HOME
DETAILS

'എനിക്ക് ദുബൈയില്‍ അന്തിയുറങ്ങണം', മുംബൈയില്‍ വെച്ച് മരണപ്പെട്ട ഇന്ത്യന്‍ വ്യവസായി ഹേംചന്ദ് ഗാന്ധിയുടെ അന്ത്യനിദ്ര തന്നെ താനാക്കിയ മണ്ണില്‍

  
February 08, 2025 | 6:26 AM

Who was Hemchand Gandhi the Indian businessman who died in Mumbai and was cremated in Dubai as per his last wish

ദുബൈ: നീണ്ട അറുപ്പത്തിമൂന്നു കൊല്ലം താന്‍ ജീവിച്ച ദുബൈ നഗരത്തില്‍ തന്നെ സംസ്‌കരിക്കണെമെന്നത് ഇന്ത്യന്‍ പ്രവാസി വ്യവസായിയായിരുന്ന ഹേംചന്ദ് ഗാന്ധിയുടെ അന്ത്യാഭിലാഷമായിരുന്നു. ഇതു സാധിച്ചു നല്‍കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. ചൊവ്വാഴ്ച മുംബൈയില്‍ വെച്ച് മരണപ്പെട്ട അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ ദുബൈയില്‍ വെച്ച് സംസ്‌കരിച്ചു.

ഇന്ത്യയും യുഎഇയും ഒരേ മനസ്സോടെ ഹേംചന്ദിന്റെ അന്ത്യാഭിലാഷം സഫലമാക്കാന്‍ പ്രവര്‍ത്തിച്ചതോടെയാണ് അദ്ദേഹത്തെ ദുബൈയില്‍ തന്നെ സംസ്‌കരിക്കാനായത്. ദുബൈ ആസ്ഥാനമായുള്ള എച്ച്എം ഗ്രൂപ്പിന്റെ സ്ഥാപകനും ഉടമയുമായ ഹേംചന്ദ് ചതുര്‍ഭുജ് ദാസ് ഗാന്ധിക്ക് 63 വര്‍ഷത്തെ ബന്ധമാണ് ദുബൈയുമായി ഉണ്ടായിരുന്നത്. ഒരുപക്ഷേ ജന്മനാടായ മുംബൈയേക്കാള്‍ അദ്ദേഹം ഇഷ്ടപ്പെട്ടതും ദുബൈയെ ആയിരിക്കണം.

ചൊവ്വാഴ്ച ജന്മനാടായ മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് ഹേംചന്ദ് മരിച്ചത്. പിതാവിന്റെ അന്ത്യാഭിലാഷം യാഥാര്‍ത്ഥ്യമാക്കുന്നതിനായി മക്കള്‍ക്ക് കുറച്ചു കടമ്പകള്‍ കടക്കേണ്ടി വന്നെങ്കിലും പിതാവിന്റെ ആഗ്രഹം പോലെ മൃതദേഹം ജബല്‍ അലിയിലെ പുതിയ സെമിത്തോരിയില്‍ സംസ്‌കരിച്ചു.


1962ല്‍ ബോംബെയില്‍ നിന്ന് ഒമാന്‍ വഴി ബോട്ടില്‍ ദുബൈയില്‍ എത്തിയപ്പോള്‍ ഹേംചന്ദിന്റെ പോക്കറ്റില്‍ ഒരു മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റും 300 രൂപയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിജയിക്കാന്‍ ദൃഢനിശ്ചയം ചെയ്ത അദ്ദേഹം, ഹൈ സ്പീഡ് ടൈപ്പിംഗിലുള്ള അദ്ദേഹത്തിന്റെ മിടുക്ക് കാരണം ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡില്‍ ഈസ്റ്റില്‍ ടൈപ്പിസ്റ്റായി ജോലി നേടി. ഇതിനു മുമ്പ് ഒരു റേഡിയോ മെക്കാനിക്കായും അദ്ദേഹം ജോലി ചെയ്തിരുന്നു.

ദുബൈയിലെ വ്യാപാര മേഖലയില്‍ അപാരമായ സാധ്യതകള്‍ തിരിച്ചറിഞ്ഞ അദ്ദേഹം ഉച്ചയ്ക്ക് 2 മണിക്ക് ബാങ്ക് അടച്ചതിനുശേഷം ഒരു പാര്‍ട്ട് ടൈം ഫൂഡ് ബിസിനസ്സ് ഏറ്റെടുത്തു. 18 വര്‍ഷത്തെ ജോലിക്ക് ശേഷം അദ്ദേഹം ബാങ്ക് വിട്ട് മുഴുവന്‍ സമയവും ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

1978 ല്‍ അദ്ദേഹം എംഎച്ച് എന്റര്‍പ്രൈസസ് സ്ഥാപിച്ചു. അത് പിന്നീട് യുഎഇയിലും അതിനപ്പുറത്തും ഭക്ഷ്യ വിതരണത്തില്‍ ഒരു മുന്‍നിര പേരായി മാറി. കമ്പനി തുടങ്ങിയ ആദ്യകാലങ്ങളില്‍ ഭക്ഷണം വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും അദ്ദേഹം തനെിന ട്രക്ക് ഡ്രൈവറായി വര്‍ത്തിച്ചിരുന്നു.

1986ല്‍, MENA മേഖലയിലെ മൊത്തവ്യാപാര, കയറ്റുമതി ബിസിനസ്സ് സുഗമമാക്കുന്നതിനായി അദ്ദേഹം അല്‍ റാസില്‍ ഒരു കട തുറന്നു. 1992ല്‍ ഭക്ഷണത്തിന്റെയും വ്യാവസായിക രാസവസ്തുക്കളുടെയും വേഗത്തിലുള്ള ഡെലിവറിക്കായി ഒരു വലിയ വെയര്‍ഹൗസുള്ള ഒരു കെമിക്കല്‍ ഡിവിഷന്‍ സ്ഥാപിക്കാന്‍ ആയതോടെ ഹേംചന്ദ് വ്യവസായ ലോകത്ത് തന്റേതായ ഇരിപ്പിടം കണ്ടെത്തി.

ഹേംചന്ദിന്റെ മൃതദേഹം ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് എത്തിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ഒരു സ്ഥിരമായ പ്രോട്ടോക്കോള്‍ ഉണ്ടായിരുന്നില്ല. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുംബൈ പൊലിസ്, യുഎഇ, ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍, ദുബൈ പൊലിസ്, ദുബൈ മുനിസിപ്പാലിറ്റി എന്നിവയുള്‍പ്പെടെ ഇരു രാജ്യങ്ങളിലെയും ഏജന്‍സികളില്‍ നിന്ന് നിരവധി അംഗീകാരങ്ങള്‍ ആവശ്യമായിരുന്നു. എന്നാല്‍ ഇതെല്ലാം നേടിയെടുക്കാന്‍ ഹേംചന്ദിന്റെ മകനായ മനീഷിനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ 'രക്ഷാ പ്രവര്‍ത്തനം'; അഞ്ച് പൊലിസുകാരെയും സസ്‌പെന്‍ഡ് ചെയ്‌തേക്കും 

Kerala
  •  8 days ago
No Image

പത്തനംതിട്ടയിൽ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

Kerala
  •  8 days ago
No Image

മഴ തന്നെ... ഇന്ന് ആറിടത്ത് യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ് 

Kerala
  •  8 days ago
No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  8 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  8 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  8 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  8 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  8 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  8 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  8 days ago