HOME
DETAILS

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം നൽകി കുവൈത്ത് ഭരണകൂടം

  
Web Desk
December 21, 2024 | 10:12 AM

Kuwaiti government welcome to Prime Minister Narendra Modi-latest

കുവൈത്ത് സിറ്റി : ഡിസംബർ 21, രണ്ട്  ദിവസത്തെ  ഔദ്യോഗിക സന്ദർശനത്തിനായി  ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി അൽപ സമയം മുമ്പ് കുവൈത്തിൽ എത്തി.  ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിൽ കുവൈത്ത് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ കുവൈത്ത് ആഭ്യന്തരമന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങിയ  കുവൈത്ത് പ്രതിനിധികളും   നേരിട്ടെത്തി സ്വീകരിച്ചു.

WhatsApp Image 2024-12-21 at 3.52.02 PM.jpeg

വ്യാപാര, ഊർജ മേഖലകളിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള പങ്കാളിത്തം പോലെ തന്നെ, മധ്യ പൗരസ്ത്യ ദേശത്തെ സമാധാനം, സുരക്ഷ, സുസ്ഥിരത, സമൃദ്ധി എന്നിവ സ്ഥാപിക്കുന്നതിലും ഇരുരാജ്യങ്ങളും  തമ്മിൽ ബന്ധമുണ്ടെന്ന്  കുവൈത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഇന്ത്യയിൽ വെച്ച് നടത്തിയ പത്രപ്രസ്താവനയിൽ മോദി പറഞ്ഞു. കുവൈത്തും ഇന്ത്യയും തമ്മിലുള്ള പ്രത്യേക ബന്ധം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾ തമ്മിലുള്ള തമ്മിലുള്ള സൗഹൃദത്തിൻ്റെ ആഴം കൂട്ടുന്നതിനും സന്ദർശനം സഹായിക്കുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.  

ഇന്ന് വൈകീട്ട് സബാഹ് സാലേം  സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ പ്രധാന മന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധണ ചെയ്തു സംസാരിക്കും. വൈകിട്ട് 3.50-ന് സബാ അല്‍ സാലെമിലുള്ള ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്പോര്‍ട്സ് ഹാളിലാണ് നടക്കുക. 12.30 മുതല്‍ പ്രവേശനം അനുവദിക്കും. പ്രവേശം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

തുടർന്ന്  ഇന്ന് നടക്കുന്ന ഗൾഫ്  കപ്പ് ഫുട്ബോൾ ബോൾ മത്സരത്തിൽ മുഖ്യാതിഥിയായും അദ്ദേഹം പങ്കെടുക്കും. നാളെ കാലത്ത് മുതൽ കുവൈത്ത് അമീർ, കിരീടാവകാശി മുതലായ  ഭരണ നേതൃത്വത്തിലെ പ്രമുഖരൂമായും മോദി  കൂടി കാഴ്ച നടത്തും.

43 വര്‍ഷത്തിന് ശേഷം കുവൈത്തില്‍ എത്തുന്ന ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആവേശപൂര്‍വ്വമാണ് കുവൈറ്റ് സമൂഹം സ്വീകരിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ മോദി സന്ദര്‍ശിക്കാത്ത ഏക രാജ്യവുമാണ് കുവൈത്ത്. ഇന്ത്യയുടെ ത്രിവർണ പതാക കുവൈത്തിലുടനീളമുള്ള റോഡുകളിൽ ഉയർന്നു പാറി, രാജ്യമെങ്ങും മോദിയുടെ ചിത്രങ്ങളും കൂറ്റൻ ഫ്ളക്സ് ബോർഡുകളുംകൊണ്ട് മോദിയെ വരവേറ്റു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; പ്രഖ്യാപനവുമായി കെ.ബാബു 

Kerala
  •  13 minutes ago
No Image

മന്ത്രവാദാരോപണം: ഉറങ്ങിക്കിടന്നവർക്ക് മേൽ പെട്രോളൊഴിച്ച് തീ കൊളുത്തി; അമ്മയും രണ്ടുമാസം പ്രായമുള്ള കുഞ്ഞും വെന്തുമരിച്ചു 

National
  •  16 minutes ago
No Image

കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് പി.കെ ശശി; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് സൂചന

Kerala
  •  38 minutes ago
No Image

ഡി.എം.കെയുമായി സഖ്യമുറപ്പിച്ച് വിജയകാന്തിന്റെ ഡി.എം.ഡി.കെ; എന്‍.ഡി.എയുടെ 'സീറ്റ്'മോഹങ്ങള്‍ക്ക് തിരിച്ചടി

National
  •  an hour ago
No Image

അഖില്‍ മാരാര്‍ ട്വന്റി20 യില്‍; കൊട്ടാരക്കരയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായേക്കും

Kerala
  •  2 hours ago
No Image

ഒഡീഷയിൽ ദലിത് ഗ്രാമത്തിന് നേരെ വിവേചനം; കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിച്ചതായി പരാതി.

latest
  •  2 hours ago
No Image

സി.പി.എം സൈബര്‍ ടീമില്‍ പൊട്ടിത്തെറി; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടീം വിട്ടു

Kerala
  •  3 hours ago
No Image

ഓൺലൈൻ ഡെലിവറിയുടെ മറവിൽ കഞ്ചാവ് വിൽപ്പന; കട്ടപ്പനയിൽ ഒന്നരക്കിലോ കഞ്ചാവുമായി ഡെലിവറി ബോയ് അറസ്റ്റിൽ

Kerala
  •  3 hours ago
No Image

അഞ്ച് ദശലക്ഷം കുരുന്നുകള്‍ക്ക് പുതുജീവന്റെ മഹാ പ്രതീക്ഷകള്‍ പകര്‍ന്ന് 'എഡ്ജ് ഓഫ് ലൈഫ്' കാംപയിന്‍

uae
  •  3 hours ago
No Image

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നാല് വിദ്യാർഥികൾക്കും കോളേജ് ബസ് ഡ്രൈവർക്കും പരുക്ക്

Kerala
  •  3 hours ago

No Image

എഴുത്തുകാരന്‍ വി.എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്;  വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പ്രതികാര നടപടിയെന്ന് നിഗമനം

Kerala
  •  5 hours ago
No Image

ശബരിമല യുവതീ പ്രവേശനത്തിൽ ഉടക്കി കെ.പി.എം.എസ്; തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഇടതുമുന്നണിക്ക് കുരുക്ക്

Kerala
  •  5 hours ago
No Image

മതംമാറിയവരുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് ഗ്രാമത്തിന് പുറത്ത് സംസ്‌കരിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി; കുഴിച്ചെടുത്ത് സംസ്‌കരിക്കുന്നത് ബന്ധുക്കളെപ്പോലും അറിയിക്കാതെ

National
  •  5 hours ago
No Image

ശാരീരിക പ്രവേശനം നടന്നില്ലെങ്കിൽ 'ബലാത്സംഗശ്രമം' മാത്രം; ലൈംഗിക അതിക്രമക്കേസുകളില്‍ വിചിത്ര നിരീക്ഷണവുമായി ഛത്തിസ്ഗഡ് ഹൈക്കോടതി

National
  •  5 hours ago