
തകർന്നടിഞ് പാകിസ്ഥാൻ ഓഹരി വിപണി; ഐഎംഎഫ് ബെയിൽഔട്ടും അന്താരാഷ്‌ട്ര ഒറ്റപ്പെടലും, പാകിസ്ഥാന്റെ സാമ്പത്തിക ഭാവിയെന്ത്?

കാശ്മീരിലെ ഭീകരാക്രമണത്തിന് പിന്നാലെ, പാകിസ്ഥാന്റെ സാമ്പത്തിക അവസ്ഥ കൂടുതൽ ദുർബലമാവുകയാണ്. ഓഹരി വിപണിയിൽ വൻ തകർച്ച നേരിടുകയാണ് പാകിസ്ഥാൻ. വിപണിയിലെ തകർച്ചയും വിദേശനാണ്യ ശേഖരത്തിലെ കുറവും പാകിസ്ഥാനെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും.
ഓഹരി വിപണിയിലെ തകർച്ച
പാകിസ്ഥാന്റെ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് (KSE) സൂചിക 2,000 പോയിന്റിലധികം ഇടിഞ്ഞ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. ഇന്ത്യയുടെ ശക്തമായ നയതന്ത്ര-സാമ്പത്തിക നടപടികളും അതിർത്തി വ്യാപാരത്തിലെ നടപടികളും വൻ തകർച്ചയ്ക്ക് കാരണമായി.
2024-ൽ ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള കയറ്റുമതി 1 ബില്യൺ ഡോളറിന് മുകളിലായിരുന്നു. ഫാർമസ്യൂട്ടിക്കൽസ്, രാസവസ്തുക്കൾ, പഞ്ചസാര എന്നിവ ഇന്ത്യ കയറ്റുമതി ചെയ്തു. പാകിസ്ഥാനിൽ നിന്ന് വസ്ത്രങ്ങൾ, ഉപ്പ്, സിമന്റ് എന്നിവ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ വ്യാപാരം പൂർണമായി നിലച്ചതോടെ വ്യവസായ മേഖല കൂടുതൽ തകരാൻ കാരണമായി. 2019-ലെ പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാന്റെ 'മോസ്റ്റ് ഫേവേഡ് നേഷൻ' പദവി റദ്ദാക്കി ഇറക്കുമതി തീരുവ 200% ആക്കിയിരുന്നു. ഇതോടെ പാകിസ്ഥാന്റെ കയറ്റുമതി 550 മില്യൺ ഡോളറിൽ നിന്ന് 480,000 ഡോളറായി ചുരുങ്ങിയിരുന്നു. നിലവിലെ സാഹചര്യം ഈ വിടവ് കൂടുതൽ വർധിപ്പിക്കും.
സാമ്പത്തിക പ്രതിസന്ധിയുടെ മുന്നറിയിപ്പ്
പാകിസ്ഥാന്റെ വിദേശനാണ്യ ശേഖരം 2025 മാർച്ച് 21-ലെ കണക്കനുസരിച്ച് 10 ബില്യൺ ഡോളർ മാത്രമാണ്, ഇത് രണ്ട് മാസത്തെ ഇറക്കുമതിക്ക് മാത്രമേ മതിയാകൂ. കഴിഞ്ഞ മാസം ഒരാഴ്ചയ്ക്കുള്ളിൽ 540 മില്യൺ ഡോളർ കടം വീട്ടാൻ മാത്രം പാകിസ്ഥാൻ ചിലവയിച്ചതായാണ് കണക്ക്. അന്താരാഷ്ട്ര നാണയ നിധി (IMF) പാകിസ്ഥാന്റെ വളർച്ചാ പ്രവചനം 3% ൽ നിന്ന് 2.6% ആയി കുറച്ചു. വേൾഡ് ബാങ്കും ഫിച്ചും സമാന മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
ഐഎംഎഫ് ബെയിൽഔട്ടും പാകിസ്ഥാന്റെ ഭാവിയും
പാകിസ്ഥാൻ 24 തവണ ഐഎംഎഫിൽ നിന്ന് ബെയിൽഔട്ട് സ്വീകരിച്ചിട്ടുണ്ട്, ഏറ്റവും കൂടുതൽ ബെയിൽഔട്ട് നേടിയ രാജ്യമാണിത്. എല്ലാ സാമ്പത്തിക നയങ്ങളും കർശന ലാഭനഷ്ട നിയന്ത്രണത്തിന് വിധേയമാണ്. ഇന്ത്യയുമായുള്ള ഏതൊരു സംഘർഷവും പണപ്പെരുപ്പം വർധിപ്പിക്കുകയും പാകിസ്താനി റുപ്പിയെ കൂടുതൽ ദുർബലമാക്കുകയും വികസന പദ്ധതികളിൽ നിന്നുള്ള ഫണ്ട് പ്രതിരോധത്തിലേക്ക് വഴിതിരിച്ചുവിടേണ്ടി വരികയും ചെയ്യും. ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ വഷളാക്കും.
(അന്താരാഷ്ട്ര നാണയ നിധി (International Monetary Fund - IMF) ഒരു രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമ്പോൾ അതിനെ സഹായിക്കാൻ നൽകുന്ന സാമ്പത്തിക സഹായ പാക്കേജാണ് ബെയിൽഔട്ട്. ഒരു രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം കുറയുകയോ, കടങ്ങൾ വീട്ടാൻ കഴിയാതെ വരികയോ, വ്യാപാര കമ്മി വർധിക്കുകയോ ചെയ്യുമ്പോൾ, സമ്പദ്‌വ്യവസ്ഥ തകർച്ചയുടെ വക്കിലെത്താം. ഇത്തരം സാഹചര്യങ്ങളിൽ, രാജ്യം ഐഎംഎഫിനോട് സഹായം അഭ്യർത്ഥിക്കുന്നു. ഐഎംഎഫ് ധനസഹായം നൽകുന്നു, പക്ഷേ കർശനമായ നിബന്ധനകളോടെയാണ് ഇത് ലഭിക്കുക.)
അന്താരാഷ്ട്ര ഒറ്റപ്പെടൽ
താലിബാന്റെ അപലപനം പോലും പാകിസ്ഥാന്റെ ഒറ്റപ്പെടലിന്റെ ആഴം വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങളുടെ പിന്തുണ വർധിക്കുമ്പോൾ, പാകിസ്ഥാന്റെ സാമ്പത്തികവും നയതന്ത്രപരവുമായ പ്രതിസന്ധി രൂക്ഷമാകുകയാണ്.
English Summary; The Kashmir attack has deepened Pakistan's economic crisis, with the Karachi Stock Exchange dropping over 2,000 points due to India’s trade suspension and diplomatic actions. Pakistan’s exports to India, previously $550 million, fell to $480,000 after 2019 measures, and the gap is widening. With only $10 billion in reserves, barely covering two months of imports, and $540 million spent on loan repayments in a week, Pakistan faces a looming financial crisis. Under its 24th IMF bailout, strict austerity measures risk inflation and social unrest, especially if conflict with India escalates. The Taliban’s condemnation highlights Pakistan’s isolation, while India gains global support.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എതിരാളികളുടെ തട്ടകവും കീഴടക്കി; ഒറ്റ സെഞ്ച്വറിയിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് സ്‌മൃതി മന്ദാന
Cricket
• a day ago
യാത്രാസമയം 80 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയും; അൽ ഷിന്ദഗ കോറിഡോർ പദ്ധതി പൂർത്തകരിച്ചതായി ആർടിഎ
uae
• a day ago
കിരീടപ്പോരിൽ ശ്രീലങ്കക്കെതിരെ കൊടുങ്കാറ്റായി സ്മൃതി മന്ദാന; അടിച്ചെടുത്തത് റെക്കോർഡ് സെഞ്ച്വറി
Cricket
• a day ago
വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിനെ 'നടുറോഡില്‍'നിര്‍ത്തി നവവധു ആണ്‍സുഹൃത്തിനൊപ്പം ഒളിച്ചോടി; സംഭവം പരപ്പനങ്ങാടിയില്‍
Kerala
• a day ago
ഐപിഎല്ലിൽ ചെന്നൈക്ക് വമ്പൻ തിരിച്ചടി; ധോണിയുടെ രക്ഷകൻ നാട്ടിലേക്ക് മടങ്ങി
Cricket
• a day ago
ദുബൈയിലെ പെട്രോൾ പമ്പുകളിൽ ഇനി ക്രിപ്റ്റോ ഉപയോഗിച്ച് പണമടക്കാം; പദ്ധതി അവതരിപ്പിച്ചത് യുഎഇയിലെ 10 കേന്ദ്രങ്ങളില്‍
uae
• a day ago
ഖത്തർ ഇന്ത്യൻ എംബസി നാളെ അവധി
qatar
• a day ago
'കശ്മീര്‍ പ്രശ്‌നം എന്തെന്ന് ആദ്യം ട്രംപിനെ ആരെങ്കിലും പഠിപ്പിക്ക്' പ്രശ്‌നപരിഹാര 'ഓഫര്‍' മുന്നോട്ട് വെച്ച യു.എസ് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനീഷ് തിവാരി
National
• a day ago
സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിക്ക് മക്കയിൽ സ്നേഹ സ്വീകരണം നൽകി വിഖായ
Saudi-arabia
• a day ago
അബൂദബിയിൽ ഇനി ആഘോഷക്കാലം; എട്ടാമത് ദൽമ റേസ് ഫെസ്റ്റിവൽ മെയ് 16 മുതൽ
uae
• a day ago
റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 15928 പേർ
Saudi-arabia
• a day ago
യൂട്യൂബിനെ തീ പിടിപ്പിക്കുന്ന GTA 6 ട്രൈലെർ, പറയാനുണ്ട് ഈ ഗെയിമിനൊരു കഥ
Tech
• a day ago
ഇത്തവണ കാലവർഷം നേരത്തെയെത്തും; കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
Kerala
• a day ago
യുഎഇയിൽ നിന്ന് ഹജ്ജ് യാത്ര എങ്ങനെ ആസൂത്രണം ചെയ്യാം: പെർമിറ്റുകൾ, വാക്സിനേഷനുകൾ, യാത്രക്ക് ആവശ്യമായ രേഖകൾ എന്നിവയെക്കുറിച്ച് അറിയാം
uae
• a day ago
ഐപിഎൽ മടങ്ങിയെത്തുമ്പോൾ ഓസ്ട്രേലിയൻ താരങ്ങൾ കളിക്കാനുണ്ടാവില്ല? കാരണമിത്
Cricket
• a day ago
ശബ്ദമലിനീകരണം: യുഎഇയിലെ റോഡുകളിൽ 2024-ൽ മാത്രം രേഖപ്പെടുത്തിയത് 7,222 നിയമലംഘനങ്ങൾ; ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ദുബൈയിൽ
uae
• a day ago
മുള്ളറിന്റെ ഐതിഹാസിക യാത്രക്ക് അന്ത്യം; കിരീടവുമായി ബയേൺ ഇതിഹാസം പടിയിറങ്ങി
Football
• a day ago
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ ഹാർഡ് ഷോൾഡർ ഉപയോഗിക്കുന്നു; ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ്
uae
• a day ago
ഗൾഫ് സന്ദർശനത്തിന് മുമ്പായി ഫലസ്തീനെ അംഗീകരിക്കുന്ന സർപ്രൈസുമായി ട്രംപ്? ഹമാസിനെ നിരായുധീകരിക്കേണ്ട, വേഗം വെടിനിർത്തണം; യുഎസ് നിലപാട് മാറ്റത്തിൽ ഞെട്ടി നെതന്യാഹു | Trump Gulf Visit
Trending
• a day ago
പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്നു പറഞ്ഞ് ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ചോദിച്ച് കൊച്ചിയിലേക്ക് ഫോണ്‍ കോള്‍; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• a day ago
കാശ്മീർ പ്രശ്നവും ഞാൻ പരിഹരിച്ചു തരാം; വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ വാഗ്ദാനവുമായി ട്രംപ്
National
• a day ago
ഇന്ത്യ-പാക് വെടിനിർത്തൽ: താരതമ്യം ചെയ്യേണ്ടതില്ല, ഇന്നത്തെ സാഹചര്യം 1971ലെ ഇന്ദിരാ ഗാന്ധി കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമെന്ന് ശശി തരൂർ
National
• a day ago.png?w=200&q=75)
കളമറിഞ്ഞു കളിച്ച ചൈന; ഇന്ത്യ-പാക് സംഘർഷത്തിൽ ചൈന മിണ്ടാതിരുന്നതിൽ കാരണമുണ്ട്
Economy
• a day ago