HOME
DETAILS

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനധികൃതമെന്ന് വിശദീകരണം 

  
Web Desk
December 12 2024 | 06:12 AM

Bulldozer Action Resumes in Uttar Pradesh Buildings Demolished Amid Controversy12

ലഖ്‌നൗ:  ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്. സംഭലിലാണ് നടപടി. ഉത്തര്‍പ്രദേശ് ഇലക്ട്രിസിറ്റി വകുപ്പും പൊലിസും ചേര്‍ന്നാണ് കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രിം കോടതി ഉത്തരവ് നിലനില്‍ക്കേയാണ് നടപടി. 

ചിലയിടങ്ങളില്‍ വൈദ്യുതി പോസ്റ്റുകള്‍ വീടുകള്‍ക്കുള്ളിലായിരുന്നു. സബ്ഡിവിഷനല്‍ ഓഫിസര്‍ സന്തോഷ് ത്രിപാഠി പറയുന്നു. വൈദ്യുതി മോഷ്ടിക്കുന്നതായും അധികൃതര്‍ ആരോപിക്കുന്നു. 

 അതിനിടെ, സംഭലില്‍ അക്രമത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 5 യുവാക്കളുടെ ബന്ധുക്കളുമായാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. രാഹുലിന്റെ വസതിയായ 10 ജന്‍പഥില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. യുപിയിലേക്ക് രാഹുലിന് പ്രവേശനം നിഷേധിക്കപ്പെട്ടതിനാലാണ് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു. ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് രാഹുല്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.  

നവംബര്‍ അവസാന വാരത്തില്‍ സംഭല്‍ ജില്ലയിലെ ഷാഹി ജമാ മസ്ജിദില്‍ സര്‍വേക്കിടെയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പൊലിസ് നടത്തിയ വെടിവയ്പില്‍ 5 പേരാണ് കൊല്ലപ്പെട്ടത്. സംബല്‍ ജില്ലയിലെ ഷാഹി ജമാ മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രമായിരുന്നെന്നും, മുഗള്‍ ഭരണ കാലത്ത് ക്ഷേത്രം തകര്‍ത്ത് അവിടെ പള്ളി പണിതതാണെന്നും ആരോപിച്ച് സുപ്രിംകോടതി അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ ഹരജിയില്‍ സംബല്‍ ജില്ലാ കോടതിയാണ് അഭിഭാഷക സംഘത്തെ സര്‍വേയ്ക്ക് നിയോഗിച്ചത്. സംഭവത്തില്‍ 400 ലേറെ പേര്‍ക്കെതിരെയാണ് കേസെടുത്തത്. 
 

In Uttar Pradesh, bulldozer action has resumed in Sambhal, with the Electricity Department and police demolishing several buildings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ സർവകലാശാലകൾക്കുള്ള അനുമതി; അന്തിമ തീരുമാനത്തിനായി ഇന്ന് മന്ത്രിസഭായോഗം

Kerala
  •  3 days ago
No Image

കാത്തിരുന്നോളൂ, അടുത്തത് പശ്ചിമ ബം​ഗാൾ; മമത ബാനർജിക്ക് താക്കീതുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

National
  •  3 days ago
No Image

വിദ്യാർഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച ഇന്ന്; അഞ്ചുകോടിയിലധികം പേർ പരിപാടിയിൽ പങ്കെടുക്കും

National
  •  3 days ago
No Image

മണിപ്പൂരിൽ പുതിയ സർക്കാരിനുള്ള നീക്കവുമായി ബിജെപി; രാഷ്ട്രപതി ഭരണം ഉടനില്ല, ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചു

National
  •  3 days ago
No Image

കരിമ്പിൻ ജ്യൂസ് തയ്യാറാക്കുന്നതിനിടെ മെഷീനുള്ളിൽ യുവതിയുടെ കൈ കുടുങ്ങി; ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കൈ പുറത്തെടുത്തു

Kerala
  •  3 days ago
No Image

ഉറ്റവർ മരിച്ചാൽ അഞ്ച് ദിവസം ശമ്പളത്തോടുകൂടിയ അവധി

uae
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-09-02-2025

PSC/UPSC
  •  3 days ago
No Image

അന്താരാഷ്ട്ര നയങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെയും ലംഘനം; നെതന്യാഹുവിന്റെ പ്രസ്‌താവനയെ അപലപിച്ച് ബഹ്റൈനും യുഎഇയും

uae
  •  3 days ago
No Image

കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് 8 വയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

അദ്ദേഹത്തിനെതിരെ കളിക്കുന്നത് എതിരാളികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ്: ജോഡി ആൽബ

Football
  •  3 days ago