
ഒരു അതിർത്തി, രണ്ട് ശത്രുക്കൾ: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ ഇരട്ട വെല്ലുവിളി നേരിട്ടെന്ന് കരസേനാ ഉപമേധാവി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിൽ രാജ്യം രണ്ട് ശത്രുക്കളെ നേരിട്ടെന്ന് കരസേനാ ഉപമേധാവി ലെഫ്റ്റനന്റ് ജനറൽ രാഹുൽ ആർ സിംഗ്. പാകിസ്താന്റെ സൈനിക ആയുധങ്ങളിൽ 81 ശതമാനവും ചൈന നിർമിച്ചതാണെന്നും, ചൈന ഈ സംഘർഷത്തെ ആയുധ പരീക്ഷണത്തിനുള്ള "ലൈവ് ലാബ്" ആയി ഉപയോഗിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. വ്യവസായ സംഘടനയായ എഫ്‌ഐസിസിഐയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
"ഓപ്പറേഷൻ സിന്ദൂർ ഞങ്ങൾക്ക് വലിയ പാഠങ്ങളാണ് നൽകിയത്, അതിർത്തിയിൽ ഞങ്ങൾക്ക് നേരിടേണ്ടി വന്നത് രണ്ട് ശത്രുക്കളെയാണ്, പാകിസ്താൻ മുന്നിൽ നിന്നെങ്കിലും ചൈന പൂർണ പിന്തുണ നൽകുകയും ചെയ്തു. ഒരേ സമയം മൂന്നോ നാലോ എതിരാളികളെ പോലെ തോന്നുകയും ചെയ്തു, ജനറൽ സിംഗ് പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. പാകിസ്താന് ബെയ്‌രക്തർ ഡ്രോണുകൾ നൽകിയ തുർക്കിയും ഈ ഓപ്പറേഷനിൽ വലിയ പങ്കുവഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈനയുടെ ആയുധ പരീക്ഷണം
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാകിസ്താൻ ഉപയോഗിക്കുന്ന സൈനിക ആയുധങ്ങളിൽ 81 ശതമാനവും ചൈനയിൽ നിന്നുള്ളതാണ്. "ചൈന ഇന്ത്യ-പാക് സംഘർഷത്തെ തങ്ങളുടെ ആയുധങ്ങൾ പരീക്ഷിക്കാനുള്ള ഒരു പരീക്ഷണശാലയായി ഉപയോഗിക്കുന്നു," ജനറൽ സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യയുടെ സൈനിക നീക്കങ്ങളെക്കുറിച്ച് ചൈന പാകിസ്ഥാന് തത്സമയ വിവരങ്ങൾ നൽകിയതായും അദ്ദേഹം ആരോപിച്ചു.
വ്യോമ പ്രതിരോധം വേണം
ചൈന-പാകിസ്ഥാൻ സഖ്യത്തിന്റെ ടാങ്കുകൾക്കും ഡ്രോണുകൾക്കും എതിരെ ശക്തമായ വ്യോമ പ്രതിരോധം ആവശ്യമാണെന്ന് ജനറൽ സിംഗ് പറഞ്ഞു. "ഈ ഓപ്പറേഷനിൽ ജനവാസ മേഖലകൾ വേണ്ടത്ര സംരക്ഷിക്കപ്പെട്ടില്ല. ഇനി മുതൽ ശക്തമായ വ്യോമ പ്രതിരോധ സംവിധാനവുമായി ഞങ്ങൾ തയ്യാറാകണം," അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്താൻ പിന്തുണയോടെ ഭീകരർ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമായിരുന്നു. പ്രതികാരമായി മെയ് 7-ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. പാകിസ്താന്റെയും പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ഭീകര-സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട ഈ ഓപ്പറേഷനിൽ 100-ലധികം ഭീകരരെ ഇന്ത്യൻ സേന നിർവീര്യമാക്കി. നാല് ദിവസത്തെ തീവ്ര സംഘർഷത്തിനൊടുവിൽ, മെയ് 10-ന് വെടിനിർത്തൽ പ്രഖ്യാപിച്ചു. പാകിസ്താൻ ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളിൽ ആക്രമണം നടത്തി. ഈ ആക്രമണങ്ങളിൽ പത്തിലധികം സാധാരണക്കാർക്കും ജീവൻ നഷ്ടപ്പെട്ടു.
തുർക്കിയുടെ പങ്ക്
പാകിസ്ഥാന് ബെയ്‌രക്തർ ഡ്രോണുകൾ നൽകിയ തുർക്കിയും ഈ സംഘർഷത്തിൽ പങ്കാളിയായെന്ന് ജനറൽ സിംഗ് വെളിപ്പെടുത്തി. "പാകിസ്ഥാന്റെ 'സഹോദര' രാജ്യമായ തുർക്കി അവർക്ക് വലിയ പിന്തുണ നൽകി," അദ്ദേഹം പറഞ്ഞു.
ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ കൃത്യമായ ആക്രമണം നടത്തിയ സായുധ സേനയെ ജനറൽ സിംഗ് പ്രശംസിച്ചു. "ഓപ്പറേഷൻ സിന്ദൂർ ഞങ്ങളുടെ സൈന്യത്തിന്റെ കഴിവും ധൈര്യവും വ്യക്തമാക്കി. എന്നാൽ, ഭാവിയിൽ ശക്തമായ വ്യോമ പ്രതിരോധവും സാങ്കേതിക മികവും ആവശ്യമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
During Operation Sindoor, launched after the Poonch terror attack in May 2025, India faced a dual threat from Pakistan and China, according to Lt Gen Rahul R Singh. Speaking at an FICCI event, he revealed that 81% of Pakistan’s military hardware was Chinese-made, with China using the conflict as a “live lab” to test its weapons while providing real-time intelligence to Pakistan. Turkey also played a key role by supplying drones.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ
National
• a day ago
39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ വെളിപ്പെടുത്തല്‍: അന്വേഷണം
Kerala
• a day ago
21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.
National
• a day ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും
Kerala
• a day ago
മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..! മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ
Kerala
• a day ago
പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു
entertainment
• a day ago
കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം
Kerala
• a day ago
കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather
uae
• a day ago
മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്
Kerala
• a day ago
തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ
Kerala
• a day ago
ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks
International
• a day ago
ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം
National
• a day ago
ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു
Kerala
• a day ago
വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം
Kerala
• a day ago
ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ
National
• a day ago
ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി
National
• a day ago
ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ
Cricket
• a day ago
ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ?
International
• a day ago
ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്
Kerala
• a day ago
തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു
Kerala
• a day ago
ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ
Kerala
• a day ago