
സമാധി പൊളിക്കാന്‍ അനുവദിക്കില്ല; അന്തിമതീരുമാനം ഹിന്ദു ഐക്യവേദിയുടേതെന്ന് ഗോപന്‍സ്വാമിയുടെ മകന്

തിരുവനന്തപുരം: ആറാലുംമൂട് സ്വദേശി ഗോപന് സ്വാമിയെ (69) സമാധി ഇരുത്തിയെന്ന് പറയപ്പെടുന്ന സ്ഥലം തുറക്കാന്‍ അനുവദിക്കില്ലെന്ന് മകന് സനന്ദന്‍. നിയമനടപടിയെക്കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും മകന് പറഞ്ഞു. സമാധിപീഠം പൊളിക്കുന്നത് തെറ്റായകാര്യമാണെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും സനന്ദന്‍ പറഞ്ഞു. ആര്.ഡി.ഒ.യോ കളക്ടറോ തങ്ങളോട് സംസാരിച്ചിട്ടില്ല. ചര്‍ച്ചകളില്‍ നിയമപരമായി പോകണമെന്നാണ് അധികൃതര്‍ പറഞ്ഞത്. പൊലിസ് ഇന്നലെയും മൊഴി രേഖപ്പെടുത്തി. ഇതുവരെ പൊലിസ് നോട്ടിസ് നല്‍കിയിട്ടില്ലെന്നും സനന്ദന്‍ പറഞ്ഞു.
സമാധി പൊളിച്ച് പരിശോധിക്കാനായി ഇന്നലെ സബ് കലക്ടറുടെ നേതൃത്വത്തിലെത്തിയ സംഘം, കുടുംബാംഗങ്ങളും ഒരു വിഭാഗം നാട്ടുകാരും ഉയര്‍ത്തിയ നാടകീയ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ പാതിവഴിയില്‍ നിര്‍ത്തിവച്ച് മടങ്ങിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിയത്.
ഇന്നലെ രാവിലെയാണ് സമാധിസ്ഥലം തുറന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനായി സബ് കലക്ടറും പൊലിസ് സര്‍ജനും ഉള്‍പ്പെടെയുള്ളവര്‍ വന്‍ പൊലിസ് സംഘത്തിന്റെ അകമ്പടിയോടെ എത്തിയത്. ഇതോടെ സമാധിസ്ഥലത്ത് ഇരുന്ന് ഗോപന് സ്വാമിയുടെ ഭാര്യയും രണ്ടു മക്കളും പ്രതിഷേധിച്ചു. ഇവരെപൊലിസ് ബലം പ്രയോഗിച്ച് നീക്കിയെങ്കിലും ഒരു വിഭാഗം നാട്ടുകാരും വി.എസ്.ഡി.പി ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖരനും കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു.ഇതോടെ കല്ലറ തുറന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന വിഭാഗവും തുറക്കരുതെന്ന് പറയുന്നവരും തമ്മില്‍ തര്‍ക്കമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥയായതോടെയാണ് നടപടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. സമാധി സ്ഥലം പൊളിക്കുന്നത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോപന് സ്വാമിയുടെ കുടുംബവും ഒരു വിഭാഗം നാട്ടുകാരും പ്രതിഷേധം ഉയര്‍ത്തുന്നത്.
നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന് സ്വാമിയെ സമാധിയിരുത്തി എന്ന കുടുംബത്തിന്റെ വാദത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ പൊലിസില്‍പരാതി നല്‍കിയതോടെയാണ് സംഭവം വാര്‍ത്തകളില്‍ നിറഞ്ഞത്.
വീട്ടുവളപ്പില്‍ ക്ഷേത്രവും പൂജയും നടത്തിയിരുന്ന ഗോപന് സ്വാമിയെ വ്യാഴാഴ്ചയാണ് രണ്ട് ആണ്മക്കളും ഭാര്യയും ചേര്‍ന്ന് വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് അറയുണ്ടാക്കി സമാധിയിരുത്തിയത്. അച്ഛന്റെ ആഗ്രഹപ്രകാരം സമാധി ഇരുത്തിയെന്നാണ് മക്കള്‍ പറയുന്നത്. എന്നാല്‍ കൊലപ്പെടുത്തിയെന്ന സംശയം നാട്ടുകാര്‍ ഉന്നയിച്ചതോടെയാണ് പൊലിസ് ഇടപെട്ടത്.
ഗോപന് സ്വാമിയെ കാണാനില്ലെന്ന് കാണിച്ച് അയല്‍വാസിയായ വിശ്വംഭരനാണ് നെയ്യാറ്റിന്‍കര പൊലിസില്‍ പരാതി നല്‍കിയത്. മരണസമയം മുന്‍കൂട്ടികണ്ട അച്ഛന് അവിടെയിരുന്ന് സമാധിയായെന്നാണ് ഇളയ മകന് പറയുന്നത്. വീട്ടില്‍ കിടന്നുമരിച്ച അച്ഛനെ കോണ്‍ക്രീറ്റ് തറയുടെ സ്ഥലത്ത് സമാധിയിരുത്തിയെന്നാണ് മൂത്തമകന്റെ മൊഴി. രണ്ട് ദിവസമായി കിടപ്പിലായിരുന്ന ഗോപന് എഴുന്നേറ്റ് നടന്ന് പോയി സമാധിസ്ഥലത്ത് ഇരിക്കാനുള്ള സാധ്യതയില്ലെന്നാണ് മറ്റൊരു ബന്ധുവിന്റെ മൊഴി.
അച്ഛന് സമാധിയായെന്ന് കാണിച്ച് മക്കള്‍ പോസ്റ്റര്‍ ഒട്ടിച്ചപ്പോഴാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. മൊഴികളിലെ പൊരുത്തക്കേടും മരണവിവരം പുറത്തറിയിക്കാത്തതുമാണ് ദുരൂഹതക്ക് കാരണം. ജീവനോടെയാണോ കോണ്‍ക്രീറ്റ് അറക്കുള്ളിലിരുത്തിയതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാൻസറിനെ പ്രതിരോധിക്കുന്ന കൂൺ ഇനങ്ങൾ; കേരളത്തിലെമ്പാടും 100 കൂൺ ഉത്പാദന യൂണിറ്റുകൾ, കൂൺ കൃഷിക്കായി കൃഷിവകുപ്പിന്റെ കൂൺ ഗ്രാമം. കൂടുതലറിയാം.....
Business
• 3 days ago
ഗെച്ച് റിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 3 days ago
എങ്ങനെ കളിക്കണമെന്ന് സഞ്ജു ആ താരത്തെ കണ്ട് പഠിക്കണം: ഉപദേശവുമായി ഇതിഹാസം
Cricket
• 3 days ago
മൂക്ക്, തല, മുഖം എന്നിവിടങ്ങളിലെ ചതവ് മരണകാരണമല്ല; ആഴത്തിലുള്ള മുറിവുകളില്ല; നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്
Kerala
• 3 days ago
2025ലെ ഹജ്ജ് കെട്ടിട രജിസ്ട്രേഷനുള്ള അവസാന തീയതി നീട്ടി സഊദി
uae
• 3 days ago
ലോക ഫുട്ബോൾ കീഴടക്കാൻ റൊണാൾഡോക്ക് വേണ്ടത് വെറും 12 ഗോളുകൾ
Football
• 3 days ago
'കൃത്യമായ ആസൂത്രണത്തോടെ നടന്ന കവര്‍ച്ച';പ്രദേശത്ത് വൈദ്യുതി നിലച്ചത് തിരിച്ചടിയായി, പ്രതിയെക്കുറിച്ച് തുമ്പില്ലാതെ പൊലിസ്
Kerala
• 3 days ago
ഇനി ഷോപ്പിംഗ് മാമാങ്കം; റമദാനിന്റെ തുടക്കത്തില്‍ 65 പുതിയ സ്റ്റോറുകള്‍ കൂടി തുറക്കാന്‍ ദുബൈ മാള്‍
uae
• 3 days ago
'വെളിച്ചം പരത്തുന്ന ഗുരുനാഥന്'; ഗ്ലോബല്‍ ടീച്ചര്‍ അവാര്‍ഡ് സ്വന്തമാക്കി സഊദി സ്വദേശി
uae
• 3 days ago
പ്രയാഗ് രാജില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ 10 തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം
National
• 3 days ago
ആദ്യ കളിയിൽ തന്നെ ചരിത്രം പിറന്നു; ആർസിബിക്ക് ലോക റെക്കോർഡ്
Cricket
• 3 days ago
വിവാഹ പ്രായത്തില്‍ നിര്‍ണായക മാറ്റം വരുത്തി കുവൈത്ത്
latest
• 3 days ago
UAE Weather Updates | അബൂദബിയില്‍ കനത്ത മൂടല്‍മഞ്ഞ്, അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
uae
• 3 days ago
ഗസ്സ വെടിനിർത്തൽ കരാർ; തടവുകാരെ കൈമാറല്‍ ഇന്ന് പുനരാരംഭിക്കും
Kerala
• 3 days ago
പാവക്കുട്ടി തിരഞ്ഞിറങ്ങിയ അഞ്ച് വയസുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു
Kerala
• 3 days ago
ന്യൂനപക്ഷ ക്ഷേമത്തില്‍ ആറ് പദ്ധതികൾക്ക് നയാപൈസയില്ല, ആകെ വകയിരുത്തിയത് 73.63 കോടി, ചെലവിട്ടത് 5.94 കോടി
Kerala
• 3 days ago
ചേന്ദമംഗലം കൂട്ടക്കൊല; പ്രതിക്ക് മാനസിക വിഭ്രാന്തിയില്ല, പൊലിസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും
Kerala
• 3 days ago
വയനാട് പുനർനിർമ്മാണത്തിന് 529.50 കോടിയുടെ കേന്ദ്ര വായ്പ; നടത്തിപ്പ് വേഗത്തിലാക്കാൻ വകുപ്പുതല യോഗം ചേരും
Kerala
• 3 days ago
ഷാര്‍ജയില്‍ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ സ്ത്രീയെ എയര്‍ലിഫ്റ്റ് ചെയ്തു
uae
• 3 days ago
വയനാട് ഉരുള്‍ദുരന്തത്തില്‍ വായ്പ മാത്രം അനുവദിച്ച കേന്ദ്ര നിലപാടിനെതിരേ പ്രതിഷേധം ശക്തം
Kerala
• 3 days ago
വയനാട് പുനരധിവാസം ചോദിച്ചത് പണം; കിട്ടിയത് 'പണി' - തുക വിനിയോഗിക്കൽ സംസ്ഥാന സർക്കാരിന് വെല്ലുവിളി
Kerala
• 3 days ago