
നിമിഷപ്രിയയുടെ കേസ് കൈകാര്യം ചെയ്യുന്നത് ഹൂതി സര്‍ക്കാര്‍; വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി

ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് റാഷീദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലാണ് കേസ്. വിമതരുടെ പ്രസിഡന്റും ഹൂതി സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായ മെഹ്ദി അല്‍ മഷാദ് ആണ് വധശിക്ഷ ശരിവെച്ചിട്ടുള്ളതെന്നും ഹൂതി നിയന്ത്രണത്തിലുള്ള സ്ഥലത്താണ് കുറ്റകൃത്യം നടന്നതെന്നും യെമന്‍ എംബസി വ്യക്തമാക്കി. നേരത്തെ, യെമന്‍ പ്രസിഡന്റ് വധശിക്ഷയ്ക്ക് അനുമതി നല്‍കിയെന്ന വിവരമാണ് പുറത്തുവന്നിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തി യെമന്‍ എംബസി രംഗത്തെത്തിയത്.
2018 ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയക്ക് യെമന്‍ കോടതി വധശിക്ഷ വിധിച്ചത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം.
2008 ല്‍ യമനിലെത്തിയ പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ സന്‍ആയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്നു. തുടര്‍ന്ന് 2014 ല്‍ സ്വകാര്യ ക്ലിനിക്കില്‍ ജോലി നേടി. സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ യെമന്‍ പൗരന് തലാല്‍ അബ്ദുമെഹാദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. 2015 ലാണ് ഇരുവരും ക്ലിനിക് തുടങ്ങാന്‍ തീരുമാനിച്ചത്. യെമന്‍ വിടാതിരിക്കാന്‍ നിമിഷപ്രിയയുടെ പാസ്പോര്‍ട്ടും തലാല്‍ വാങ്ങിവച്ചിരുന്നു.
യെമന്‍ നിയമപ്രകാരം ബിസിനസ് സ്ഥാപനം തുടങ്ങാന്‍ സ്വദേശികള്‍ക്കോ അവരുടെ ജീവിത പങ്കാളിക്കോ മാത്രമാണ് കഴിയുക. ഇതേതുടര്‍ന്ന് തലാലുമായി വിവാഹം നടത്തിയതായി രേഖകളുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കിടയിലെ തര്‍ക്കത്തില്‍ തലാല്‍ കൊല്ലപ്പെട്ടതും തലാലിന്റെ കഷ്ണങ്ങളായ നിലയിലുള്ള മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയതും. ഒളിവില്‍ പോയ നിമിഷപ്രിയയെ ഹളര്‍മൗത്തില്‍ വച്ചാണ് പിന്നീട് പൊലിസ് പിടികൂടിയത്.
തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ച വഴിമുട്ടിയിരുന്നു. നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരിയും യമനിലെത്തി തലാലിന്റെ കുടുംബത്തെ കണ്ടിരുന്നു. മകളെ സന്‍ആ സെന്‍ട്രല്‍ ജയിലില്‍ കാണാനും പ്രേമകുമാരിക്ക് യമന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വധശിക്ഷയ്ക്ക് പ്രസിഡന്റ് അനുമതി നല്കിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ ഇറാനും സന്നദ്ധത അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് അബൂദബിയിൽ ആരംഭിച്ചു; പരിപാടി വ്യഴാഴ്ച വരെ
uae
• 8 hours ago
ബീറ്റിൽസിൻ്റെ സംഗീതത്തിൽ നിന്ന് അമേരിക്കയെ നടുക്കിയ കൂട്ട കൊലപാതക പരമ്പര; ഹിപ്പി സംസ്കാരത്തെ തകർത്ത മാൻസൺ ഫാമിലി | In-Depth Story
crime
• 8 hours ago
'മക്ക വിന്റർ': ശൈത്യകാലത്ത് മക്കയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി
Saudi-arabia
• 8 hours ago
'ബഹുസ്വര ഇന്ത്യയെ ഒരു വിഭാഗത്തിലേക്ക് മാത്രം ചുരുക്കുകയാണ് മോദിയും പാര്‍ട്ടിയും' ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും സൊഹ്റാന് മംദാനി
International
• 8 hours ago
'സര്, ഒരു നിവേദനം ഉണ്ട് '; സുരേഷ്ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വയോധികന്; പിടിച്ചുമാറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍
Kerala
• 8 hours ago
റോഡിലെ കുഴിയെക്കുറിച്ച് പരാതിപറഞ്ഞ് താമസക്കാരൻ; 11 ദിവസത്തിനകം പരാതി പരിഹരിച്ച് ആർടിഎ; വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്
uae
• 9 hours ago
രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ചക്രങ്ങള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു, പൊലിസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തള്ളിനീക്കി
Kerala
• 9 hours ago
ബിജെപിയെ മടുത്ത് കെജരിവാളിനെ 'മിസ്' ചെയ്ത് ഡൽഹി ജനത; ദീപാവലിക്ക് പിന്നാലെ വായുനിലവാരം തകർന്നതിൽ ബിജെപി സർക്കാരിന് വിമർശനം
National
• 9 hours ago
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; പവന് 2480 രൂപ കുറഞ്ഞു, 97,000ത്തില്‍ നിന്ന് 93,000ത്തിലേക്ക്
Business
• 9 hours ago
ശ്വാസം മുട്ടി ഡല്‍ഹി; വായു മലിനീകരണം അതീവഗുരുതരാവസ്ഥയിലെന്ന് ആരോഗ്യവകുപ്പ്, 36 കേന്ദ്രങ്ങള്‍ റെഡ് സോണ്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...
National
• 9 hours ago
'അവൻ 11 പൊസിഷനുകളിലും ബാറ്റ് ചെയ്യാൻ കഴിവുള്ളവൻ'; ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഓസീസ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത്
Cricket
• 10 hours ago
കളി കാര്യമായി; തമാശക്ക് 'ഗുളിക ചലഞ്ച്' നടത്തി അമിത അളവിൽ അയൺ ഗുളിക കഴിച്ച ആറ് വിദ്യാർത്ഥികൾ ചികിത്സയിൽ
Kerala
• 10 hours ago
ഫ്രഷ് കട്ട്: സമരത്തിന്റെ പേരില്‍ നടന്നത് ആസൂത്രിത അക്രമമെന്ന പൊലിസിന്റെ ആരോപണം നിഷേധിച്ച് നാട്ടുകാര്‍,പ്ലാന്റ് അടച്ചു പൂട്ടണം- എം.കെ. മുനീര്‍, പ്രതിഷേധിച്ചതിന് കേസെടുത്തത് 321 പേര്‍ക്കെതിരെ
Kerala
• 10 hours ago
വീട്ടിനകത്ത് കയറി കടിച്ച് തെരുവ് നായ; എട്ടു വയസ്സുകാരന് കടിയേറ്റത് ഉറങ്ങിക്കിടക്കുന്നതിനിടെ
Kerala
• 11 hours ago
കല്ലുത്താൻക്കടവിലെ ന്യൂ പാളയം മാർക്കറ്റ് ഉദ്ഘാടന ദിവസത്തിൽ പാളയത്ത് പ്രതിഷേധ 'കടൽ'
Kerala
• 12 hours ago
ആശുപത്രിയിൽ നിന്ന് മരണം സ്ഥിരീകരിച്ചു; എന്നാൽ വീട്ടിലേക്ക് മടങ്ങും വഴി ആംബുലൻസിൽ വെച്ച് വയോധികയ്ക്ക് ജീവന്റെ തുടിപ്പ്
Kerala
• 12 hours ago
പുനര്‍നിര്‍മാണം; ഗസ്സയുടെ മണ്ണില്‍ അമേരിക്കൻ സൈന്യം ഇറങ്ങില്ലെന്ന് യു.എസ്
International
• 12 hours ago
റിയാദിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു; സൗദിയിലെ 71 മത്തെ സ്റ്റോർ
Saudi-arabia
• 12 hours ago
പതിവായി വീട്ടിൽ ദുർമന്ത്രവാദം; ചോദ്യംചെയ്ത ഭാര്യയെ ഭർത്താവ് കൊന്ന് കുഴൽക്കിണറിൽ കോൺക്രീറ്റിട്ട് മൂടി; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ
crime
• 11 hours ago
കോടതി നടപടികൾക്കിടയിൽ മൊബൈൽ ഫോണിൽ പ്രതികളുടെ ചിത്രം പകർത്തി; സി.പി.എം. നേതാവിന് തടവും പിഴയും
Kerala
• 11 hours ago
രണ്ട് ന്യൂനമർദ്ദങ്ങളും ശക്തിപ്പെട്ടു; സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala
• 11 hours ago