറേലി ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയിലെ 10 നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രിയങ്ക പ്രചാരണം നടത്തി.

2019ലാണ് ആദ്യമായി പാര്‍ട്ടിയില്‍ ഔദ്യോഗിക പദവിലഭിച്ചത്. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി പദമേറ്റെടുത്തതിന് പിന്നാലെ ഉത്തര്‍ പ്രദേശിന്റെ കിഴക്കന്‍ മേഖലയുടെ ചുമതലയും പ്രിയങ്കയ്ക്ക് നല്കി. ഭാരത് ജോഡോ യാത്ര നടത്തിയപ്പോഴും ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറെക്കുറേ പൂര്‍ണമായും പ്രിയങ്കാ ഗാന്ധി പ്രചാരണങ്ങളില്‍ മുന്നില്‍നിന്ന് നയിച്ചു. മറ്റന്നാള്‍ മുതല്‍ ഇനി പാര്‍ലമെന്റിലും ഉണ്ടാകും പ്രിയങ്കാ ഗാന്ധി.
Priyanka with record majority will be in Parliament from monday
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎസ് നാടുകടത്തിയ ഇന്ത്യന്‍ സംഘത്തെ വഹിച്ചുള്ള രണ്ടാം വിമാനം ശനിയാഴ്ച്ചയെത്തും
National
• 4 days ago
കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ് കേസ്; പ്രിന്‍സിപ്പാളിനും, അസി. വാര്‍ഡനും സസ്പെന്ഷന്
Kerala
• 4 days ago
കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് വിലക്ക് ഏര്‍പ്പെടുത്തി
Kerala
• 4 days ago
പ്രാണികളേയേയും പുഴുക്കളേയും ഉപയോഗിച്ചുള്ള ഭക്ഷണം വിലക്കി കുവൈത്ത്
latest
• 4 days ago
മുന്‍കൂര്‍ വിസയില്ലാതെയും ഇന്ത്യക്കാര്‍ക്ക് ഇനി യുഎഇ സന്ദര്‍ശിക്കാം; ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വിസ ഇളവ് പദ്ധതി വിപുലീകരിക്കാന്‍ യുഎഇ
uae
• 4 days ago
സഊദി അറേബ്യ; ഈ വര്‍ഷം ശമ്പള വര്‍ധനവിന് സാധ്യതയോ?
Saudi-arabia
• 4 days ago
മൃഗസംരക്ഷണ നിയമലംഘനങ്ങള്‍ ലംഘിച്ചാല്‍ അജ്മാനില്‍ ഇനിമുതല്‍ കര്‍ശനശിക്ഷ; 500,000 ദിര്‍ഹം വരെ പിഴ
uae
• 4 days ago
തൃശൂര്‍ ബാങ്ക് കവര്‍ച്ച: പ്രതി അങ്കമാലിയിലെന്ന് സൂചന
Kerala
• 4 days ago
ഗസ്സയില്‍ നിന്ന് ഹമാസ് പിന്മാറണമെന്ന് അറബ് ലീഗ്; പിന്തുണച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്
uae
• 4 days ago
ഉംറ പ്രവേശനം; പുത്തന്‍ വിസ ഓപ്ഷനുകള്‍ അവതരിപ്പിച്ച് സഊദി അറേബ്യ
latest
• 4 days ago
യുഎഇ വിസ ഗ്രേസ് പിരീഡ്; തൊഴില്‍ വിസ റദ്ദാക്കിയതിനു ശേഷം എത്ര കാലം യുഎഇയില്‍ താമസിക്കാം
uae
• 4 days ago
ഇന്‍സ്റ്റഗ്രാമില്‍ ഇനി കുട്ടിക്കളി വേണ്ട; എല്ലാം അറിയേണ്ടവര്‍ അറിയും
Tech
• 4 days ago
തൃശൂരില്‍ ജീവനക്കാരെ ബന്ദിയാക്കി പട്ടാപ്പകല്‍ ബാങ്ക് കൊള്ള; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
Kerala
• 4 days ago
36 വര്‍ഷം സ്ത്രീയായി ജീവിക്കുന്ന പുരുഷന്; കാരണമോ വിചിത്രം...
National
• 4 days ago
അവനെ ഒരിക്കലും കൊൽക്കത്ത ക്യാപ്റ്റനാക്കില്ല: മുൻ ഇന്ത്യൻ താരം
Cricket
• 4 days ago
പുതുതായി ടീമിലെത്തിയവൻ ചില്ലറക്കാരനല്ല; റൊണാൾഡോയും സംഘവും കുതിക്കുന്നു
Football
• 4 days ago
'ഏകാന്തവാസം..രാവുകളെ പകലാക്കി നീണ്ട ചോദ്യം ചെയ്യലുകള്‍..ഇലക്ട്രിക് ദണ്ഡുകള് കൊണ്ട് ക്രൂരമര്‍ദ്ദനം..' ഡോ.ഹുസ്സാം അബു സഫിയ ഇവിടെയുണ്ട് ഇസ്റാഈല്‍ തടവറക്കുള്ളില്‍
International
• 4 days ago
കാത്തിരിപ്പിന് വിരാമം മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക്ക് വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു
auto-mobile
• 4 days ago
ആ സമയമാവുമ്പോൾ റൊണാൾഡോ ഫുട്ബോളിൽ നിന്നും വിരമിക്കും: റാഫേൽ വരാനെ
Football
• 4 days ago
വയനാട് പുനരധിവാസം; 529.50 കോടി വായ്പ അനുവദിച്ച് കേന്ദ്രം
Kerala
• 4 days ago
നിങ്ങൾക്കറിയാമോ കാൻസർ രോഗികൾക്ക് ആംബുലൻസ് വാടകയിൽ ഇളവുണ്ട്...; നിരക്കുകളും മറ്റ് ആനുകൂല്യങ്ങളും അറിയാം
Kerala
• 4 days ago