
'ഗസ്സയില്‍ വീണ്ടും മരണ മഴ' ആക്രമണം ശക്തമാക്കി ഇസ്റാഈല്‍; ഒരു കുഞ്ഞടക്കം എട്ടു മരണം

ശാന്തിയുടെ നേര്‍ത്ത മേഘപാളികള്‍ വകഞ്ഞു മാറ്റി ഗസ്സക്കുമേല്‍ വീണ്ടും മരണം പെയ്യിച്ച് ഇസ്റാഈല്‍. കിടക്കാനൊരിടം പോലുമില്ലാതെ തകര്‍ന്ന വീടുകളില്‍ അന്തിയുറങ്ങുന്നവര്‍ക്കുമേലാണ് ഇന്നലെ ഇസ്റാഈല്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ എട്ടു പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. അതില്‍ ഒരു കുഞ്ഞും ഉള്‍പെടുന്നു. വെസ്റ്റ്ബാങ്കിലും ഇസ്റാഈല്‍ ആക്രമണമുണ്ടായി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിനില്‍ നാലുപേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിരോധിത മേഖലയിലേക്ക് പ്രവേശിച്ചവരെയാണ് വെടിവെച്ചതെന്നാണ് ഇസ്റാഈല്‍ സേനയുടെ ന്യായീകരണം.
അതിനിടെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇസ്റാഈലുമായി ദോഹയില്‍ പുതിയ ഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായി ഹമാസ് വ്യക്തമാക്കി. ഇതിനായി യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തിയിട്ടുണ്ട്.
അതേസമയം, സമ്പൂര്‍ണ യുദ്ധ വിരാമത്തിന് തയാറാകാത്ത ഇസ്റാഈല്‍ നിലപാടാണ് വെടനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് തടസ്സമാവുന്നത്. ആദ്യഘട്ട വെടിനിര്‍ത്തല്‍ രണ്ട് മാസം കൂടി ദീര്‍ഘിപ്പിക്കുകയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇസ്റാഈല്‍.
ആദ്യഘട്ട വെടിനിര്‍ത്തല്‍ രണ്ടു മാസം കൂടി ദീര്‍ഘിപ്പിക്കുന്നതിനോടാണ് തങ്ങള്‍ക്ക് താല്പര്യമെന്നാണ് ഇസ്റാഈല്‍ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചിരിക്കുന്നത്. 10 ബന്ദികളെ കരാറിന്റെ ആദ്യനാളിലും ബാക്കിയുള്ളവരെ അവസാന ദിവസവും കൈമാറുകയെന്ന പുതിയ നിര്‍ദേശവും നെതന്യാഹു സര്‍ക്കാര്‍ മുന്നോട്ടുവെച്ചതായി ഇസ്റാഈല്‍ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സമ്പൂര്‍ണ യുദ്ധവിരാമത്തിലൂടെ മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുകയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഹമാസ്. സ്റ്റിവ് വിറ്റ്കോഫിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ബന്ദികളുടെ മോചനമാണ് പ്രധാനമെന്നാണ് കഴിഞ്ഞ ദിവസം സ്റ്റിവ് വിറ്റ്കോഫ് പ്രതികരിച്ചത്.
ഗസ്സക്കുമേലുള്ള ഉപരോധവും ഇസ്റാഈല്‍ തുടരുകയാണ്. വൈദ്യുതിയും കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും തടഞ്ഞ് ഗസ്സക്കുമേല്‍ പട്ടിണി അടിച്ചേല്പിക്കുകയാണ് ഇസ്റാഈലെന്ന് ഖത്തറും ജോര്‍ദനും ആരോപിച്ചു. കുടിവെള്ള വിതരണം വിച്ഛേദിച്ചതോടെ ഗസ്സയിലെ ജനങ്ങളുടെ ജീവിത് കൂടുതല്‍ ദുരിതപൂര്‍ണമായതായി യുനിസെഫ് അറിയിക്കുന്നു. അതേസമയം, ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ ആക്രമമം നടത്തുമെന്ന് യെമനിലെ ഹൂതികള്‍ ഇസ്റാഈലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നാലു ദിവസത്തെസമയമാണ് നല്‍കിയിരുന്നത്. സമയം അവസാനിച്ചെന്നും ഇന്നു മുതല്‍ ചെങ്കടലിലൂടെ പോകുന്ന ഇസ്റാഈല്‍ ബന്ധമുള്ള കപ്പലുകള്‍ക്കുനേരെ ആക്രമണം പുനരാരംഭിക്കുമെന്നും ഹൂതി വിമതര്‍ ഓര്‍മിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുനമ്പം; നിര്‍ണായക ഇടപെടലിന് മുഖ്യമന്ത്രി; ക്രൈസ്തവ സഭാ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചു
Kerala
• 7 hours ago
വഖ്ഫ്: സുപ്രിം കോടതി നടപടി പ്രത്യാശ പകരുന്നത്-കുഞ്ഞാലിക്കുട്ടി; താല്‍ക്കാലിക ആശ്വാസം, നിയമ പോരാട്ടം തുടരും-ഉവൈസി
National
• 8 hours ago
'എങ്ങനെ ഞാന്‍ ഇനി ഉമ്മയെ കെട്ടിപ്പിടിക്കും?'; ഇസ്റാഈല്‍ ആക്രമണത്തില്‍ ഇരു കൈകളും നഷ്ടപ്പെട്ട ഫലസ്തീനീ ബാലന് മഹ്മൂദ് അജ്ജോറിന്റെ ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ്
latest
• 8 hours ago
വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ല; പിന്തുണയിൽ പുനർവിചിന്തനത്തെ കുറിച്ച് ആലോചിക്കും- ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ
Kerala
• 8 hours ago
ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തർ അമീർ റഷ്യയിലേക്ക് പുറപ്പെട്ടു
qatar
• 8 hours ago
ഉറക്കത്തില്‍ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് വരുത്തിതീര്‍ക്കാന്‍ കിടക്കയില്‍ പാമ്പിനെ കൊണ്ടിട്ടു; ഭാര്യയും കാമുകനും അറസ്റ്റില്‍
National
• 8 hours ago
വഖ്ഫ് കേസില്‍ സര്‍ക്കാരിന് ഒരാഴ്ച സമയം; അതുവരെ തല്‍സ്ഥിതി തുടരണം, നിയമനവും പാടില്ല | Waqf Act Case
National
• 9 hours ago
നാല് സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ വഖഫ് റാലി മൂന്നിന്
Kerala
• 9 hours ago
'പൊലിസ് മധ്യസ്ഥന്റെ പണിയെടുക്കേണ്ട, കാലും തലയും വെട്ടുമെന്ന് പറഞ്ഞവരോട് സമാധാന ചര്‍ച്ചക്കില്ല,തലപോകേണ്ടി വന്നാലും വര്‍ഗീയതയോട് സമരസപ്പെടില്ല'രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala
• 10 hours ago
'അക്രമിച്ചവരെല്ലാം ബിജെപിക്കാര്‍, അക്രമിക്കൂട്ടത്തില്‍ ഒരു മുസ്ലിമുമില്ല'; വഖ്ഫ് വിഷയത്തിലെ ബംഗാള്‍ സംഘര്‍ഷത്തിന് പിന്നിലെ ഹിന്ദുത്വവാദികളുടെ പങ്ക് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്ത്
latest
• 10 hours ago
'ഇവിടെ നിങ്ങള്‍ മുസ്ലിംകള്ക്കെതിര്, യുഎഇയില്‍ നിങ്ങള്‍ അവരുടെ ആതിഥേയത്വം സ്വീകരിക്കുകയും ചെയ്യുന്നു'; മോദിയേയും ബിജെപിയേയും പരിഹസിച്ച് മമതാ ബാനര്‍ജി
National
• 11 hours ago
'ഇനി നിങ്ങള്‍ വിശ്രമിക്ക്, ഞങ്ങള്‍ നിയമം നിര്‍മ്മിക്കാം'; നിയമ നിര്‍മ്മാണത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പുത്തന്‍ പരീക്ഷണത്തിന് യുഎഇ
uae
• 11 hours ago
അധ്യാപകന്റെ ജീവിതം തകർത്ത വ്യാജ പീഢന പരാതി: ഏഴുവർഷത്തിനുശേഷം വിദ്യാർഥിനിയുടെ കുറ്റസമ്മതം
Kerala
• 11 hours ago
ഡാന്‍സാഫ് പരിശോധനക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി ഷൈന്‍ ടോം ചാക്കോ
Kerala
• 12 hours ago
തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ അഡ്മിഷൻ നിഷേധിച്ചതായി ആരോപണം
Kerala
• 14 hours ago
'സമ്പദ്വ്യവസ്ഥയെ തളര്‍ത്തും, തൊഴിലില്ലായ്മ വര്‍ധിപ്പിക്കും' ട്രംപിന്റെ താരിഫ് നയങ്ങളില്‍ ശക്തമായ മുന്നറിയിപ്പുമായി ഫെഡറല്‍ റിസര്‍വ് ചെയര്മാന്
International
• 14 hours ago
UAE Weather Updates: യുഎഇയില്‍ ഇന്ന് പുറത്തിറങ്ങുന്നത് പ്രയാസമാകും, പൊടിക്കാറ്റിന് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
latest
• 14 hours ago
സസ്പെൻഷനിൽ ഉപജീവനപ്പടി നൽകാത്തതിനാൽ കടം ചോദിച്ച് വിഷുദിനത്തിൽ എസ്പിക്ക് പൊലിസുകാരന്റെ ഹൃദയഭേദകമായ കത്ത്
Kerala
• 14 hours ago
മാതാപിതാക്കളുടെ എതിർപ്പിനെതിരെ വിവാഹിതരായ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി
National
• 12 hours ago
'ആ നടന് ഷൈന്‍ ടോം ചാക്കോ' മോശമായി പെരുമാറിയ നടനെവെളിപെടുത്തി വിന്‍സി അലോഷ്യസ്; ഫിലിം ചേംബറിനും ഐ.സി.സിക്കും പരാതി നല്കി
Kerala
• 13 hours ago
അബൂദബിയില്‍ പ്രാദേശിക വാക്സിന് വിതരണ കേന്ദ്രം തുറന്നു; ലക്ഷ്യം ആരോഗ്യമേഖലയിലെ സമഗ്രവികസനം
uae
• 13 hours ago