HOME
DETAILS

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനധികൃതമെന്ന് വിശദീകരണം 

  
Web Desk
December 12, 2024 | 6:58 AM

Bulldozer Action Resumes in Uttar Pradesh Buildings Demolished Amid Controversy12

ലഖ്‌നൗ:  ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്. സംഭലിലാണ് നടപടി. ഉത്തര്‍പ്രദേശ് ഇലക്ട്രിസിറ്റി വകുപ്പും പൊലിസും ചേര്‍ന്നാണ് കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രിം കോടതി ഉത്തരവ് നിലനില്‍ക്കേയാണ് നടപടി. 

ചിലയിടങ്ങളില്‍ വൈദ്യുതി പോസ്റ്റുകള്‍ വീടുകള്‍ക്കുള്ളിലായിരുന്നു. സബ്ഡിവിഷനല്‍ ഓഫിസര്‍ സന്തോഷ് ത്രിപാഠി പറയുന്നു. വൈദ്യുതി മോഷ്ടിക്കുന്നതായും അധികൃതര്‍ ആരോപിക്കുന്നു. 

 അതിനിടെ, സംഭലില്‍ അക്രമത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 5 യുവാക്കളുടെ ബന്ധുക്കളുമായാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. രാഹുലിന്റെ വസതിയായ 10 ജന്‍പഥില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. യുപിയിലേക്ക് രാഹുലിന് പ്രവേശനം നിഷേധിക്കപ്പെട്ടതിനാലാണ് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു. ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് രാഹുല്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.  

നവംബര്‍ അവസാന വാരത്തില്‍ സംഭല്‍ ജില്ലയിലെ ഷാഹി ജമാ മസ്ജിദില്‍ സര്‍വേക്കിടെയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പൊലിസ് നടത്തിയ വെടിവയ്പില്‍ 5 പേരാണ് കൊല്ലപ്പെട്ടത്. സംബല്‍ ജില്ലയിലെ ഷാഹി ജമാ മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രമായിരുന്നെന്നും, മുഗള്‍ ഭരണ കാലത്ത് ക്ഷേത്രം തകര്‍ത്ത് അവിടെ പള്ളി പണിതതാണെന്നും ആരോപിച്ച് സുപ്രിംകോടതി അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ ഹരജിയില്‍ സംബല്‍ ജില്ലാ കോടതിയാണ് അഭിഭാഷക സംഘത്തെ സര്‍വേയ്ക്ക് നിയോഗിച്ചത്. സംഭവത്തില്‍ 400 ലേറെ പേര്‍ക്കെതിരെയാണ് കേസെടുത്തത്. 
 

In Uttar Pradesh, bulldozer action has resumed in Sambhal, with the Electricity Department and police demolishing several buildings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറേബ്യൻ ഗൾഫ് സ്ട്രീറ്റ് അടച്ചിടും: ഞായറാഴ്ച വരെ ഗതാഗത കുരുക്കിന് സാധ്യത; ബദൽ മാർ​ഗങ്ങൾ പാലിക്കണമെന്ന് അധികൃതർ

Kuwait
  •  a day ago
No Image

രാഹുലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയില്‍; ബംഗളുരുവില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍

Kerala
  •  a day ago
No Image

തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ചാല്‍ മൂന്ന് വര്‍ഷം തടവ്; മുന്നറിയിപ്പുമായി ദക്ഷിണ റെയില്‍വേ

Kerala
  •  a day ago
No Image

മൂന്ന് വർഷത്തെ കാത്തിരിപ്പിന് അവസാനം; തിരിച്ചടികളിലും നിറഞ്ഞാടി നെയ്മർ

Football
  •  a day ago
No Image

സ്പ്രേയും ഫോമും ഉപയോഗിച്ചുള്ള ആഘോഷം: 16 യുവാക്കളെ പൂട്ടി, 27 വാഹനങ്ങൾ പിടിച്ചെടുത്ത് ഫുജൈറ പൊലിസ്

uae
  •  a day ago
No Image

പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവനീത് കുമാര്‍ സെഗാള്‍ രാജിവച്ചു

Kerala
  •  a day ago
No Image

ഇന്‍ഡോറും ഔട്ട് ഡോറും ഒരുപോലെ അടിപൊളി വൈബ് ഉണ്ടാക്കുന്ന സീസീ പ്ലാന്റ്; ആരോഗ്യത്തിന് ഗുണങ്ങളും ഏറെ

TIPS & TRICKS
  •  a day ago
No Image

കാസര്‍കോട് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം: 8 പേരെ അറസ്റ്റ് ചെയ്തു

Kerala
  •  a day ago
No Image

358 റൺസുണ്ടായിട്ടും ഇന്ത്യ തോറ്റത് ആ ഒറ്റ കാരണം കൊണ്ടാണ്: കെഎൽ രാഹുൽ

Cricket
  •  a day ago
No Image

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം; മരിച്ചത് മുഖദാര്‍ സ്വദേശിയെന്ന് സൂചന 

Kerala
  •  a day ago