HOME
DETAILS

ഗസ്സ വെടിനിര്‍ത്തലിനായി പ്രതീക്ഷയോടെ ലോകം; വ്യവസ്ഥകള്‍ ഹമാസും ഇസ്‌റാഈലും അംഗീകരിച്ചതായി സൂചന

  
Web Desk
January 15, 2025 | 10:42 AM

Reports Indicate Ceasefire Agreement Between Hamas and Israel Imminent

ദോഹ: ഗസ്സ വെടിനിര്‍ത്തലിന് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കരാര്‍ വ്യവസ്ഥകള്‍ ഹമാസും ഇസ്‌റാഈലും തത്വത്തില്‍ അംഗീകരിച്ചെന്നാണ് സൂചന. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കരാര്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും നല്‍കുന്ന സൂചനയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇസ്‌റാഈലും ഹമാസും കരാര്‍ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും ചര്‍ച്ചയില്‍ വലിയ പുരോഗതിയുള്ളതായി ഇരുപക്ഷവും സൂചന നല്‍കുന്നു. ഇസ്‌റാഈല്‍ പാര്‍ലമെന്റും സുപ്രിംകോടതിയുംഅംഗീകരിച്ചതിനു ശേഷം മാത്രമാകും ഔദ്യോഗിക പ്രഖ്യാപനം.  

ഇസ്‌റാഈല്‍ സുരക്ഷാ മേധാവികളുടെ യോഗം വിളിച്ചുചേര്‍ത്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, വെടിനിര്‍ത്തല്‍ കരാറിന്റെ വിശദാംശങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ഖത്തറിലുള്ള മൊസാദ് മേധാവി ഡേവിഡ് ബെര്‍ണിയയുമായി പ്രധാനമന്ത്രി നെതന്യാഹു, വീഡിയോ കോളില്‍ ചര്‍ച്ചയുടെ പുരോഗതിയും ചര്‍ച്ച ചെയ്തു. 

42നാളുകള്‍ വീതം നീണ്ടുനില്‍ക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള വെടിനിര്‍ത്തല്‍ കരാറിലൂടെ ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കും. സൈനിക പിന്‍മാറ്റവും നൂറിലേറെ വരുന്ന ബന്ദികളുടെ മോചനവും നടക്കും. ഗസ്സയുടെ പുനര്‍നിര്‍മാണവും പുറന്തള്ളിയ ഫലസ്തീനികളുടെ തിരിച്ചുവരവും കരാറില്‍ ഇടം പിടിച്ചതായാണ് വിവരം. മോചിതരാകുന്ന ബന്ദികളെ സ്വീകരിക്കാനും ഫലസ്തീന്‍ തടവുകാരുടെ മോചനത്തിനും ഇസ്‌റാഈല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 
അതേസമയം, ഇസ്‌റാഈലിലെ തീവ്രജൂതപക്ഷ മന്ത്രിമാര്‍ വെടിനിര്‍ത്തലിനെതിരെ ശക്തമായി രംഗത്തുണ്ട്. ബെന്‍ ഗവിര്‍, യോയല്‍ സ്‌മോട്രിച്ച് എന്നീ മന്ത്രിമാര്‍ കരാറില്‍ ഒപ്പുവെക്കരുതെന്ന നിലപാടിലാണ്. ഇതിനിടെ ഗസ്സയില്‍, ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 61 പേര്‍ കൂടി കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ വ്യോമസേന ബോംബിട്ട് ആറ് ഫലസ്തീനികളെ കൊലപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി സ്‌ഫോടനം: നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണം-സത്താര്‍ പന്തല്ലൂര്‍

Kerala
  •  4 days ago
No Image

പ്രണയം നിരസിച്ചതിൻ്റെ പക; പന്ത്രണ്ടാം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്നു

crime
  •  4 days ago
No Image

ഇന്ത്യയിൽ ഷമി, ചെന്നൈയിൽ സഞ്ജു; ധോണിപ്പടക്കൊപ്പം 11ൽ തിളങ്ങാൻ മലയാളി താരം

Cricket
  •  4 days ago
No Image

നിക്ഷേപകർ സൂക്ഷിക്കുക; എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കെന്ന വ്യാജേന തട്ടിപ്പ്; മുന്നറിയിപ്പുമായി SCA

uae
  •  4 days ago
No Image

'ആളുകളെ തിക്കിത്തിരക്കി കയറ്റിയിട്ട് എന്ത് കാര്യം, ഒരുക്കം നേരത്തേ തുടങ്ങേണ്ടതായിരുന്നു' ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

Kerala
  •  4 days ago
No Image

ഫുട്ബോളിലെ പുതിയ മെസി അവനാണ്: പ്രസ്താവനയുമായി ഇതിഹാസം

Football
  •  4 days ago
No Image

യുഎഇ ദേശീയ ദിനം: ഡിസംബർ 1, 2 തീയതികളിൽ സർക്കാർ ജീവനക്കാർക്ക് അവധി; ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ബാധകമല്ല

uae
  •  4 days ago
No Image

പിണറായി വിജയനെ കൊല്ലാന്‍ ആഹ്വാനം; സിസ്റ്റര്‍ ടീന ജോസിനെതിരെ പരാതി, കന്യാസ്ത്രീയെ തള്ളി സന്യാസിനി സമൂഹം 

Kerala
  •  4 days ago
No Image

ഇന്ത്യയുടെ മോശം പ്രകടനങ്ങളിൽ അവനെ പുറത്താക്കേണ്ട ആവശ്യമില്ല: ഗാംഗുലി

Cricket
  •  4 days ago
No Image

കൊറിയൻ ആരാധകർക്ക് ആ​ഘോഷിക്കാം; യുഎഇയിൽ 'കെ-സിറ്റി' വരുന്നു; പദ്ധതിക്കായി കൈകോർത്ത് യുഎഇയും ദക്ഷിണ കൊറിയയും

uae
  •  4 days ago