HOME
DETAILS

ഗോത്രകലോത്സവം: വിധികര്‍ത്താക്കളെ ചൊല്ലി തര്‍ക്കം തുടര്‍ക്കഥ

  
വി.എം ഷണ്‍മുഖദാസ്
November 30 2024 | 04:11 AM

Gotrakalotsavam Controversy over judges sequel

പാലക്കാട്: സ്‌കൂള്‍ കലോത്സവങ്ങളില്‍ ഈവര്‍ഷം മുതല്‍ ഗോത്രകലകള്‍ ഉള്‍പ്പെടുത്തിയെങ്കിലും ഈ കലകളില്‍ പ്രാവീണ്യമുള്ള വിധികർത്താക്കളില്ലാത്തതിനെ ചൊല്ലിയുള്ള പരാതികള്‍ വ്യാപകമാകുന്നു. ഉപജില്ലാ തലം മുതല്‍ സംസ്ഥാനതലം വരെ നടക്കുന്ന മത്സരങ്ങളില്‍ അഞ്ചു ഗോത്രകലകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മിക്കയിടത്തും ഈ കലകളില്‍ യോഗ്യതയുള്ള വിധികര്‍ത്താക്കള്‍ക്ക് പകരം നാടോടിനൃത്തം, നാടന്‍പാട്ട് എന്നിവയുടെ വിധികര്‍ത്താക്കളെയാണ് വച്ചിട്ടുള്ളതെന്ന് ആദിവാസി സംഘടനകള്‍ പരാതിപ്പെട്ടു.

കിര്‍ത്താഡ്‌സ് ഡയരക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വര്‍ഷങ്ങളായുള്ള ആവശ്യം അംഗീകരിച്ച് സ്‌കൂള്‍ കലോത്സവ മാനുവല്‍ സര്‍ക്കാർ പരിഷ്‌കരിച്ചത്. മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി/വട്ടക്കളി (പണിയനൃത്തം), ഇരുളരുടെ നൃത്തം (ആട്ടം പാട്ടം), പളിയരുടെ പളിയനൃത്തം, മലപ്പുലയരുടെ ആട്ടം പാട്ടം എന്നീ അഞ്ച്‌ ഗോത്രകലകളാണ് കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയത്.

ഹൈസ്‌കൂള്‍, ഹയര്‍സെക്കൻഡറി വിഭാഗങ്ങളിലായാണ് മത്സരം. തുളുവിലും മലയാളത്തിലുമുള്ള പാട്ടുകളായിരിക്കും മംഗലംകളിയില്‍ ഉണ്ടാവുക. പണിയര്‍ ഗോത്രത്തിലെ പുരുഷന്മാര്‍ അവതരിപ്പിക്കുന്ന നൃത്തരൂപമാണ് കമ്പളകളിയും വട്ടക്കളിയും. കരു, പറ, ഉടുക്ക് തുടങ്ങിയ വാദ്യോപകരണങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്. അതേസമയം നൃത്തത്തിനും സംഗീതത്തിനും തുല്യപ്രാധാന്യമുള്ള കലാരൂപമാണ് ഇരുളനൃത്തം.

തുകലുകൊണ്ടും മുളകൊണ്ടും നിർമിച്ച വാദ്യങ്ങളാണ് ഇരുളനൃത്തത്തില്‍ ഉപയോഗിക്കുന്നത്. തമിഴ്, കന്നട, മലയാളം എന്നിവ കലര്‍ന്ന ഭാഷയാണ് ഇരുളനൃത്തത്തിന്റെ പാട്ടുകളിലുള്ളത്. പളിയ ആദിവാസി ഗോത്രത്തിന്റെ പാരമ്പര്യ നൃത്തമാണ് പളിയനൃത്തം. രോഗശമനം, മഴ എന്നിവയ്ക്ക് വേണ്ടിയാണ് പളിയനൃത്തം അവതരിപ്പിക്കുന്നത്. സ്ത്രീപുരുഷന്മാര്‍ ഇടകലര്‍ന്ന് അവതരിപ്പിക്കുന്ന മലപ്പുലയ ഗോത്രവിഭാഗത്തിന്റെ നൃത്തരൂപമാണ് മലപ്പുലയ ആട്ടം.

തനത് ഭാഷയില്‍ വായ്‌മൊഴിയായി തുടരുന്ന പാട്ടുകളിലും അകമ്പടിയായുള്ള ആദിതാളങ്ങളിലും ഇടവിട്ടുയരുന്ന വായ്താരികളിലും ക്രമാനുഗതമായ ശരീരചലനങ്ങളിലുമാണ് ഗോത്രനൃത്തങ്ങളുടെ ജീവനിരിക്കുന്നതെന്ന് അട്ടപ്പാടിയിലെ ഗോത്രകലാകാരി അനു പ്രശോഭിനി പറയുന്നു. ഉപജില്ല, ജില്ലാ കലോത്സവങ്ങളില്‍ മിക്കയിടത്തും ഗോത്രകലകളുമായി ബന്ധമില്ലാത്തവരാണ് വിധികര്‍ത്താക്കളായി എത്തുന്നത്. പരാതികള്‍ വ്യാപകമായതിനെത്തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ ഗോത്രവിഭാഗം കലാകാരന്മാരെ സംഘാടകര്‍ നിയമിച്ചെങ്കിലും അവരെക്കുറിച്ചും പരാതികളുണ്ടായി.

 ഗോത്രകലകളെക്കുറിച്ചു പഠനം നടത്തുന്നവരുടെയും കലാകാരന്മാരുടെയും ഒരു പാനല്‍ കോഴിക്കോട് കിര്‍ത്താഡ്‌സ് തയാറാക്കിയിട്ടുണ്ട്. ഇവരെ വിധികര്‍ത്താക്കളായി വിളിക്കാമെങ്കിലും ഓരോ ജില്ലകളിലും കലോത്സവം നടത്തുന്ന അധ്യാപക സംഘടനകളാണ് വിധികര്‍ത്താക്കളെ നിശ്ചയിച്ചു വിദ്യാഭ്യാസവകുപ്പിന് അയച്ചു കൊടുക്കുന്നത്. 

മിക്കയിടത്തും സ്‌കൂള്‍- ജില്ലാ കലോത്സവങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു കലാരൂപം അന്യംനിന്നുപോവാതിരിക്കാനും കലയിലൂടെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങൾ സംരക്ഷിക്കപ്പെടാനും സംസ്ഥാന കലോത്സവത്തിൽ ഗോത്രകലകളില്‍ പ്രാവീണ്യമുള്ള വിധികര്‍ത്താക്കളെ നിശ്ചയിക്കാന്‍ സംഘടസമിതി തയാറാവണമെന്ന് ആദിവാസിസംഘടനകള്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; യുവതിയുടെ ഭര്‍ത്താവ് അറസ്റ്റിൽ

crime
  •  6 days ago
No Image

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ

Kerala
  •  6 days ago
No Image

ബുധനാഴ്ചത്തെ UGC-NET പരീക്ഷ നീട്ടിവച്ചു | UGC-NET January 15 exam

National
  •  6 days ago
No Image

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു; ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവച്ചു

National
  •  6 days ago
No Image

ജനുവരി 17 മുതൽ യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം സ്ട്രീറ്റിൽ പുതിയ വേഗപരിധി

uae
  •  6 days ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത; എയർ അറേബ്യയിൽ 10കിലോ ഹാൻഡ് ബാ​ഗേജ് വരെ കൊണ്ടു പോകാം; കൈക്കുഞ്ഞുങ്ങളുള്ളവർക്ക് മൂന്ന് കിലോ അധിക ബാ​ഗേജ് അനുവദിക്കും

uae
  •  6 days ago
No Image

27 മുതല്‍ അനിശ്ചിതകാലത്തേക്ക് റേഷന്‍ കടകള്‍ അടച്ചിടും

Kerala
  •  6 days ago
No Image

ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പുവച്ച് ഇന്ത്യയും - സഊദിയും; ക്വാട്ടയിൽ മാറ്റമില്ല

Saudi-arabia
  •  6 days ago
No Image

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ കെഎസ്ഇബി ഓഫിസുകൾക്ക് അവധി

Kerala
  •  6 days ago
No Image

മരണ ശേഷം എന്ത് സംഭവിക്കുമെന്നറിയാൻ 17കാരൻ ​ഗൂ​ഗിളിൽ തിരഞ്ഞു; പിന്നാലെ സ്വയം വെടിയുതിർത്തു മരിച്ചു

National
  •  6 days ago