HOME
DETAILS

പിണറായി മുഖ്യമന്ത്രിയായ ശേഷമാണോ കേരളത്തില്‍ പലചരക്ക് കടയും ബേക്കറിയും തുടങ്ങിയത്?; വ്യവസായമന്ത്രി സ്വയം പരിഹാസപാത്രമാകരുതെന്ന് വി.ഡി സതീശന്‍

  
February 18, 2025 | 11:33 AM

Minister should not make himself a laughing stock says vd satheeshan

തിരുവനന്തപുരം: കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനം ആക്കണമെന്നതു തന്നെയാണ് പ്രതിപക്ഷത്തിന്റെയും നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിനു പൂര്‍ണ പിന്തുണ നല്‍കും. എന്നാല്‍ സംരംഭങ്ങളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നതിനെയും യാഥാര്‍ഥ്യ ബോധമില്ലാത്ത കണക്കുകള്‍ ആവര്‍ത്തിക്കുന്നതിനെയുമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഫെബ്രുവരി 21-ന് കൊച്ചിയില്‍ തുടങ്ങുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റില്‍ പ്രതിപക്ഷം പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 

'മൂന്നു വര്‍ഷം കൊണ്ട് തുടങ്ങിയ 3 ലക്ഷം സംരംഭങ്ങളുടെ പൂര്‍ണപട്ടിക പുറത്തുവിടണം. പാവപ്പെട്ടവര്‍ ലോണെടുത്ത് തുടങ്ങിയ സംരംഭങ്ങളുടെ പേരില്‍ മേനി നടിക്കുന്നത് അപഹാസ്യമാണ്. വ്യവസായ മന്ത്രി സ്വയം പരിഹാസപാത്രമാകരുത്. ഉത്തരം മുട്ടിയപ്പോള്‍ പ്രതിപക്ഷം വികസന വിരോധികളെന്ന വ്യാഖ്യാനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും. കേരളത്തിന്റെ വികസനത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിച്ചത് സിപിഎമ്മിന്റെ തന്‍ പോരിമയും നേതാക്കളുടെ ഈഗോയും തലതിരിഞ്ഞ രാഷ്ട്രീയ നിലപാടുകളുമാണെന്നതിനുള്ള തെളിവുകള്‍ ഇപ്പോഴും കേരള സമൂഹത്തിനു മുന്നിലുണ്ടെന്നും സതീശന്‍ ആരോപിച്ചു. 

''മൂന്നു വര്‍ഷം കൊണ്ട് മൂന്നു ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്ന് പറയുന്ന സര്‍ക്കാരും വ്യവസായ വകുപ്പും പഞ്ചായത്ത് തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കോ-ഓര്‍ഡിനേറ്റര്‍മാരാക്കി സംരംഭങ്ങളുടെ പട്ടിക ശേഖരിച്ച് സര്‍ക്കാരിന്റെ കണക്കില്‍പ്പെടുത്തുകയല്ലേ യഥാര്‍ഥത്തില്‍ ചെയ്തത്? പിണറായി വിജയന്‍ മുഖ്യമന്ത്രിയും പി. രാജീവ് വ്യവസായ മന്ത്രിയും ആയതിനു ശേഷമാണോ കേരളത്തില്‍ പച്ചക്കറി കടയും പലചരക്ക് കടയും ബേക്കറിയും ബാര്‍ബര്‍ ഷോപ്പും ഐസ്‌ക്രീം പാര്‍ലറും ജിമ്മുമൊക്കെ തുടങ്ങിയത് ? പാവപ്പെട്ടവര്‍ ലോണെടുത്തും അല്ലാതെയുമൊക്കെ തുടങ്ങിയ സംരംഭങ്ങളെല്ലാം സര്‍ക്കാരിന്റെ കണക്കില്‍ ചേര്‍ക്കുന്നതും അതിന്റെ പേരില്‍ മേനി നടിക്കുന്നതും അപഹാസ്യമല്ലേ ? കോവിഡ് കാലത്ത് കബളിപ്പിച്ചതു പോലെ വ്യവസായ സംരംഭങ്ങളുടെ പേരിലും മലയാളികളെ കബളിപ്പിക്കാമെന്നു സര്‍ക്കാര്‍ കരുതരുത്'' - സതീശന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ സർവകലാശാലകൾ വെള്ളിയാഴ്ച വരെ വിദൂര പഠനത്തിലേക്ക്; പുതിയ ഉത്തരവ് പുറത്തിറക്കി

uae
  •  6 days ago
No Image

അന്ന് വി.എസിനെ വിറപ്പിച്ച് സതീശൻ പാച്ചേനി; ഇന്ന് പിണറായിയെ പിടിച്ചൊതുക്കി അബ്ദുൽ റഷീദ്

Kerala
  •  6 days ago
No Image

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ വ്യാപകആക്രമണം; ഒരു യു.ഡി.എഫ് പ്രവര്‍ത്തകന് കുത്തേറ്റു

Kerala
  •  6 days ago
No Image

വാഹനാപകടത്തില്‍ സിനിമാ-സീരിയല്‍ താരം സന്തോഷ് കെ. നായര്‍ അന്തരിച്ചു

Kerala
  •  6 days ago
No Image

കളർഫുൾ' ആക്കി യു.ഡി.എഫ് സ്വതന്ത്രരും

Kerala
  •  6 days ago
No Image

ചരക്ക് നീക്കത്തിൽ റെക്കോർഡ് നേട്ടവുമായി ഇത്തിഹാദ് റെയിൽ; പിന്നാലെ പാസഞ്ചർ സർവീസും വരുന്നു

uae
  •  6 days ago
No Image

പുലർന്നു, സച്ചിദാനന്ദന്റെ മൂർച്ചയുള്ള വാക്കുകൾ; മുന്നേ പ്രവചിച്ചത് സി.പി.എമ്മിന്റെ തിരിച്ചടി

Kerala
  •  6 days ago
No Image

യുവാവിന് അബദ്ധത്തില്‍ ലഭിച്ച 10,000 രൂപയുമായി രാത്രി വീട്ടിലെത്തി ഊബര്‍ ഡ്രൈവര്‍; സോഷ്യല്‍ മീഡിയയില്‍ കൈയടി

National
  •  6 days ago
No Image

കോങ്ങാട്ടെ കോട്ടയിളക്കി കെ.എ തുളസി; ഒരേ വീട്ടിൽ നിന്ന് എം.പിയും എം.എൽ.എയും

Kerala
  •  6 days ago
No Image

ഉദുമയിൽ ഉദിച്ച് കോൺഗ്രസ്; കോട്ട പൊളിച്ച് സന്ദീപ് വാര്യർ

Kerala
  •  6 days ago