HOME
DETAILS

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒമാനില്‍ യുവാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ

  
April 05, 2025 | 5:18 PM

Omani man sentenced to five years in prison for kidnapping child

മസ്‌കത്ത്: വീടിനടുത്തുള്ള തെരുവില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, അസഭ്യം പറയല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ കുറ്റങ്ങള്‍ ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സീബ് ക്രിമിനല്‍ കോടതി ഒമാനി പൗരനായ യുവാവിന് ശിക്ഷ വിധിച്ചത്.

ഇരയുടെ കുടുംബത്തിന് 5,000 ഒമാന്‍ റിയാലും നിയമപോരാട്ടത്തിന് ചെലവായ മറ്റു ചെലവുകളും നല്‍കാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം സീബ് വിലായത്തിലാണ് സംഭവം നടന്നത്.

സംഭവം നടക്കുമ്പോള്‍ പത്തു വയസ്സുള്ള കുട്ടി വീടിനു പുറത്ത് സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്നതായി കോടതിയുടെ ഔദ്യോഗിക രേഖകള്‍ പറയുന്നു. മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ച് വേഗത്തില്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ദൂരെ ഒരിടത്തേക്ക് കൊണ്ടുപോകുന്നതിനിടെ കാറില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി കുട്ടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ചിലരുടെ സഹായതത്താല്‍ കുട്ടി വീട്ടിലേക്ക് എത്തി. 

2018 ലെ പീനല്‍ കോഡിന്റെ ആര്‍ട്ടിക്കിള്‍ 257 പ്രകാരം, സമ്മതമില്ലാതെ ഒരു പുരുഷനോ സ്ത്രീയോ ആയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പത്ത് വര്‍ഷത്തില്‍ കുറയാത്തതും പതിനഞ്ച് വര്‍ഷത്തില്‍ കൂടാത്തതുമായ തടവ് ശിക്ഷ ലഭിക്കും.

2018ല്‍ ഒമാന്‍ കുട്ടികളുടെ സംരക്ഷണത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പര്‍ ആരംഭിച്ചിരുന്നു. രാജ്യത്ത് കുട്ടികള്‍ക്കെതിരായി നടക്കുന്ന പീഡനങ്ങള്‍ ചെറുക്കുന്നതിനായാണ് ഇത് ആരംഭിച്ചത്.

കൂടാതെ അക്രമം, ചൂഷണം, ദുരുപയോഗം എന്നിവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗവര്‍ണറേറ്റുകളിലും ചൈല്‍ഡ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. പീഡനത്തിനും അതിക്രമത്തിനും വിധേയരാകുന്ന കുട്ടികള്‍ക്ക് ശാരീരികവും സാമൂഹികവുമായ പുനരധിവാസം ഉറപ്പാക്കിക്കൊണ്ട് കമ്മിറ്റികള്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നു.

An Omani man has been sentenced to five years in prison for kidnapping a child. The court delivered the verdict after thorough investigation, reinforcing the country’s strict laws on child protection and public safety.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ മറ്റൊരാൾ? സുഹൃത്തിന്റെ പങ്കും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് അന്വേഷണം

crime
  •  2 days ago
No Image

12കാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച 22കാരൻ പിടിയിൽ

crime
  •  2 days ago
No Image

ഡ്രൈവർമാരെ നിരീക്ഷിക്കാൻ ഇനി 'റോബോട്ട് കണ്ണുകൾ'; റോഡ് സുരക്ഷയിൽ നിർമ്മിത ബുദ്ധിയുമായി യുഎഇ

uae
  •  2 days ago
No Image

സ്പായുടെ മറവിൽ ജോലി; തിരുവനന്തപുരത്ത് രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ, പിടിവീണത് ബംഗാളികളെന്ന വ്യാജേന കഴിയവേ

crime
  •  2 days ago
No Image

ഷാർജ ഗ്രാൻഡ് മോസ്കിന് സമീപം ഗതാഗത നിയന്ത്രണം; ഇത്തിഹാദ് റെയിൽ നിർമ്മാണത്തെത്തുടർന്ന് പ്രധാന ഇന്റർചേഞ്ച് അടച്ചു

uae
  •  2 days ago
No Image

ആർസിബിയിൽ ബെത്തൽ 'ഇംപാക്ട്'; ഇംഗ്ലീഷ് താരങ്ങളെ ചൊടിപ്പിച്ച വിവാദങ്ങൾക്ക് ഒടുവിൽ നായകൻ മൈതാനത്ത്

Cricket
  •  2 days ago
No Image

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്നേ 'മുഖ്യമന്ത്രി'; പഴയങ്ങാടിയിൽ വി.ഡി. സതീശനായി ഫ്ലക്സ് ബോർഡുകൾ

Kerala
  •  2 days ago
No Image

ചർച്ചകളുടെ വാതിൽ തുറന്ന് ഇറാൻ; അരാഗ്ച്ചി പാകിസ്താനിലേക്ക്, യുദ്ധം സമാധാനത്തിന് വഴിമാറുമോ?

International
  •  2 days ago
No Image

ലോകത്തിന് മാതൃകയായി യുഎഇ; ആരോഗ്യരംഗത്തെ വിശ്വാസ്യതയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം

uae
  •  2 days ago
No Image

സ്ഥാനാർഥികളുടെ ഏജന്റുമാർ എത്തണം; ബ്രണ്ണൻ കോളേജിലെ സ്ട്രോങ്ങ് റൂമിലെ ഹാർഡ് ഡിസ്ക് മാറ്റാൻ റിട്ടേണിംഗ് ഓഫീസറുടെ ഉത്തരവ്

Kerala
  •  2 days ago