HOME
DETAILS

പെരുന്നാള്‍ അവധിക്ക് നാടണയാന്‍ കാത്തിരിക്കുന്നവരെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍, മൂന്നിരട്ടിവരെ വില, കൂടുതല്‍ സര്‍വീസ് നടത്തി നിരക്ക് കുറയ്ക്കാനുള്ള നീക്കവുമായി എമിറേറ്റ്‌സ്

  
Muqthar
March 25 2025 | 09:03 AM

Airlines increase fares for Eid holidays Emirates offers more services

ദുബൈ: പെരുന്നാള്‍ അവധിക്ക് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ കൊള്ളടിക്കാനായി കട്ടപ്പാരയുമായി ഇറങ്ങി വിമാനക്കമ്പനികള്‍. ഓരോ പെരുന്നാള്‍, വെക്കേഷന്‍ അവധികള്‍ക്കും മിക്ക പ്രവാസികളും ഒന്നുകില്‍ നാട്ടിലേക്ക് വരികയോ അല്ലെങ്കില്‍ കുടുംബത്തെ നാട്ടില്‍നിന്ന് എത്തിക്കുകയോ പതിവാണ്. ഇത്തരക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് വിമാനക്കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
യുഎഇയില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സെക്ടറുകളിലെല്ലാം കഴിഞ്ഞമാസത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് ടിക്കറ്റ് നിരക്കില്‍ ഉള്ളത്. പെരുന്നാളിന് ഇന് 4- 5 ദിവസം മാത്രം ബാക്കിനില്‍ക്കെ നിരക്ക് ഇനിയും കൂടുമെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്. എന്നാല്‍ നിരക്ക് വര്‍ധനവ് മുന്‍രൂട്ടി കണ്ട് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് അതേ നിരക്കില്‍ തന്നെ യാത്ര ചെയ്യാനാകും. 

കഴിഞ്ഞമാസം ദുബൈയില്‍നിന്ന് കൊച്ചിയില്‍ പോയി വരാന്‍ ഒരാള്‍ക്ക് 14,000 രൂപ മാത്രം മതിയായിരുന്നു. എന്നാലിപ്പോഴിത് 45,000 രൂപയ്ക്ക് മുകളിലാണ്. മാതാപിതാക്കാളും രണ്ട് മക്കളും അടങ്ങുന്ന നാലംഗ കുടുംബത്തിന് നാട്ടില്‍ അവധി ആഘോഷിക്കുന്നതിന് പോയിവരാന്‍ ചുരുങ്ങിയത് ഒന്നര ലക്ഷത്തിലേറെ രൂപ ചെലവാകും. കൊച്ചിയില്‍നിന്ന് ദുബൈയിലേക്ക് 32,000 രൂപയാണ് ഒരാള്‍ക്കുള്ള ഇപ്പോഴത്തെ നിരക്ക്. ഇതോടൊപ്പം തന്നെ നാട്ടില്‍ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മറ്റന്നാള്‍ (വ്യാഴാഴ്ച) കഴിഞ്ഞ് സ്‌കൂള്‍ വേനലവധിക്ക് പൂട്ടുകയാണ്. ഇക്കാരണത്താല്‍ ഗള്‍ഫിലുള്ളവര്‍ കുടുംബത്തെ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം തിരിച്ചടിയാണ് ടിക്കറ്റ് നിരക്കിലെ കുതിപ്പ്. ഏപ്രില്‍ ആദ്യവാരം യുഎഇയിലെത്തി മേയ് അവസാനം നാട്ടിലേക്ക് മടങ്ങാന്‍ ഒരാള്‍ക്ക് ചെലവ് 60,000 രൂപയിലധികം വരും. നാലംഗ കുടുംബത്തിന് രണ്ട് ലക്ഷത്തിലേറെയും ചെലവ് വരും. 


ഇപ്പോള്‍ കൊച്ചിയില്‍നിന്ന് ഒരാള്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സില്‍ ഈ മാസം 29ന് ദുബൈയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ 46,000 രൂപയാണ് നിരക്ക് കാണിക്കുന്നത്. എന്നാല്‍ അന്ന് തന്നെ ദുബൈയില്‍നിന്ന് കണ്ണൂരിലേക്ക് (മുംബൈ വഴി) യാത്ര ചെയ്യാന്‍ ഇന്‍ഡിഗോയില്‍ 16,000 രൂപ മാത്രമെ ഉള്ളൂവെന്നും കാണിക്കുന്നു. ഏറെക്കുറേ സമാന നിരക്ക് സഊദി അറേബ്യയിലെ വിവിധ സെക്ടറുകളിലേക്കും തിരിച്ചും കാണിക്കുന്നത്. 


സര്‍വിസ് കൂട്ടി എമിറേറ്റ്‌സ്

അതേസമയം, സീസണില്‍ യാത്രക്കാര്‍ കൂടുന്നത് പരിഗണിച്ച് സര്‍വിസ് കൂട്ടാന്‍ തീരുമാനിച്ച് യുഎഇയുടെ എമിറേറ്റ്‌സ്. 
ഈദ് അല്‍ ഫിത്തര്‍ അവധിക്കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്താന്‍ എമിറേറ്റ്‌സ് ഒരുങ്ങുന്നു. നാളെ (മാര്‍ച്ച് 26) മുതല്‍ ഏപ്രില്‍ 6 വരെ ഗള്‍ഫ് മേഖലയിലെ പ്രധാന സ്ഥലങ്ങളിലേക്ക് 17 അധിക വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്താനാണ് തീരുമാനം. ഇതുവഴി 371,000ത്തിലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. ഈദ് പോലുള്ള ഉത്സവ കാലങ്ങളില്‍ വിമാന യാത്രയ്ക്കുള്ള ആവശ്യം വര്‍ദ്ധിച്ചസാഹചര്യത്തിലാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. എമിറേറ്റ്‌സിന്റെ വിപുലീകരിച്ച ഷെഡ്യൂളില്‍ അമ്മാനിലേക്ക് ആറും ദമ്മാമിലേക്ക് അഞ്ചും ജിദ്ദയിലേക്ക് നാലും കുവൈത്തിലേക്ക് രണ്ടും അധിക വിമാനങ്ങള്‍ ഉള്‍പ്പെടുന്നു. ബാങ്കോക്ക്, യുകെ, വിവിധ യുഎസ് നഗരങ്ങള്‍, ദക്ഷിണാഫ്രിക്ക, മുംബൈ, കറാച്ചി, കെയ്‌റോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും ഇതോടൊപ്പം സര്‍വിസ് നടത്തും. ഇന്ത്യന്‍ നഗരങ്ങളില്‍ നിലവില്‍ മുംബൈ ആണ് ഉള്ളതെങ്കിലും ഷെഡ്യൂള്‍ പുറത്തിറക്കുമ്പോള്‍ മാത്രമെ കൃത്യമായ വിവരം ലഭിക്കൂ.

Airlines have imposed additional fares as a blow to expatriates who want to return home for the Eid holidays. There has been a huge increase in ticket prices in all sectors from the UAE to Kerala and back compared to last month.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചരിത്രം രചിച്ച് ശുഭാംശു ശുക്ലയും സംഘവും: ആക്സിയം-4 ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു

International
  •  10 hours ago
No Image

ആണ്‍കുട്ടികളുടെ ജനനേന്ദ്രിയങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്‌റാഈലി സൈനികര്‍; ക്രൂരതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കുന്ന സയണിസ്റ്റ് ഭീകരര്‍

International
  •  11 hours ago
No Image

വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നീക്കം

Kerala
  •  11 hours ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  12 hours ago
No Image

പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനമില്ല

National
  •  12 hours ago
No Image

11 കിലോമീറ്റർ പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ

National
  •  12 hours ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു 

Kerala
  •  12 hours ago
No Image

സംസ്ഥാനത്തെ സ്‌കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ

Kerala
  •  12 hours ago
No Image

യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും 

Kerala
  •  12 hours ago
No Image

റാ​ഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Kerala
  •  13 hours ago


No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  14 hours ago
No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  14 hours ago
No Image

2029 വരെ റൊണാൾഡോക്ക് തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

Football
  •  14 hours ago
No Image

മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു

National
  •  14 hours ago
No Image

'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്‌ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

National
  •  16 hours ago
No Image

വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  16 hours ago
No Image

കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  16 hours ago
No Image

പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യ ചെയ്ത നിലയിൽ; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് മരിക്കുന്നെന്ന് വാട്സ്ആപ്പിൽ ആത്മഹത്യ കുറിപ്പ്

Kerala
  •  17 hours ago