HOME
DETAILS

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ നയതന്ത്ര മറുപടി; പാക് പൗരന്‍മാര്‍ക്കുള്ള വിസ നിര്‍ത്തലാക്കി, സിന്ധുനദീ കരാര്‍ റദ്ദാക്കി, അതിര്‍ത്തി അടച്ചു

  
Web Desk
April 23, 2025 | 4:14 PM

India Takes Tough Stand After Pahalgam tourist Attack Diplomatic Ties with Pakistan Curbed Borders Sealed

 

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നിലപാടുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഭീകരതയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട്, പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുകയും, വാഗ്-അട്ടാരി അതിർത്തി അടച്ചിടുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സുരക്ഷാ സമിതിയുടെ (സിസിഎസ്) മണിക്കൂർ നീണ്ട യോഗത്തിന് ശേഷമായിരുന്നു നിർണായക നടപടികൾ. വിവിധ നയതന്ത്ര നിയന്ത്രണങ്ങളും പ്രഖ്യാപിച്ചതായും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.

* സിന്ധുനദീജലകാര്‍ റദ്ദാക്കി

* വിസ നിര്‍ത്തിവച്ചു; എല്ലാ പാക് പൗരന്‍മാരും ഇന്ത്യ വിടണം

* അതിര്‍ത്തി അടച്ചു

*  നയതന്ത്രഓഫിസിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു

* ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി അടച്ചു

* നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി ചുരുക്കി.

* ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് സൈനിക ഉപദേഷ്ടാക്കളെ ഇന്ത്യ പിൻവലിക്കും.

വിസാ നിയന്ത്രണങ്ങളും കടുത്ത നിയമങ്ങൾ

സാർക്ക് വിസ ഇളവ് പദ്ധതി റദ്ദാക്കി. നിലവിൽ ഇന്ത്യയിൽ കഴിയുന്ന പാകിസ്ഥാൻ പൗരന്മാർക്ക് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം. എസ്‌വി‌ഇ‌എസ് വിസ ഉപയോഗിച്ച് ഇന്ത്യയിൽ പ്രവേശിച്ച പാകിസ്ഥാൻ പൗരന്മാരുടെ വിസകൾ നിരസിച്ചു.

സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചു, 1960-ൽ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതായി വിക്രം മിശ്രി അറിയിച്ചു. പാകിസ്ഥാൻ ഭീകരരെയെ പിന്തുണയ്ക്കുന്നത് നിഷേധിക്കാതെ തുടരുന്ന സാഹചര്യത്തിലാണ് നടപടി. കരാർ ഉടനടി പ്രാബല്യത്തിൽ വരുമെന്നും മിശ്രി പറഞ്ഞു.

വാഗ്-അട്ടാരി അതിർത്തി അടച്ചു

ഇരു രാജ്യങ്ങൾക്കിടയിലെ ഏക റോഡ് കണക്ഷനായ വാഗ്-അട്ടാരി അതിർത്തി അടച്ചതായി അധികൃതർ അറിയിച്ചു. സംയോജിത ചെക്ക് പോസ്റ്റ് അടച്ചതിനാൽ യാത്രക്കാരുടെ കടന്നു പോക്ക് നിലവിൽ തടസപ്പെടും. നേരത്തെ കയറിയവർക്ക് 2025 മേയ് 1-നകം തിരികെ വരാം.

പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായും, അവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി സർക്കാർ. പരിക്കേറ്റവർക്ക് സൗഖ്യമായി പ്രതികാര നടപടികളോടൊപ്പം സർക്കാർ പ്രവർത്തിക്കുമെന്നും വിക്രം മിശ്രി പറഞ്ഞു. ഭീകരതയെ നേരിടാൻ കേന്ദ്രസർക്കാർ കര, വ്യോമസേന മേധാവികളുമായി ചേർന്ന് നിർണായക യോഗം ചേർത്തിട്ടുണ്ട്. എല്ലാ സംവിധാനങ്ങളെയും മുഴുവൻ മുന്നൊരുക്കത്തിലാക്കി പ്രവർത്തിപ്പിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഭീകര വിരുദ്ധ നടപടി കൂടുതൽ ശക്തമാക്കും. ഇന്ത്യയുടെ ഈ നടപടികൾ, രാജ്യത്തിന്റെ ഭീകരതയ്‌ക്കെതിരായ നിലപാടിന്റെ ശക്തമായ പ്രതീകമായി വിലയിരുത്തപ്പെടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിച്ചമർത്തപ്പെടുന്ന ആദിവാസി പോരാട്ടങ്ങൾ: വേദാന്ത എന്ന ഖനന ഭീമന്റെ വളർച്ചയും രാഷ്ട്രീയ ബന്ധങ്ങളും

National
  •  14 days ago
No Image

ഗർഭസ്ഥ ശിശുവിന്റെ മരണം: ആശുപത്രിക്കും ഡോക്ടർക്കും 22 ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി ദുബൈ കോടതി; വിധിയിൽ നിർണ്ണായകമായത് മെഡിക്കൽ പ്രോട്ടോക്കോളിലെ വീഴ്ച

uae
  •  14 days ago
No Image

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിയത്  ആധാര്‍ കാര്‍ഡും രേഖകളും പരിശോധിച്ച്; വ്യക്തതവരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്തു; ഷിപ്പിംഗ് കമ്പനി ഉടമയെ നാടുകടത്താൻ ഉത്തരവിട്ട് യുഎഇ കോടതി

uae
  •  14 days ago
No Image

നിതിന്‍ രാജിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  14 days ago
No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയത് ഇവിടെ...

International
  •  14 days ago
No Image

ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ ഇറാന് തിടുക്കമില്ല, പന്ത് അമേരിക്കയുടെ കോര്‍ട്ടില്‍' പ്രാദേശിക മാധ്യമ റിപ്പോര്‍ട്ട്

International
  •  14 days ago
No Image

ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

National
  •  14 days ago
No Image

മതപരിവര്‍ത്തനം ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍; രണ്ട് പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പൊലിസ്

National
  •  14 days ago
No Image

ഗസ്സയിലേക്ക് വീണ്ടും ഫ്‌ലോട്ടില്ലകള്‍; 70 രാജ്യങ്ങളില്‍ നിന്നായി ആയിരം സന്നദ്ധ പ്രവര്‍ത്തകര്‍ 

International
  •  14 days ago