HOME
DETAILS

റഫ അതിര്‍ത്തി തുറക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഈജിപ്ത്;  ഹമാസുമായി ചര്‍ച്ചക്ക് ഫത്തഹ്

  
Web Desk
December 02, 2024 | 5:58 AM

Hamas and Fatah Discuss Egypts Proposal to Reopen Rafah Border Crossing

റഫ അതിര്‍ത്തി ക്രോസിംഗ് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ഈജിപ്ഷ്യന്‍ നിര്‍ദ്ദേശങ്ങളെക്കുറിച്ച് ചര്‍ച്ച നടത്താന്‍ ഹമാസും ഫത്തബഹും. ഹമാസുമായി കെയ്‌റോയില്‍ ചര്‍ച്ച നടത്തുകയാണെന്ന് ഫലസ്തീന്‍ നാഷണല്‍ ലിബറേഷന്‍ മൂവ്‌മെന്റ് (ഫതഹ്) ഞായറാഴ്ച അറിയിച്ചു. ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കാനും പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചു വരാനും തങ്ങള്‍ അങ്ങേഅറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഗസ്സയേയും ഈജിപ്തിനേയും ബന്ധിപ്പിക്കുന്ന റഫ അതിര്‍ത്തി ക്രോസിങ്ങിന്റെ ഫലസ്തീനിലെ ഭാഗം ഇസ്‌റാഈല്‍ പിടിച്ചെടുത്തത് മുതല്‍ തങ്ങളുടെ ഭാഗം അടച്ചിട്ടിരിക്കുകയാണ് ഈജിപ്ത്. 

അതിനിടെ ഗസ്സയില്‍ ശക്തമായ ആക്രമണം തുടരുകയാണ് ഇസ്‌റാഈല്‍. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ ഗസ്സയില്‍ ഇന്നലെ 15 പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ നുസൈറത്ത് അഭയാര്‍ഥി ക്യാംപിലാണ് പ്രധാനമായും ആക്രമണം നടന്നത്. ഇവിടെയുണ്ടായ ആക്രമണത്തില്‍ ആറു പേരും ഗസ്സ സിറ്റിയില്‍ വീടിനു നേരെ നടത്തിയ ആക്രമണത്തില്‍ മൂന്നു പേരും കൊല്ലപ്പെട്ടു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യുനിസില്‍ മിസൈല്‍ ടെന്റിനു മുകളില്‍ വീണ് രണ്ടു കുട്ടികളും മരിച്ചു. റഫയില്‍ നടത്തിയ ആക്രമണത്തില്‍ നാലുപേരും കൊല്ലപ്പെട്ടു.

വടക്കന്‍ ഗസ്സയില്‍ വീടിനു നേരെ കനത്ത ബോംബാക്രമണമാണ് നടത്തിയതെന്ന് താമസക്കാര്‍ പറയുന്നു. ജബാലിയ, ബൈത്ത് ലാഹിയ, ബൈത്ത് ഹനൗന്‍ എന്നിവിടങ്ങളിലാണ് കനത്ത ആക്രമണം നടന്നത്. വടക്കന്‍ ഗസ്സ കേന്ദ്രീകരിച്ചാണ് ഇസ്‌റാഈല്‍ വംശഹത്യ ശക്തിപ്പെടുത്തുന്നത്. ഇവിടെ ബഫര്‍സോണ്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. ആളുകളെ കൊന്നൊടുക്കിയാണ് ഇതിന് ഇസ്‌റാഈല്‍ സേന വഴിയൊരുക്കുന്നത്.

കഴിഞ്ഞ ദിവസം അല്‍ അദ്‌നാന്‍ ആശുപത്രിയിലെ ഐ.സി.യു മേധാവിയെ ഇസ്‌റാഈല്‍ ഹമാസ് പ്രവര്‍ത്തകനെന്ന് ആരോപിച്ച് കൊലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ കാറിനു നേരെയാണ് ആക്രമണം നടത്തിയത്.

 

Hamas and Fatah have held discussions in Cairo regarding Egypt's proposal to reopen the Rafah border crossing. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെഡി(എസ്) ഇനി അധികാരത്തിൽ വരില്ല: 2028 നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

National
  •  36 minutes ago
No Image

'കൈ' വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ തന്ത്രപരമായ പിന്മാറ്റം; ഇടതുപക്ഷ പ്രവേശനം തള്ളാതെയും കൊള്ളാതെയും ശശി തരൂർ എം.പി

International
  •  an hour ago
No Image

സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നു: മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്; സെക്രട്ടേറിയറ്റ് ധർണ

Kerala
  •  2 hours ago
No Image

വളാഞ്ചേരിയിൽ 13-കാരിക്ക് നേരെ പീഡനം; പിതാവും സുഹൃത്തും അറസ്റ്റിൽ

Kerala
  •  2 hours ago
No Image

പ്രണയനൈരാശ്യത്തെത്തുടർന്ന് പ്രതികാരം; മുൻ കാമുകന്റെ ഭാര്യയ്ക്ക് എച്ച്.ഐ.വി കുത്തിവെച്ചു; യുവതിയടക്കം നാലുപേർ പിടിയിൽ

National
  •  2 hours ago
No Image

ആദ്യ പന്തിൽ വീണു; തിരിച്ചടിയുടെ ലിസ്റ്റിൽ കോഹ്‌ലിക്കൊപ്പം സഞ്ജു

Cricket
  •  3 hours ago
No Image

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ 50,000 രൂപ വാങ്ങി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; അമ്മായി ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് 

National
  •  3 hours ago
No Image

ഗോൾഡൻ ഡക്കായി സഞ്ജു: പിന്നാലെ ആദ്യ ഓവറിൽ തകർത്തടിച്ച് ഇഷാൻ; ഇന്ത്യയുടെ വിജയലക്ഷ്യം 154 റൺസ്

Cricket
  •  3 hours ago
No Image

3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോഗസ്ഥൻ പിടിയിൽ; വിജിലൻസ് കുടുക്കിയത് ലോറി ജീവനക്കാരുടെ വേഷത്തിലെത്തി

Kerala
  •  4 hours ago
No Image

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ: പ്രഖ്യാപനവുമായി മന്ത്രി പി. രാജീവ് ‌

Kerala
  •  4 hours ago

No Image

'തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ സംരക്ഷിക്കുകയല്ല, വോട്ട് ചോരിയിൽ പങ്കാളിയാവുകയാണ്; ഗുജറാത്ത് എസ്.ഐ.ആറിൽ നടക്കുന്നത് ആസൂത്രിത വോട്ട്‌കൊള്ള' രാഹുൽ ഗാന്ധി 

National
  •  7 hours ago
No Image

പി.എസ്.സിയെ നോക്കുകുത്തിയാക്കി ബന്ധുനിയമനം; സർക്കാർ കാലാവധി തീരും മുൻപ് ബന്ധുക്കളെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കമെന്ന് രമേശ് ചെന്നിത്തല

Kerala
  •  7 hours ago
No Image

ശശി തരൂരിനെ ഇടതുപാളയത്തിലെത്തിക്കാൻ സിപിഎം; ദുബൈയിൽ നിർണായക ചർച്ചയെന്ന് സൂചന

Kerala
  •  7 hours ago
No Image

മോട്ടോര്‍ വാഹന ചട്ടഭേദഗതി: വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന വ്യവസ്ഥയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി

Kerala
  •  8 hours ago