HOME
DETAILS

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒമാനില്‍ യുവാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ

  
April 05, 2025 | 5:18 PM

Omani man sentenced to five years in prison for kidnapping child

മസ്‌കത്ത്: വീടിനടുത്തുള്ള തെരുവില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, അസഭ്യം പറയല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ കുറ്റങ്ങള്‍ ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സീബ് ക്രിമിനല്‍ കോടതി ഒമാനി പൗരനായ യുവാവിന് ശിക്ഷ വിധിച്ചത്.

ഇരയുടെ കുടുംബത്തിന് 5,000 ഒമാന്‍ റിയാലും നിയമപോരാട്ടത്തിന് ചെലവായ മറ്റു ചെലവുകളും നല്‍കാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം സീബ് വിലായത്തിലാണ് സംഭവം നടന്നത്.

സംഭവം നടക്കുമ്പോള്‍ പത്തു വയസ്സുള്ള കുട്ടി വീടിനു പുറത്ത് സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്നതായി കോടതിയുടെ ഔദ്യോഗിക രേഖകള്‍ പറയുന്നു. മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ച് വേഗത്തില്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ദൂരെ ഒരിടത്തേക്ക് കൊണ്ടുപോകുന്നതിനിടെ കാറില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി കുട്ടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ചിലരുടെ സഹായതത്താല്‍ കുട്ടി വീട്ടിലേക്ക് എത്തി. 

2018 ലെ പീനല്‍ കോഡിന്റെ ആര്‍ട്ടിക്കിള്‍ 257 പ്രകാരം, സമ്മതമില്ലാതെ ഒരു പുരുഷനോ സ്ത്രീയോ ആയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പത്ത് വര്‍ഷത്തില്‍ കുറയാത്തതും പതിനഞ്ച് വര്‍ഷത്തില്‍ കൂടാത്തതുമായ തടവ് ശിക്ഷ ലഭിക്കും.

2018ല്‍ ഒമാന്‍ കുട്ടികളുടെ സംരക്ഷണത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പര്‍ ആരംഭിച്ചിരുന്നു. രാജ്യത്ത് കുട്ടികള്‍ക്കെതിരായി നടക്കുന്ന പീഡനങ്ങള്‍ ചെറുക്കുന്നതിനായാണ് ഇത് ആരംഭിച്ചത്.

കൂടാതെ അക്രമം, ചൂഷണം, ദുരുപയോഗം എന്നിവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗവര്‍ണറേറ്റുകളിലും ചൈല്‍ഡ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. പീഡനത്തിനും അതിക്രമത്തിനും വിധേയരാകുന്ന കുട്ടികള്‍ക്ക് ശാരീരികവും സാമൂഹികവുമായ പുനരധിവാസം ഉറപ്പാക്കിക്കൊണ്ട് കമ്മിറ്റികള്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നു.

An Omani man has been sentenced to five years in prison for kidnapping a child. The court delivered the verdict after thorough investigation, reinforcing the country’s strict laws on child protection and public safety.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈയ്യിലെടുത്തു, പിന്നാലെ പൊട്ടിത്തെറിച്ചു; പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൈയ്യിലിരുന്ന് സ്‌ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്ത്

Kerala
  •  14 days ago
No Image

തിരൂർ ആർ.ടി ഓഫീസിൽ വൻ ലൈസൻസ് തട്ടിപ്പ്: ഉദ്യോഗസ്ഥരും ഏജൻ്റുമാരും വിജിലൻസ് വലയിൽ

Kerala
  •  14 days ago
No Image

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓടയിൽ

Kerala
  •  14 days ago
No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  14 days ago
No Image

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

Kerala
  •  14 days ago
No Image

ഡോക്ടറുടെ കാൽ വെട്ടാൻ ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ കേസുകളുടെ പെരുമഴ; വീണ്ടും ജാമ്യമില്ലാ കേസ്

Kerala
  •  14 days ago
No Image

കെഎസ്ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  14 days ago
No Image

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala
  •  14 days ago
No Image

ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയിൽ ഒരു യുഗത്തിന്റെ അന്ത്യം; അനുസ്മരിച്ച് പ്രമുഖർ

Kerala
  •  14 days ago
No Image

ശ്രീനിവാസന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഒരു മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

Kerala
  •  14 days ago