HOME
DETAILS

'ഗസ്സയില്‍ വീണ്ടും മരണ മഴ' ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍; ഒരു കുഞ്ഞടക്കം എട്ടു മരണം

  
Web Desk
March 12, 2025 | 6:00 AM

GAZA truce talks continue

ശാന്തിയുടെ നേര്‍ത്ത മേഘപാളികള്‍ വകഞ്ഞു മാറ്റി ഗസ്സക്കുമേല്‍ വീണ്ടും മരണം പെയ്യിച്ച് ഇസ്‌റാഈല്‍. കിടക്കാനൊരിടം പോലുമില്ലാതെ തകര്‍ന്ന വീടുകളില്‍ അന്തിയുറങ്ങുന്നവര്‍ക്കുമേലാണ് ഇന്നലെ ഇസ്‌റാഈല്‍ ആക്രമണമുണ്ടായത്.  ആക്രമണത്തില്‍ എട്ടു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അതില്‍ ഒരു കുഞ്ഞും ഉള്‍പെടുന്നു. വെസ്റ്റ്ബാങ്കിലും ഇസ്‌റാഈല്‍ ആക്രമണമുണ്ടായി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിനില്‍ നാലുപേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിരോധിത മേഖലയിലേക്ക് പ്രവേശിച്ചവരെയാണ് വെടിവെച്ചതെന്നാണ് ഇസ്‌റാഈല്‍ സേനയുടെ ന്യായീകരണം.  

അതിനിടെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇസ്‌റാഈലുമായി ദോഹയില്‍ പുതിയ ഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായി ഹമാസ് വ്യക്തമാക്കി. ഇതിനായി യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തിയിട്ടുണ്ട്. 

ALSO READ: 'വംശീയ ഉന്മൂലം,അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം' ; ട്രംപിന്റെ ഗസ്സ പദ്ധതി തള്ളി ഒ.ഐ.സി 

അതേസമയം, സമ്പൂര്‍ണ യുദ്ധ വിരാമത്തിന് തയാറാകാത്ത ഇസ്‌റാഈല്‍ നിലപാടാണ് വെടനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് തടസ്സമാവുന്നത്. ആദ്യഘട്ട വെടിനിര്‍ത്തല്‍ രണ്ട് മാസം കൂടി ദീര്‍ഘിപ്പിക്കുകയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇസ്‌റാഈല്‍. 

ആദ്യഘട്ട വെടിനിര്‍ത്തല്‍ രണ്ടു മാസം കൂടി ദീര്‍ഘിപ്പിക്കുന്നതിനോടാണ് തങ്ങള്‍ക്ക് താല്‍പര്യമെന്നാണ് ഇസ്‌റാഈല്‍ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചിരിക്കുന്നത്. 10 ബന്ദികളെ കരാറിന്റെ ആദ്യനാളിലും ബാക്കിയുള്ളവരെ അവസാന ദിവസവും കൈമാറുകയെന്ന പുതിയ നിര്‍ദേശവും നെതന്യാഹു സര്‍ക്കാര്‍ മുന്നോട്ടുവെച്ചതായി ഇസ്‌റാഈല്‍ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.  അതേസമയം, സമ്പൂര്‍ണ യുദ്ധവിരാമത്തിലൂടെ മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുകയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഹമാസ്. സ്റ്റിവ് വിറ്റ്‌കോഫിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ബന്ദികളുടെ മോചനമാണ് പ്രധാനമെന്നാണ് കഴിഞ്ഞ ദിവസം സ്റ്റിവ് വിറ്റ്‌കോഫ് പ്രതികരിച്ചത്. 

ഗസ്സക്കുമേലുള്ള ഉപരോധവും ഇസ്‌റാഈല്‍ തുടരുകയാണ്. വൈദ്യുതിയും കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും തടഞ്ഞ് ഗസ്സക്കുമേല്‍ പട്ടിണി അടിച്ചേല്‍പിക്കുകയാണ് ഇസ്‌റാഈലെന്ന് ഖത്തറും ജോര്‍ദനും ആരോപിച്ചു. കുടിവെള്ള വിതരണം വിച്ഛേദിച്ചതോടെ ഗസ്സയിലെ ജനങ്ങളുടെ ജീവിത് കൂടുതല്‍ ദുരിതപൂര്‍ണമായതായി യുനിസെഫ് അറിയിക്കുന്നു. അതേസമയം, ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ ആക്രമമം നടത്തുമെന്ന് യെമനിലെ ഹൂതികള്‍ ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നാലു ദിവസത്തെസമയമാണ് നല്‍കിയിരുന്നത്. സമയം അവസാനിച്ചെന്നും ഇന്നു മുതല്‍ ചെങ്കടലിലൂടെ പോകുന്ന ഇസ്‌റാഈല്‍ ബന്ധമുള്ള കപ്പലുകള്‍ക്കുനേരെ ആക്രമണം പുനരാരംഭിക്കുമെന്നും ഹൂതി വിമതര്‍ ഓര്‍മിപ്പിക്കുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എബോള വൈറസ് വ്യാപനം: ആശങ്ക വേണ്ട, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് 

Kerala
  •  14 days ago
No Image

ദുബൈയിൽ ജീവിക്കുന്നവരാണോ? ഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പിഴ! പോക്കറ്റ് കീറാതിരിക്കാൻ ഈ 6 നിയമങ്ങൾ അറിഞ്ഞിരിക്കണം

uae
  •  14 days ago
No Image

പുതുതലമുറ എ.ഐയെ പേടിക്കുന്നോ? ആപ്പിൾ സഹസ്ഥാപകന് കൈയടിയും ​ഗൂ​ഗിൾ മുൻ സി.ഇഒക്ക് കൂക്കിവിളിയും ലഭിച്ചതിന് പിന്നിൽ! in depth

Tech
  •  14 days ago
No Image

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കല്‍: സമവായ ചര്‍ച്ച ഇന്ന് കൊച്ചിയില്‍

Kerala
  •  14 days ago
No Image

ബലിപെരുന്നാൾ; ദുബൈയിൽ അഞ്ച് ദിവസം സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ആർടിഎ

uae
  •  14 days ago
No Image

റസിഡൻഷ്യൽ ഏരിയയിൽ അഭ്യാസപ്രകടനം; വാഹനം പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  14 days ago
No Image

'അക്കൗണ്ട് നീക്കിയില്ലെങ്കില്‍ കൊല്ലും' കോക്രോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത്തിന് വധഭീഷണി

National
  •  14 days ago
No Image

എബോള ഭീതി; കൊച്ചി വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ് മുന്‍കരുതല്‍ ശക്തമാക്കി

Kerala
  •  14 days ago
No Image

ബലിപെരുന്നാൾ അവധി; യാത്രക്കാർക്കായി പുതിയ യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എമിറേറ്റ്സ്

uae
  •  14 days ago
No Image

എസ്.ഡി.പി.ഐ നേതാവിനൊപ്പമുള്ള എ.വിജയരാഘവന്റെ വീഡിയോ; പ്രചാരണം അപലപനീയമെന്ന് സി.പി.എം 

Kerala
  •  14 days ago