HOME
DETAILS

കൊൽക്കത്തയിലെ ഹോട്ടലിൽ വൻ തീപിടിത്തം: രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു

  
Web Desk
April 30 2025 | 03:04 AM

Massive Fire at Kolkata Hotel 14 Dead Including Two Children

 

കൊൽക്കത്ത: മധ്യ കൊൽക്കത്തയിലെ മെച്ചുവ ബസാറിലുള്ള ഹോട്ടൽ റിതുരാജിൽ ചൊവ്വാഴ്ച രാത്രി ഉണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു. മരിച്ചവരിൽ 11 പുരുഷന്മാരും ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. കനത്ത പുക പടർന്നതിനെ തുടർന്ന് ശ്വാസംമുട്ടലാണ് മിക്കവരുടെയും മരണകാരണമെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ അറിയിച്ചു.

മദൻ മോഹൻ ബർമൻ സ്ട്രീറ്റിലെ ആറ് നിലകളുള്ള ഹോട്ടലിന്റെ ഒന്നാം നിലയിൽ രാത്രി 8:20 ഓടെയാണ് തീപിടിത്തമുണ്ടായത്. പ്രധാനമായും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികൾ താമസിക്കുന്ന ഈ ഹോട്ടലിൽ 42 മുറികളിലായി 88 താമസക്കാരും ഏകദേശം 60 ജീവനക്കാരും ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.

തീപിടിത്തത്തെ തുടർന്ന് മുറികളിലും ഇഡനാഴികളിലും പുക നിറഞ്ഞതോടെ നിരവധി പേർ മേൽക്കൂരയിലേക്കും ബാൽക്കണിയിലേക്കും ഓടിക്കയറി. ഹോട്ടൽ ജീവനക്കാരനായ മനോജ് പാസ്വാസ് പരിഭ്രാന്തനായി ഒരു നിലയിൽ നിന്ന് ചാടി മരിച്ചു. 13 പേർക്ക് പരിക്കേറ്റതായും ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. ഇതിൽ 12 പേരെ ഡിസ്ചാർജ്  ചെയ്തു, ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ 10 ഫയർ ടെൻഡറുകൾ ഉപയോഗിച്ച് അഗ്നിശമന സേന രക്ഷാപ്രവർത്തനം നടത്തി. പുലർച്ചെ 3:30 ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീമും പൊലീസ് കമ്മീഷണർ മനോജ് വർമ്മയും മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലത്തെത്തി.

“തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പൊലീസും അഗ്നിശമന സേനയും അന്വേഷണം നടത്തും. എഫ്‌ഐആർ രജിസ്റ്റർ ചെയ്യും. മുഖ്യമന്ത്രി മമത ബാനർജിക്ക് വിവരം കൈമാറിയിട്ടുണ്ട്,” മേയർ ഫിർഹാദ് ഹക്കീം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി കൊൽക്കത്ത പൊലീസിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് അനുകൂലികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം; 'ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മ. കോട്ടയത്ത് തുടക്കമായെന്ന്' പോസ്റ്റിന് അടിക്കുറിപ്പ് 

Kerala
  •  18 hours ago
No Image

ജറൂസലേമിൽ കാട്ടുതീ, ദേശീയ അടിയന്തരാവസ്ഥ; യമനി മിസൈൽ അവശിഷ്ടങ്ങൾ അഗ്നിക്ക് കാരണമായെന്നും റിപ്പോർട്ടുകൾ

International
  •  19 hours ago
No Image

യൂറോപ്പിനെ ഇരുട്ടിലാഴ്ത്തിയ മഹാബ്ലാക്ഔട്ട്: ഐബീരിയൻ പെനിൻസുലയിലെ വൈദ്യുതി മുടക്കത്തിന്റെ കഥ

International
  •  19 hours ago
No Image

പുലിപ്പല്ല് കേസ്: വേടനെതിരേ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി

Kerala
  •  20 hours ago
No Image

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും

Kerala
  •  a day ago
No Image

ആശകളോടെ, ആശസമരം 80ആം ദിവസത്തിലേക്ക്

Kerala
  •  a day ago
No Image

ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല; യൂണിഫോംഡ് വിഭാഗങ്ങളിലെ നിയമനത്തിൽ മാനദണ്ഡം മാറുന്നു

Kerala
  •  a day ago
No Image

ചക്ക മുറിച്ചുകൊണ്ടിരിക്കെ കൊടുവാളിലേക്ക് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

എല്ലാ പൗരന്‍മാര്‍ക്കും ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കല്‍ ഭരണഘടനാപരമായ അവകാശം: സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്

National
  •  a day ago