HOME
DETAILS

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒമാനില്‍ യുവാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ

  
April 05, 2025 | 5:18 PM

Omani man sentenced to five years in prison for kidnapping child

മസ്‌കത്ത്: വീടിനടുത്തുള്ള തെരുവില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, അസഭ്യം പറയല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ കുറ്റങ്ങള്‍ ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സീബ് ക്രിമിനല്‍ കോടതി ഒമാനി പൗരനായ യുവാവിന് ശിക്ഷ വിധിച്ചത്.

ഇരയുടെ കുടുംബത്തിന് 5,000 ഒമാന്‍ റിയാലും നിയമപോരാട്ടത്തിന് ചെലവായ മറ്റു ചെലവുകളും നല്‍കാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം സീബ് വിലായത്തിലാണ് സംഭവം നടന്നത്.

സംഭവം നടക്കുമ്പോള്‍ പത്തു വയസ്സുള്ള കുട്ടി വീടിനു പുറത്ത് സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്നതായി കോടതിയുടെ ഔദ്യോഗിക രേഖകള്‍ പറയുന്നു. മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ച് വേഗത്തില്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ദൂരെ ഒരിടത്തേക്ക് കൊണ്ടുപോകുന്നതിനിടെ കാറില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി കുട്ടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ചിലരുടെ സഹായതത്താല്‍ കുട്ടി വീട്ടിലേക്ക് എത്തി. 

2018 ലെ പീനല്‍ കോഡിന്റെ ആര്‍ട്ടിക്കിള്‍ 257 പ്രകാരം, സമ്മതമില്ലാതെ ഒരു പുരുഷനോ സ്ത്രീയോ ആയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പത്ത് വര്‍ഷത്തില്‍ കുറയാത്തതും പതിനഞ്ച് വര്‍ഷത്തില്‍ കൂടാത്തതുമായ തടവ് ശിക്ഷ ലഭിക്കും.

2018ല്‍ ഒമാന്‍ കുട്ടികളുടെ സംരക്ഷണത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പര്‍ ആരംഭിച്ചിരുന്നു. രാജ്യത്ത് കുട്ടികള്‍ക്കെതിരായി നടക്കുന്ന പീഡനങ്ങള്‍ ചെറുക്കുന്നതിനായാണ് ഇത് ആരംഭിച്ചത്.

കൂടാതെ അക്രമം, ചൂഷണം, ദുരുപയോഗം എന്നിവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗവര്‍ണറേറ്റുകളിലും ചൈല്‍ഡ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. പീഡനത്തിനും അതിക്രമത്തിനും വിധേയരാകുന്ന കുട്ടികള്‍ക്ക് ശാരീരികവും സാമൂഹികവുമായ പുനരധിവാസം ഉറപ്പാക്കിക്കൊണ്ട് കമ്മിറ്റികള്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നു.

An Omani man has been sentenced to five years in prison for kidnapping a child. The court delivered the verdict after thorough investigation, reinforcing the country’s strict laws on child protection and public safety.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറശ്ശാലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു; പ്രതിക്കായി തെരച്ചിൽ

Kerala
  •  a day ago
No Image

പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  a day ago
No Image

വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അപകടം: കസാഖ്സ്ഥാനിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

International
  •  a day ago
No Image

ട്യൂഷൻ തിരക്കിൽ ശ്വാസംമുട്ടി വിദ്യാർത്ഥികൾ; യുഎഇയിൽ 'ഷാഡോ എഡ്യൂക്കേഷൻ' മാനസികാരോഗ്യത്തിന് ഭീഷണിയാകുന്നതായി മുന്നറിയിപ്പ്

uae
  •  a day ago
No Image

വിശ്വസ്തതയ്ക്ക് വിലയില്ലേ?; റയൽ മാഡ്രിഡിനെതിരെ പൊട്ടിത്തെറിച്ച് ഖബീബ് നുർമഗോമെഡോവ്

Football
  •  a day ago
No Image

ശബരിമല വാജിവാഹനം കോടതിയിൽ; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കുരുക്ക് മുറുകുന്നു

Kerala
  •  a day ago
No Image

ദോഹ സന്ദര്‍ശനത്തില്‍ ജപ്പാന്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു

qatar
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; 19,000-ത്തോളം പേർ ഇനിയും പട്ടികയ്ക്ക് പുറത്ത്

Kerala
  •  a day ago
No Image

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പി, ആര്‍.എസ്.എസ് ആസ്ഥാനത്ത്; നേതാക്കളുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച

International
  •  a day ago
No Image

പൊലീസ് തിരയുന്നയാളെ പുറത്തേക്ക് കടത്താന്‍ ശ്രമം;കുവൈത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ 

Kuwait
  •  a day ago