
സ്കൂളില്‍ അടിപിടി; വിദ്യാര്‍ത്ഥികളോട് 48 മണിക്കൂര്‍ സാമൂഹിക സേവനം ചെയ്യാന്‍ ഉത്തരവിട്ട് റാസല്‍ഖൈമ കോടതി

ദുബൈ: 15നും 16നും ഇടയില്‍ പ്രായമുള്ള മൂന്ന് ഈജിപ്ഷ്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സ്കൂള്‍ ആക്രമണ കേസില്‍ നേരത്തേ പുറപ്പെടുവിച്ച വിധി പരിഷ്കരിച്ച് റാസല്‍ഖൈമയിലെ ജുവനൈല്‍ ക്രിമിനല്‍ കോടതി.
അപ്പീല്‍ സ്വീകരിച്ച കോടതി, കൗമാരക്കാര്‍ക്ക് എമിറേറ്റ്സ് കള്‍ച്ചറല്‍ ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബില്‍ 48 മണിക്കൂര്‍ സാമൂഹിക സേവനം ചെയ്യാനാണ് വിധിച്ചത്. 2025 ജനുവരി 13 തിങ്കളാഴ്ചയാണ് റാസല്‍ഖൈമയിലെ ഒരു സ്കൂളില്‍ സ്കൂള്‍ സമയത്തിനിടെ അക്രമ സംഭവം ഉണ്ടായത്.
ഉച്ചകഴിഞ്ഞ് 3.20ഓടെയാണ് 15 വയസ്സുള്ള ഒരു ഈജിപ്ഷ്യന്‍ വിദ്യാര്‍ത്ഥിയെ മൂന്ന് സഹപാഠികള്‍ ചേര്‍ന്ന് ആക്രമിച്ചത്. ആക്രമണം പെട്ടെന്നാണ് ഉണ്ടായതെന്ന് ഇരയാക്കപ്പെട്ട വിദ്യാര്‍ത്ഥി പറഞ്ഞു. ക്ലാസ് മുറിയുടെ വാതില്‍ അടച്ചശേഷം ഇവര്‍ വിദ്യാര്‍ത്ഥിയെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
തുടക്കത്തില്‍ മൂന്ന് പേരെയും ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കാനാണ് കോടതി വിധിച്ചിരുന്നത്. എന്നിരുന്നാലും, കൂടുതല്‍ ഇളവ് ആവശ്യപ്പെട്ടുള്ള അപ്പീലിനെത്തുടര്‍ന്ന്, കോടതി തീരുമാനത്തിന് പകരം സാമൂഹിക സേവനം ചെയ്യാന്‍ വിധിക്കുകയായിരുന്നു. അതേസമയം മൂന്നുപേരെയും കുറ്റവിമുക്തരാക്കാന്‍ കോടതി വിസമ്മതിച്ചു.
ആക്രമിക്കപ്പെട്ട ദിവസം മകന്റെ കഴുത്തിലും മുഖത്തും ചതവുകള്‍ കണ്ടെന്നും ആക്രമണത്തിനിടെ മകന് ബോധം നഷ്ടപ്പെട്ടതായും ഇരയുടെ പിതാവ് പറഞ്ഞു. ഉടന്‍ തന്നെ ഇയാള്‍ മകനെ റാസല്‍ഖൈമ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് മെഡിക്കല്‍ സ്റ്റാഫ് ആക്രമണത്തിനിരയായതായി സ്ഥിരീകരിക്കുകയായിരുന്നു.
ഉടന്‍ തന്നെ സ്കൂളിനെ അറിയിക്കുകയും അന്വേഷണത്തിനായി വിഷയം പൊലിസിനും സോഷ്യല്‍ സപ്പോര്‍ട്ട് സെന്ററിനും റഫര്‍ ചെയ്യുകയും ചെയ്തു. അതിനുശേഷം താമസിയാതെ വിശദമായ ഒരു മെഡിക്കല്‍ റിപ്പോര്‍ട്ട് പുറപ്പെടുവിച്ചു.
ആശുപത്രിയില്‍ നടത്തിയ മൊഴിയെടുപ്പില്‍ ആക്രമണത്തില്‍ നേരിട്ട് ഉള്‍പ്പെട്ടതോ പങ്കാളികളായതോ ആയ അഞ്ച് സഹപാഠികളെ വിദ്യാര്‍ത്ഥി തിരിച്ചറിഞ്ഞു.
പ്രധാന പ്രതിയുടെ പിതാവ് തന്റെ മകനും വഴക്കില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ചു. മാതാപിതാക്കളെ അപമാനിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് കൗമാരക്കാരന് അവകാശപ്പെട്ടു. ഇതാണ് ആക്രമണത്തിന് കാരണമായത്.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഇരയുടെ പിതാവ് വെളിപ്പെടുത്തി. അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ ക്ലാസ്സിലും ഇടവേളകളിലും ഒരേ വിദ്യാര്‍ത്ഥിയില്‍ നിന്ന് തന്റെ മകന് വാക്കാലുള്ള അധിക്ഷേപവും പ്രകോപനവും സഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. പീഡനത്തിന്റെ രേഖകളും തെളിവുകളും സോഷ്യല്‍ സപ്പോര്‍ട്ട് സെന്ററിന് സമര്‍പ്പിച്ചു.
ഏറ്റവും പ്രധാനപ്പെട്ട തെളിവുകളില്‍ ഒന്ന് 24 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഓഡിയോ റെക്കോര്‍ഡിംഗാണ്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങളും തെളിവായി സമര്‍പ്പിച്ചു. ഈ റെക്കോര്‍ഡിംഗ് ഇരയുടെ വാദത്തെ പിന്തുണയ്ക്കുകയും മെഡിക്കല്‍ കണ്ടെത്തലുകളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.
A Ras Al Khaimah court has ordered students involved in a school fight to complete 48 hours of community service. Learn more about the UAE’s legal response to student misconduct.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ
latest
• 3 days ago
ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ
National
• 3 days ago
12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം
National
• 3 days ago
AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്
auto-mobile
• 3 days ago
വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം
Kerala
• 3 days ago
F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം
National
• 3 days ago
ഓപ്പറേഷന് ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
Kerala
• 3 days ago
ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാ നിര്‍ദേശം
Kerala
• 3 days ago
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു
Kerala
• 3 days ago
ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്
International
• 3 days ago
ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്
International
• 3 days ago
രജിസ്ട്രാറെ പുറത്താക്കാന്‍ വിസിക്ക് അധികാരമില്ല; സിന്‍ഡിക്കേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ് സിന്‍ഡിക്കേറ്റ് ചെയ്തതെന്ന് മന്ത്രി ആര് ബിന്ദു
Kerala
• 3 days ago
ബ്രിട്ടിഷ് വ്യോമസേനയുടെ എയര്‍ബസ് 400 മടങ്ങി; വിദഗ്ധര്‍ ഇന്ത്യയില്‍ തുടരും, വിജയിച്ചില്ലെങ്കിൽ എയർലിഫ്റ്റിങ്
Kerala
• 3 days ago
കോഴിക്കോട് ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ
Kerala
• 3 days ago
ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
Kerala
• 3 days ago
ലോകത്തിൽ ഒന്നാമനായി രാജസ്ഥാൻ താരം; ഏകദിനത്തിൽ നേടിയത് പുത്തൻ നേട്ടം
Cricket
• 3 days ago
ഗർഭിണിയാകുന്ന വിദ്യാർഥിനികൾക്കു ഒരു ലക്ഷം രൂപ സമ്മാനം; ജനനനിരക്ക് വർധിപ്പിക്കാൻ നടപടിയുമായി റഷ്യ
International
• 3 days ago
കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കി; വിസിയെ മറികടന്ന് സിൻഡിക്കേറ്റ് തീരുമാനം
Kerala
• 3 days ago
ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടാൻ സഹായിച്ചത് ആ സൂപ്പർതാരം: വൈഭവ് സൂര്യവംശി
Cricket
• 3 days ago
'വിസിയും സിന്‍ഡിക്കേറ്റും രണ്ടുതട്ടില്‍'; കേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ്, റദ്ദാക്കിയില്ലെന്ന് വിസി
Kerala
• 3 days ago
വാടകയായി ഒരു രൂപ പോലും നൽകിയില്ല; പാലക്കാട് വനിത പൊലിസ് സ്റ്റേഷന് നഗര സഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ്
Kerala
• 3 days ago