HOME
DETAILS

'ഹൃദയഭേദകം' - പട്ടിണി കിടക്കുന്ന മനുഷ്യരെയും വിടാതെ ഇസ്‌റാഈൽ; സഹായം സ്വീകരിക്കാനെത്തിയ ജനത്തിന് നേരെ വെടിവെപ്പ്; മൂന്ന് മരണം, നിരവധിപേർക്ക് പരുക്ക്

  
Web Desk
May 28 2025 | 06:05 AM

Israeli military opened fire on crowds of people who rushed to an aid distribution

11 ആഴ്ചത്തെ ഉപരോധത്തിന് ശേഷം പരിമിതമായ അളവിൽ ഗസ്സയിലെ മനുഷ്യർക്ക് സഹായം എത്തിച്ച് നൽകുന്നതിനിടെ ജനക്കൂട്ടത്തിന് നേരെ ഇസ്‌റാഈൽ സൈന്യത്തിന്റെ വെടിവെപ്പ്. കുറഞ്ഞത് മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടു. 46 പേർക്ക് പരിക്കേറ്റു, ഏഴ് പേരെ കാണാതാവുകയും ചെയ്തതായി ഗസ്സയിലെ അധികൃതർ അറിയിച്ചു. ഇസ്‌റാഈലിന്റെയും അമേരിക്കയുടെയും പിന്തുണയുള്ള ഒരു വിവാദ സംഘടന സ്ഥാപിച്ച സഹായ വിതരണ കേന്ദ്രത്തിലേക്ക് എത്തിയ ജനക്കൂട്ടത്തിന് നേരെയാണ് ഇസ്‌റാഈൽ സൈന്യം വെടിയുതിർത്തത്. ചൊവ്വാഴ്ച തെക്കൻ നഗരമായ റഫയിലാണ് ഹൃദയ ഭേദകമായ സംഭവം അരങ്ങേറിയത്.

സഹായങ്ങൾ വിതരണം നടത്തിയിരുന്ന സംഘടനയായ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (GHF) സംഭവം നിഷേധിച്ചു. എന്നാൽ, വിതരണ സ്ഥലത്തിന് പുറത്തുള്ള പ്രദേശത്ത് തങ്ങളുടെ സൈന്യം വെടിയുതിർത്തതായും നിയന്ത്രണം പുനഃസ്ഥാപിച്ചതായും ഇസ്‌റാഈൽ സൈന്യം പറഞ്ഞു. ഈ സംഭവം ഐക്യരാഷ്ട്രസഭയിൽ നിന്നും ഗസ്സയിൽ സഹായങ്ങൾ നടത്തുന്ന ഗ്രൂപ്പുകളിൽ നിന്നും വിമർശനത്തിന് കാരണമായെങ്കിലും ഇസ്‌റാഈലും യുഎസും ജിഎച്ച്എഫിനെ പ്രതിരോധിക്കുന്നത് തുടർന്നു.

ജിഎച്ച്എഫ് സ്ഥാപിച്ച സഹായ കേന്ദ്രങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും "ഹൃദയഭേദകമാണ്" എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫിസും റാഫയിലെ ഇസ്‌റാഈൽ സൈന്യത്തിന്റെ നടപടികളെ അപലപിച്ചു. 

സഹായം നൽകാനെന്ന വ്യാജേന ഈ സ്ഥലങ്ങളിലേക്ക് ആകർഷിച്ചു കൊണ്ടുപോയ പട്ടിണി കിടക്കുന്ന സാധാരണക്കാർക്ക് നേരെ ആ പ്രദേശങ്ങളിലോ പരിസരങ്ങളിലോ നിലയുറപ്പിച്ച അധിനിവേശ സേന വെടിയുതിർക്കുകയായിരുന്നെന്ന് മീഡിയ ഓഫിസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇന്ന് റഫയിൽ നടന്നത് മനഃപൂർവമായ കൂട്ടക്കൊലയും പൂർണ്ണമായ യുദ്ധക്കുറ്റവുമാണ്. 90 ദിവസത്തിലധികം ഉപരോധത്തെത്തുടർന്ന് പട്ടിണി കിടന്ന് ദുർബലരായ സാധാരണക്കാർക്കെതിരെയാണ് ഇത് ചെയ്തത് എന്നും അവർ കൂട്ടിച്ചേർത്തു.

ഇസ്രായേൽ അധിനിവേശം മനഃപൂർവ്വം സൃഷ്ടിച്ച മാനുഷിക ദുരന്തം കൈകാര്യം ചെയ്യുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടു എന്നതിന് ഈ സംഭവം നിഷേധിക്കാനാവാത്ത തെളിവാണ് എന്നും ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫിസും കൂട്ടിച്ചേർത്തു.

അതേസമയം, സംഭവം നടന്നതായി ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ അംഗീകരിക്കുന്നുണ്ട്. ഫലസ്തീൻ കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വിതരണ കേന്ദ്രങ്ങളുടെ നിയന്ത്രണം ഞങ്ങൾക്ക് നഷ്ടപ്പെട്ടു. സന്തോഷകരമെന്നു പറയട്ടെ, ഞങ്ങൾ അത് വീണ്ടും നിയന്ത്രണത്തിലാക്കി എന്നായിരുന്നു നെതന്യാഹു നടത്തിയ പ്രതികരണം. ഗസ്സ മുനമ്പിൽ പോഷകാഹാരക്കുറവിന് തെളിവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. യുദ്ധത്തിന്റെ തുടക്കം മുതൽ ഇന്നുവരെ ഒരു മെലിഞ്ഞ ആളെ പോലും നിങ്ങൾ കാണുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

After an 11-week blockade, the Israeli army opened fire on a crowd of people in Gaza who had gathered to receive limited humanitarian aid. At least three Palestinians were killed, 46 were injured, and seven were reported missing, according to officials in Gaza. The shooting occurred as the crowd approached a controversial aid distribution center established with the support of Israel and the United States. The heartbreaking incident took place on Tuesday in the southern city of Rafah.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജിലൻസ് റെയ്ഡ്: സർക്കാർ എഞ്ചിനീയർ ജനാലയിലൂടെ 500 രൂപയുടെ നോട്ടുകെട്ടുകൾ എറിഞ്ഞു; 2.1 കോടി രൂപ പിടിച്ചെടുത്തു

National
  •  14 hours ago
No Image

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വാക്കി-ടോക്കി വിൽപ്പനയ്ക്ക് കേന്ദ്ര സർക്കാരിന്റെ കർശന നിയന്ത്രണം; നിയമലംഘനത്തിന് പിഴ

National
  •  15 hours ago
No Image

മസ്‌കിന്റെ രാജിക്ക് പിന്നാലെ വലംകൈയായ സ്റ്റീവ് ഡേവിസും ഡോഡ്ജ് വിട്ടു; ട്രംപിന്റെ ചെലവ് ചുരുക്കൽ ശ്രമങ്ങൾ പ്രതിസന്ധിയിൽ

International
  •  15 hours ago
No Image

വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രിയും അടച്ചു പൂട്ടി ഇസ്‌റാഈല്‍; കുടിയൊഴിപ്പിക്കലുകള്‍ തുടരുന്നു, ആക്രമണവും ശക്തം

International
  •  15 hours ago
No Image

കലക്ടറുടെ 50 സെന്റ് ഭൂമി വാഗ്ദാനം കാറ്റിൽ; നിലമ്പൂർ ആദിവാസി കുടുംബങ്ങൾ ഭൂമിക്കായി വീണ്ടും അനിശ്ചിതകാല സമരത്തിൽ 

Kerala
  •  15 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ, പത്തനംതിട്ടയില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

Weather
  •  17 hours ago
No Image

'അവര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ല' യു.പിയില്‍ റോഡ് നിര്‍മാണത്തിലെ അഴിമതി വെളിച്ചത്തു കൊണ്ടുവന്നതിന് പിന്നാലെ ബന്ധപ്പെട്ടവരുടെ ദ്രോഹം, ഒടുവില്‍ വിഷം കഴിച്ച് മുസ്‌ലിം മാധ്യമപ്രവര്‍ത്തകനും ഭാര്യയും

National
  •  17 hours ago
No Image

നിലമ്പൂരില്‍ എം. സ്വരാജ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

Kerala
  •  18 hours ago
No Image

സർക്കാരിന് തിരിച്ചടി; രണ്ടാഴ്ചക്കുള്ളിൽ സിസ തോമസിന് പെൻഷൻ അടക്കം എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന് ഹൈക്കോടതി

Kerala
  •  18 hours ago
No Image

50 ലക്ഷം കൈക്കൂലി വാങ്ങി!; ഭുവനേശ്വര്‍ ഇ.ഡി ഡപ്യൂട്ടി ഡയരക്ടര്‍ അറസ്റ്റില്‍ 

National
  •  18 hours ago