
കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

കോഴിക്കോട്: കന്നിയങ്കത്തില്‍ തന്നെ മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ലോക്‌സഭയിലെത്തുകയാണ്. പ്രിയങ്കാഗാന്ധികൂടി ലോക്‌സഭയിലെത്തുന്നതോടെ പ്രതിപക്ഷമായ ഇന്‍ഡ്യാ സഖ്യത്തിന് അത് ശക്തിപകരും. തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തില്‍ പ്രിയങ്കയുമുണ്ടാകും. സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ പുതിയ എം.പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.
നാലുലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തോടെയാണ് വയനാട് മണ്ഡലത്തില്‍നിന്ന് പ്രിയങ്കാഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള സി.പി.ഐ സ്ഥാനാര്‍ഥിക്ക് 1.9 ലക്ഷം വോട്ടുകളും ബി.ജെ.പിയുടെ നവ്യാ ഹരിജാസിന് ഒരുലക്ഷവും വോട്ടുകളാണ് ലഭിച്ചത്. മൊത്തം 16 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങിയത്. ഇതില്‍ 5076 വോട്ടുകളുമായി നോട്ട (നണ്‍ ഓഫ്ദി എബൗ- മുകളില്‍ ആര്‍ക്കുമല്ല) നാലാമതെത്തി.

ഭൂരിപക്ഷം കൂടിയത് രാഹുലിന് ആശ്വാസം
ഭൂരിപക്ഷം നാലുലക്ഷത്തിന് അടുത്തെത്തിയതോടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നേടിയ 3,64,422 എന്ന റെക്കോഡ് പ്രിയങ്ക തിരുത്തിക്കുറിക്കുകയുംചെയ്തു. പോളിങ് ശതമാനം കുറവായിട്ട് കൂടി പ്രിയങ്കാഗാന്ധി മണ്ഡലത്തിലെ യു.ഡി.എഫിന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ചു.
പ്രിയങ്കയുടെ ഭൂരിപക്ഷം കൂടിയത് രാഹുല്‍ ഗാന്ധിക്കും ആശ്വാസമാണ്. റായ്ബറേലിക്ക് വേണ്ടി മണ്ഡലം കൈവിട്ടെന്ന ആക്ഷേപം എതിരാളികള്‍ രാഹുല്‍ ഗാന്ധിക്കും യു.ഡി.എഫിനുമെതിരേ പ്രചാരണസമയത്ത് ഉയര്‍ത്തിയെങ്കിലും വോട്ടര്‍മാര്‍ അതൊന്നും ചെവികൊണ്ടില്ല. 2009 ല്‍ നിലവില്‍വന്നത് മുതല്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസാണ് മണ്ഡലത്തില്‍ വിജയിച്ചത്. ഓരോതെരഞ്ഞെടുപ്പിലും ഭൂരിപക്ഷം കൂടിവരികയുംചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയിക്കൊപ്പം വയനാട്ടില്‍നിന്നും രാഹുല്‍ ഗാന്ധി ജനവിധി തേടിയിരുന്നു. രണ്ടിടത്തും ജയിച്ചതോടെ സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറാലി നിലനിര്‍ത്തി വയനാട് സീറ്റ് ഒഴിവാക്കിയതോടെ തന്നെ, ഇവിടേക്ക് പ്രിയങ്ക വരുമെന്ന് ഉറപ്പായിരുന്നു. അതോടെ തന്നെ യു.ഡി.എഫ് പ്രചാരണങ്ങളും തുടങ്ങുകയുണ്ടായി. സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് പ്രചാരണ ചുമതലയും നല്‍കി. പിന്നീട് നടത്തിയ ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലംകൂടിയാണ് ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ യു.ഡി.എഫിനെ സഹായിച്ചത്. വര്‍ഗീയവും വിവാദവുമായ ആക്ഷേപങ്ങളും ഉയര്‍ത്തിയെങ്കിലും യു.ഡി.എഫ് വികസനത്തിലൂന്നി മാത്രം പ്രചാരണം നടത്തി. ഇത് വോട്ടര്‍മാര്‍ ഏറ്റെടുത്തുവെന്ന് ഫലം വ്യക്തമാക്കുന്നു.
രാഹുലിന്റെ അനിയത്തി
1972 ജനുവരി 12ന് ഡല്‍ഹിയിലാണ് പ്രിയങ്കഗാന്ധി ജനിച്ചത്. ഈ സമയത്ത് രാഹുല്‍ഗാന്ധിയുടെ പ്രായം ഒന്നര വയസ്സ്. 1984 വരെ ഡെറാഡൂണിലെ വെല്‍ഹാം ഗേള്‍സ് സ്‌കൂളില്‍ പഠിച്ചു. ഈ സമയത്താണ് മുത്തശ്ശി ഇന്ദിരാ ഗാന്ധിയെ നഷ്ടമായത്. സിഖ് അംഗരക്ഷകര്‍ ഇന്ദിരയെ വെടിവച്ചുകൊല്ലുമ്പോള്‍ പ്രിയങ്കയുടെ പ്രായം 12 വയസ്സ്. ഇതോടെ പ്രിയങ്കയെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. ബാക്കി പഠനം ഡല്‍ഹിയിലായി. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ പിതാവിനെയും നഷ്ടമായി. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധിയുടെ ശരീരം ബോംബ് സ്‌ഫോടനത്തില്‍ ചിതറിത്തെറിക്കുമ്പോള്‍ അവരുടെ പ്രായം 19 വയസ്സ്. ഇതോടെ പ്രിയങ്കയുടെയും രാഹുലിന്റെയും പഠനം വീട്ടിലൊതുങ്ങി. വീട് ക്ലാസ്മുറിയായി.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ജീസസ് ആന്റ് മേരി കോളേജിലാണ് ബിരുദപഠനം. സൈക്കോളജിയില്‍ ബിരുദവും ബുദ്ധിസ്റ്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും നേടി. 1997ലാണ് റിയല്‍ എസ്‌റ്റേറ്റ് വ്യവസായി റോബര്‍ട്ട് വാദ്രയുമായുള്ള പ്രിയങ്കയുടെ വിവാഹം നടക്കുക്കുന്നത്. റെയ്ഹാന്‍ വദ്ര, മിരായ വദ്ര എന്നിവരാണ് മക്കള്‍.
രാഷ്ട്രീയത്തിലേക്ക്
കോണ്‍ഗ്രസിന്റെ നേതാക്കളുമായും സര്‍ക്കാരുമായും അടുത്ത ബന്ധം പുലര്‍ത്തുകയും പ്രചാരണങ്ങളില്‍ സജീവമാകുകയും ചെയ്‌തെങ്കിലും പ്രിയങ്ക ഒരിക്കലും പാര്‍ട്ടി പദവികള്‍ വഹിച്ചിരുന്നില്ല. 2004ല്‍ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വേണ്ടിയുള്ള പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 2007ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അമേഠി, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളുടെ പരിധിയിലെ 10 നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രിയങ്ക പ്രചാരണം നടത്തി.

2019ലാണ് ആദ്യമായി പാര്‍ട്ടിയില്‍ ഔദ്യോഗിക പദവിലഭിച്ചത്. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി പദമേറ്റെടുത്തതിന് പിന്നാലെ ഉത്തര്‍ പ്രദേശിന്റെ കിഴക്കന്‍ മേഖലയുടെ ചുമതലയും പ്രിയങ്കയ്ക്ക് നല്‍കി. ഭാരത് ജോഡോ യാത്ര നടത്തിയപ്പോഴും ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറെക്കുറേ പൂര്‍ണമായും പ്രിയങ്കാ ഗാന്ധി പ്രചാരണങ്ങളില്‍ മുന്നില്‍നിന്ന് നയിച്ചു. മറ്റന്നാള്‍ മുതല്‍ ഇനി പാര്‍ലമെന്റിലും ഉണ്ടാകും പ്രിയങ്കാ ഗാന്ധി.
Priyanka with record majority will be in Parliament from monday
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി
Kerala
• 3 days ago
ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം
uae
• 3 days ago
അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ
Saudi-arabia
• 3 days ago
പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ
Cricket
• 3 days ago
'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്
International
• 3 days ago
"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി
Kuwait
• 3 days ago
അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം
Football
• 3 days ago
രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം
National
• 3 days ago
ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ
uae
• 3 days ago
ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്
Cricket
• 3 days ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 3 days ago
95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം
Cricket
• 3 days ago
നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്
Kerala
• 3 days ago
മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും
qatar
• 3 days ago
റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ
Saudi-arabia
• 3 days ago
ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം
oman
• 3 days ago
ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ചയില്‍. ചാഞ്ചാട്ടം തുടരുമോ?
Business
• 3 days ago
ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം
National
• 3 days ago
പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ
National
• 3 days ago
കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും
Kerala
• 3 days ago
മരണത്തിന്റെ വക്കില്‍നിന്നും ഒരു തിരിച്ചുവരവ്; സലാലയില്‍ മുങ്ങിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലെത്തി
oman
• 3 days ago