HOME
DETAILS

ഗസ്സ വെടിനിര്‍ത്തലിനായി പ്രതീക്ഷയോടെ ലോകം; വ്യവസ്ഥകള്‍ ഹമാസും ഇസ്‌റാഈലും അംഗീകരിച്ചതായി സൂചന

  
Web Desk
January 15, 2025 | 10:42 AM

Reports Indicate Ceasefire Agreement Between Hamas and Israel Imminent

ദോഹ: ഗസ്സ വെടിനിര്‍ത്തലിന് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കരാര്‍ വ്യവസ്ഥകള്‍ ഹമാസും ഇസ്‌റാഈലും തത്വത്തില്‍ അംഗീകരിച്ചെന്നാണ് സൂചന. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കരാര്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും നല്‍കുന്ന സൂചനയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇസ്‌റാഈലും ഹമാസും കരാര്‍ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും ചര്‍ച്ചയില്‍ വലിയ പുരോഗതിയുള്ളതായി ഇരുപക്ഷവും സൂചന നല്‍കുന്നു. ഇസ്‌റാഈല്‍ പാര്‍ലമെന്റും സുപ്രിംകോടതിയുംഅംഗീകരിച്ചതിനു ശേഷം മാത്രമാകും ഔദ്യോഗിക പ്രഖ്യാപനം.  

ഇസ്‌റാഈല്‍ സുരക്ഷാ മേധാവികളുടെ യോഗം വിളിച്ചുചേര്‍ത്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, വെടിനിര്‍ത്തല്‍ കരാറിന്റെ വിശദാംശങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ഖത്തറിലുള്ള മൊസാദ് മേധാവി ഡേവിഡ് ബെര്‍ണിയയുമായി പ്രധാനമന്ത്രി നെതന്യാഹു, വീഡിയോ കോളില്‍ ചര്‍ച്ചയുടെ പുരോഗതിയും ചര്‍ച്ച ചെയ്തു. 

42നാളുകള്‍ വീതം നീണ്ടുനില്‍ക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള വെടിനിര്‍ത്തല്‍ കരാറിലൂടെ ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കും. സൈനിക പിന്‍മാറ്റവും നൂറിലേറെ വരുന്ന ബന്ദികളുടെ മോചനവും നടക്കും. ഗസ്സയുടെ പുനര്‍നിര്‍മാണവും പുറന്തള്ളിയ ഫലസ്തീനികളുടെ തിരിച്ചുവരവും കരാറില്‍ ഇടം പിടിച്ചതായാണ് വിവരം. മോചിതരാകുന്ന ബന്ദികളെ സ്വീകരിക്കാനും ഫലസ്തീന്‍ തടവുകാരുടെ മോചനത്തിനും ഇസ്‌റാഈല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 
അതേസമയം, ഇസ്‌റാഈലിലെ തീവ്രജൂതപക്ഷ മന്ത്രിമാര്‍ വെടിനിര്‍ത്തലിനെതിരെ ശക്തമായി രംഗത്തുണ്ട്. ബെന്‍ ഗവിര്‍, യോയല്‍ സ്‌മോട്രിച്ച് എന്നീ മന്ത്രിമാര്‍ കരാറില്‍ ഒപ്പുവെക്കരുതെന്ന നിലപാടിലാണ്. ഇതിനിടെ ഗസ്സയില്‍, ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 61 പേര്‍ കൂടി കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ വ്യോമസേന ബോംബിട്ട് ആറ് ഫലസ്തീനികളെ കൊലപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; പട്ടികയിൽ നിന്ന് പുറത്തായോ? ആശങ്ക വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  12 days ago
No Image

പുതിയ ന്യൂനമര്‍ദ്ദം; ഇന്നും നാളെയും മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  12 days ago
No Image

ആറു വർഷത്തെ അധ്യാപക മോഹം പാതിവഴിയിൽ; ബിരുദാനന്തര ബിരുദധാരിയായ യുവാവ് ഇപ്പോൾ ബൈക്ക് ടാക്സി ഡ്രൈവർ

National
  •  12 days ago
No Image

ഉഷയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി; വയറ്റില്‍ നിന്ന് കത്രിക പുറത്തെടുത്തു

Kerala
  •  12 days ago
No Image

3 വയസ് മുതലുള്ള 33 കുട്ടികളെ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ ഡാര്‍ക്കെ വെബ് വഴി വിറ്റു; യു.പിയില്‍ ദമ്പതികള്‍ക്ക് വധശിക്ഷ

National
  •  12 days ago
No Image

ആരോഗ്യമന്ത്രിയുടെ വസതിയിൽ റീത്ത് വെച്ച് പ്രതിഷേധം: 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

Kerala
  •  12 days ago
No Image

പാലത്തായി പീഡനക്കേസ്: ബി.ജെ.പി നേതാവ് കെ പത്മരാജന് പരോള്‍ നീട്ടി നല്‍കി 

Kerala
  •  12 days ago
No Image

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി; ഒൻപത് മാസം ഗർഭിണിയായ യുവതി മരിച്ചു

Kerala
  •  12 days ago
No Image

വേളി കടല്‍തീരത്ത് കൈകള്‍ കൂട്ടി കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സൂചന

Kerala
  •  12 days ago
No Image

ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; ചരിത്ര സ്മാരകങ്ങളും ആരാധനാലയങ്ങളും കനത്ത സുരക്ഷാവലയത്തിൽ

National
  •  12 days ago