
'പപ്പ മമ്മിയെ അടിച്ചു, പിന്നെ കെട്ടിത്തൂക്കി' നാലുവയസ്സുകാരിയുടെ കുഞ്ഞുവര ചുരുളഴിച്ചത് ഒരു സ്ത്രീധന കൊലപാതക കഥ

ലഖ്നൗ: 'പപ്പ മമ്മിയെ അടിച്ചു. കൊന്നു. എന്നിട്ട് മമ്മിയോട് പറഞ്ഞു വേണമെങ്കില്‍ പോയി ചത്തോ എന്ന്. എന്നിട്ട് മമ്മിയെ കെട്ടിത്തൂക്കി. മമ്മീടെ തലയില്‍ ഒരു കല്ലു കൊണ്ട് ഇടിച്ചു' തെളിഞ്ഞും വിതുമ്പിയും ഇത്രയും പറഞ്ഞു കൊണ്ട് നാലു വയസ്സുകാരി അവളുടെ ഇത്തിരിപ്പോന്ന കൈകള്‍ക കൊണ്ട് നോട്ടു പുസ്തകത്തില്‍ നിന്ന് പിച്ചിയെടുത്ത പേജില്‍ ഒട്ടും ഭംഗിയില്ലാതെ ഒട്ടുെ വൃത്തിയില്ലാതെ ചിത്രം കോറിയിടുമ്പോള്‍ നാളുകളായി നീണ്ട ഒരു വലിയ പീഡന കഥയുടെ ചുരുളഴിയുകയായിരുന്നു അവിടെ. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ സൊണാലി ഭുധോലിയ എന്ന 27കാരിയുടെ മരണത്തിലേക്ക് നയിച്ച കൊടും ക്രൂരതയുടെ കഥ.
മകള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞ് സൊണാലിയുടെ മാതാപിതാക്കള്‍ക്ക് ഭര്‍തൃവീട്ടുകാരുടെ ഫോണ്‍ വരുന്നു. ആകം വെപ്രാളപ്പെട്ട് ആശുപത്രിയില്‍ ഒാടിയെത്തിയ അവര്‍ കാണുന്നത് ചേതനയറ്റ മകളെ. സൊണാലി തൂങ്ങി മരിച്ചെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ വാദം. സൊണാലിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും അവര്‍ ആരോപിച്ചു,. എന്നാല്‍ സൊണാലിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് മാതാപിതാക്കള്‍ വിശ്വസിച്ചു.അത് തെളിയിക്കാന്‍ പക്ഷേ അവരുടെ കയ്യില്‍ തെളിവൊന്നും ഇല്ലായിരുന്നു. അങ്ങിനെ നാളുകള്‍ കഴിഞ്ഞു പോയി.
നാലു വയസ്സുള്ള മകളെ സൊണാലിയുടെ മാതാപിതാക്കള്‍ കൂടെ കൊണ്ടു പോന്നിരുന്നു. മകളോ പയി. അവളുടെ ഓര്‍മകളുമായി അവളുടെ കുഞ്ഞിനെ തങ്ങള്‍ക്ക് വളര്‍ത്താമെന്ന് അവര്‍ കരുതി. മുത്തച്ഛനും മത്തശ്ശിക്കും പലപല വിശേഷങ്ങള്‍ ഒട്ടും ക്രമമില്ലാതെ ആ കുഞ്ഞ് പലപ്പോഴായി പറ#്ഞു കൊടുക്കും. അവളുടെ അമ്മയെ കുറിച്ച്. അച്ഛനെ കുറിച്ച്. അവരുടെ ജീവിതത്തെ കുറിച്ച്. അവിടുത്തെ വഴക്കുകളെ കുറിച്ച്. തങ്ങളുടെ മകള്‍ അവിടെ അനുഭവിച്ചിരുന്ന പിഡനങ്ങളുടെ ഏകദേശ രൂപം ഇതിനിടെ അവര്‍ക്ക് കുറേശ്ശെയായി കുഞ്ഞിന്റെ വാക്കുകളില്‍ നിന്ന് കിട്ടിത്തുടങ്ങിയിരുന്നു. അതിനിടെയാണ് കുട്ടി വരച്ച ചിത്രം അവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കഴുത്തില്‍ കയറിട്ട നിലയിലുള്ള ഒരു സ്ത്രീയുടെ രൂപമായിരുന്നു അത്. 'പപ്പ മമ്മിയെ തല്ലി. പിന്നെ കൊന്നു. തലയില്‍ കല്ലുകൊണ്ട് അടിച്ച് കെട്ടിത്തൂക്കി' അവള് ചിത്രത്തിന് നല്കിയ വിവരണം അതായിരുന്നു.
പിന്നീട് മാധ്യമങ്ങളോടും കുട്ടി ഇക്കാര്യം ആവര്‍ത്തിച്ചതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. അച്ഛന് അമ്മയെ കൊല്ലുമെന്ന് നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി ആരോപിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
2019ലായിരുന്നു മധ്യപ്രദേശുകാരനായ സന്ദീപുമായുള്ള സൊണാലിയുടെ വിവാഹം. വിവാഹത്തിന് ശേഷം സന്ദീപും അയാളുടെ മാതാപിതാക്കളും സൊണാലിയോട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്ന് അവളുടെ മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ പണവും കാറും വാങ്ങണമെന്ന ആവശ്യം സൊണാലി നിരസിച്ചു. പിന്നീട് ഇയാള്‍ മകളെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലിസിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരിലും പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.
വര്‍ഷങ്ങളോളം നീണ്ടുനിന്ന പീഡനത്തിനൊടുവില്‍ സൊണാലിയെ ഭര്‍ത്താവ് ആക്രമിച്ച് കൊലപ്പെടുത്തിയതാണെന്ന് തന്നെയാണ് പ്രാഥമിക നിഗമനമെന്ന് പൊലിസ് വ്യക്തമാക്കുന്നു. ഏതായാലും നാലുവയസ്സുകാരിയുടെ അടുക്കും ചിട്ടയുമില്ലാത്ത വര്‍ത്തമാനങ്ങളും ഒട്ടും വൃത്തിയില്ലാത്ത കുത്തി വരകളും അവളുടെ അമ്മക്ക് നീതി വാങ്ങിക്കൊടുക്കുമെന്ന് പ്രത്യാശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'കുടിയേറ്റക്കാരായി വന്നു, വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഓരോന്നോരോന്നായി അവര്‍ കയ്യടക്കും മുസ്ലിംകളുടെ സ്വപനം യാഥാര്‍ഥ്യമാകാന്‍ അനുവദിക്കരുത്' വിദ്വേഷം കുത്തിനിറച്ച് അസം ബി.ജെ.പിയുടെ എ.ഐ വീഡിയോ
National
• a day ago
ദുബൈ ഗ്ലോബൽ വില്ലേജ്: ഉദ്ഘാടന തീയതി, ടിക്കറ്റ് പാക്കേജുകൾ, ടിക്കറ്റ് എപ്പോൾ ലഭ്യമാകും; നിങ്ങൾ അറിയേണ്ടതെല്ലാം
uae
• a day ago
കുവൈത്തിലെത്തുമ്പോഴോ, രാജ്യം വിടുമ്പോഴോ വിലപിടിപ്പുള്ള വസ്തുക്കൾ രേഖപ്പെടുത്തണം; വീണ്ടും നിർദേശവുമായി ആഭ്യന്തര മന്ത്രാലയം
Kuwait
• a day ago
അമീബിക് മസ്തിഷ്ക ജ്വരം: അടിയന്തിര പ്രമേയത്തിന് അനുമതി, സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നു
Kerala
• a day ago
യുഎഇക്കാരെ നിങ്ങളറിഞ്ഞോ? ഇവയെല്ലാമാണ് ഒക്ടോബറിൽ യുഎഇയിൽ നടക്കുന്ന പ്രധാന സംഭവങ്ങളും അപ്ഡേറ്റുകളും
uae
• 2 days ago
'നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ, വേലായുധന് ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും'; വിശദീകരണവുമായി സുരേഷ്ഗോപി
Kerala
• 2 days ago
സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; കുതിക്കാനുള്ള കിതപ്പോ..,അറിയാം
Business
• 2 days ago
അഭയം തേടി ആയിരങ്ങള്‍ വീണ്ടും തെരുവില്‍; ഗസ്സയില്‍ നിലക്കാത്ത മരണമഴ, പുലര്‍ച്ചെ മുതല്‍ കൊല്ലപ്പെട്ടത് നൂറിലേറെ മനുഷ്യര്‍
International
• 2 days ago
വീഴ്ചകളില്ലാതെ പൊന്ന്; 22 കാരറ്റിന് 412.25 ദിർഹം, 24 കാരറ്റിന് 445.25 ദിർഹം
uae
• 2 days ago
യുഎഇ സ്കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷേമത്തിന് ആസ്റ്റര്‍ - ജെംസ് പങ്കാളിത്ത കരാര്‍
uae
• 2 days ago
രാജ്യാന്തര അവയവ മാഫിയ കേരളത്തിലും: സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി
Kerala
• 2 days ago
നബിദിനം: 'ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ യു.പിയിൽ നിരവധി പേർക്കെതിരേ കേസ്
National
• 2 days ago
ജയിലിൽ ക്രൂരമർദനമെന്ന് പരാതി; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ
Kerala
• 2 days ago
ട്രെയിനിലെ വിദ്വേഷക്കൊല: ചേതൻ സിൻഹിനെതിരേ ഗുരുതര വെളിപ്പെടുത്തൽ; തോക്ക് ചൂണ്ടി 'ജയ് മാതാ ദി' വിളിപ്പിച്ചെന്ന് യുവതിയുടെ പരാതി
National
• 2 days ago
കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം
uae
• 2 days ago
യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില
uae
• 2 days ago
ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ
International
• 2 days ago
ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം
uae
• 2 days ago
10 മാസത്തിനിടെ കേരളത്തിൽ നായ കടിച്ചത് ഒരുലക്ഷത്തോളം മനുഷ്യരെ; 23 മരണം
Kerala
• 2 days ago
ഖത്തറിലെ ഇസ്റാഈല്‍ ആക്രമണം: സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ച് ജിസിസി രാഷ്ട്രങ്ങള്‍; നടപടികള്‍ വേഗത്തിലാക്കും
Saudi-arabia
• 2 days ago
കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു
crime
• 2 days ago