
സാധ്വി പ്രഗ്യാസിങ്ങിന് വധശിക്ഷ നല്‍കണം; മലേഗാവ് ഭീകരാക്രമണക്കേസില്‍ നിലപാട് മാറ്റി എന്‍ഐഎ; റിട്ട. ലഫ്. കേണലും മേജറും അടക്കം പ്രതികള്‍ | Malegaon blast case

മുംബൈ: തീവ്ര ഹിന്ദുത്വ സംഘടനാ നേതാക്കള്‍ ആരോപണവിധേയരായ മലേഗാവ് സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ആവശ്യപ്പെട്ടു. യു.എ.പി.എയിലെ 16 ാം വകുപ്പ് ഉദ്ധരിച്ചാണ് പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്ന ശക്തമായ നിലപാട് എന്‍.ഐ.എ സ്വീകരിച്ചത്. സാക്ഷികളുടെ കൂറുമാറ്റം ചൂണ്ടിക്കാട്ടി പ്രതികളെ വെറുതെ വിടരുതെന്നും മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി എ.കെ ലഹോതി മുമ്പാതെ ഏജന്‍സി ആവശ്യപ്പെട്ടു. ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ സാധ്വി പ്രഗ്യാ സിങ് താക്കൂര്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍.
യു.എ.പി.എയുടെ സെക്ഷന്‍ 16 ഉദ്ധരിച്ച് പ്രതികള്‍ക്ക് ഏറ്റവും കര്‍ശനമായ ശിക്ഷ നല്‍കണമെന്ന് ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും ഭീകരപ്രവര്‍ത്തനംമൂലം മരണം സംഭവിച്ചാല്‍ കുറ്റവാളിക്ക് വധശിക്ഷ ലഭിക്കണമെന്നാണ് യു.എ.പി.എയുടെ ഈ വകുപ്പ് പറയുന്നതെന്ന് ഇരകള്‍ക്കുവേണ്ടി വാദിക്കുന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മഹാരാഷ്ട്ര ലീഗല്‍ സെല്‍ അഭിഭാഷകന് ഷാഹിദ് നദീം പറഞ്ഞു. കേസിലെ പ്രധാനപ്രതിയായ പ്രഗ്യാ സിങ്ങിനെതിരേയുള്ള തെളിവുകളുടെ സ്വഭാവം ഗൗരവമുള്ളതാണെന്ന് ജംഇയ്യത്തിന്റെ മുതിര്‍ന്ന അഭിഭാഷകന് ഷരീഫ് ഷെയ്ഖും പറഞ്ഞു. അവര്‍ ഗൂഢാലോചന യോഗങ്ങളില്‍ പങ്കെടുത്തതായി ബോധ്യമായിട്ടുണ്ട്. മലേഗാവില്‍ ബോംബ് സ്ഥാപിക്കാന്‍ അവരുടെ മോട്ടോര്‍ ബൈക്കായ എല്‍.എം.എല്‍ ഫ്രീഡം ആണ് ഉപയോഗിച്ചത്. ഇത് ഭീകരപ്രവര്‍ത്തനത്തില്‍ അവരുടെ വ്യക്തമായ പങ്കാളിത്തം കാണിക്കുന്നു- അദ്ദേഹം പറഞ്ഞു.
തുടക്കത്തില്‍ പ്രതികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്ന് ഏജന്‍സിക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കേസ് അന്തിമഘട്ടങ്ങളിലേക്ക് നീങ്ങിയതോടെ പ്രതികള്‍ക്കെതിരായ നിലപാടാണ് ഏജന്‍സി സ്വീകരിച്ചുവരുന്നത്. മലേഗാവ് കേസില്‍ പ്രതികള്‍ക്കനുകൂലമായി എന്‍.ഐ.എ ഇടപെടുകയാണെന്നും മനപ്പൂര്‍വം കേസ് വൈകിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി മുന്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സല്യാന്‍ രാജിവച്ചത് വലിയ വിവാദമായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രതികളോട് മൃദുവായി പെരുമാറാന്‍ ആവശ്യപ്പെട്ടെന്നുള്പ്പെടെയുള്ള ആരോപണവും അവര്‍ ഉന്നയിച്ചിരുന്നു.
ഏകദേശം 1500 പേജുകളുള്ള റിപ്പോര്‍ട്ടാണ് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചത്. എല്ലാ സാക്ഷികളെയും തെളിവുകളെയും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കേസിന്റെ അന്തിമവിചാരണ പൂര്‍ത്തിയായതിനാല്‍ മെയ് എട്ടിന് വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്. 323 സാക്ഷികളെയാണ് വിസ്തരിച്ചത്. അതില്‍ 34 പേരാണ് കൂറുമാറിയത്. പ്രഗ്യാസിങ്ങിനെ കൂടാതെ ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, ബി.ജെ.പി നേതാവും ഭോപ്പാല്‍ മുന്‍ എം.പിയുമായ പ്രജ്ഞാ സിങ് താക്കൂര്‍, മേജര്‍ രമേശ് ഉപാധ്യായ (റിട്ട.), സമിര്‍ കുല്‍ക്കര്‍ണി, അജയ് ഏകനാഥ് റാഹിര്‍ക്കര്‍, രാകേഷ് ദത്താത്രയ ധവാദേ റാവു, ജഗദീഷ് ചിന്താമന്‍ മാത്രെ, സുധാകര്‍ ഉദയ്ഭന്‍ ദ്വിവേദി, ദയാനന്ദ് പാണ്ഡ്യെ, സുധാകര്‍ ചതുര്‍വേദി എന്നിവരാണ് പ്രതികള്‍. എല്ലാവരും ഹിന്ദുത്വസംഘടനകളുമായി ബന്ധമുള്ളവരാണ്.
ഐ.പി.സിയിലെ വിവിധവകുപ്പുകളും സ്ഫോടകവസ്തു നിയമം, ആയുധനിയമം, എന്നിവയിലെ വിവിധ വകുപ്പുകളും യു.എ.പി.എയും ആണ് ഇവര്‍ക്കെതിരേ ചുമത്തിയത്. യു.എ.പി.എയിലെ 16 (ഭീകരപ്രവര്‍ത്തനം ചെയ്യല്‍), 18 (ഭീകരപ്രവര്‍ത്തനത്തിന് ഗൂഢാലോചന നടത്തല്‍), ഐ.പി.സിയിലെ 120 ബി (ഗൂഢാലോചന), 302 കൊലപാതകം, 307 (കൊലപാതക ശ്രമം), 324 (മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍), 153എ (ഇരുവിഭാഗങ്ങള്‍ക്കിടയില്‍ വൈരം വളര്‍ത്തല്‍) എന്നീ വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.
മഹാരാഷ്ട്രയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവില്‍ 2008 സെപ്തംബര്‍ 29നുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
NIA seek death penalty for accused including sadhvi pragya Singh in Malegaon blast case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡൊണാള്‍ഡ് ട്രംപിന്റെ യുഎഇ സന്ദര്‍ശനത്തിന് മുന്നോടിയായി വീണ്ടും ആഗോളശ്രദ്ധ നേടി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്
International
• a day ago
മലപ്പുറത്ത് കടുവ ആക്രമണം, യുവാവിന് ദാരുണാന്ത്യം; മരിച്ചത് ടാപ്പിങ് തൊഴിലാളി; പ്രതിഷേധവുമായി നാട്ടുകാര്‍
Kerala
• a day ago
മുസ്ലിം യുവാവിനെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ആള്‍ക്കൂട്ടം, വിസമ്മതിച്ചപ്പോള്‍ അസഭ്യവര്‍ഷം
National
• a day ago
മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു
Kerala
• a day ago
തലബാത് പ്രോ ഉപയോക്താക്കൾക്ക് ബോൾട്ട് വാഹന യാത്രകളിൽ പ്രത്യേക നിരക്കിളവ്
uae
• a day ago
ഡോക്ടറാകണോ? ഒപ്പമുണ്ട് ഡോക്ടർമാർ; എജു എക്സ്പോയുടെ ആകര്‍ഷണമായി 'ഡോക് ടു ടാക്'
Kerala
• a day ago
സുപ്രഭാതം എജു എക്സ്പോയില്‍ വിദ്യാർഥികളെ ആകർഷിച്ച് എജ്യുപോർട്ട്
Kerala
• a day ago
വയനാട്ടില്‍ ടെന്റ് തകര്‍ന്നുവീണ് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം
Kerala
• a day ago
സുപ്രഭാതം എജു എക്സ്പോയിലേക്ക് ഒഴുകിയെത്തി വിദ്യാര്‍ഥികള്‍
Kerala
• a day ago
സ്വപ്നങ്ങളിലേക്ക് കൈപിടിച്ച് എജു എക്സ്പോയിലെ സ്റ്റാളുകൾ
Kerala
• a day ago
ഊട്ടി ഫ്ളവര്‍ ഷോക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഉദ്ഘാടനം ചെയ്യും
latest
• a day ago
മെട്രോ സ്റ്റേഷന് പേരുകള്‍ സ്വന്തമാക്കാന്‍ കമ്പനികള്‍ക്കിടയില്‍ മത്സരം; കോബ്രാന്‍ഡിങ്ങില്‍ നേട്ടം കൊയ്ത് ആലുവ സ്റ്റേഷന്
Kerala
• a day ago
ഹൈറേഞ്ച് കേറാന്‍ ട്രെയിന്‍; ട്രാഫിക് സര്‍വേയുമായി റെയില്‍വേ
Kerala
• a day ago
യു.എസ് ജി.സി.സി ഉച്ചകോടിയുടെ കലി ഗസ്സയില്‍ തീര്‍ത്ത് ഇസ്റാഈല്‍; ആക്രമണങ്ങളില്‍ 84 പേര് കൊല്ലപ്പെട്ടു
International
• a day ago
റെയിൽവെ സ്റ്റേഷനിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്ന് കുട്ടികൾ മരിച്ചു
National
• a day ago
കറന്റ് അഫയേഴ്സ്-14-05-2025
PSC/UPSC
• a day ago
മുസ്ലിംകളിൽ വിഘടനവാദം ആരോപിക്കുന്ന ഗുരുതരമായ പ്രവൃത്തി, അപമാനകരം, തനി തറ ഭാഷ'; സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബി.ജെ.പി മന്ത്രിക്കെതിരേ കടുത്ത നിലപാടുമായി കോടതി
National
• a day ago
മാലിയിൽ സൈനിക ഭരണകൂടത്തിന്റെ കടുത്ത നീക്കം: എല്ലാ രാഷ്ട്രീയ പാർട്ടികളും പിരിച്ചുവിട്ടു
International
• a day ago
ചരിത്രത്തിൽ ഇടം നേടി ട്രംപിന്റെ സഊദി സന്ദർശനം: ഗസ യുദ്ധം അവസാനിപ്പിക്കാനും ബന്ദി മോചനത്തിനും അമേരിക്കയുമായി ധാരണയിലെത്തിയതായി സഊദി അറേബ്യ
സഊദി സന്ദർശനം പൂർത്തിയാക്കി ഖത്തറിൽ എത്തിയ ട്രംപിന് ദോഹയിൽ ഊഷ്മള സ്വീകരണം
Saudi-arabia
• a day ago
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം: 2023-ലെ നിയമത്തിനെതിരെ ഹരജി , കേസ് പരിഗണിക്കുന്നത് മാറ്റിവച്ച് സുപ്രീംകോടതി
National
• a day ago
ട്രസ്റ്റ് ഉണ്ടാക്കി വഖ്ഫ് സ്വത്ത് തട്ടി; ജമാഅത്തെ ഇസ്ലാമിക്കെതിരേ വഖ്ഫ് ബോര്‍ഡില്‍ പരാതി
Kerala
• a day ago
ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് വിലക്കേര്‍പ്പെടുത്തി ബാര്‍കൗണ്‍സില്‍
Kerala
• a day ago
നാളെ മുതൽ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹജ്ജ് സർവിസുകൾ
Kerala
• a day ago