HOME
DETAILS

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനധികൃതമെന്ന് വിശദീകരണം 

  
Web Desk
December 12 2024 | 06:12 AM

Bulldozer Action Resumes in Uttar Pradesh Buildings Demolished Amid Controversy12

ലഖ്‌നൗ:  ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്. സംഭലിലാണ് നടപടി. ഉത്തര്‍പ്രദേശ് ഇലക്ട്രിസിറ്റി വകുപ്പും പൊലിസും ചേര്‍ന്നാണ് കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രിം കോടതി ഉത്തരവ് നിലനില്‍ക്കേയാണ് നടപടി. 

ചിലയിടങ്ങളില്‍ വൈദ്യുതി പോസ്റ്റുകള്‍ വീടുകള്‍ക്കുള്ളിലായിരുന്നു. സബ്ഡിവിഷനല്‍ ഓഫിസര്‍ സന്തോഷ് ത്രിപാഠി പറയുന്നു. വൈദ്യുതി മോഷ്ടിക്കുന്നതായും അധികൃതര്‍ ആരോപിക്കുന്നു. 

 അതിനിടെ, സംഭലില്‍ അക്രമത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 5 യുവാക്കളുടെ ബന്ധുക്കളുമായാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. രാഹുലിന്റെ വസതിയായ 10 ജന്‍പഥില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. യുപിയിലേക്ക് രാഹുലിന് പ്രവേശനം നിഷേധിക്കപ്പെട്ടതിനാലാണ് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു. ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് രാഹുല്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.  

നവംബര്‍ അവസാന വാരത്തില്‍ സംഭല്‍ ജില്ലയിലെ ഷാഹി ജമാ മസ്ജിദില്‍ സര്‍വേക്കിടെയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പൊലിസ് നടത്തിയ വെടിവയ്പില്‍ 5 പേരാണ് കൊല്ലപ്പെട്ടത്. സംബല്‍ ജില്ലയിലെ ഷാഹി ജമാ മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രമായിരുന്നെന്നും, മുഗള്‍ ഭരണ കാലത്ത് ക്ഷേത്രം തകര്‍ത്ത് അവിടെ പള്ളി പണിതതാണെന്നും ആരോപിച്ച് സുപ്രിംകോടതി അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ ഹരജിയില്‍ സംബല്‍ ജില്ലാ കോടതിയാണ് അഭിഭാഷക സംഘത്തെ സര്‍വേയ്ക്ക് നിയോഗിച്ചത്. സംഭവത്തില്‍ 400 ലേറെ പേര്‍ക്കെതിരെയാണ് കേസെടുത്തത്. 
 

In Uttar Pradesh, bulldozer action has resumed in Sambhal, with the Electricity Department and police demolishing several buildings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയുടെ സാമ്പത്തിക മുന്നേറ്റം 2026 ല്‍ അവസാനിക്കും; ഖത്തറും സഊദിയും സ്ഥാനം തട്ടിയെടുക്കും

uae
  •  3 days ago
No Image

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തു

Kerala
  •  3 days ago
No Image

അഞ്ചടിച്ച് നെഞ്ചുവിരിച്ച് ഗോകുലം; ഇന്ത്യൻ വനിത ലീഗിൽ പടയോട്ടം തുടങ്ങി മലബാറിയൻസ്

Football
  •  3 days ago
No Image

മിഡിൽ ഈസ്‌റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിൽ ലോകത്തെ മാനസിക സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്

latest
  •  4 days ago
No Image

നടന്‍ വിജയ രംഗരാജു അന്തരിച്ചു

National
  •  4 days ago
No Image

കേരളവർമ്മ കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളൻ അറസ്റ്റിൽ

Kerala
  •  4 days ago
No Image

ചാമ്പ്യൻസ് ട്രോഫിയിൽ അവൻ വളരെ വ്യത്യസ്തനായിരിക്കും: ഇന്ത്യൻ സൂപ്പർതാരത്തെക്കുറിച്ച് ഗാംഗുലി 

Cricket
  •  4 days ago
No Image

കുവൈത്തിൽ ഗതാഗത നിയമത്തിൽ ഭേദ​ഗതി വരുത്തി; നിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദാക്കൽ മുതൽ തടവ് ശിക്ഷ വരെ

Kuwait
  •  4 days ago
No Image

അദ്ദേഹത്തെ സ്വന്തമാക്കാൻ മയാമി നടത്തിയ ആ ശ്രമം വളരെ മികച്ചതായിരുന്നു: പോച്ചെറ്റിനോ

Football
  •  4 days ago
No Image

ആശുപത്രിവാസം ആവശ്യമില്ലെന്ന് പറഞ്ഞ് ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ചു; നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധി

Kerala
  •  4 days ago