HOME
DETAILS

'പപ്പ മമ്മിയെ അടിച്ചു, പിന്നെ കെട്ടിത്തൂക്കി' നാലുവയസ്സുകാരിയുടെ കുഞ്ഞുവര ചുരുളഴിച്ചത് ഒരു സ്ത്രീധന കൊലപാതക കഥ 

  
Web Desk
February 18, 2025 | 7:15 AM

Girls Drawing Raises Doubt Over Suicide Claim

ലഖ്‌നൗ: 'പപ്പ മമ്മിയെ അടിച്ചു. കൊന്നു. എന്നിട്ട് മമ്മിയോട് പറഞ്ഞു വേണമെങ്കില്‍ പോയി ചത്തോ എന്ന്. എന്നിട്ട് മമ്മിയെ കെട്ടിത്തൂക്കി. മമ്മീടെ തലയില്‍  ഒരു കല്ലു കൊണ്ട് ഇടിച്ചു' തെളിഞ്ഞും വിതുമ്പിയും ഇത്രയും പറഞ്ഞു കൊണ്ട് നാലു വയസ്സുകാരി അവളുടെ ഇത്തിരിപ്പോന്ന കൈകള്‍ക കൊണ്ട് നോട്ടു പുസ്തകത്തില്‍ നിന്ന് പിച്ചിയെടുത്ത പേജില്‍ ഒട്ടും ഭംഗിയില്ലാതെ ഒട്ടുെ വൃത്തിയില്ലാതെ ചിത്രം കോറിയിടുമ്പോള്‍ നാളുകളായി നീണ്ട ഒരു വലിയ പീഡന കഥയുടെ ചുരുളഴിയുകയായിരുന്നു അവിടെ. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ സൊണാലി ഭുധോലിയ എന്ന 27കാരിയുടെ മരണത്തിലേക്ക് നയിച്ച കൊടും ക്രൂരതയുടെ കഥ. 

മകള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞ് സൊണാലിയുടെ മാതാപിതാക്കള്‍ക്ക്  ഭര്‍തൃവീട്ടുകാരുടെ ഫോണ്‍ വരുന്നു. ആകം വെപ്രാളപ്പെട്ട് ആശുപത്രിയില്‍ ഒാടിയെത്തിയ അവര്‍ കാണുന്നത് ചേതനയറ്റ മകളെ. സൊണാലി തൂങ്ങി മരിച്ചെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ വാദം. സൊണാലിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അവര്‍ ആരോപിച്ചു,. എന്നാല്‍ സൊണാലിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് മാതാപിതാക്കള്‍ വിശ്വസിച്ചു.അത് തെളിയിക്കാന്‍ പക്ഷേ അവരുടെ കയ്യില്‍ തെളിവൊന്നും ഇല്ലായിരുന്നു. അങ്ങിനെ നാളുകള്‍ കഴിഞ്ഞു പോയി. 

നാലു വയസ്സുള്ള മകളെ സൊണാലിയുടെ മാതാപിതാക്കള്‍ കൂടെ കൊണ്ടു പോന്നിരുന്നു.  മകളോ പയി. അവളുടെ ഓര്‍മകളുമായി അവളുടെ കുഞ്ഞിനെ തങ്ങള്‍ക്ക് വളര്‍ത്താമെന്ന് അവര്‍ കരുതി. മുത്തച്ഛനും മത്തശ്ശിക്കും പലപല വിശേഷങ്ങള്‍ ഒട്ടും ക്രമമില്ലാതെ ആ കുഞ്ഞ് പലപ്പോഴായി പറ#്ഞു കൊടുക്കും. അവളുടെ അമ്മയെ കുറിച്ച്. അച്ഛനെ കുറിച്ച്. അവരുടെ ജീവിതത്തെ കുറിച്ച്. അവിടുത്തെ വഴക്കുകളെ കുറിച്ച്. തങ്ങളുടെ മകള്‍ അവിടെ അനുഭവിച്ചിരുന്ന പിഡനങ്ങളുടെ ഏകദേശ രൂപം ഇതിനിടെ അവര്‍ക്ക് കുറേശ്ശെയായി കുഞ്ഞിന്റെ വാക്കുകളില്‍ നിന്ന് കിട്ടിത്തുടങ്ങിയിരുന്നു. അതിനിടെയാണ് കുട്ടി വരച്ച ചിത്രം അവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കഴുത്തില്‍ കയറിട്ട നിലയിലുള്ള ഒരു സ്ത്രീയുടെ രൂപമായിരുന്നു അത്. 'പപ്പ മമ്മിയെ തല്ലി. പിന്നെ കൊന്നു. തലയില്‍ കല്ലുകൊണ്ട് അടിച്ച് കെട്ടിത്തൂക്കി' അവള്‍ ചിത്രത്തിന് നല്‍കിയ വിവരണം അതായിരുന്നു. 

പിന്നീട് മാധ്യമങ്ങളോടും കുട്ടി ഇക്കാര്യം ആവര്‍ത്തിച്ചതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. അച്ഛന്‍ അമ്മയെ കൊല്ലുമെന്ന് നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി ആരോപിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  

2019ലായിരുന്നു മധ്യപ്രദേശുകാരനായ സന്ദീപുമായുള്ള സൊണാലിയുടെ വിവാഹം. വിവാഹത്തിന് ശേഷം സന്ദീപും അയാളുടെ മാതാപിതാക്കളും സൊണാലിയോട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്ന് അവളുടെ മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ പണവും കാറും വാങ്ങണമെന്ന ആവശ്യം സൊണാലി നിരസിച്ചു.  പിന്നീട് ഇയാള്‍ മകളെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലിസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.  പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരിലും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. 

വര്‍ഷങ്ങളോളം നീണ്ടുനിന്ന പീഡനത്തിനൊടുവില്‍ സൊണാലിയെ ഭര്‍ത്താവ് ആക്രമിച്ച് കൊലപ്പെടുത്തിയതാണെന്ന് തന്നെയാണ് പ്രാഥമിക നിഗമനമെന്ന് പൊലിസ്  വ്യക്തമാക്കുന്നു. ഏതായാലും നാലുവയസ്സുകാരിയുടെ അടുക്കും ചിട്ടയുമില്ലാത്ത വര്‍ത്തമാനങ്ങളും ഒട്ടും വൃത്തിയില്ലാത്ത കുത്തി വരകളും അവളുടെ അമ്മക്ക് നീതി വാങ്ങിക്കൊടുക്കുമെന്ന് പ്രത്യാശിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

crime
  •  3 days ago
No Image

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി: വെള്ളറടയിൽ രോഗികളുടെ പരാതിയിൽ ഡോക്ടറെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  3 days ago
No Image

പണത്തിനും സ്വർണത്തിനും വേണ്ടി അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ

Kerala
  •  3 days ago
No Image

അരുണാചൽ ബസ് അപകടം: മരിച്ചവർക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; രക്ഷാപ്രവർത്തനം ദുഷ്‌കരം

National
  •  3 days ago
No Image

ഫിഫ അറബ് കപ്പ്; ക്വാർട്ടർ ഫൈനലിലെ ത്രില്ലർ പോരാട്ടത്തിൽ സിറിയക്കെതിരെ മൊറോക്കോയ്ക്ക് വിജയം

qatar
  •  3 days ago
No Image

ബെംഗളൂരുവിലെ കൂട്ടബലാത്സംഗ പരാതിയിൽ ഞെട്ടിക്കുന്ന 'ട്വിസ്റ്റ്'; മലയാളി യുവതിയുടെ മൊഴി കളവ്

National
  •  3 days ago
No Image

കുവൈത്തിൽ റസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കും; പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം

Kuwait
  •  3 days ago
No Image

തളിക്കുളത്ത് യഥാർത്ഥ വോട്ടർ എത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു; പോളിങ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച 

Kerala
  •  3 days ago
No Image

ദുബൈയിലെ താമസക്കാർക്കും പ്രവാസികൾക്കും ആശ്വാസം; 'ജബ്ർ' വഴി ഇനി മരണാനന്തര നിയമനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാം

uae
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: പോളിംഗ് 75.85%; എല്ലാ ജില്ലകളിലും 70 ശതമാനം കടന്ന് മികച്ച പ്രതികരണം

Kerala
  •  3 days ago