
കൊൽക്കത്തയിലെ ഹോട്ടലിൽ വൻ തീപിടിത്തം: രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു

കൊൽക്കത്ത: മധ്യ കൊൽക്കത്തയിലെ മെച്ചുവ ബസാറിലുള്ള ഹോട്ടൽ റിതുരാജിൽ ചൊവ്വാഴ്ച രാത്രി ഉണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു. മരിച്ചവരിൽ 11 പുരുഷന്മാരും ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. കനത്ത പുക പടർന്നതിനെ തുടർന്ന് ശ്വാസംമുട്ടലാണ് മിക്കവരുടെയും മരണകാരണമെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
മദൻ മോഹൻ ബർമൻ സ്ട്രീറ്റിലെ ആറ് നിലകളുള്ള ഹോട്ടലിന്റെ ഒന്നാം നിലയിൽ രാത്രി 8:20 ഓടെയാണ് തീപിടിത്തമുണ്ടായത്. പ്രധാനമായും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികൾ താമസിക്കുന്ന ഈ ഹോട്ടലിൽ 42 മുറികളിലായി 88 താമസക്കാരും ഏകദേശം 60 ജീവനക്കാരും ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.
തീപിടിത്തത്തെ തുടർന്ന് മുറികളിലും ഇഡനാഴികളിലും പുക നിറഞ്ഞതോടെ നിരവധി പേർ മേൽക്കൂരയിലേക്കും ബാൽക്കണിയിലേക്കും ഓടിക്കയറി. ഹോട്ടൽ ജീവനക്കാരനായ മനോജ് പാസ്വാസ് പരിഭ്രാന്തനായി ഒരു നിലയിൽ നിന്ന് ചാടി മരിച്ചു. 13 പേർക്ക് പരിക്കേറ്റതായും ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. ഇതിൽ 12 പേരെ ഡിസ്ചാർജ് ചെയ്തു, ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ 10 ഫയർ ടെൻഡറുകൾ ഉപയോഗിച്ച് അഗ്നിശമന സേന രക്ഷാപ്രവർത്തനം നടത്തി. പുലർച്ചെ 3:30 ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീമും പൊലീസ് കമ്മീഷണർ മനോജ് വർമ്മയും മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലത്തെത്തി.
“തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പൊലീസും അഗ്നിശമന സേനയും അന്വേഷണം നടത്തും. എഫ്‌ഐആർ രജിസ്റ്റർ ചെയ്യും. മുഖ്യമന്ത്രി മമത ബാനർജിക്ക് വിവരം കൈമാറിയിട്ടുണ്ട്,” മേയർ ഫിർഹാദ് ഹക്കീം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി കൊൽക്കത്ത പൊലീസിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആര്‍എസ്എസ് അനുകൂലികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം; 'ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മ. കോട്ടയത്ത് തുടക്കമായെന്ന്' പോസ്റ്റിന് അടിക്കുറിപ്പ്
Kerala
• 18 hours ago
ജറൂസലേമിൽ കാട്ടുതീ, ദേശീയ അടിയന്തരാവസ്ഥ; യമനി മിസൈൽ അവശിഷ്ടങ്ങൾ അഗ്നിക്ക് കാരണമായെന്നും റിപ്പോർട്ടുകൾ
International
• 19 hours ago
യൂറോപ്പിനെ ഇരുട്ടിലാഴ്ത്തിയ മഹാബ്ലാക്ഔട്ട്: ഐബീരിയൻ പെനിൻസുലയിലെ വൈദ്യുതി മുടക്കത്തിന്റെ കഥ
International
• 19 hours ago
പുലിപ്പല്ല് കേസ്: വേടനെതിരേ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി
Kerala
• 20 hours ago
വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും
Kerala
• a day ago
ആശകളോടെ, ആശസമരം 80ആം ദിവസത്തിലേക്ക്
Kerala
• a day ago
ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല; യൂണിഫോംഡ് വിഭാഗങ്ങളിലെ നിയമനത്തിൽ മാനദണ്ഡം മാറുന്നു
Kerala
• a day ago
ചക്ക മുറിച്ചുകൊണ്ടിരിക്കെ കൊടുവാളിലേക്ക് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം
Kerala
• a day ago
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day ago
എല്ലാ പൗരന്‍മാര്‍ക്കും ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കല്‍ ഭരണഘടനാപരമായ അവകാശം: സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്
National
• a day ago
സംഘര്‍ഷാവസ്ഥയ്ക്ക് ലഘൂകരണം? സൈനിക ഉദ്യോഗസ്ഥര്‍മാര്‍ തമ്മില്‍ ആശവിനിമയം നടന്നു, യു.എസ് ഇന്ത്യയെയും പാകിസ്താനെയും വിളിച്ചു
latest
• a day ago
പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; കോഴിക്കോട് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
crime
• a day ago
കത്തിയമർന്ന് ജറുസലേം; ഇസ്റാഈലിൽ അടിയന്തരാവസ്ഥ
International
• a day ago
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; സുകാന്തിന്റെ മാതാപിതാക്കള്‍ ചോദ്യം ചെയ്യലിനു ഹാജരായി
Kerala
• a day ago
ലോക്മാന്യ തിലക് ട്രെയിനിൽ യുവാവിന്റെ മൃതദേഹം, പോക്കറ്റിൽ കണ്ണൂർ വരെയുള്ള ടിക്കറ്റ്
Kerala
• a day ago
അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി ഷാര്‍ജ
latest
• a day ago
ഏറ്റുമാനൂരില്‍ പിഞ്ചുമക്കളുമായി യുവതി ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍
Kerala
• 2 days ago
കൈക്കൂലി വാങ്ങാനെത്തിയ ഉദ്യോഗസ്ഥയെ ഓടിച്ചിട്ട് പിടിച്ച് വിജിലൻസ്; സംഭവം കൊച്ചിയിൽ
Kerala
• 2 days ago
തീരദേശ നഗരങ്ങളില്‍ കനത്ത ചൂട്; യുഎഇയെ കാത്തിരിക്കുന്നത് പൊള്ളുന്ന പകലുകള്‍ | UAE Weather Updates
uae
• a day ago
'ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനം, പഹല്‍ഗാം ആക്രമണത്തില്‍ ശക്തമായ നടപടി കൈകൊള്ളണം'; രാഹുല്‍ ഗാന്ധി
National
• a day ago
'പിന്നാക്കമോ മുന്നാക്കമോ ലഹരി കേസുകളിൽ ഇല്ല'; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• a day ago