
'എനിക്ക് ദുബൈയില്‍ അന്തിയുറങ്ങണം', മുംബൈയില്‍ വെച്ച് മരണപ്പെട്ട ഇന്ത്യന്‍ വ്യവസായി ഹേംചന്ദ് ഗാന്ധിയുടെ അന്ത്യനിദ്ര തന്നെ താനാക്കിയ മണ്ണില്‍

ദുബൈ: നീണ്ട അറുപ്പത്തിമൂന്നു കൊല്ലം താന്‍ ജീവിച്ച ദുബൈ നഗരത്തില്‍ തന്നെ സംസ്കരിക്കണെമെന്നത് ഇന്ത്യന്‍ പ്രവാസി വ്യവസായിയായിരുന്ന ഹേംചന്ദ് ഗാന്ധിയുടെ അന്ത്യാഭിലാഷമായിരുന്നു. ഇതു സാധിച്ചു നല്‍കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. ചൊവ്വാഴ്ച മുംബൈയില്‍ വെച്ച് മരണപ്പെട്ട അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ ദുബൈയില്‍ വെച്ച് സംസ്കരിച്ചു.
ഇന്ത്യയും യുഎഇയും ഒരേ മനസ്സോടെ ഹേംചന്ദിന്റെ അന്ത്യാഭിലാഷം സഫലമാക്കാന്‍ പ്രവര്‍ത്തിച്ചതോടെയാണ് അദ്ദേഹത്തെ ദുബൈയില്‍ തന്നെ സംസ്കരിക്കാനായത്. ദുബൈ ആസ്ഥാനമായുള്ള എച്ച്എം ഗ്രൂപ്പിന്റെ സ്ഥാപകനും ഉടമയുമായ ഹേംചന്ദ് ചതുര്‍ഭുജ് ദാസ് ഗാന്ധിക്ക് 63 വര്‍ഷത്തെ ബന്ധമാണ് ദുബൈയുമായി ഉണ്ടായിരുന്നത്. ഒരുപക്ഷേ ജന്മനാടായ മുംബൈയേക്കാള്‍ അദ്ദേഹം ഇഷ്ടപ്പെട്ടതും ദുബൈയെ ആയിരിക്കണം.
ചൊവ്വാഴ്ച ജന്മനാടായ മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് ഹേംചന്ദ് മരിച്ചത്. പിതാവിന്റെ അന്ത്യാഭിലാഷം യാഥാര്‍ത്ഥ്യമാക്കുന്നതിനായി മക്കള്‍ക്ക് കുറച്ചു കടമ്പകള്‍ കടക്കേണ്ടി വന്നെങ്കിലും പിതാവിന്റെ ആഗ്രഹം പോലെ മൃതദേഹം ജബല്‍ അലിയിലെ പുതിയ സെമിത്തോരിയില്‍ സംസ്കരിച്ചു.
1962ല്‍ ബോംബെയില്‍ നിന്ന് ഒമാന്‍ വഴി ബോട്ടില്‍ ദുബൈയില്‍ എത്തിയപ്പോള്‍ ഹേംചന്ദിന്റെ പോക്കറ്റില്‍ ഒരു മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റും 300 രൂപയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിജയിക്കാന്‍ ദൃഢനിശ്ചയം ചെയ്ത അദ്ദേഹം, ഹൈ സ്പീഡ് ടൈപ്പിംഗിലുള്ള അദ്ദേഹത്തിന്റെ മിടുക്ക് കാരണം ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡില്‍ ഈസ്റ്റില്‍ ടൈപ്പിസ്റ്റായി ജോലി നേടി. ഇതിനു മുമ്പ് ഒരു റേഡിയോ മെക്കാനിക്കായും അദ്ദേഹം ജോലി ചെയ്തിരുന്നു.
ദുബൈയിലെ വ്യാപാര മേഖലയില്‍ അപാരമായ സാധ്യതകള്‍ തിരിച്ചറിഞ്ഞ അദ്ദേഹം ഉച്ചയ്ക്ക് 2 മണിക്ക് ബാങ്ക് അടച്ചതിനുശേഷം ഒരു പാര്‍ട്ട് ടൈം ഫൂഡ് ബിസിനസ്സ് ഏറ്റെടുത്തു. 18 വര്‍ഷത്തെ ജോലിക്ക് ശേഷം അദ്ദേഹം ബാങ്ക് വിട്ട് മുഴുവന്‍ സമയവും ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
1978 ല്‍ അദ്ദേഹം എംഎച്ച് എന്റര്‍പ്രൈസസ് സ്ഥാപിച്ചു. അത് പിന്നീട് യുഎഇയിലും അതിനപ്പുറത്തും ഭക്ഷ്യ വിതരണത്തില്‍ ഒരു മുന്‍നിര പേരായി മാറി. കമ്പനി തുടങ്ങിയ ആദ്യകാലങ്ങളില്‍ ഭക്ഷണം വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും അദ്ദേഹം തനെിന ട്രക്ക് ഡ്രൈവറായി വര്‍ത്തിച്ചിരുന്നു.
1986ല്‍, MENA മേഖലയിലെ മൊത്തവ്യാപാര, കയറ്റുമതി ബിസിനസ്സ് സുഗമമാക്കുന്നതിനായി അദ്ദേഹം അല്‍ റാസില്‍ ഒരു കട തുറന്നു. 1992ല്‍ ഭക്ഷണത്തിന്റെയും വ്യാവസായിക രാസവസ്തുക്കളുടെയും വേഗത്തിലുള്ള ഡെലിവറിക്കായി ഒരു വലിയ വെയര്‍ഹൗസുള്ള ഒരു കെമിക്കല്‍ ഡിവിഷന് സ്ഥാപിക്കാന്‍ ആയതോടെ ഹേംചന്ദ് വ്യവസായ ലോകത്ത് തന്റേതായ ഇരിപ്പിടം കണ്ടെത്തി.
ഹേംചന്ദിന്റെ മൃതദേഹം ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് എത്തിക്കുന്നതിനും സംസ്കരിക്കുന്നതിനും ഒരു സ്ഥിരമായ പ്രോട്ടോക്കോള്‍ ഉണ്ടായിരുന്നില്ല. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന്, മുംബൈ പൊലിസ്, യുഎഇ, ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍, ദുബൈ പൊലിസ്, ദുബൈ മുനിസിപ്പാലിറ്റി എന്നിവയുള്‍പ്പെടെ ഇരു രാജ്യങ്ങളിലെയും ഏജന്‍സികളില്‍ നിന്ന് നിരവധി അംഗീകാരങ്ങള്‍ ആവശ്യമായിരുന്നു. എന്നാല്‍ ഇതെല്ലാം നേടിയെടുക്കാന്‍ ഹേംചന്ദിന്റെ മകനായ മനീഷിനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും
National
• 3 days ago
ദുബൈയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് പുതിയ നിയമങ്ങൾ; നിയമനത്തിനും പിരിച്ചുവിടലിനും കർശന മാർഗനിർദേശങ്ങൾ
uae
• 3 days ago
ഇസ്റാഈൽ പ്രതിരോധ കമ്പനികൾക്ക് ദുബൈയിൽ നടക്കുന്ന എയർ ഷോയിൽ വിലക്ക്; യുഎഇ നടപടി ദോഹയിലെ ആക്രമണത്തിന് പിന്നാലെ
uae
• 4 days ago
കളത്തിലിറങ്ങാതെ, ഗോളടിക്കാതെ മെസിയുടെ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ റൊണാൾഡോ
Football
• 4 days ago
ഏഷ്യ കപ്പിൽ അവസരമില്ല; മറ്റൊരു ടീമിലേക്ക് പറന്ന് ഇന്ത്യൻ സൂപ്പർതാരം
Cricket
• 4 days ago
ഹമാസ് നേതാക്കളെ തുണച്ചത് തുർക്കി ഇന്റലിജൻസിന്റെ നീക്കം; നിർണായകമായത് 1,800 കിലോമീറ്റർ ദൂരം പറന്ന ഇസ്റാഈൽ വിമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചത്
International
• 4 days ago
യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?; പ്രതിഷേധങ്ങളുടെ മറവിൽ നേപ്പാളിലെ ശതകോടീശ്വരന്റെ കൊട്ടാരം കൊളളയടിച്ചു
International
• 4 days ago
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിന് വൈകാതെ മറുപടി; അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ
qatar
• 4 days ago
മദ്യപിച്ച് വാഹന പരിശോധന: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
Kerala
• 4 days ago
മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു
Kerala
• 4 days ago
സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന അവനെ അടുത്ത കളിയിൽ ഇന്ത്യ ഒഴിവാക്കും: മുൻ ഇന്ത്യൻ താരം
Cricket
• 4 days ago
ഡൽഹി - കാഠ്മണ്ഡു സ്പൈസ്ജെറ്റ് വിമാനത്തിന്റെ ടെയിൽ പൈപ്പിൽ തീ; വിമാനം പരിശോധനകൾക്കായി ബേയിലേക്ക് മടങ്ങി
National
• 4 days ago
'മുസ്ലിംകളുടെ തലവെട്ടും, തങ്ങള്‍ക്ക് നേരെ കല്ലെറിയുന്നവരെ ജീവനോടെ കുഴിച്ചു മൂടാന്‍ വരെ ഹിന്ദുക്കള്‍ക്ക് അധികാരമുണ്ട്' റാലിക്കിടെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്
National
• 4 days ago
അവൻ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണ്: സൂര്യകുമാർ യാദവ്
Cricket
• 4 days ago
സൈപ്രസിൽ ട്രേഡ് യൂണിയൻ പണിമുടക്ക്; ലാർക്കാനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്
uae
• 4 days ago
ധോണി, കോഹ്ലി, രോഹിത് എല്ലാവരെയും കടത്തിവെട്ടി; ടി-20യിൽ ചരിത്രമെഴുതി സ്കൈ
Cricket
• 4 days ago
'വെറുമൊരു കളിയാണ്, അത് നടക്കട്ടെ' ഇന്ത്യ-പാക് മത്സരത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
National
• 4 days ago
പെരുമ്പാമ്പിനെ ഫ്രൈ ചെയ്ത് കഴിച്ചു; യുവാക്കള്‍ അറസ്റ്റില്‍
Kerala
• 4 days ago
'ആക്രമണം ഭരണകൂട ഭീകരത, നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് നെതന്യാഹുവിനെ' ഇസ്റാഈല്‍ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഖത്തര്‍ പ്രധാനമന്ത്രി
International
• 4 days ago
ശാസ്ത്രീയ അടിത്തറയും, ആരോഗ്യ വിദഗ്ദരുടെ അംഗീകാരവും ഇല്ലാത്ത ഉൽപന്നം പ്രമോട്ട് ചെയ്തു; സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ നിയമനടപടികൾ ആരംഭിച്ച് യുഎഇ
uae
• 4 days ago
ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഭൗതിക ശരീരം ഇന്ന് സംസ്കരിക്കും; ഖത്തർ ആഭ്യന്തര മന്ത്രാലയം
qatar
• 4 days ago