
പെരുന്നാള്‍ അവധിക്ക് നാടണയാന്‍ കാത്തിരിക്കുന്നവരെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍, മൂന്നിരട്ടിവരെ വില, കൂടുതല്‍ സര്‍വീസ് നടത്തി നിരക്ക് കുറയ്ക്കാനുള്ള നീക്കവുമായി എമിറേറ്റ്‌സ്

ദുബൈ: പെരുന്നാള്‍ അവധിക്ക് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ കൊള്ളടിക്കാനായി കട്ടപ്പാരയുമായി ഇറങ്ങി വിമാനക്കമ്പനികള്‍. ഓരോ പെരുന്നാള്‍, വെക്കേഷന്‍ അവധികള്‍ക്കും മിക്ക പ്രവാസികളും ഒന്നുകില്‍ നാട്ടിലേക്ക് വരികയോ അല്ലെങ്കില്‍ കുടുംബത്തെ നാട്ടില്‍നിന്ന് എത്തിക്കുകയോ പതിവാണ്. ഇത്തരക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് വിമാനക്കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
യുഎഇയില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സെക്ടറുകളിലെല്ലാം കഴിഞ്ഞമാസത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് ടിക്കറ്റ് നിരക്കില്‍ ഉള്ളത്. പെരുന്നാളിന് ഇന് 4- 5 ദിവസം മാത്രം ബാക്കിനില്‍ക്കെ നിരക്ക് ഇനിയും കൂടുമെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്. എന്നാല്‍ നിരക്ക് വര്‍ധനവ് മുന്‍രൂട്ടി കണ്ട് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് അതേ നിരക്കില്‍ തന്നെ യാത്ര ചെയ്യാനാകും.
കഴിഞ്ഞമാസം ദുബൈയില്‍നിന്ന് കൊച്ചിയില്‍ പോയി വരാന്‍ ഒരാള്‍ക്ക് 14,000 രൂപ മാത്രം മതിയായിരുന്നു. എന്നാലിപ്പോഴിത് 45,000 രൂപയ്ക്ക് മുകളിലാണ്. മാതാപിതാക്കാളും രണ്ട് മക്കളും അടങ്ങുന്ന നാലംഗ കുടുംബത്തിന് നാട്ടില്‍ അവധി ആഘോഷിക്കുന്നതിന് പോയിവരാന്‍ ചുരുങ്ങിയത് ഒന്നര ലക്ഷത്തിലേറെ രൂപ ചെലവാകും. കൊച്ചിയില്‍നിന്ന് ദുബൈയിലേക്ക് 32,000 രൂപയാണ് ഒരാള്‍ക്കുള്ള ഇപ്പോഴത്തെ നിരക്ക്. ഇതോടൊപ്പം തന്നെ നാട്ടില്‍ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മറ്റന്നാള്‍ (വ്യാഴാഴ്ച) കഴിഞ്ഞ് സ്‌കൂള്‍ വേനലവധിക്ക് പൂട്ടുകയാണ്. ഇക്കാരണത്താല്‍ ഗള്‍ഫിലുള്ളവര്‍ കുടുംബത്തെ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം തിരിച്ചടിയാണ് ടിക്കറ്റ് നിരക്കിലെ കുതിപ്പ്. ഏപ്രില്‍ ആദ്യവാരം യുഎഇയിലെത്തി മേയ് അവസാനം നാട്ടിലേക്ക് മടങ്ങാന്‍ ഒരാള്‍ക്ക് ചെലവ് 60,000 രൂപയിലധികം വരും. നാലംഗ കുടുംബത്തിന് രണ്ട് ലക്ഷത്തിലേറെയും ചെലവ് വരും.
ഇപ്പോള്‍ കൊച്ചിയില്‍നിന്ന് ഒരാള്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സില്‍ ഈ മാസം 29ന് ദുബൈയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ 46,000 രൂപയാണ് നിരക്ക് കാണിക്കുന്നത്. എന്നാല്‍ അന്ന് തന്നെ ദുബൈയില്‍നിന്ന് കണ്ണൂരിലേക്ക് (മുംബൈ വഴി) യാത്ര ചെയ്യാന്‍ ഇന്‍ഡിഗോയില്‍ 16,000 രൂപ മാത്രമെ ഉള്ളൂവെന്നും കാണിക്കുന്നു. ഏറെക്കുറേ സമാന നിരക്ക് സഊദി അറേബ്യയിലെ വിവിധ സെക്ടറുകളിലേക്കും തിരിച്ചും കാണിക്കുന്നത്.
സര്‍വിസ് കൂട്ടി എമിറേറ്റ്‌സ്
അതേസമയം, സീസണില്‍ യാത്രക്കാര്‍ കൂടുന്നത് പരിഗണിച്ച് സര്‍വിസ് കൂട്ടാന്‍ തീരുമാനിച്ച് യുഎഇയുടെ എമിറേറ്റ്‌സ്.
ഈദ് അല്‍ ഫിത്തര്‍ അവധിക്കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്താന്‍ എമിറേറ്റ്‌സ് ഒരുങ്ങുന്നു. നാളെ (മാര്‍ച്ച് 26) മുതല്‍ ഏപ്രില്‍ 6 വരെ ഗള്‍ഫ് മേഖലയിലെ പ്രധാന സ്ഥലങ്ങളിലേക്ക് 17 അധിക വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്താനാണ് തീരുമാനം. ഇതുവഴി 371,000ത്തിലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. ഈദ് പോലുള്ള ഉത്സവ കാലങ്ങളില്‍ വിമാന യാത്രയ്ക്കുള്ള ആവശ്യം വര്‍ദ്ധിച്ചസാഹചര്യത്തിലാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. എമിറേറ്റ്‌സിന്റെ വിപുലീകരിച്ച ഷെഡ്യൂളില്‍ അമ്മാനിലേക്ക് ആറും ദമ്മാമിലേക്ക് അഞ്ചും ജിദ്ദയിലേക്ക് നാലും കുവൈത്തിലേക്ക് രണ്ടും അധിക വിമാനങ്ങള്‍ ഉള്‍പ്പെടുന്നു. ബാങ്കോക്ക്, യുകെ, വിവിധ യുഎസ് നഗരങ്ങള്‍, ദക്ഷിണാഫ്രിക്ക, മുംബൈ, കറാച്ചി, കെയ്‌റോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും ഇതോടൊപ്പം സര്‍വിസ് നടത്തും. ഇന്ത്യന്‍ നഗരങ്ങളില്‍ നിലവില്‍ മുംബൈ ആണ് ഉള്ളതെങ്കിലും ഷെഡ്യൂള്‍ പുറത്തിറക്കുമ്പോള്‍ മാത്രമെ കൃത്യമായ വിവരം ലഭിക്കൂ.
Airlines have imposed additional fares as a blow to expatriates who want to return home for the Eid holidays. There has been a huge increase in ticket prices in all sectors from the UAE to Kerala and back compared to last month.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ
Football
• a day ago
നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി
Kerala
• a day ago
ഒമാനില്‍ ബീച്ചില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു
oman
• a day ago
കിരീടം സ്വപ്നം കാണുന്ന ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്
Cricket
• a day ago
മദീനയിൽ നിന്ന് ഇന്ത്യൻ ഹാജിമാർ മക്കയിലേക്ക് എത്തിത്തുടങ്ങി; ആദ്യ സംഘത്തിന് സ്വീകരണം നൽകി വിഖായ
Saudi-arabia
• a day ago
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം, അഞ്ച് മരണം, രണ്ട് പേർക്ക് പരുക്ക്
National
• a day ago
സഹകരണ സംഘങ്ങളില്‍ അഴിമതി; സ്വദേശികളും പ്രവാസികളുമടക്കം 208 പേര്‍ കുറ്റക്കാരെന്ന് കുവൈത്ത് സാമൂഹിക, കുടുംബ കാര്യ മന്ത്രാലയം
Kuwait
• a day ago
എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ
Kerala
• a day ago
ലാഹോറില്‍ തുടര്‍ച്ചയായി സ്‌ഫോടനം; സ്‌ഫോടനമുണ്ടായത് വാള്‍ട്ടന്‍ എയര്‍പോര്‍ട്ടിന് സമീപം
International
• a day ago
മറ്റ് കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ വ്യത്യാസം ഇപ്രകാരം | India Rupee Value Today
bahrain
• a day ago
അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ
National
• a day ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
uae
• a day ago
'ഓപ്പറേഷന് സങ്കല്പ്'; ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു
National
• a day ago
ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്
National
• a day ago
പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ
Kerala
• a day ago
വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്സിറ്റികള്‍
Kerala
• a day ago
കെ.പി.സി.സി നേതൃമാറ്റം; പുതിയ പേരുകളോട് വിമുഖത പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കൾ
Kerala
• a day ago
പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി; 6 മാസം കൂടി പുറത്ത്
Kerala
• a day ago
കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്
Kerala
• a day ago
രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍
National
• a day ago
ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും
Kerala
• a day ago