
കോസല രാമദാസ് മുതൽ പി.വി അൻവർ വരെ; കേരള നിയമസഭ നിലവിൽവന്ന ശേഷം രാജിവച്ചത് 25ലധികം എം.എൽ.എമാർ

തിരുവനന്തപുരം: 140 അംഗ സംസ്ഥാന നിയമസഭയിൽ പി.വി അൻവർ രാജിവച്ചതോടെ ഒന്നു കുറഞ്ഞു. വെള്ളിയാഴ്ച തുടങ്ങുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തിൽ നിലമ്പൂരിൽ നിന്നുള്ള പ്രതിനിധി ഉണ്ടാകില്ല. അംഗം രാജിവച്ചാൽ ആറു മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. സ്പീക്കർ രാജി സ്വീകരിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കുന്നതോടെ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഒഴിവ് റിപ്പോർട്ട് ചെയ്യും. അതിനു ശേഷം ആറു മാസത്തിനുള്ളിലാണ് ഉപതെരഞ്ഞെടുപ്പ്.
പാർട്ടിയുമായി പ്രത്യക്ഷ യുദ്ധത്തിനിറങ്ങി സ്വതന്ത്ര എം.എൽ.എ വേഷം അഴിച്ച് തൃണമൂലിൽ എത്തിയ പി.വി അൻവർ കേരളത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ ആദ്യ വിമത ശബ്ദമല്ല. മുമ്പും പാർട്ടി നേതൃത്വത്തോട് എതിർപ്പ് പ്രഖ്യാപിച്ച് പാളയം വിട്ട എം.എൽ.എമാർ ഇടതുപക്ഷത്തിനുണ്ടായിട്ടുണ്ട്. പാർട്ടിയുമായുള്ള അൻവറിന്റെ യുദ്ധം മുറുകുമ്പോൾ ഓർമിക്കപ്പെടുന്ന പേരുകളാണ് മഞ്ഞളാംകുഴി അലിയുടേതും ആർ. സെൽവരാജിന്റേതും.
ഇടതു നേതൃത്വവുമായുള്ള വിയോജിപ്പുകളിൽ സന്ധിക്ക് തയാറാവാതെ രാജി പ്രഖ്യാപിച്ച് പാളയം മാറിയ, മലപ്പുറത്തുനിന്ന് തന്നെയുള്ള ഇടത് സ്വതന്ത്ര എം.എൽ.എ ആയിരുന്നു മഞ്ഞളാംകുഴി അലി. മങ്കടയിൽ നിന്നും ഇടത് പിന്തുണയോടെ നിയമസഭയിലെത്തിയ അലി 2010 ലാണ് രാജിവച്ച് പാർട്ടി വിടുന്നത്. പാർട്ടി നേതൃത്വവുമായുള്ള അസ്വാരസ്യത്തെ തുടർന്ന് തന്റെ പേഴ്‌സണൽ സെക്രട്ടറി വഴിയാണ് അലി സ്പീക്കർക്ക് രാജിക്കത്ത് കൈമാറുന്നത്.
രാജിവച്ച അലി നേരെ മുസ്‌ലിം ലീഗിലേക്ക് ചേക്കേറി. മങ്കട മണ്ഡലത്തിൽ 25 വർഷത്തെ ലീഗിന്റെ ആധിപത്യം അവസാനിപ്പിച്ച് ചെങ്കൊടി പാറിച്ച നേതാവ് ലീഗിലേക്ക് വന്നത് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരുന്നു. സി.പി.എം നേതൃത്വത്തിനെതിരേ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയർന്ന മറ്റൊരു ശബ്ദമായിരുന്നു നെയ്യാറ്റിൻകര എം.എൽ.എ ആയിരുന്ന ആർ. സെൽവരാജിന്റേത്. 2012ൽ എം.എൽ.എ സ്ഥാനം രാജിവച്ച സെൽവരാജ് പാർട്ടി വിട്ടു. പിന്നീട് കോൺഗ്രസിൽ ചേർന്ന അദ്ദേഹം 2012 ജൂണിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും എം.എൽ.എയായി.
1957ൽ ഒന്നാം കേരള നിയമസഭ നിലവിൽവന്ന ശേഷം 25ലധികം എം.എൽ.എമാരാണ് സഭയിൽ നിന്ന് രാജിവച്ച് ഇറങ്ങിപ്പോയത്. മൂന്നാം കേരള നിയമസഭയിൽ ആറ്റിങ്ങലിൽ നിന്നുള്ള സി.പി.എം അംഗമായിരുന്ന കോസല രാമദാസാണ് ആദ്യമായി എം.എൽ.എ സ്ഥാനം രാജിവച്ചത്. കമ്യൂണിസ്റ്റ് പാർട്ടിക്ക് വിപ്ലവം പോരാ എന്നു പറഞ്ഞായിരുന്നു രാജി. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ തിരുവനന്തപുരം ജില്ലയിലെ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. 16 വർഷം തിരുവനന്തപുരം കോർപറേഷനിൽ കൗൺസിലറായിരുന്നു.
1967ൽ മേയറായി. അതേ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ കോൺഗ്രസിലെ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. 18 മാസം കഴിഞ്ഞപ്പോൾ നിയമസഭാംഗത്വവും സി.പി.എം ബന്ധവും ഉപേക്ഷിച്ചു. പിന്നീട് അദ്ദേഹം നക്‌സൽ പ്രസ്ഥാനത്തിൽ ചേർന്നു. ഒടുവിൽ നക്‌സൽ ബന്ധവും ഉപേക്ഷിച്ചു.
11ാം കേരള നിയമസഭയിലാണ് (2001 - 2006) ഏറ്റവും കൂടുതൽ അംഗങ്ങൾ രാജിവച്ചത്. മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ഡെമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് (ഡി.ഐ.സി) രൂപീകരിച്ചതിനെ തുടർന്ന് ഒമ്പത് കോൺഗ്രസ് എം.എൽ.എമാർ രാജിവച്ച് കരുണാകരന് ഒപ്പം പോയി. പി.ശങ്കരൻ, എം.പി ഗംഗാധരൻ, എം.എ ചന്ദ്രശേഖരൻ, എൻ.ഡി അപ്പച്ചൻ, മാലേത്ത് സരളാദേവി, രാധാ രാഘവൻ, ശോഭന ജോർജ്, ടി.വി ചന്ദ്രമോഹൻ, ഡി.സുഗതൻ എന്നിവരാണ് 2005 ജൂലൈ അഞ്ചിന് രാജിവച്ചത്. ഇവർക്കാർക്കും പിന്നീട് എം.എൽ.എയായി നിയമസഭയുടെ പടി കയറാൻ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഇന്ത്യന്‍ കോടതികള്‍ മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലോ?'; ഡി വൈ ചന്ദ്രചൂഡിനെ വെള്ളം കുടിപ്പിച്ച് ബിബിസി അഭിമുഖം
National
• 21 hours ago
കുവൈത്തില്‍ ഭിന്നശേഷിക്കാരുടെ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 1000 ദിനാര്‍ വരെ പിഴ
Kuwait
• a day ago
3 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്; ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇസ്‌റാഈല്‍
International
• a day ago
വൈകിയ പട്ടാഭിഷേകം, നഷ്ടപ്പെട്ട സിംഹാസനം, ഇന്ദിരയുടെ ചെറുമകന്‍ സമീപഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമോ?
National
• a day ago
പ്രകൃതിവിഭവ കമ്പനികള്‍ക്ക് 20% നികുതി ഏര്‍പ്പെടുത്തി ഷാര്‍ജ
uae
• a day ago
സിനിമാ സമരത്തെചൊല്ലി നിര്‍മാതാക്കളുടെ സംഘടനയില്‍ ഭിന്നത രൂക്ഷം; ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മത്സരിച്ച് പങ്കുവച്ച് അഭിനേതാക്കള്‍
Kerala
• a day ago
ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; എങ്ങനെ വീണെന്നതില്‍ അവ്യക്തത
uae
• a day ago
റെയില്‍വേ പൊലിസിന്റെ മര്‍ദനത്തില്‍ ഗുരുതര പരുക്ക്; മലയാളി റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കാല്‍ മുറിച്ചുമാറ്റി
Kerala
• a day ago
നാഗ്പൂരിലേതിനെക്കാള്‍ വലിയ ആസ്ഥാനം ഡല്‍ഹിയില്‍; 150 കോടി രൂപ ചെലവിട്ട് ആര്‍.എസ്.എസ് പുതിയ ഓഫിസ് തുറന്നു
National
• a day ago
തിരിച്ചടി നികുതിയുമായി ട്രംപ്; വ്യാപാര യുദ്ധം മുറുകുന്നു
International
• a day ago
വഖ്ഫ് ബില്ലിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്; ഏകസിവില്‍കോഡിനെ കോടതിയില്‍ ചോദ്യംചെയ്യും
National
• a day ago
ബീരേന്‍ സിങ്ങിന് പകരക്കാരനെ കണ്ടെത്താനായില്ല; മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി
National
• a day ago.jpg?w=200&q=75)
ഇറ വാര്‍ഷികാഘോഷങ്ങള്‍ വെള്ളിയാഴ്ച
oman
• a day ago
മദീനയിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു
Saudi-arabia
• a day ago
കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്
Kerala
• a day ago
ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു
Kerala
• a day ago
റീന വധക്കേസ്: ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും
Kerala
• a day ago
കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്: കോളജ് അധികൃതരുടെ മൊഴിയെടുത്ത് പൊലിസ്
Kerala
• a day ago
കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ സംഭവം: മരണം മൂന്നായി
Kerala
• a day ago
2034 ലോകകപ്പില്‍ മദ്യം ഉണ്ടാകില്ല, സ്ഥിരീകരിച്ച് സഊദി, മദ്യപിക്കാനായി ആരും വണ്ടി കയറേണ്ട
latest
• a day ago
ജനാധിപത്യ വിരുദ്ധ വഖഫ് ബില്‍ ഉപേക്ഷിക്കുക; പി.ഡി.പി
Kerala
• a day ago