HOME
DETAILS

'പപ്പ മമ്മിയെ അടിച്ചു, പിന്നെ കെട്ടിത്തൂക്കി' നാലുവയസ്സുകാരിയുടെ കുഞ്ഞുവര ചുരുളഴിച്ചത് ഒരു സ്ത്രീധന കൊലപാതക കഥ 

  
Web Desk
February 18, 2025 | 7:15 AM

Girls Drawing Raises Doubt Over Suicide Claim

ലഖ്‌നൗ: 'പപ്പ മമ്മിയെ അടിച്ചു. കൊന്നു. എന്നിട്ട് മമ്മിയോട് പറഞ്ഞു വേണമെങ്കില്‍ പോയി ചത്തോ എന്ന്. എന്നിട്ട് മമ്മിയെ കെട്ടിത്തൂക്കി. മമ്മീടെ തലയില്‍  ഒരു കല്ലു കൊണ്ട് ഇടിച്ചു' തെളിഞ്ഞും വിതുമ്പിയും ഇത്രയും പറഞ്ഞു കൊണ്ട് നാലു വയസ്സുകാരി അവളുടെ ഇത്തിരിപ്പോന്ന കൈകള്‍ക കൊണ്ട് നോട്ടു പുസ്തകത്തില്‍ നിന്ന് പിച്ചിയെടുത്ത പേജില്‍ ഒട്ടും ഭംഗിയില്ലാതെ ഒട്ടുെ വൃത്തിയില്ലാതെ ചിത്രം കോറിയിടുമ്പോള്‍ നാളുകളായി നീണ്ട ഒരു വലിയ പീഡന കഥയുടെ ചുരുളഴിയുകയായിരുന്നു അവിടെ. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ സൊണാലി ഭുധോലിയ എന്ന 27കാരിയുടെ മരണത്തിലേക്ക് നയിച്ച കൊടും ക്രൂരതയുടെ കഥ. 

മകള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞ് സൊണാലിയുടെ മാതാപിതാക്കള്‍ക്ക്  ഭര്‍തൃവീട്ടുകാരുടെ ഫോണ്‍ വരുന്നു. ആകം വെപ്രാളപ്പെട്ട് ആശുപത്രിയില്‍ ഒാടിയെത്തിയ അവര്‍ കാണുന്നത് ചേതനയറ്റ മകളെ. സൊണാലി തൂങ്ങി മരിച്ചെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ വാദം. സൊണാലിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അവര്‍ ആരോപിച്ചു,. എന്നാല്‍ സൊണാലിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് മാതാപിതാക്കള്‍ വിശ്വസിച്ചു.അത് തെളിയിക്കാന്‍ പക്ഷേ അവരുടെ കയ്യില്‍ തെളിവൊന്നും ഇല്ലായിരുന്നു. അങ്ങിനെ നാളുകള്‍ കഴിഞ്ഞു പോയി. 

നാലു വയസ്സുള്ള മകളെ സൊണാലിയുടെ മാതാപിതാക്കള്‍ കൂടെ കൊണ്ടു പോന്നിരുന്നു.  മകളോ പയി. അവളുടെ ഓര്‍മകളുമായി അവളുടെ കുഞ്ഞിനെ തങ്ങള്‍ക്ക് വളര്‍ത്താമെന്ന് അവര്‍ കരുതി. മുത്തച്ഛനും മത്തശ്ശിക്കും പലപല വിശേഷങ്ങള്‍ ഒട്ടും ക്രമമില്ലാതെ ആ കുഞ്ഞ് പലപ്പോഴായി പറ#്ഞു കൊടുക്കും. അവളുടെ അമ്മയെ കുറിച്ച്. അച്ഛനെ കുറിച്ച്. അവരുടെ ജീവിതത്തെ കുറിച്ച്. അവിടുത്തെ വഴക്കുകളെ കുറിച്ച്. തങ്ങളുടെ മകള്‍ അവിടെ അനുഭവിച്ചിരുന്ന പിഡനങ്ങളുടെ ഏകദേശ രൂപം ഇതിനിടെ അവര്‍ക്ക് കുറേശ്ശെയായി കുഞ്ഞിന്റെ വാക്കുകളില്‍ നിന്ന് കിട്ടിത്തുടങ്ങിയിരുന്നു. അതിനിടെയാണ് കുട്ടി വരച്ച ചിത്രം അവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കഴുത്തില്‍ കയറിട്ട നിലയിലുള്ള ഒരു സ്ത്രീയുടെ രൂപമായിരുന്നു അത്. 'പപ്പ മമ്മിയെ തല്ലി. പിന്നെ കൊന്നു. തലയില്‍ കല്ലുകൊണ്ട് അടിച്ച് കെട്ടിത്തൂക്കി' അവള്‍ ചിത്രത്തിന് നല്‍കിയ വിവരണം അതായിരുന്നു. 

പിന്നീട് മാധ്യമങ്ങളോടും കുട്ടി ഇക്കാര്യം ആവര്‍ത്തിച്ചതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. അച്ഛന്‍ അമ്മയെ കൊല്ലുമെന്ന് നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി ആരോപിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  

2019ലായിരുന്നു മധ്യപ്രദേശുകാരനായ സന്ദീപുമായുള്ള സൊണാലിയുടെ വിവാഹം. വിവാഹത്തിന് ശേഷം സന്ദീപും അയാളുടെ മാതാപിതാക്കളും സൊണാലിയോട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്ന് അവളുടെ മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ പണവും കാറും വാങ്ങണമെന്ന ആവശ്യം സൊണാലി നിരസിച്ചു.  പിന്നീട് ഇയാള്‍ മകളെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലിസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.  പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരിലും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. 

വര്‍ഷങ്ങളോളം നീണ്ടുനിന്ന പീഡനത്തിനൊടുവില്‍ സൊണാലിയെ ഭര്‍ത്താവ് ആക്രമിച്ച് കൊലപ്പെടുത്തിയതാണെന്ന് തന്നെയാണ് പ്രാഥമിക നിഗമനമെന്ന് പൊലിസ്  വ്യക്തമാക്കുന്നു. ഏതായാലും നാലുവയസ്സുകാരിയുടെ അടുക്കും ചിട്ടയുമില്ലാത്ത വര്‍ത്തമാനങ്ങളും ഒട്ടും വൃത്തിയില്ലാത്ത കുത്തി വരകളും അവളുടെ അമ്മക്ക് നീതി വാങ്ങിക്കൊടുക്കുമെന്ന് പ്രത്യാശിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ വന്നപ്പോൾ ഓടി അടുത്തുള്ള വീട്ടിൽക്കയറി, വയനാട്ടിൽ 4 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് മടങ്ങവേ സ്കൂട്ടർ യാത്രികയെ അടിച്ചു വീഴ്ത്തി സ്വർണ്ണ ചെയിൻ കവർന്നു; കൊടുംകവർച്ച നടത്തിയ പ്രതി പിടിയിൽ

crime
  •  a month ago
No Image

ഗ്രീൻ കാർഡ് അപേക്ഷകർക്ക് ആശ്വാസം; യുഎസ് നവംബർ വിസ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു; ഇന്ത്യക്കാർക്ക് പ്രധാന മാറ്റങ്ങൾ

International
  •  a month ago
No Image

കഴക്കൂട്ടം പീഡനശ്രമം: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന, ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ചും അന്വേഷണം 

Kerala
  •  a month ago
No Image

കയറല്ലേ? കയറല്ലേ? എന്ന് വിളിച്ച് കൂവി യാത്രക്കാർ; എറണാകുളം-ഷോർണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ അച്ഛനും മകൾക്കും പരിക്ക്

Kerala
  •  a month ago
No Image

കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വിപുലമായ പരിശോധനകൾ; 500ലധികം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  a month ago
No Image

ഒരു വീട്ടിൽ 800 പേർ; വീണ്ടും ഞെട്ടിച്ച് വോട്ടർ പട്ടിക; മഹാരാഷ്ട്രയിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം

National
  •  a month ago
No Image

'ക്രിസ്റ്റ്യാനോ തിരിച്ചുവന്ന് യുണൈറ്റഡിനെ വീണ്ടും രക്ഷിക്കും'; പക്ഷേ കളത്തിനുള്ളിലല്ല; വെളിപ്പെടുത്തലുമായി മുൻ യുണൈറ്റഡ് താരം

Football
  •  a month ago
No Image

ട്രാഫിക് പിഴകളിൽ 35ശതമാനം വരെ ഇളവ്; പൊതുജനങ്ങളിൽ ട്രാഫിക് അവബോധം വളർത്താൻ പുതിയ പദ്ധതിയുമായി അബൂദബി പൊലിസ്

uae
  •  a month ago
No Image

കെയ്ൻ വില്യംസൺ ഇന്ത്യൻ വൈറ്റ് ബോൾ ഡ്രീം ടീം തെരഞ്ഞെടുത്തു; ടീമിൽ ഇടമില്ലാതെ ഇന്ത്യൻ കീരിട വിജയങ്ങളിലെ നിർണായക താരം

Cricket
  •  a month ago