HOME
DETAILS

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

  
Shaheer
December 14 2024 | 02:12 AM

The split in Kerala JDS

കൊച്ചി:  ദേശീയ ഘടകം ബി.ജെ.പിക്കൊപ്പവും സംസ്ഥാന ഘടകം ഇടതുമുന്നണിക്കൊപ്പവുമായി ഇരട്ട നിലപാടിൽ നിൽക്കുന്ന കേരള ജെ.ഡി.എസ് ഉപതെരഞ്ഞെടുപ്പുകളിൽ നോക്കുകുത്തിയായി മാറിയതോടെ പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമായി. പാലക്കാട്, ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ കൊടിയും പേരും ഉപയോഗിക്കാൻ കഴിയാതെ ജെ.ഡി.എസ് പ്രവർത്തകർ നിസഹായരായി നിൽക്കേണ്ട ഗതികേടിലായിരുന്നു. ഇതിനിടയിൽ മൂന്ന് മാസത്തിനുള്ളിൽ പുതിയ പേരും കൊടിയും സ്വീകരിച്ചു പുതിയ പാർട്ടിയായി മാറാനുള്ള സംസ്ഥാന നേതൃയോഗ തീരുമാനം അട്ടിമറിച്ചതിലുള്ള അമർഷവും ഭിന്നതയും പാർട്ടിക്കുള്ളിൽ ശക്തമായി.

തെരഞ്ഞെടുപ്പു കമ്മിഷനുമായി ബന്ധപ്പെട്ട നടപടികൾക്കായി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബി മുരുകദാസ് കൺവീനറായി സമിതിയെ ചുമതലപ്പെടുത്തിയെങ്കിലും തീരുമാനം എങ്ങുമെത്തിയില്ല. ആറുമാസമായി അനിശ്ചിതത്വം തുടരുന്നതിൽ പ്രതിഷേധിച്ച് അടിയന്തരമായി നേതൃയോഗം വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ ജോസ് തെറ്റയിൽ സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിന് കത്ത് നൽകിയെങ്കിലും മറുപടിപോലും നൽകിയിട്ടില്ല. 

നിലവിൽ സംസ്ഥാന കമ്മിറ്റി ചേർന്നിട്ട് ഒരുവർഷവും നേതൃയോഗം ചേർന്നിട്ട് ആറ് മാസവുമാവുകയാണ്. പാർട്ടിയുടെ ദുരവസ്ഥയ്ക്ക് മാറ്റം വേണമെന്നും അടിയന്തരമായി നേതൃയോഗം ചേർന്ന് വ്യക്തമായ തീരുമാനവുമായി മുന്നോട്ടുപോയില്ലെങ്കിൽ കൊഴിഞ്ഞുപോക്ക് ശക്തമാകുമെന്നും ജോസ് തെറ്റയിൽ ചൂണ്ടിക്കാട്ടുന്നു. സാധാരണ പ്രവർത്തകരുടെ വികാരവും താൽപര്യവും ഉൾക്കൊള്ളാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും നിലപാട് തിരുത്തണമെന്നുമാണ് ജോസ് തെറ്റയിൽ ആവശ്യപ്പെടുന്നത്.  

കൂടാതെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തിൽ നിലവിലുള്ള സീറ്റുകൾ കൂടി നഷ്ടമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനെതിരേ താഴെ തട്ടിലും  അമർഷം ശക്തമാണ്. ദേശീയ ഘടകവുമായി ബന്ധം വിഛേദിച്ചു സ്വതന്ത്ര പാർട്ടിയായി മാറാൻ തീരുമാനമെടുത്തുവെങ്കിലും സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിന്റെയും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും പിടിവാശി മൂലം തീരുമാനം എങ്ങുമെത്താത്ത സ്ഥിതിയാണ്. പുതിയ പാർട്ടി രൂപീകരണം ഇരുവരുടെയും എം.എൽ.എ സ്ഥാനങ്ങൾക്ക്  ഭീഷണിയാകുമെന്നതോടെ യാതൊരു നിലപാടുമില്ലാതെയാണ് പാർട്ടി മുന്നോട്ടുപോകുന്നത്. 
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പേരും കൊടിയും സ്വീകരിച്ചു സ്വതന്ത്ര പാർട്ടിയായി മാറണമെന്നാണ് ഒരുവർഷം മുമ്പ് ചേർന്ന സംസ്ഥാന കമ്മിറ്റിയിലുണ്ടായ ധാരണ. ഇത് നേതൃത്വം തന്നെ അട്ടിമറിക്കുന്നതായി പാർട്ടിക്കുള്ളിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പി ഘടകകക്ഷിയായ ജെ.ഡി.എസിനെ  ഇടതു മന്ത്രിസഭയിൽ നിലനിർത്തുന്നത് തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷം ചർച്ചയാക്കിയപ്പോൾ സി.പി.എം അടിയന്തരമായി നിലപാട് സ്വീകരിക്കണമെന്ന താക്കീത് നൽകിയെങ്കിലും പിന്നീട് സി.പി.എം അയഞ്ഞതോടെ അധികാരത്തിൽ തുടരാൻ ജെ.ഡി.എസ് നേതാക്കൾക്ക് കഴിഞ്ഞു. ഇത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നിലവിൽ നൽകിയ സീറ്റുകൾ കൂടി നിഷേധിക്കാനുള്ള സി.പി.എം തന്ത്രമാണെന്ന തിരിച്ചറിവാണ് ഒരുവിഭാഗം നേതാക്കളെ നേതൃത്വത്തിനെതിരേ തിരിയാൻ പ്രേരിപ്പിച്ചിരിക്കുന്നത്. പാർട്ടി പ്രസിഡന്റും മന്ത്രിയും ഇനി മത്സരിക്കുന്നില്ലെന്നതിനാൽ പാർട്ടിയുടെ പേരും കൊടിയും നിലപാടും പ്രശ്‌നമാകില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  6 days ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  6 days ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  6 days ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  6 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  6 days ago
No Image

യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  6 days ago
No Image

സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ 

Cricket
  •  6 days ago
No Image

വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു

National
  •  6 days ago
No Image

കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി

Kerala
  •  6 days ago
No Image

ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്

National
  •  6 days ago

No Image

'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്‍മാര്‍; 2025ല്‍ 35,00 കോടീശ്വരന്‍മാര്‍ രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്

National
  •  6 days ago
No Image

വലവിരിച്ച് കാത്തിരിക്കുകയാണ് തട്ടിപ്പുകാർ; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം വന്നാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി യുഎഇ

uae
  •  6 days ago
No Image

കെട്ടിടത്തിനുള്ളില്‍ ആരുമില്ലെന്നും ഇനി തെരച്ചില്‍ വേണ്ടെന്നും മന്ത്രിമാര്‍ തീരുമാനിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരിറ്റു ശ്വാസത്തിനായി പിടയുകയായിരുന്നു ബിന്ദു

Kerala
  •  6 days ago