HOME
DETAILS

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒമാനില്‍ യുവാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ

  
April 05, 2025 | 5:18 PM

Omani man sentenced to five years in prison for kidnapping child

മസ്‌കത്ത്: വീടിനടുത്തുള്ള തെരുവില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, അസഭ്യം പറയല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ കുറ്റങ്ങള്‍ ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സീബ് ക്രിമിനല്‍ കോടതി ഒമാനി പൗരനായ യുവാവിന് ശിക്ഷ വിധിച്ചത്.

ഇരയുടെ കുടുംബത്തിന് 5,000 ഒമാന്‍ റിയാലും നിയമപോരാട്ടത്തിന് ചെലവായ മറ്റു ചെലവുകളും നല്‍കാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം സീബ് വിലായത്തിലാണ് സംഭവം നടന്നത്.

സംഭവം നടക്കുമ്പോള്‍ പത്തു വയസ്സുള്ള കുട്ടി വീടിനു പുറത്ത് സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്നതായി കോടതിയുടെ ഔദ്യോഗിക രേഖകള്‍ പറയുന്നു. മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ച് വേഗത്തില്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ദൂരെ ഒരിടത്തേക്ക് കൊണ്ടുപോകുന്നതിനിടെ കാറില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി കുട്ടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ചിലരുടെ സഹായതത്താല്‍ കുട്ടി വീട്ടിലേക്ക് എത്തി. 

2018 ലെ പീനല്‍ കോഡിന്റെ ആര്‍ട്ടിക്കിള്‍ 257 പ്രകാരം, സമ്മതമില്ലാതെ ഒരു പുരുഷനോ സ്ത്രീയോ ആയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പത്ത് വര്‍ഷത്തില്‍ കുറയാത്തതും പതിനഞ്ച് വര്‍ഷത്തില്‍ കൂടാത്തതുമായ തടവ് ശിക്ഷ ലഭിക്കും.

2018ല്‍ ഒമാന്‍ കുട്ടികളുടെ സംരക്ഷണത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പര്‍ ആരംഭിച്ചിരുന്നു. രാജ്യത്ത് കുട്ടികള്‍ക്കെതിരായി നടക്കുന്ന പീഡനങ്ങള്‍ ചെറുക്കുന്നതിനായാണ് ഇത് ആരംഭിച്ചത്.

കൂടാതെ അക്രമം, ചൂഷണം, ദുരുപയോഗം എന്നിവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗവര്‍ണറേറ്റുകളിലും ചൈല്‍ഡ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. പീഡനത്തിനും അതിക്രമത്തിനും വിധേയരാകുന്ന കുട്ടികള്‍ക്ക് ശാരീരികവും സാമൂഹികവുമായ പുനരധിവാസം ഉറപ്പാക്കിക്കൊണ്ട് കമ്മിറ്റികള്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നു.

An Omani man has been sentenced to five years in prison for kidnapping a child. The court delivered the verdict after thorough investigation, reinforcing the country’s strict laws on child protection and public safety.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത്; ഇന്ത്യക്ക് നിരാശ

Cricket
  •  13 days ago
No Image

ഈദ് അൽ ഇത്തിഹാദ്: നവംബർ 27 മുതൽ ഡിസംബർ 3 വരെ യുഎഇയിൽ ആഘോഷക്കാലം; ഡിസംബർ 2 ന് രാജ്യമെങ്ങും കരിമരുന്ന് പ്രദർശനവും പരേഡുകളും

uae
  •  13 days ago
No Image

ഐപിഎല്ലിൽ കോഹ്‌ലിയെ പോലെ അവൻ റൺസ് നേടിയിട്ടില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  13 days ago
No Image

ഡല്‍ഹി സ്‌ഫോടനം; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി, ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും

National
  •  13 days ago
No Image

വ്യോമയാന വിസ്മയം കാണാൻ തയ്യാറെടുക്കാം: പത്തൊൻപതാമത് ദുബൈ എയർഷോ നവംബർ 17 മുതൽ 21 വരെ

uae
  •  13 days ago
No Image

റിച്ചയുടെ പേര് ഇനി ചരിത്രമാവും; ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സ്റ്റേഡിയം ഒരുങ്ങുന്നു

Cricket
  •  13 days ago
No Image

പ്ലാസ്റ്റിക്ക് മാലിന്യം ഉള്‍പ്പെടെ കത്തിച്ചു; പൊലിസിന് 5000 രൂപ പിഴ

Kerala
  •  13 days ago
No Image

ഡല്‍ഹി സ്‌ഫോടനം: മരണം 13 ആയി, ചെങ്കോട്ട മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു, അന്വേഷണം പുരോഗമിക്കുന്നു /Delhi Red Fort Blast

National
  •  13 days ago
No Image

യുഎഇ: 24 മണിക്കൂറിൽ 13.5 ദിർഹത്തിന്റെ വർധന; വീണ്ടും 500 ദിർഹത്തോട് അടുത്ത് സ്വർണവില

uae
  •  13 days ago
No Image

കൊല്ലത്ത് ദേശീയപാത നിര്‍മാണത്തിനിടെ ഇതര സംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം; മൃതദേഹം മണ്ണിനടിയില്‍ ചതഞ്ഞരഞ്ഞ നിലയില്‍

Kerala
  •  13 days ago