HOME
DETAILS

എറണാകുളം ആര്‍ടിഒ കൈക്കൂലി കേസ്; ബസ് പെർമിറ്റ് അനുവദിക്കാൻ പണം പിരിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്

  
February 20 2025 | 18:02 PM

Ernakulam RTO bribery case Remand report says money was collected to grant bus permits

എറണാകുളം:കൈക്കൂലി കേസില്‍ എറണാകുളം ആര്‍ടിഒ  ബസ് പെർമിറ്റ് അനുവദിക്കാൻ ഏജന്റുമാരെ വച്ച്  ആര്‍ടിഒ പണം പിരിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്.കേസിലെ മൂന്നാം പ്രതിയായ രാമപടിയാറിലൂടെ ഒന്നാം പ്രതിയായ ജർസൻ  പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്.ജർസൻ, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപടിയാർ എന്നിവർ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്ട്സ്ആപ്പ് കോളുകൾ വഴിയെന്നും വിജിലൻസ് കണ്ടെത്തി. ഇതിന്റെ തെളിവുകൾ പ്രതികളുടെ ഫോണിൽ നിന്ന് കണ്ടെത്തിയെന്നും വിജിലൻസ് റിപ്പോര്‍ട്ടിൽ പറയുന്നു.

പ്രതികൾ മൂന്നൂപേരും ചേർന്ന് സമാന രീതിയിലുള്ള അഴിമതികൾ മുൻപും നടത്തിയതായി സംസയിക്കുന്നുണ്ട് വിജിലൻസ്.പ്രതി ജോലി ചെയ്തിരുന്ന എറണാകുളം ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും മറ്റേതെങ്കിലും ഉദ്യോഗസ്ഥർക്ക് കൈക്കൂലി കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതിനായി കൈക്കൂലി കേസിൽ പ്രതികളായ മൂന്നുപേരെയും അന്വേഷണ സംഘത്തിൻരെ കസ്റ്റഡിയിൽ ലഭിക്കാൻ നാളെ അപേക്ഷ നൽകും.

കൈക്കൂലി കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍ടിഒ ജർസൻ്റെ വീട്ടില്‍ നിന്ന് 50ലധികം വിദേശ മദ്യകുപ്പികളും അറുപതിനായിരം രൂപയും വിജിലന്‍സ്  പിടിച്ചെടുത്തിരുന്നു.ഇന്നലെ വൈകീട്ട് വിജിലന്‍സ് എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെപിടികൂടിയത്. ഫോര്‍ട്ട് കൊച്ചി - ചെല്ലാനം റൂട്ടില്‍ ഓടുന്ന ബസിന്റെ പെര്‍മിറ്റ് സംബന്ധിച്ച് ജെയ്‌സണെതിരെ പരാതി കിട്ടിയിരുന്നു. ഇതിന്റെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായതെന്ന് എസ്പി എസ് ശശിധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.പിടിയിലായ ഏജന്റ് സജി ആര്‍ടിഒയുടെ അടുത്തയാളാണെന്നും എസ്പി പറഞ്ഞു. വീട്ടില്‍ നടത്തിയ റെയ്ഡില്‍ വിലയേറിയ വിദേശമദ്യത്തിന്റെ 50 കുപ്പികളും റബര്‍ ബാന്‍ഡിട്ട് ചുരുട്ടിയ നിലയില്‍ 60,000 രൂപയും പിടിച്ചെടുത്തിരുന്നു. കൂടാതെ 50 ലക്ഷത്തില്‍പ്പരം ഡെപ്പോസിറ്റ് നടത്തിയതിന്റെ രേഖകളും സ്ഥലം വാങ്ങിയതിന്റെ രേഖകളും കണ്ടെടുത്തതായി വിജിലന്‍സ് എസ്പി അറിയിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നിന്ന് ഹജ്ജ് യാത്ര എങ്ങനെ ആസൂത്രണം ചെയ്യാം: പെർമിറ്റുകൾ, വാക്സിനേഷനുകൾ, യാത്രക്ക് ആവശ്യമായ രേഖകൾ എന്നിവയെക്കുറിച്ച് അറിയാം

uae
  •  2 days ago
No Image

കാശ്മീർ പ്രശ്നവും ഞാൻ പരിഹരിച്ചു തരാം; വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ വാഗ്ദാനവുമായി ട്രംപ് 

National
  •  2 days ago
No Image

ഇന്ത്യ-പാക് വെടിനിർത്തൽ: താരതമ്യം ചെയ്യേണ്ടതില്ല, ഇന്നത്തെ സാഹചര്യം 1971ലെ ഇന്ദിരാ ഗാന്ധി കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമെന്ന് ശശി തരൂർ

National
  •  2 days ago
No Image

കളമറിഞ്ഞു കളിച്ച ചൈന; ഇന്ത്യ-പാക് സംഘർഷത്തിൽ ചൈന മിണ്ടാതിരുന്നതിൽ കാരണമുണ്ട് 

Economy
  •  2 days ago
No Image

'ഞങ്ങളുടെ യഥാര്‍ഥ ശത്രു ഹമാസല്ല, നെതന്യാഹു' സര്‍ക്കാറിനെതിരെ പ്രതിഷേധക്കടലായി ഇസ്‌റാഈല്‍ തെരുവുകള്‍; ബന്ദിമോചനമാവശ്യപ്പെട്ട് രാജ്യമെങ്ങും കൂറ്റന്‍ റാലികള്‍

International
  •  2 days ago
No Image

ഐപിഎൽ മടങ്ങിയെത്തുമ്പോൾ ഓസ്‌ട്രേലിയൻ താരങ്ങൾ കളിക്കാനുണ്ടാവില്ല? കാരണമിത് 

Cricket
  •  2 days ago
No Image

ശബ്ദമലിനീകരണം: യുഎഇയിലെ റോഡുകളിൽ 2024-ൽ മാത്രം രേഖപ്പെടുത്തിയത് 7,222 നിയമലംഘനങ്ങൾ; ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ദുബൈയിൽ

uae
  •  2 days ago
No Image

മുള്ളറിന്റെ ഐതിഹാസിക യാത്രക്ക് അന്ത്യം; കിരീടവുമായി ബയേൺ ഇതിഹാസം പടിയിറങ്ങി

Football
  •  2 days ago
No Image

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ ഹാർഡ് ഷോൾഡർ ഉപയോ​ഗിക്കുന്നു; ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  2 days ago
No Image

'വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധം, ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സൈന്യം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്' അവകാശ വാദവുമായി പാകിസ്ഥാന്‍

International
  •  2 days ago