HOME
DETAILS

പ്രതിഷേധം ഫലം കണ്ടു; ജാമിഅ മില്ലിയ പ്രവേശന പരീക്ഷയ്ക്ക് കോഴിക്കോട്ട് പരീക്ഷാ കേന്ദ്രം അനുവദിച്ചു | Jamia Millia Entrance Exam

  
Web Desk
March 08, 2025 | 6:07 AM

Kozhikode examination centre approved for Jamia Millia entrance exam

ന്യൂഡല്‍ഹി: നൂറുകണക്കിന് മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്ന രാജ്യതലസ്ഥാനത്തെ പ്രശസ്തമായ ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ (Delhi Jamia Millia Islamia) സര്‍വകലാശാലയിലേക്കുള്ള പ്രവേശന പരീക്ഷ കേന്ദ്രങ്ങളുടെ പട്ടികയില്‍ കോഴിക്കോടിനെ ഉള്‍പ്പെടുത്തി. കേരളത്തിലെ ഏക പരീക്ഷാകേന്ദ്രമായ തിരുവനന്തപുരത്തെ ഒഴിവാക്കിയ സര്‍വകലാശാല നടപടിക്കെതിരേ ഉയര്‍ന്ന പ്രതിഷേധത്തിനൊടുവിലാണ് നടപടി.

ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കേരളത്തില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് എല്ലാ വര്‍ഷവും ജാമിഅ മില്ലിയ എന്‍ട്രന്‍സ് പരീക്ഷ എഴുതാറുള്ളത്. ഈ സാഹചര്യത്തില്‍ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള എംപിമാരും വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടക എന്നീ അയല്‍ സംസ്ഥാനങ്ങളിലെ കുട്ടികളും തിരുവനന്തപുരത്തെയാണ് ആശ്രയിച്ചിരുന്നത്. തിരുവനന്തപുരം ഒഴിവാക്കിയതോടെ പ്രവേശന പരീക്ഷ എഴുതണമെങ്കില്‍ മലയാളികള്‍ക്ക് ആയിരക്കണക്കിനു കിലോമീറ്ററുകള്‍ യാത്ര ചെയ്ത് ഡല്‍ഹി, കൊല്‍ക്കത്ത, ശ്രീനഗര്‍ പോലുള്ള വടക്കേ ഇന്ത്യന്‍ നഗരങ്ങളിലെത്തേണ്ടിവരുമായിരുന്നു. 

തിരുവനന്തപുരം സെന്റര്‍ ഒഴിവാക്കിയ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മുസ് ലിം ലീഗിന്റെ രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാന്‍ ജാമിഅ വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചിരുന്നു. കേരളത്തില്‍ തിരുവനന്തപുരത്തോ കോഴിക്കോട്ടോ വര്‍ഷങ്ങളായി പരീക്ഷാ കേന്ദ്രം അനുവദിക്കാറുണ്ട്. അത് ഒഴിവാക്കുന്നത് ജാമിഅയിലെ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ കാത്തിരിക്കുന്ന 2000ലധികം വിദ്യാര്‍ഥികളെയാണ് ദുരിതത്തിലാക്കുക. പ്രവേശന പരീക്ഷയ്ക്ക് മാത്രമായി വിദ്യാര്‍ഥികള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വിദൂര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരും. യാത്ര, താമസം, ഭക്ഷണം എന്നിവയ്ക്കായി വലിയ സാമ്പത്തിക ബാധ്യത വിദ്യാര്‍ഥികള്‍ക്കുണ്ടാകുമെന്നുമാണ് കത്തില്‍ ഹാരിസ് ബീരാന്‍ ചൂണ്ടിക്കാട്ടിയത്.

ജാമിഅ മില്ലിയ തിരുവനന്തപുരം പ്രവേശന പരീക്ഷാ കേന്ദ്രം നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ന്യൂനപക്ഷ വിരുദ്ധവും കേരളത്തോടുള്ള അവഗണനയുമാണെന്ന് സി.എച്ച് മുഹമ്മദ്‌കോയ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെയും തിരുവനന്തപുരം മുസ്‌ലിം കൂട്ടായ്മ വേദിയുടെയും സംയുക്തയോഗം ചൂണ്ടിക്കാട്ടിയിരുന്നു. 

Kozhikode has been included in the list of entrance examination centres for the prestigious Jamia Millia Islamia University in Delhi, where hundreds of Malayali students study. The move comes after widespread protests against the university's move to exclude Thiruvananthapuram, the only examination centre in Kerala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പുനരധിവാസം ഉറപ്പാക്കാതെ ഒഴിപ്പിക്കരുത്'; ഹല്‍ദ്വാനിയിലെ അരലക്ഷം പേര്‍ക്ക് ആശ്വാസമായി സുപ്രിംകോടതി വിധി; വീണ്ടും ജയിച്ച് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ നിയമയുദ്ധം

National
  •  3 hours ago
No Image

'കൊല്ലടാ' എന്ന് ആക്രോശിച്ച് കഴുത്തിന് ആക്രമിച്ചു; കണ്ണൂരിൽ മന്ത്രിക്കുനേരെ വധശ്രമമെന്ന് എഫ്ഐആർ

Kerala
  •  3 hours ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിൽപോയ പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കോൺഗ്രസ് ബോർഡ് തകർക്കുന്നത് തടഞ്ഞു; പഞ്ചായത്ത് പ്രസിഡന്റിന് നേരെ ഡിവൈഎഫ്ഐ ആക്രമണമെന്ന് പരാതി

Kerala
  •  3 hours ago
No Image

'കേരള സ്റ്റോറി 2' ഉടനെ തിയേറ്ററുകളിലില്ല; ഹരജിക്കാരുടെ വാദം സത്യസന്ധമെന്ന് നിരീക്ഷണം; റിലീസ് വിലക്കി ഹൈക്കോടതി ഉത്തരവ്

Kerala
  •  4 hours ago
No Image

ഇസ്റാഈൽ പാർലമെന്റിൽ മോദിക്ക് വൻ സ്വീകരണം; മോദി സുഹൃത്ത് മാത്രമല്ല, സഹോദരനെന്ന് നെതന്യാഹു

International
  •  4 hours ago
No Image

എപ്സ്റ്റീനുമായുള്ള ബന്ധം: ഒടുവിൽ കുറ്റസമ്മതവുമായി ബിൽ ഗേറ്റ്സ്; റഷ്യൻ യുവതികളെക്കുറിച്ചും വെളിപ്പെടുത്തൽ

International
  •  4 hours ago
No Image

മന്ത്രിയുടെ കഴുത്തിന് ക്ഷതം; എംആർഐ സ്കാനിംഗ് വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Kerala
  •  5 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: മുകേഷിനെ മാറ്റി സി.പി.എം, കൊല്ലം പിടിക്കാൻ പുതുമുഖം; സ്ഥാനാർഥി പട്ടികയ്ക്ക് രൂപമായി

Kerala
  •  5 hours ago
No Image

വിനോദിനി അനുഭവിച്ച വേദന കൊതുക് കടിച്ചാലുണ്ടാകില്ല മന്ത്രി'; വീണാ ജോർജിനെതിരെ ആഞ്ഞടിച്ച് ചികിത്സാ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന പെൺകുട്ടിയുടെ അമ്മ

Kerala
  •  5 hours ago