HOME
DETAILS

സമാധി പൊളിക്കാന്‍ അനുവദിക്കില്ല; അന്തിമതീരുമാനം ഹിന്ദു ഐക്യവേദിയുടേതെന്ന് ഗോപന്‍സ്വാമിയുടെ മകന്‍

  
January 14, 2025 | 7:27 AM

neyyatinkara-gopan-swamy-samadhi-case

തിരുവനന്തപുരം: ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയെ (69) സമാധി ഇരുത്തിയെന്ന് പറയപ്പെടുന്ന സ്ഥലം തുറക്കാന്‍ അനുവദിക്കില്ലെന്ന് മകന്‍ സനന്ദന്‍. നിയമനടപടിയെക്കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും മകന്‍ പറഞ്ഞു. സമാധിപീഠം പൊളിക്കുന്നത് തെറ്റായകാര്യമാണെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും സനന്ദന്‍ പറഞ്ഞു. ആര്‍.ഡി.ഒ.യോ കളക്ടറോ തങ്ങളോട് സംസാരിച്ചിട്ടില്ല. ചര്‍ച്ചകളില്‍ നിയമപരമായി പോകണമെന്നാണ് അധികൃതര്‍ പറഞ്ഞത്. പൊലിസ് ഇന്നലെയും മൊഴി രേഖപ്പെടുത്തി. ഇതുവരെ പൊലിസ് നോട്ടിസ് നല്‍കിയിട്ടില്ലെന്നും സനന്ദന്‍ പറഞ്ഞു. 

സമാധി പൊളിച്ച് പരിശോധിക്കാനായി ഇന്നലെ സബ് കലക്ടറുടെ നേതൃത്വത്തിലെത്തിയ സംഘം, കുടുംബാംഗങ്ങളും ഒരു വിഭാഗം നാട്ടുകാരും ഉയര്‍ത്തിയ നാടകീയ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ പാതിവഴിയില്‍ നിര്‍ത്തിവച്ച് മടങ്ങിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിയത്.

ഇന്നലെ രാവിലെയാണ് സമാധിസ്ഥലം തുറന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനായി സബ് കലക്ടറും പൊലിസ് സര്‍ജനും ഉള്‍പ്പെടെയുള്ളവര്‍ വന്‍ പൊലിസ് സംഘത്തിന്റെ അകമ്പടിയോടെ എത്തിയത്. ഇതോടെ സമാധിസ്ഥലത്ത് ഇരുന്ന് ഗോപന്‍ സ്വാമിയുടെ ഭാര്യയും രണ്ടു മക്കളും പ്രതിഷേധിച്ചു. ഇവരെപൊലിസ് ബലം പ്രയോഗിച്ച് നീക്കിയെങ്കിലും ഒരു വിഭാഗം നാട്ടുകാരും വി.എസ്.ഡി.പി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരനും കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു.ഇതോടെ കല്ലറ തുറന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന വിഭാഗവും തുറക്കരുതെന്ന് പറയുന്നവരും തമ്മില്‍ തര്‍ക്കമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥയായതോടെയാണ് നടപടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. സമാധി സ്ഥലം പൊളിക്കുന്നത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോപന്‍ സ്വാമിയുടെ കുടുംബവും ഒരു വിഭാഗം നാട്ടുകാരും പ്രതിഷേധം ഉയര്‍ത്തുന്നത്.

നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയെ സമാധിയിരുത്തി എന്ന കുടുംബത്തിന്റെ വാദത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ പൊലിസില്‍പരാതി നല്‍കിയതോടെയാണ് സംഭവം വാര്‍ത്തകളില്‍ നിറഞ്ഞത്.

വീട്ടുവളപ്പില്‍ ക്ഷേത്രവും പൂജയും നടത്തിയിരുന്ന ഗോപന്‍ സ്വാമിയെ വ്യാഴാഴ്ചയാണ് രണ്ട് ആണ്‍മക്കളും ഭാര്യയും ചേര്‍ന്ന് വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് അറയുണ്ടാക്കി സമാധിയിരുത്തിയത്. അച്ഛന്റെ ആഗ്രഹപ്രകാരം സമാധി ഇരുത്തിയെന്നാണ് മക്കള്‍ പറയുന്നത്. എന്നാല്‍ കൊലപ്പെടുത്തിയെന്ന സംശയം നാട്ടുകാര്‍ ഉന്നയിച്ചതോടെയാണ് പൊലിസ് ഇടപെട്ടത്. 

ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന് കാണിച്ച് അയല്‍വാസിയായ വിശ്വംഭരനാണ് നെയ്യാറ്റിന്‍കര പൊലിസില്‍ പരാതി നല്‍കിയത്. മരണസമയം മുന്‍കൂട്ടികണ്ട അച്ഛന്‍ അവിടെയിരുന്ന് സമാധിയായെന്നാണ് ഇളയ മകന്‍ പറയുന്നത്. വീട്ടില്‍ കിടന്നുമരിച്ച അച്ഛനെ കോണ്‍ക്രീറ്റ് തറയുടെ സ്ഥലത്ത് സമാധിയിരുത്തിയെന്നാണ് മൂത്തമകന്റെ മൊഴി. രണ്ട് ദിവസമായി കിടപ്പിലായിരുന്ന ഗോപന്‍ എഴുന്നേറ്റ് നടന്ന് പോയി സമാധിസ്ഥലത്ത് ഇരിക്കാനുള്ള സാധ്യതയില്ലെന്നാണ് മറ്റൊരു ബന്ധുവിന്റെ മൊഴി. 

അച്ഛന്‍ സമാധിയായെന്ന് കാണിച്ച് മക്കള്‍ പോസ്റ്റര്‍ ഒട്ടിച്ചപ്പോഴാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. മൊഴികളിലെ പൊരുത്തക്കേടും മരണവിവരം പുറത്തറിയിക്കാത്തതുമാണ് ദുരൂഹതക്ക് കാരണം. ജീവനോടെയാണോ കോണ്‍ക്രീറ്റ് അറക്കുള്ളിലിരുത്തിയതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  7 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  7 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  7 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  7 days ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  7 days ago
No Image

ഇനി അടുക്കളയിലേക്കും; എൽപിജിക്ക് പകരം എഥനോൾ, പിന്നില്‍ കേന്ദ്രത്തിന്റെ പാളിപ്പോയ കണക്കുകൂട്ടല്‍

National
  •  7 days ago
No Image

ഗോളുമില്ല, അസിസ്റ്റുമില്ല! എന്നിട്ടും മെസ്സിയെ മറികടന്ന് റോഡ്രിക്ക് ഗോൾഡൻ ബോൾ; കാരണമിതാണ്

Football
  •  7 days ago
No Image

കുക്കുറല്ലയെ പുറത്താക്കാൻ ശ്രമം; ഫൈനൽ പോരാട്ടത്തിൽ മെസ്സിയുടെ 'തന്ത്രത്തിനെതിരെ' വ്യാപക വിമർശനം

Football
  •  7 days ago
No Image

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കുമ്പോൾ വൻ ലാഭം നേടാൻ അവസരം; യാത്രാ തീയതി മാറ്റിയാൽ കുടുംബങ്ങൾക്ക് 2,000 ദിർഹം വരെ ലാഭിക്കാം

uae
  •  7 days ago
No Image

വിജയാഘോഷം കണ്ണീരായി: സ്പെയിനിൽ വാട്ടർ ഫൗണ്ടെയിൻ തകർന്നു വീണ് 13-കാരൻ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Football
  •  7 days ago