HOME
DETAILS

ഗസ്സ വെടിനിര്‍ത്തലിനായി പ്രതീക്ഷയോടെ ലോകം; വ്യവസ്ഥകള്‍ ഹമാസും ഇസ്‌റാഈലും അംഗീകരിച്ചതായി സൂചന

  
Web Desk
January 15, 2025 | 10:42 AM

Reports Indicate Ceasefire Agreement Between Hamas and Israel Imminent

ദോഹ: ഗസ്സ വെടിനിര്‍ത്തലിന് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കരാര്‍ വ്യവസ്ഥകള്‍ ഹമാസും ഇസ്‌റാഈലും തത്വത്തില്‍ അംഗീകരിച്ചെന്നാണ് സൂചന. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കരാര്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും നല്‍കുന്ന സൂചനയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇസ്‌റാഈലും ഹമാസും കരാര്‍ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും ചര്‍ച്ചയില്‍ വലിയ പുരോഗതിയുള്ളതായി ഇരുപക്ഷവും സൂചന നല്‍കുന്നു. ഇസ്‌റാഈല്‍ പാര്‍ലമെന്റും സുപ്രിംകോടതിയുംഅംഗീകരിച്ചതിനു ശേഷം മാത്രമാകും ഔദ്യോഗിക പ്രഖ്യാപനം.  

ഇസ്‌റാഈല്‍ സുരക്ഷാ മേധാവികളുടെ യോഗം വിളിച്ചുചേര്‍ത്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, വെടിനിര്‍ത്തല്‍ കരാറിന്റെ വിശദാംശങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ഖത്തറിലുള്ള മൊസാദ് മേധാവി ഡേവിഡ് ബെര്‍ണിയയുമായി പ്രധാനമന്ത്രി നെതന്യാഹു, വീഡിയോ കോളില്‍ ചര്‍ച്ചയുടെ പുരോഗതിയും ചര്‍ച്ച ചെയ്തു. 

42നാളുകള്‍ വീതം നീണ്ടുനില്‍ക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള വെടിനിര്‍ത്തല്‍ കരാറിലൂടെ ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കും. സൈനിക പിന്‍മാറ്റവും നൂറിലേറെ വരുന്ന ബന്ദികളുടെ മോചനവും നടക്കും. ഗസ്സയുടെ പുനര്‍നിര്‍മാണവും പുറന്തള്ളിയ ഫലസ്തീനികളുടെ തിരിച്ചുവരവും കരാറില്‍ ഇടം പിടിച്ചതായാണ് വിവരം. മോചിതരാകുന്ന ബന്ദികളെ സ്വീകരിക്കാനും ഫലസ്തീന്‍ തടവുകാരുടെ മോചനത്തിനും ഇസ്‌റാഈല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 
അതേസമയം, ഇസ്‌റാഈലിലെ തീവ്രജൂതപക്ഷ മന്ത്രിമാര്‍ വെടിനിര്‍ത്തലിനെതിരെ ശക്തമായി രംഗത്തുണ്ട്. ബെന്‍ ഗവിര്‍, യോയല്‍ സ്‌മോട്രിച്ച് എന്നീ മന്ത്രിമാര്‍ കരാറില്‍ ഒപ്പുവെക്കരുതെന്ന നിലപാടിലാണ്. ഇതിനിടെ ഗസ്സയില്‍, ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 61 പേര്‍ കൂടി കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ വ്യോമസേന ബോംബിട്ട് ആറ് ഫലസ്തീനികളെ കൊലപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  5 days ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  5 days ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  5 days ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  5 days ago
No Image

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

National
  •  5 days ago
No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  5 days ago
No Image

നിർഭാഗ്യം; റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ഈ 3 യുവതാരങ്ങൾക്ക് ഇടമില്ലാത്തത് എന്ത് കൊണ്ട്?

Cricket
  •  5 days ago
No Image

ടൂര്‍ പോകുന്നതിന് ഒരാഴ്ച മുൻപെങ്കിലും തീയതി അറിയിണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി എംവിഡി

Kerala
  •  5 days ago
No Image

ഡല്‍ഹി സ്‌ഫോടനം: അമിത്ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്; സര്‍വകക്ഷി യോഗം വിളിക്കണമെന്നും ആവശ്യം

National
  •  5 days ago
No Image

500 കിലോ ലഡു, 5 ലക്ഷം രസഗുള, ഗുലാബ് ജാമുന്‍...വിജയാഘോഷത്തിനൊരുങ്ങി എന്‍.ഡി.എ

National
  •  5 days ago